Search this blog


Home About Me Contact
2009-03-31

ദൈവ്വദശകം  

ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷവും ശ്രീനാരായണഗുരുവിനെപ്പോലെ ഇത്രയധികം ആരാധനയ്‌ക്കും, പഠനത്തിനും പാത്രമായ മറ്റൊരു മഹത്‌വ്യക്തി ലോകത്തില്‍ എവിടെയെങ്കിലും ജീവിച്ചിരുന്നതായ് തോന്നുന്നില്ല. ലോകം കണ്ട സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നതിനപ്പുറം വിലപിടിപ്പുള്ള ഒട്ടേറേ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ സംഭാവനായായ് നമുക്ക് ലഭിച്ചിട്ടുണ്ട്. സ്വന്തം മതത്തിലൂടെമാത്രമേ മോക്ഷം ലഭിക്കൂ, ദൈവ്വസന്നിധിയില്‍ എത്തിചേരാന്‍ കഴിയൂ എന്നു ഉദ്‌ഘോഷിച്ച മതങ്ങളുടെയും മതാചര്യന്മാരുടേയും സങ്കുചിത ചിന്താഗതികള്‍ക്ക് പ്രഹരം ഏല്പിച്ചുകൊണ്ട് 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന മഹത്തായ ആശയം മാനവജനതക്കു നല്‍കിയ ഗുരുവിന്റെ കാഴ്‌ചപ്പാട് എത്രത്തോളം ബൃഹത്തായിരുന്നുവന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഗുരുവിനെപറ്റിയും ഗുരുവിന്റെ ക്യതികളെ പറ്റിയും ധാരളം പഠനങ്ങള്‍ ലോകത്തിന്റെ പലകോണുകളിലും നടന്നിട്ടുണ്ട്. ഗുരുവിനെപ്പറ്റി 1916 മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലുമായി മൂന്നൂറിലധികം കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ടാവും. ഇതിലും എത്രയോ മടങ്ങുകൂടുതലാണ് അദ്ദേഹത്തിന്റെ ക്യതികളെകുറിച്ചുള്ള പഠനങ്ങള്‍. എടുത്തുപറയത്തക്ക ശാസ്ത്രീയതയോ വസ്തുനിഷ്ഠതയോ പുലര്‍ത്തുന്നവ വളരെക്കുറച്ചേ അദ്ദേഹത്തിന്റെ ക്യതികളില്‍ ഉണ്ടായിട്ടുള്ളൂ എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആരാധനാപ്രധാനമാണ് അദ്ദേഹത്തിന്റെ ക്യതികളില്‍ മിക്കതും - വിശേഷിച്ച് ആദ്യകാലകൃതികള്‍. എന്നാല്‍ ശാസ്‌ത്രത്തിന്റെയും ഭൗതിക വളര്‍ച്ചയുടെയുമായ ഈ കാലഘട്ടത്തില്‍ സ്വാതന്ത്ര്യത്തെപ്പറ്റി അധിക വിചാരം കൊളളുന്ന ആധുനിക മനുഷ്യന്റെ ഭാഷയില്‍ എഴുതപ്പെട്ട പ്രാര്‍ത്ഥനാഗീതങ്ങളാണ് ആധുനിക യുഗത്തിന്റെ പ്രവാചകനായ നാരായണ ഗുരുവിന്റെ അമൃതവാണികള്‍. ഉപനിഷത്‌കളുടെ സംക്ഷിപ്‌തമായ് അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ദൈവ്വ ദശകം എന്ന പ്രാര്‍ത്ഥനാഗീതം ഒട്ടേറെ പഠനങ്ങള്‍ക്ക് വിധേയമായ ഒന്നാണ്. ഗുരുവിന്റെ സ്മരണാര്‍ത്ഥം ചെറുപ്പത്തില്‍തന്നെ മനപാഠമാക്കിയ ദൈവ്വദശകം എന്ന പ്രാര്‍ത്ഥനാഗീതം ഇവിടെ സമര്‍പ്പിക്കുന്നു.


ദൈവമേ! കാത്തുകൊള്‍കങ്ങു, കൈവിടാതിന്നു ഞങ്ങളെ
നാവികന്‍ നീ ഭവാബ്‌ധിക്കു, രാവിവന്‍തോണി നിന്‍പദം
ഒന്നൊന്നാ എണ്ണി എണ്ണി, തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം, നിന്നിലസ്‌പന്ദമാകണം.

അന്നവസ്ത്രാദി മുട്ടാതെ, തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു, തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍
ആഴിയും തിരയും കാറ്റും, ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും, നീയുമെന്നുള്ളിലാകണം.

നീയല്ലോ സൃഷ്ടിയും, സൃഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാവിയും, മായാവിനോദനും
നീയല്ലോ മായയെനീക്കി, സായൂജ്യം നല്‍കുമാര്യനും.

നീ സത്യം ജ്ഞാനമാനന്ദം, നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും, മൊഴിയുമോര്‍ക്കില്‍ നീ
അകവും പുറവും തിങ്ങും,മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്‌തുന്നൂ ഞങ്ങളങ്ങെ, ഭഗവാനേ, ജയിക്കുക.

ജയിയ്ക്കുക മഹാദേവ, ദീനവന പരായണാ
ജയിയ്ക്കുക ചിദാനന്ദ, ദയാസിന്ധോ ജയിയ്ക്കുക
ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.

2009-03-30

Tear Drops  

Its a rainy day
She came and told
You have no love
And walked away
I saw tear drops
I her blue eyes
Its fall down to the
Wound on my heart
I forced to kept silence
O my dear you are my star
The glittering star

I never forgot you
And the love you showers
When we broken up
I cried my eyes out
In my bath room
Door locked behind and
Water in the shower on
Pouring out my pain
On the pages of diary

You taught me to write
You taught me to love
O my dear the wounds
Cant heal with out you
You are my glittering star
Really I lost my star

(12th March 1991)

2009-03-29

വാര്‍ത്ത  

അടുക്കളയുടെ വാതിലടച്ച് കുറ്റിയിട്ട്
അമ്മ ലൈറ്റ് കെടുത്തുമ്പോള്‍
അവളുടെ ഉള്ളില്‍ ഒരാന്തലാണ്‌.
ഇരുട്ടിന്റെ മറവില്‍‍,
മടിക്കുത്തഴിക്കുന്ന കരങ്ങള്‍,
മകളുടെ സ്വപ്‌നങ്ങള്‍
അറുത്തെടുത്തപ്പോള്‍
അഛ്ചന്റെ മകനെ പ്രസവിച്ച്
അവളും ഒരു അമ്മയായി

2009-03-28

Love Colash  

I love boiling shiny sun
I love flowing gray clouds
I love deep blue sky
I love glittering little stars

I love green wavy mountains
I love running freezy rivers
I love flattering breezy streams
I love muddy paddy fields

I love turquoise blue sea
I love curly wild waves
I love coloured thorny corals
I love sandy soft shores

I love heavy crystal rain
I love wild dusty storm
I love Dhanumsa Kuliru
I love mad stormy fledding

I love dirty God's own peoples
I love dirty God's own air
I love dirty God's own water
I love dirty God's own country

2009-03-27

മഴനൂല്‍ കനവുകള്‍  

മഴനൂലുകള്‍ വീണ്ടും പെയ്തിറങ്ങി
മണ്ണിനെ നനച്ച്,
ചാലുകള്‍ വെട്ടി,
നനുത്ത നൂലുകളാല്‍ എന്നെ വരിഞ്ഞുമുറുക്കി
എന്റെ ദേഹത്ത് ചെളി തെറിപ്പിച്ച്
വസ്‌ത്രങ്ങളെ ഈറനണിയിച്ച്
പൈതിറങ്ങുകയാണ്.
എനിക്ക് പരിഭവമില്ല,
മനസ്സില്‍ കുളിരുകോരുന്ന
നിന്റെ നനുത്ത കൈകള്‍,
താളം തുള്ളുന്ന നിന്റെ സംഗീതം,
എനിക്ക് അത്ര പ്രീയപ്പെട്ടതാണ്
രാത്രി മഴയായ്,
ഇടവപ്പാതിയായ്,
തുലാവര്‍ഷമായ്,
എന്നിലേക്ക് പൈതിറങ്ങുന്ന നിന്റെ സംഗീതം
എന്റെ ഹ്യദയ താളമാണ്
നിലക്കാത്ത ജീവതാളം.

2009-03-25

Unconditional Love  

Its a rainy day
The sparrow came to my room
Through the window
And sat on my shoulder
Shaked its wet feather
And stared on my computer
I was playing my crazy gambling
The sparrow flew in the room
Suddenly my Keyboard
Wet with red blood
And feathers drawn on my head
From the Sealing fan
Feathers came one by one
In the breeze that passed
The feathers of my love
Pause the chirping for a while
And looked on the sealing
The poor bird is broken by the fan
And hanging on the leafs
Its blood drew pictures
On my window glass
On my sealing and
On my computer monitor
I lost my love
The feathers of love
The petals of love
The fragrance of love
The beauty of love
The silence of love
She is the regular visitor in my room
And I was in love with her

Picrure: http://www.wyedeanwildlife.com/gallery/uhs1.jpg

2009-03-24

Really I want M2M  

Oh my dear
I want to be with you
Love to love and
Love to be be loved
Love to hold your hand
Where are you my love

Why you staying miles away?
Can't you listen my heart beat
Cant you understand my pain
Please come back dear
and kiss me
and hug me hard
and bite my lips
Really I want M2M*

I will be ever with you
As a shoulder to cry
As a bird to fly
As a butterfly to enjoy
Where are you dear

You frustrating me
You torturing me
I am losing myself
My head gone
My legs gone
My eyes filling darkness
Heart is torn
Only hand is writing

Oh dear come and smooch me
And hug me deeply
And bite my lips
Really I want M2M

* mouth to mouth
Picture: http://media.photobucket.com/image/kissing/TBJ06/kissing.jpg?o=1095

2009-03-23

ഭ്രാന്തന്‍ ചിന്തകള്‍  

ഇന്നലെ ആരോ വെട്ടിയ വെട്ടുവഴികള്‍
വീണുകിടക്കുന്ന ത്രിവര്‍ണ്ണ പതാകയില്‍
അനാഥമായ അശോക ചക്രം കറങ്ങുന്നു.
അവള്‍ പറഞ്ഞു എനിക്ക് ഭ്രാന്താണന്ന്
ഞാന്‍ വെറുതേ പൊട്ടിച്ചിരിക്കുകമാത്രം ചെയ്തു
കാരണം അവള്‍ ഭ്രാന്തിയാണന്ന് അവള്‍ക്കറിയില്ലല്ലോ.

അവളുടെ മുലക്കച്ച അഴിഞ്ഞുലഞ്ഞപ്പോള്‍
കണ്ടത് അഗാഥമായ് രണ്ടു ഗര്‍ത്തങ്ങള്‍
കണ്ണാടിപോലെ തിളങ്ങുന്ന പ്രദലങ്ങള്‍
അതില്‍ പ്രതിഫലിച്ചത് രണ്ട് ദംഷ്‌ട്രകള്‍
അത് എന്റെയാണന്നവള്‍ പറഞ്ഞു
അവളുടെയാണന്നു ഞാനും.

ചുവരിലെ ഘടികാരത്തില്‍ സൂചികള്‍
ഇടത്തോട്ട് കറങ്ങുന്നതു കണ്ടു
കറക്കം മുന്നോട്ടാണന്ന് ഞാനും
അല്ല, പുറകോട്ടാണന്ന് അവളും.
ഞാന്‍ പറഞ്ഞു നീയൊരു മണ്ടി
എന്തന്നാല്‍, മുന്‍പും പിമ്പും അവള്‍ക്കറിയില്ലല്ലോ.

അക്ഷരം എഴുതാനറിയാത്ത നീ എന്തിനാണ്
പേന കീശയില്‍ കൊണ്ടിനടക്കുന്നതന്നവള്‍
പേനക്ക് അക്ഷരമറിയാമന്ന് ഞാന്‍.
മഷിയില്ലാത്ത പേന എങ്ങനെ എഴുതുമന്നവള്‍
രക്‌തമുണ്ടല്ലോ ഞരമ്പുകളില്‍ എന്നു ഞാന്‍
അപ്പോള്‍, ഹ്യദയത്തില്‍ വെള്ളമാണൊഴുകുന്നതന്നവള്‍.

ചിത്രം: http://www.scapegoats.ch/fr_en/disco/images/madness_of_mind_scapegoats.jpg

2009-03-22

പ്രണയത്തിന് സംഭവിക്കുന്നത്  

ഇനി എന്നില്‍ വ്യര്‍ത്ഥമായ പ്രതീക്ഷകളില്ല
കുങ്കുമം വാരിപൂശിയ സ്വപ്‌നങ്ങളില്ല
അവസാന പ്രതീക്ഷയും കുടമുടക്കുമ്പോള്‍
എന്നിലവശേഷിക്കുന്നത് ഓര്‍മ്മകള്‍ മാത്രം

നിന്റെ ലോകത്തില്‍ ഒരിക്കല്‍ പോലും
ഒരു മഴയായ് പൊഴിഞ്ഞില്ല ഞാന്‍
നെറ്റിയില്‍ തൊട്ടുതന്ന ചന്ദനത്തില്‍
സ്‌നേഹം ചാലിച്ചിരുന്നുവന്ന് നീയറിഞ്ഞില്ല

ഉരുകുന്ന ആത്മാവിന്റെ രോദനങ്ങള്‍
ശബ്‌ദമില്ലാതെ മരിക്കുമ്പോള്‍
ചാലിട്ടൊഴുകി വരുന്ന കണ്ണുനീര്‍
മഴയില്‍ കഴുകി പിഞ്ചിരിക്കയാണ് ഞാന്‍

എന്നിലവശേഷിക്കുന്ന നിന്റെ ജീവന്റെ തുടിപ്പിനെ
വ്യര്‍ത്ഥതയുടെ കാര്‍മേഘം മൂടുകയാണ്
മണ്ണിന്റെ മണം മാറാത്ത ശവകുഴിയിലേക്ക്
പൊഴിയുന്ന ഗുല്‍മോഹര്‍ പൂക്കള്‍ പോലെ
കാമത്തിന്റെ കറപുരണ്ട് വിഷമയമായ സ്‌നേഹവും
സ്വപ്‌നങ്ങളും ഇതള്‍ കൊഴിക്കുകയാണ്

കണ്ണുനീര്‍ വിണ് മഷി പടര്‍ന്നവ്യക്തമായ എന്റെ
ഡയറി താളുകളില്‍ എന്നേ നീ മരിച്ചു കഴിഞ്ഞു
ചുടു രക്‌തത്തില്‍ മുക്കി എഴുതി നീട്ടിയ കത്തുകള്‍
അഗ്‌നി നാവുകള്‍ നക്കി ചാമ്പലാക്കിയപ്പോള്‍
ഇനി എല്ലാം മറക്കാമന്ന് നീ പറഞ്ഞപ്പോള്‍
ഞാനറിഞ്ഞു നിനക്കെന്നില്‍ പ്രണയമില്ലന്ന്

കനകത്തിന്റെ കണക്കുകളില്‍ ഉരിയ കുറഞ്ഞുവന്ന്
അന്ന് നിനക്ക് തോന്നിയിരുന്നുവോ?
സ്‌നേഹത്തിന്റെ കണക്കുകളില്‍ നാഴി കൂടിയത്
എന്തേ നീ അറിയാതെ പോയത്?

സ്‌നേഹിക്കാനും ചിരിക്കാനും പഠിപ്പിച്ച നീ തന്നെ
വെറുക്കാനും കരയാനും എന്നെ പഠിപ്പിച്ചു തന്നു
വര്‍ണ്ണങ്ങള്‍ വറ്റിയ ലോകത്തില്‍ ജീവിത വര്‍ണ്ണങ്ങള്‍
തേടുന്നത് നിരര്‍ത്ഥകമാണന്ന് എന്തേ ഞാനറിയാതെ പോയി?

Picture: http://www.www-divorce.net/images/divorce.jpg

2009-03-20

ബലിതര്‍പ്പണം  

ചന്ദനമണമുള്ള ഗതകാല സ്‌മരണകളെ
കുതിര്‍ത്ത എള്ളും അരിയും വാരിയൂട്ടി
എണ്ണയും വിറകും അഗ്‌നിയെരിക്കുന്ന
ചിതയിലേക്കൊരുവേള വലിച്ചെറിയുന്നു

പ്രണയവും, മോഹവും കാമവും ചേര്‍ന്ന
വര്‍ണ്ണങ്ങള്‍ വറ്റിയ നഷ്ട നിമിഷങ്ങള്‍
പകര്‍ന്നാട്ടമാടാന്‍ ഇനി ഉരിയാട്ടമാടി
കണ്ണീരില്‍ കുതിര്‍ന്ന വേഷമഴിക്കുന്നു

കനവുകള്‍ വറ്റിയ സൗഹ്യദത്താല്‍
കാമിച്ചു പ്രണയിച്ച സ്നേഹ ബന്ധം
നിത്യ നിദ്രയിലേക്ക് പതിക്കവേയിനി
ഇത് നിനക്കയ് എന്റെ ബലിതര്‍പ്പണം

പറക്കുന്നടുക്കുന്ന ബലികാക്കകള്‍
ചൂഴ്‌ന്നെടുക്കുന്ന സൂര്യനേത്രങ്ങള്‍
ഇരുട്ടിലേക്കാഴ്‌തുമ്പോള്‍ വേഷങ്ങള്‍
അഴിഞ്ഞുവീഴുന്നത് ചിതയിലേക്ക്

പാപനാശിനിയില്‍ മുങ്ങികുളിച്ച്
ഒരു പിടി ബലിചോറ് വാരി ഉണ്ട്
പ്രണയത്തെ ഹോമിക്കുമ്പോള്‍
നിറയുന്നത് മനസ്സില്‍ ശൂന്യത മാത്രം

പാറി പോയ അപ്പുപ്പന്‍താടിയായ്‌,
എന്നിലെ എന്നെ മറന്നുകൊണ്ട്
ഭൂതകാലത്തില്‍ നിന്നും ഓളിച്ചോടവേ
ആത്മാവില്‍ ഇനി നമുക്ക് മൂകതമാത്രം

ഹ്യദയത്തില്‍ നനുത്ത തണുപ്പേകി
അലിയുന്ന ഒരു മഞ്ഞുതുള്ളിയായ്
ആത്മാവില്‍ ബന്‌ധിച്ച സ്‌നേഹമേ
നിനക്കായ് രണ്ട് വരി മറന്നിട്ടു പോകാം

മറക്കുവാന്‍ വയ്യനിക്കങ്കിലും, നിന്നെ
തോല്‌പിക്കാതൊരുവേള ജയിക്കുവാന്‍,
വിടവാങ്ങാന്‍ സമയമായന്നൊരറിവിനാല്‍
ദഹിപ്പിക്കുന്നു ആത്മാവില്‍ നിന്നോര്‍മ്മകള്‍

Picture: http://www.amgmedia.com/freephotos/fire.jpg

2009-03-19

ഒരുലക്ഷം രൂപക്ക് ക്യത്രിമ ഹ്യദയം  

മനുഷ്യശരീരത്തിലെ വളരെ സുപ്രധാന അവയവമായ ഹ്യദയം ഇനി വെറും ഒരുലക്ഷം രൂപക്ക് ലഭിക്കുമന്ന മുന്നറിയിപ്പുമായ് ഖരക്പ്പൂര്‍ ഇന്ത്യന്‍ ഇന്‍‌സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒരുസംഘം ശാസ്ത്രക്ഞര്‍‍. മ്യഗങ്ങളില്‍ പരീക്ഷണം വിജയകരമായ് പൂര്‍ത്തിയാക്കിയ ഗവേഷണ സംഘം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ (ICMR) -ന്റെ അനുമതി കിട്ടിയാല്‍ മനുഷ്യനില്‍ ഉള്ള പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ്. കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലായിരുന്നു ക്യത്രിമ ഹ്യദയത്തിന്റെ പരീക്ഷണ നിരീക്ഷണങ്ങള്‍ നടന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ അനുമതികിട്ടിയാല്‍ കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലെ ഹ്യദയ ശസ്ത്രക്രിയാ വിദഗ്‌ധരായ ഡോ. മധുസൂദന്‍ പാല്‍, ഡോ. ഭാസ്‌കര്‍ യുകില്‍, ഡോ. തരുണ്‍ സാഹ, ഡോ. കാലി ശങ്കര്‍ ദാസ്. ഡോ. രാജീവ് നരാംഗ് എന്നിവരുടെ നേത്യത്വത്തില്‍ മനുഷ്യനിലെ പരീക്ഷണം നടക്കും. ഖരക്പ്പൂര്‍ ഇന്ത്യന്‍ ഇന്‍‌സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ, സ്‌കൂള്‍ ഒഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഒരു സംഘം ശാസ്ത്രക്ഞരുടെ നാലുവര്‍ഷത്തെ പരിശ്രമ ഫലമാണ് ലോകത്തിന് മുഴുവന്‍ ആശവഹമായ ഈ കണ്ടെത്തലിനു പിന്നില്‍.

പരീക്ഷണം വിജയിച്ചാല്‍ വൈദ്യശാസ്ത്ര രംഗത്തെ വലിയ ഒരു വലിയ സംഭാവനയാകും ഈ കണ്ടുപിടുത്തം. സാധാരണയായി ഹ്യദയം മാറ്റല്‍ ശസ്ത്രക്രിയക്ക് വേണ്ടിവരുന്ന കാലതാമസവും, ഹ്യദയദാദാവിനെ കണ്ടത്താനുള്ള ബുദ്ധിമുട്ടുകളും, രക്ത്ഗ്രൂപ്പ് മുതലായ കീറാമുട്ടികളും ക്യത്രിമ ഹ്യദയം വച്ചുപിടിപ്പിക്കലില്‍ ഉണ്ടാകില്ല. പൂര്‍ണ്ണമായും ബയോകോമ്പാക്റ്റബിള്‍ ആയ സിന്തറ്റിക് പോളിമറുകളാല്‍ നിര്‍മ്മിതമായ ക്യത്രിമ ഹ്യദയത്തെ മനുഷ്യ ശരീരം തിരസ്കരിക്കയും ഇല്ല.

Piture:http://blog.taragana.com/wp-content/uploads/2008/11/lw-extonly-00dc59230a-de79-4236-84bd-56adc319735blarge.jpg

2009-03-14

ഇളയരാജ-നമ്മുടെ സംഗീത ചക്രവര്‍ത്തി  

സംഗീത ചക്രവര്‍ത്തി ഇളയരാജക്ക് ഒരാമുഖം ആവശ്യമില്ല. 1943 ജൂണ്‍ മാസം രണ്ടാം തിയതി തമിഴ് നാട്ടിലെ തേനി ജില്ലയിലെ പന്നയപുരം എന്ന ദേശത്ത് ഡനിയേല്‍ രാമസ്വാമിക്കും ചിന്നതായമ്മാളിന്റെയും മൂന്നാമത്തെ പുത്രനായ് ജനനം. ക്‌ഞാനദേശികന്‍ എന്നായിരുന്നു ആദ്യ പേര്‌. ലണ്ടനിലെ ട്രിനിറ്റി കോളജില്‍ നിന്നും ഗോള്‍ഡ് മെഡലോടെ സംഗീതത്തില്‍ ബിരുദം നേടിയ അദ്ദേഹം, സംഗീത സം‌വിധായകന്‍, ഗായകന്‍, ഗാന രചയിതാവ്‌ എന്നീ നിലളില്‍ ഭാരത സംഗീതത്തില്‍ തങ്കലിപികളില്‍ ചരിത്രം കോറിയിട്ടു. തന്റെ 40 വര്‍ഷത്തെ സംഗീത ജീവിതത്തിനിടയില്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലായി ഏതാണ്ട് 5000 ഗാനങ്ങള്‍ക്ക് സംഗീതസം‌വിധാനം നിര്‍‌വഹിക്കുകയും, ഏതാണ്ട് 1000 ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കുകയും ചെയ്തിട്ടുണ്ട്. സിംഫണിയൊരുക്കിയ ആദ്യ ഏഷ്യന്‍ എന്ന ബഹുമതി എന്നും ഇളയരാജക്ക് സ്വന്തം. അദ്ദേഹത്തിന്റെ ഒരു ഗാനമെങ്കിലും കേള്‍‍ക്കാത്ത ഒരു ദിവസം തെക്കേ ഇന്ത്യക്കാര്‍ക്കില്ലെന്നു പറയാം.

മറ്റ് പല സംഗീത സമ്വിധായകരില്‍ നിന്നും വ്യത്യസ്ഥമായ്, ഇളയരാജ പാട്ടൊരുക്കുന്ന ചിത്രങ്ങള്‍ക്ക് അദ്ദേഹം തന്നെയായിരിക്കും പശ്ചാത്തല സംഗീതവും നിര്‍‌വ്വഹിക്കുക. ദൈവിക വരദാനമായ് കിട്ടിയ സംഗീതം നെഞ്ചിലുള്ള ഇളയരാജ നോട്ട്സുകള്‍ ഉണ്ടാക്കുന്നത് അല്‍ഭുതകരമായ ഒരു കാഴ്ചയാണ്. മുന്‍‌കൂട്ടിയുള്ള തയ്യാറെടുപ്പുകളോ, മറ്റൊരുക്കങ്ങളോ കൂടാതെ അദ്ദേഹത്തിന്റെ മനസ്സിലുള്ള സംഗീതം നൊടിയിടയില്‍ നോട്ട്സുകളായി ഒഴുകുകയാണ്.

ഗാനരൂപീകരണത്തെപ്പറ്റി ഇളയരാജ തന്നെ പറയുന്നതിങ്ങനെ: ഗാനരൂപീകരണത്തിനു തയ്യാറെടുക്കുമ്പോള്‍ ഒരു മിന്നായം പോലെ മുഴുവന്‍ ഗാനവും മൂന്നു മേഖലകളായി തന്നില്‍ ജനിക്കപ്പെടുന്നതായി തോന്നുന്നു. ആദ്യമായി മുഴുവന്‍ ഗാനത്തിന്റെയും താളം. രണ്ടാമതായി മുഴുവന്‍ ഓര്‍ക്കസ്‌‌ട്രേഷന്‍. മൂന്നാമതായി മുഴുവന്‍ സ്വരരൂപം. തന്റെ കൈകളേക്കാള്‍ വേഗതയാണ്‌ മനസ്സിനെന്നു തോന്നിപ്പോകുന്ന നിമിഷങ്ങള്‍.

പാട പിറന്തത് പാട്ടുതാന്‍
എനത് കൂടപിറന്തത് പാട്ട് താന്‍
വാഴ പിറന്തത് പാട്ട് താന്‍
എനത് വാഴ്‌കെ മുഴുവതും പാട്ടുതാന്‍

എന്ന് പറയുന്ന ഇളയരാജ നമുക്ക് നല്‍കിയ സംഗീതം നെഞ്ചേറ്റാത്ത ഏത് സംഗീത പ്രേമിയാണുള്ളത്. വെറും മൂന്നു സ്വരങ്ങള്‍കൊണ്ട് ഒരു ചെപ്പടിവിദ്യക്കാരനെപോലെ സംഗീതത്തില്‍ മായജാലം കാണിക്കുന്ന ഇളയരാജയെ നമുക്ക് ഇവിടെ കാണാം. ഭാരത സംഗീതത്തില്‍ ഇതിഹാസം രചിച്ച ഇളയരാജ എന്ന സംഗീത ചക്രവര്‍ത്തി ഭാരതസംഗീതത്തിനു കിട്ടിയ വരദാനമാണ്.


2009-03-13

ഭഗവത് ഗീത - ആംഗലേയ പരിപാഷ  

ഭഗവത് ഗീത - ആംഗലേയ പരിപാഷ. ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഭഗവത് ഗീതയുടെ പരിഭാഷ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുക എന്നത്. രണ്ടുവര്‍ത്തിലധികമായി അതിന്റെ പണിപ്പുരയിലായിരുന്നു. എല്ലാ അധ്യായങ്ങളും കൂടി ഒന്നിച്ച് പബ്ലിഷ് ചെയ്യണമന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അങ്ങനെ കരുതിയിരുന്നാല്‍ പഞ്ചവല്‍സര പദ്ധതിയെക്കാള്‍ നീണ്ടുപോകും എന്നു തോന്നുന്നതിനാല്‍ ഒരോ അധ്യായങ്ങളായ് പബ്ലിഷ് ചെയ്യാം എന്നു തീരുമാനിച്ചു. പരിഭാഷ ആംഗലേയമായതിനാല്‍ എന്റെ ആംഗലേയ ബ്ലോഗില്‍ പബ്ലിഷ് ചെയ്ത് അതിന്റെ ലിങ്ക് ഇവിടെ കൊടുക്കാം എന്നു കരുതി. വായിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് അതിന്റെ പോഡ്‌കാസ്‌റ്റ് കേള്‍ക്കാവുന്നതാണ്. ഭഗവത് ഗീത മലയാളത്തില്‍ പരിഭാഷപെടുത്തി ബ്ലോഗില്‍ പബ്ലിഷ് ചെയ്യണമന്നത് ഒരു വലിയ ആഗ്രമായി അവശേഷിക്കുന്നു. ഉടനെ ഒന്നും നടക്കില്ല എന്ന് അറിയാം എങ്കിലും സമയം‌പോലെ അത് ചെയ്യാന്‍ കഴിയും എന്നു ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അധ്യായങ്ങള്‍ പബ്ലിഷ് ചെയ്യുന്ന മുറക്ക് ഇവിടെ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

Chapter 1: The Yoga of Dejection

Chapter 2a: The Yoga of Analytic Knowledge

Chapter 2b: The Yoga of Analytic Knowledge

Chapter 3: The Yoga of Action

Chapter 4: The Yoga of Knowledge

Chapter 4: The Yoga of Work in Detachment

2009-03-11

Ignorance  

If you not coming to me
Why should I think on you
Why should I Love you
Why should I expect you
Why should I wait for you
Why should I pained me
Why should I care on you
Why should I feel like am insane

I asked and asked many times

Still simply you ignoring me
I cried loudly as a baby,
Begged and begged as a mysor
Pained as a cancer patient
But never you answered to me

You have no ambitions
You have no love or like
You are not a saint but
You always ignoring me

I try to tell you how I feel
But you don't care my words
If you cant love me or care
Please stay away from my soul
I am not a problem friend*
I am not a needy friend**
I have heart love to be loved
I have nothing than love

You not just a friend of me
Something more and more
You knows me well, but
You always ignoring me


* “Problem friend,” the first person you call in a heart emergency
** "Needy friends", the person you contact for needs


Picture: http://www.ldesign.com/Images/Essays/OnReality/OnReality%20Part%206/Nude_1936_(227N)_large.jpg

2009-03-09

ഭജഗോവിന്ദം / മോഹമുദ്ഗരം  

ഭിക്ഷാംദേഹിയായ് ദേശാടനം ചെയ്യുന്നവേളയില്‍ ആദിശങ്കരന്‍, വ്യാകരണ സംബന്ധിയായ സംസ്‌ക്യത ശ്ലോകങ്ങള്‍ വളരെ പ്രയാസപ്പെട്ട്‌ ഹൃദിസ്ഥമാക്കാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ കാണുവാനിടയായി. അപ്പോള്‍ ആ വിദ്യാര്‍ത്ഥിയോട് ഉപദേശരൂപേണ പാടിയ നാലു വരികളാണ്‌ പിന്നീട്‌ മുപ്പതു ശ്ലോകങ്ങളുള്ള മോഹമുദ്ഗരമായി മാറിയത്‌. ദ്വാദശമഞ്ജരികാ സ്തോത്രം എന്ന്‌ അറിയപ്പെടുന്ന പന്ത്രണ്ട്‌ ശ്ലോകങ്ങളാണ്‌ ഇതില്‍ ആദ്യം ഉണ്ടായിരുന്നത്‌. പിന്നീട് അദ്ദേഹത്തിന്റെ പതിനാലു ശിഷ്യന്‍മാര്‍ ഇതിലേക്ക്‌ ഓരോ ശ്ലോകം വീതം എഴുതിച്ചേര്‍ത്തു. ചതുര്‍ദശ മഞ്ജരികാസ്തോത്രം എന്നാണ് അതിനെ അറിയപ്പെടുന്നത്. ശങ്കരാചാര്യര്‍ പിന്നീട്‌ നാലു ശ്ലോകങ്ങള്‍ കൂടി എഴുതിച്ചേര്‍ത്ത് മുപ്പതു ശ്ലോകങ്ങളോടുകൂടിയ മോഹമദ്‌ഗരം പൂര്‍ണ്ണമാക്കി.

ദ്വാദശ മഞ്ജരികാ സ്തോത്രം


ഭജ ഗോവിന്ദം ഭജ ഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ!
സം‌പ്രാപ്‌തേ സന്നിഹിതേ കാലേ
നഹി നഹി രക്ഷതി ഡുകൃഞ്‌കരണേ

അല്ലയോ മൂഡനായ മനുഷ്യാ, നിന്റെ മരണമടുക്കുന്ന സമയത്ത്, നീ പഠിച്ച വ്യാകരണ നിയമങ്ങളോ, സമ്പാദിച്ച അറിവോ അനുഭവജ്ഞാനങ്ങളോ നിനക്ക് തുണയുണ്ടാവില്ല. അവയ്ക്കൊന്നും മരണമെന്ന സനാതന സത്യത്തില്‍ നിന്നും നിന്നെ രക്ഷിക്കാനുമാവില്ല. അതിനാല്‍ ഇനിയുള്ള കാലമെങ്കിലും നീ മൂഡത ഉപേക്ഷിച്ച് ഈശ്വരനെ ഭജിക്കുക.

മൂഢഃ ജഹീഹി ധനാഗമ തൃഷ്ണാം
കുരു സദ്‌ ബുദ്ധിം മനസി വിതൃഷ്ണാം
യല്ലഭസേ നിജ കര്‍മ്മോപാത്തം
വിത്തം തേന വിനോദയ ചിത്തം

അല്ലയോ മൂഡാത്മാവേ, നീ നിന്റെ ഭൗതിക ലാഭങ്ങളിലുള്ള അന്ധമായ ആഗ്രഹത്തെ ഉപേക്ഷിച്ച്, ധനം ആര്‍ജ്ജിക്കുവാനുള്ള അമിതമായ ആഗ്രഹത്തില്‍ നിന്റെ സദ്‌ബുദ്ധിയെ മറക്കാതിരിക്കുക. നിന്റെ കര്‍മ്മം കൊണ്ടും ധര്‍മ്മം കൊണ്ടും നേടുന്ന സമ്പത്തില്‍ മാത്രം സന്തോഷിക്കുക. അതുകൊണ്ട് സംത്യപ്‌തനാകുക. ധനത്തോടുള്ള അത്യാഗ്രഹത്താല്‍, അതിനു പിന്നാലെ പോയി നിന്റെ സന്തോഷം നശിപ്പിക്കാതിരിക്കുക. ധനം ആണ് മനുഷ്യന് സന്തോഷം പ്രദാനം ചെയ്യുന്നത് എന്നത് നിന്റെ മൂഡമായ ധാരണ മാത്രമാണ്.

നാരീ സ്തനഭര നാഭീ ദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്‍ ‍മാംസവസാദി വികാരം
മനസി വിചിന്തയ വാരം വാരം.

സ്ത്രീകളുടെ സ്തനങ്ങളെയും നാഭീപ്രദേശത്തെയും കണ്ട് മോഹാവേശം അരുത്. ശരീരത്തിലെ മറ്റ് അവയവങ്ങള്‍ പോലെ തന്നെ മംസത്തിന്റെയും കൊഴുപ്പിന്റെയും പരിണാമം മാത്രമാണവ എന്ന‌് നിരന്തരം മനസ്സില്‍ ചിന്തിക്കുക. ആയതിനാല്‍ സ്ത്രീകളുടെ സ്തന ഭാരവും, പുക്കിള്‍കൊടിയും മറ്റും കാണുമ്പോള്‍ വികാര വിവശനാകുകയോ അതേകുറിച്ച് പേര്‍ത്തും പേര്‍ത്തും ചിന്തിച്ച് അവയില്‍ മോഹാവേശനാകുകയോ ചെയ്യരുത്. അത് നിന്റെ സമയം പാഴാക്കല്‍ മാത്രമാണ്.

നളിനീ ദളഗത ജലമതിതരളം
തദ്വദ് ജ്ജീവിതം അതിശയചപലം
വിദ്ധി വ്യാധ്യഭിമാന ഗ്രസ്‌തം
ലോകം ശോകഹതം ച സമസ്‌തം

താമരയിതളില്‍ (ഇലയില്‍) നില്‍ക്കുന്ന ജലം ഏറിയ ചലനത്തോടു കൂടിയതാണ്. ആ ജലകണികപോലെ അസ്ഥിരവും ക്ഷണികവുമാണ് നിന്റെ മര്‍ത്യജന്മം. ലോകം മുഴുവന്‍ രോഗപീഡയും യാതനയും അനുഭവിക്കുമ്പോള്‍ നീയും അതില്‍ നിന്നു വ്യത്യസ്‌തനാകുന്നില്ല. എന്നും ശോകവും കഷ്‌ടപ്പാടുകളും നിറഞ്ഞതാണ് ലൗകിക ജീവിതം. രോഗം, അഭിമാനം ഇവയാല്‍ ഗ്രസിക്കപ്പെട്ട ലോകം മുഴുവന്‍ ദുഃഖത്താല്‍ ഹനിക്കപ്പെട്ടതാണെന്നും നീ മനസ്സിലാക്കുക.

യാവദ് വിത്തോ പാര്‍ജ്ജന ശക്‌തഃ
സ്‌താവന്നിജ പരിവാരോ രക്‌തഃ
പശ്ചാജ്ജീവതി ജര്‍ജ്ജര ദേഹേ
വാര്‍ത്താം കോപി ന പൃച്‌ഛതി ഗേഹേ.

എന്നുവരെ ഒരുവന് ധനം സമ്പാദിക്കുവാന്‍ ആരോഗ്യമുള്ളവനായിരികുന്നുവോ അത്രയും കാലം മാത്രമേ അവന്റെ ബന്ധു മിത്രാദികളത്രാദികള്‍ക്ക് പോലും അവനോട് സ്‌നേഹവും ആദരവും ഉണ്ടാകുകയുള്ളൂ. അന്ന് അവനെ പരിചരിക്കാനും സ്നേഹിക്കാനും ധാരാളം പേരുണ്ടാകും. ഒരുവന്റെ ആരോഗ്യം ക്ഷയിച്ച് ജരാനരകള്‍ കൊണ്ട് ശരീരം വിവശമായി, സമ്പാദിക്കുവാന്‍ കഴിവില്ലാത്തവനാകുന്നതോടെ ഭാര്യയും മക്കളുമുള്‍പ്പെടെ എല്ലാവരാലും അവന്‍ പരിത്യജിക്കപ്പെടുകയും, സ്വന്തം വീട്ടില്‍ പോലും കാര്യങ്ങള്‍ തിരക്കാനോ ക്ഷേമം അന്വഷിക്കാനോ കൂടി ആരുമുണ്ടാവില്ല.

യാവത്‌ പവനോ നിവസതി ദേഹേ
താവല്‍ പൃച്‌ഛതി കുശലം ഗേഹേ
ഗതവതി വായൗ ദേഹാപായേ
ഭാര്യാ ബിഭ്യതി തസ്‌മിന്‍ കായേ!

ശരീരത്തില്‍ നിന്റെ ആത്മാവ് നിലനില്‍ക്കുന്നിടത്തോളം കാലം മാത്രമേ നിന്റെ വീട്ടിലുള്ളവര്‍ക്കു പോലും നിന്നോട് സ്‌നേഹവും ഔല്‍‌സുക്യവും മറ്റും ഉണ്ടാവുകയുള്ളൂ. പ്രാണന്‍ ശരീരത്തിലുള്ളിടത്തോളം ആളുകള്‍ ക്ഷേമവര്‍ത്തമാനങ്ങള്‍ ചോദിക്കും. വായൂ രൂപത്തിലുള്ള നിന്റെ ആത്മാവ് ശരീരത്തെ വെടിയുന്നതോടെ നീ കേവലം ജഡമായ് തീരുകയും, ഇന്നുവരെ നിന്നെ പുണര്‍ന്നുറങ്ങിയ ഭാര്യ പോലും നിന്റെ ജഡത്തെ ഭയക്കുകയും, അറക്കുകയും ചെയ്യും.

ബാലസ്താവത്‌ ക്രീഡാ സക്‌ത-
സ്‌തരുണസ്‌താവല്‍ തരുണീ സക്‌ത
വൃദ്ധസ്‌താവത്‌ ചിന്താ സക്‌തഃ
പരേ ബ്രഹ്മണി കോ പി ന സക്‌ത

ബാല്യകാലത്ത് ഒരുവന്‍ വിനോദങ്ങളിലും, യൗവ്വനകാലത്ത് സുന്ദരികളായ സ്‌ത്രീകളിലും, ഭോഗ ക്രിയകളിലും ആസക്‌തനാവുകയും, വാര്‍ദ്ധക്യകാലത്ത് തന്റെ ഭാര്യയെകുറിച്ചും ,മക്കളുടെ ഭാവിയെ കുറിച്ചും ഉത്കണ്ഠപ്പെട്ടും, നഷ്‌ടമായ ഇന്നലകളെകുറിച്ചുള്ള വ്യാധിയില്‍ മുഴുകുകയും ചെയ്യുന്നു. ശുദ്ധ ബ്രാഹ്‌മണന്‍ പോലും ജീവിതത്തെ ഒരുതരത്തില്‍ അല്ലങ്കില്‍ മറ്റൊരുതരത്തില്‍ ദു:ഖ ഹേതുവാക്കി മാറ്റിയിരിക്കുന്നു. പരമാത്മ സ്വരൂപിയായ ബ്രഹ്മത്തില്‍ താത്പര്യമുള്ളവനായി ആരെയും കാണുന്നില്ല.

കാ തേ കാന്താ കസ്‌തേ പുത്രഃ
സംസാരോ യ: മതീവ വിചിത്രഃ
കസ്യ: ത്വം കഃ കുത ആയാത-
സ്‌തത്ത്വം ചിന്തയ തദിഹ ഭ്രാതഃ

നിന്റെ ഭാര്യ നിന്റെ പുത്രന്‍ ഇവരൊക്കെ നിന്റെ ആരാണ്? ഇവയെല്ലാം കേവലം സംസാര ബന്ധങ്ങള്‍ മാത്രമാകുന്നു. നീ ആരാണ്?, നീ ആരുടേതാണ്?, നീ എവിടനിന്നു വന്നു?, ഇതേകുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ?. ജനനമരണരൂപമായ ഈ ജീവിതാനുവര്‍ത്തനം (സംസാരം) വളരെ വിചിത്രമാണ്. അല്ലയോ സഹോദരാ ഇനിയങ്കിലും ഈ സത്യങ്ങളെകുറിച്ച് നീ ചിന്തിക്കുക. മേലിലങ്കിലും ഇത്തരം സംസാര ബന്ധങ്ങളില്‍ കുടുക്കി നിന്റെ സമയം പാഴാക്കാതിരിക്കുക.

സത്സംഗത്വേ നിസ്സംഗത്വം
നിസ്സംഗത്വേ നിര്‍മ്മോഹത്വം
നിര്‍മ്മോഹത്വേ നിശ്ചല തത്വം
നിശ്ചലതത്വേ ജീവന്‍ ‍മുക്‌തിഃ

സജ്ജനങ്ങളുമായുള്ള സഹവാസം കൊണ്ട് മാത്രമേ മോഹിതമായ സംസാരബന്ധങ്ങളില്‍ നിന്നും മോചിതനായ് നിസ്സംഗത (ബന്ധമുക്തി) എന്ന അവസ്ഥയില്‍ എത്തിചേരാന്‍ കഴിയുകയുള്ളൂ. ഈ നിസ്സംഗതാവസ്ഥയില്‍ എത്തിയാല്‍ ജഡിലമായ മോഹങ്ങളില്‍ നിന്നും മോചനം ലഭിക്കുകയും, അതിലൂടെ ശാശ്വതമായ തത്വത്തെ അറിയുകയും ചെയ്യും. ആ ശാശ്വത തത്വം അറിയുന്നതിലൂടെ മാത്രമേ യാതൊരുവനും ജീവിതത്തില്‍ നിന്നും മുക്‌തി ലഭിക്കയും ചെയ്യുകയുള്ളൂ. അതായത് നിസ്സഗത്വം ആശകള്‍ക്ക് നാശം വന്ന അവസ്ഥ സൃഷ്ടിക്കുകയും അതിലൂടെ പരിപൂര്‍ണ്ണ ജ്ഞാനം അറിയുകയും ചെയ്യും. ആ ജ്ഞാനമാണ് ജീവന്മുക്തിയ്ക്കു കാരണമാകുന്നത്.

വയസി ഗതേ കഃ കാമവികാരഃ
ശുഷ്കേ നീരേ കഃ കാസാരഃ
ക്ഷീണേ വിത്തേ കഃ പരിവാരഃ
ജ്ഞാതേ തത്വേ കഃ സംസാരഃ.

യൗവനം കഴിഞ്ഞാല്‍ കാമവികാരമേത്? ജലം വറ്റിയാല്‍ പിന്നെ കുളമെന്താണ്? ധനം കുറഞ്ഞാല്‍ ആശ്രിതജനങ്ങളെവിടെ? യഥാര്‍ത്ഥജ്ഞാനമുണ്ടായാല്‍ പ്രാപഞ്ചിക ദുഃഖം എന്താണ്? യൗവ്വനം കഴിയുന്നതോടെ ഏതൊരുവനിലേയും കാമ വികാരം ക്ഷയിക്കുകയും, വാര്‍ദ്ധക്യാവസ്ഥയില്‍ എത്തുന്നതോടെ അത് പൂര്‍ണ്ണമായ് നശിച്ചുപോകുകയും ചെയ്യുന്നു. ജലം വറ്റിയാല്‍ പിന്നെ തടാകം ആരും അന്വഷിക്കറില്ല എന്നതുപോലെ ഒരുവന്റെ സമ്പത്ത് ഇല്ലാതാകുന്നതോടെ ബന്ധുമിത്രാദികള്‍ പോലും അവനെ ഉപേക്ഷിക്കും. എന്നാല്‍ നിര്‍മ്മോഹത്തിലൂടെ ആര്‍ജ്ജിക്കുന്ന യഥാര്‍ത്ഥജ്ഞാനം അവനെ എല്ലാ സംസാര ദു:ഖങ്ങളില്‍ നിന്നും രക്ഷിക്കും.

മാ കുരു ധനജന യൗവ്വന ഗര്‍വ്വം
ഹരതി നിമേഷാല്‍ കാലാഃ സര്‍വ്വം!
മായാമയമിദം അഖിലം ഹിത്വാ
ബ്രഹ്മപദം ത്വം പ്രവിശാ വിദിത്വാ.

ലൗകിക സുഖ സൗകര്യങ്ങളായ ധനം, പരിജനങ്ങള്‍, യൗവനം ഇവകൊണ്ട് അഹങ്കരിക്കരുത്. ഇവയൊക്കെ വെറും നൈമിഷികമായവയാണ്. കാലത്തിന് ഇതെല്ലാം ഒരു നിമിഷം കൊണ്ട് അപഹരിക്കാന്‍ കഴിയും. മായാമയമായ എല്ലാ സുഖ സൗകര്യങ്ങളേയും ഉപേക്ഷിച്ചിട്ട്, അതീവ ജ്ഞാനിയായി നീ ബ്രഹ്മപദത്തില്‍ (ബ്രഹ്മസായൂജ്യത്തില്‍) പ്രവേശിക്കുക.

ദിനയാമിന്യൗ സായം പ്രാതഃ
ശിശിരവസന്തൗ പുനരായാതഃ
കാലഃ ക്രീഡതി ഗച്ഛതി ആയു-
സ്‌തദപി ന മുഞ്ചതി ആശാ വായുഃ

രാവും പകലും, പ്രഭാതവും പ്രദോഷവും, ശിശിരവസന്തങ്ങളും വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കും. ഇങ്ങനെ മാറി മാറി കാലം കളിക്കുകയാണ്. അതിനനുസരിച്ച് മനുഷ്യന്റെ ആയുസ് ഒടുങ്ങുന്നു. എന്നിരുന്നാലും മനുഷ്യന് അവന്റെ ആഗ്രഹങ്ങള്‍ക്ക് അവസാനം ഉണ്ടാകുന്നില്ല. കാറ്റിനെപ്പോലെ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ആശകള്‍ അവനെ വിടാതെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും . അവസാന കാലം വരെയും മനുഷ്യന്റെ ആശകളും മോഹങ്ങളും ഒടുങ്ങുന്നില്ല..

ദ്വാദശ മഞ്ജരികാഭിരശേഷഃ
കഥിതോ വൈയ്യാകരണസ്യൈഷഃ
ഉപദേശോദ്ഭൂത്‌ വിദ്യാനിപുണൈഃ
ശ്രീമത്ച്ചങ്കര ഭഗവച്ചരണൈഃ

ചതുര്‍ദശ മഞ്ജരികാസ്തോത്രം

കാതേ കാന്താ ധനഗത ചിന്താ
വാതുല കിം തവ നാസ്‌തി നിയന്താ
ത്രിജഗതി സജ്ജന സംഗതിരേകാ
ഭവതി ഭവാര്‍ണ്ണവ തരണേ നൗകാ.

ഭാര്യയെകുറിച്ചും, സ്വത്തിനെകുറിച്ചും മറ്റും ചിന്തിച്ച് എന്തിനാണ് ഇത്രയേറെ വ്യാകുല ചിത്തനാകുന്നത്? കളത്രവും ധനവും ഒന്നും ശാശ്വതമല്ല. നീ പോലും നിന്റെ നിയന്ത്രണത്തില്‍ ആല്ലാത്തിടത്തോളം മൂന്നു ലോകത്തിലും സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം മാത്രമേ ജീവിതമാകുന്ന കടല്‍ കടക്കാനുള്ള തോണിയായി നിനക്ക് ഉതകുകയുള്ളൂ.

ജടിലോ മുണ്ഡീ ലുഞ്ചിതകേശഃ
കാഷായാം‌ബര ബഹുകൃത വേഷഃ
പശ്യന്നപി ച ന പശ്യതി മൂഢോ
ഉഹ്യുദരനിമിത്തം ബഹുകൃതവേഷഃ

തല മുണ്ഡനം ചെയ്തും, തലമുടി ജടപിടിപ്പിച്ചും, കാഷായ വസ്ത്രം ധരിച്ചും മറ്റും പലരൂപത്തില്‍ വേഷം കെട്ടി പലരും ലോകത്തെ കബളിപ്പിക്കയാണ്. ഉദരപൂരണത്തിനായ് കെട്ടുന്ന വെറും വേഷങ്ങള്‍ മാത്രമാണവ. സന്യാസം എന്നാല്‍ ഈ കാണിക്കുന്ന പേക്കൂത്തുകളോ, വേഷം കെട്ടലുകളോ അല്ല, മറിച്ച് ശാശ്വതമായ സത്യം കണ്ടത്തലാണ്. സനാതന സത്യം കണ്ടത്തുന്നതിലൂടെ മാത്രമേ ഒരുവന്‍ യഥാര്‍ത്ഥ സന്യാസിയാകുന്നുള്ളൂ.

അംഗം ഗലിതം പലിതം മുണ്ഡം
ദശന വിഹീനം ജാതം തുണ്ഡം
വൃദ്ധോ യാതി ഗൃഹീത്വാ ദണ്ഡം
തദപി ന മുഞ്ചത്യാശാ പിണ്ഡം

പ്രായാധിക്യം കാരണം ശരീരം വളഞ്ഞുപോകുകയും, ജരാനര ബാധിക്കയും, പല്ലുകള്‍ എല്ലാം കൊഴിഞ്ഞുപോകുകയും ചെയ്യുന്നു. ആരോഗ്യം ക്ഷയിച്ച അവന് പിന്നീട് ഊന്നുവടിയുടേയോ, അല്ലങ്കില്‍ പരസഹായമോ കൂടാതെ നിവര്‍ന്നു നില്‍ക്കാന്‍ കൂടി കഴിയുകയില്ല. ആ അവസ്ഥയിലും മനുഷ്യന്‍ പലതരത്തിലുള്ള ആഗ്രഹങ്ങളില്‍ നിന്നും മുക്തനാകുന്നില്ല.

അഗ്രേ വഹ്നി, പൃഷ്‌‌‌ഠേ ഭാനുഃ
രാത്രൗ ചിബുക സമര്‍പ്പിത ജാനു
കരതല ഭിക്ഷ, തരുതല വാസഃ
തപദി ന മുഞ്ചത്യാശാ പാശഃ

മുന്നില്‍ അഗ്നി ആണങ്കിലും, രാത്രിയില്‍ പുതക്കാന്‍ ഒരു പുതപ്പുപോലുമില്ലാതെ താടി കാല്‍മുട്ടിനോട് ചേര്‍ത്ത് ഉറങ്ങണ്ട ഗതികേടുള്ളവനായാല്‍ പോലും, ഒരുനേരത്തെ ഭക്ഷണത്തിനു പോലും ഭിക്ഷ യാചിക്കേണ്ടിവരുന്നവനും, കയറികിടക്കാന്‍ ഒരു കൂരയില്ലാതെ മരത്തിന്റെ അടിയില്‍ കിടന്ന് ഉറങ്ങുന്നവനോ പോലും ആശയില്‍ നിന്നോ അത്യാഗ്രഹങ്ങളില്‍ നിന്നോ മുക്‌തനല്ല.

കുരുതേ ഗംഗാ സാഗര ഗമനം
വൃത പരിപാലന മഥവാ ദാനം
ജ്ഞാന വിഹീനഃ സര്‍‌വ്വമതേന
മുക്തിര്‍ ഭവതി ന ജന്മ ശതേന

ഗംഗാ നദിയില്‍ സ്‌നാനം നടത്തിയതുകൊണ്ടോ, പലതരത്തില്‍ ഒരുപാട് വൃതങ്ങള്‍ അനുഷ്‌ഠിച്ചതുകൊണ്ടോ, അനേകം ദാന ധര്‍മ്മങ്ങള്‍ ചെയ്തതുകൊണ്ടോ ഒരുവനും മോക്ഷ പ്രാപ്‌തി കൈവരുന്നില്ല. അവന്‍ അതുകൊണ്ടുമാത്രം മോക്ഷത്തിന് അര്‍ഹനാകുന്നില്ല. നൂറുകണക്കിന് ജന്മങ്ങളെടുത്താലും മഹത്തായ ഈശ്വര ജ്ഞാനമില്ലാത്ത ഒരുവനും മോക്ഷപ്രാ‌പ്‌തി കിട്ടുകയില്ല.

സുരമന്ദിര തരു മൂല നിവാസഃ
ശയ്യാ ഭൂതലം അജിനം വാസഃ
സര്‍വ്വ പരിഗ്രഹ ഭോഗ ത്യാഗഃ
കസ്യ സുകം ന കരോതി വിരാഗഃ

ക്ഷേത്ര നടയിലോ, വൃക്ഷ ചുവട്ടില്‍ വെറും പൂഴിയിലോ, മാന്‍ തോല്‍ മാത്രം പുതച്ചുറങ്ങുന്ന സര്‍‌വ്വസംഗ പരിത്യാഗിയും, ഭോഗക്രിയകളില്‍ താല്‍‌പര്യമില്ലാത്തവനുമായ ഒരു യഥാര്‍ത്ഥ സന്യാസിയുടെ ശാന്തിയും സമാധാനവും ആര്‍ക്കാണ് ഇല്ലാതാക്കാന്‍ കഴിയുക? ആഗ്രഹങ്ങളും ആശകളും ഇല്ലാത്ത ബ്രഹ്മജ്ഞാനം നേടിയ അവനെ എന്തുകൊണ്ട് ശല്യപ്പെടുത്താന്‍ കഴിയും?

യോഗരതോ വാ ഭോഗരതോ വാ
സംഗരതോ വാ സംഗ വിഹീനഃ
യസ്യ ബ്രഹ്മണി രമതേ ചിത്തം
നന്ദതി നന്ദതി നന്ദത്യേവ.

ഒരുവന്‍ യോഗാഭ്യാസത്തില്‍ മുഴുകിയതികൊണ്ടോ, ഭോഗാസക്തിയില്‍ രമിച്ചിരിക്കുന്നതുകൊണ്ടോ, സമൂഹജീവിയായ് എല്ലാവര്‍ക്കുമൊപ്പം കഴിയുന്നതുകൊണ്ടോ, ഏകാകിയായ് ഇരിക്കുന്നതുകൊണ്ടോ ഒരാളുടെ മനസ്സ് ബ്രഹ്മപദത്തില്‍ എത്തുമോ? ഇങ്ങനെയുള്ള കാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന ഒരുവന്‍ സന്തോഷവാനായിരിക്കുമന്ന് പറയാന്‍ കഴിയുമോ? സുഖം അഥവാ സന്തോഷം എന്നത് ഉള്ളിന്റെ ഉള്ളില്‍ നിന്നും ഉണ്ടാവേണ്ട ഒന്നാണ്.

ഭഗവത്ഗീതാ കിഞ്ചിദ ധീതാ
ഗംഗാ ജല ലവ കണികാ പീതാ
സകൃദപിയേന മുരാരി സമര്‍ച്ചാ
ക്രിയതേ തസ്യ യമേന ന ചര്‍ച്ചാ

ഭഗവദ്ഗീതയില്‍ അല്‍‌പജ്ഞാനം നേടിയാലും, ഒരുതുള്ളി ഗംഗാജലം കുടിക്കാനുള്ള ഭാഗ്യം സിദ്ധിച്ചാലും, ഒരിക്കലങ്കിലും ഭഗവാന്‍ ക്യഷ്‌ണനെ ഭജിക്കാന്‍ കഴിയുകയോ ചെയ്താല്‍ മരണസമയത്ത് മോക്ഷപ്രാപ്‌തി ലഭിക്കുന്നതിന് അത് സഹായകമാകും.

പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ ബഹു ദുസ്‌താരേ
കൃപയാ/പാരേ പാഹി മുരാരേ

വീണ്ടും വീണ്ടും ജനിക്കുന്നതിന്റെ വ്യാധികളും, വീണ്ടും വീണ്ടും മരിക്കുന്നതിലെ ഭയവും പ്രാണവേദനയും, വീണ്ടും വീണ്ടും മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്നതിന്റെയും ആകുലതകള്‍. ഈ സംസാര ദു:ഖത്തില്‍ നിന്നും മോചനം ലഭിക്കുക എന്നത് വളരെ ആയാസകരമാണ്. ഈ തരം ദു:ഖങ്ങളില്‍ നിന്നും നീ എന്നെ രക്ഷിച്ച് മോക്ഷപ്രാപ്‌തി നല്‍കുക.

രത്ഥ്യാ ചര്‍പ്പട വിരചിത കന്ഥഃ
പുണ്യാ പുണ്യ വിവര്‍ജ്ജിത പന്ഥഃ
യോഗീ യോഗ നിയോജിത ചിത്തോ
രമതേ ബാലോന്‍മത്തവ ദേവാ

കീറിപഴകിയ വസ്‌ത്രങ്ങള്‍ ധരിച്ചും, പുണ്യപാപങ്ങളെ ഉപേക്ഷിച്ചും, സര്‍‌വ്വസംഗ പരിത്യാഗിയായ യോഗീശ്വരനായ് കഴിയുന്ന ഒരുവനെ ചപല്യം നിറഞ്ഞ ഒരു ബാലനായോ, അല്ലങ്കില്‍ ചിത്തഭ്രമം ബാധിച്ചവനായോ കരുതിയന്ന് വരും. എല്ലാ സുഖ ദു:ഖങ്ങളും ഉപേക്ഷിച്ച് നിസ്സംഗത കൈവരിച്ച ഒരു യോഗി ശാശ്വതമായ സത്യത്തെ അറിയുന്നവനാകുന്നു.

കസ്ത്വം കോ/ഹം കുത ആയാതഃ
കാ മേ ജനനീ കോ മേ താതഃ
ഇതി പരിഭാവയ സര്‍വ്വമസാരം
വിശ്വം ത്യക്‌താ സ്വപ്നവിചാരം

നീ ആരാണ്? ഞാന്‍ ആരാണ്? ഞാന്‍ എവിടനിന്ന് എപ്പോള്‍ വന്നു? എന്റെ അമ്മ ആരാണ്? എന്റെ അഛ്ചനാരാണ്? ലൗകികമായ ഈ ബന്ധങ്ങളാണ് ലോകത്തിലെ എല്ലാ ദു:ഖങ്ങള്‍ക്കും കാരണം. ബ്രഹ്മജ്ഞാനം നേടികഴിഞ്ഞാല്‍ ഈ ലോകജീവിതവും, ലൗകിക ബന്ധങ്ങളുമെല്ലാം കേവലം സ്വപ്‌നവിചാരം മാത്രമാണന്ന് മനസ്സിലാകും.

ത്വയി മയി ചാന്യ ത്രൈകോ വിഷ്ണു
വ്യര്‍ത്ഥം കുപ്യസി മയ്യ സഹിഷ്ണുഃ
ഭവ സമചിത്തഃ സര്‍വ്വത്ര ത്വം
വാഞ്ചസ്യ ചിരാദ്യദി വിഷ്ണുത്വം

നിന്നിലും എന്നിലും വിശ്വം മുഴുവനും, വിഷ്‌‌ണു (ഈശ്വരന്‍) മാത്രമാണ്. ഈ സത്യം അറിയാത്തതിനാലാണ് നീ പലതിനേയും, പലതരത്തിലും രൂപത്തിലും കാണുന്നത്. നിന്നിലുള്ള അതേ ഈശ്വരാംശം തന്നെയാണ് മറ്റുള്ളവരിലും, എല്ലാ ചരാചരങ്ങളിലും കുടികൊള്ളുന്നത്. നീ മറ്റുള്ളവരെക്കാള്‍ ശ്രേഷ്‌‌ഠനാണന്ന നിന്റെ അഹങ്കാരമാണ് ബ്രഹ്മജ്ഞാനം നേടുന്നതില്‍ നിന്നും നിന്നെ തടയുന്നത്. സമചിത്തനായ് എല്ലാറ്റിലും കുടികൊള്ളുന്ന ഈശ്വരാംശത്തെ അറിഞ്ഞ് സമസ്‌തലോകത്തെയും ഒന്നായി കാണുക.

ശത്രൗ മിത്രേ പുത്രേ ബന്ധൗ
മാകുരു യത്നം വിഗ്രഹ സന്ധൗ
സര്‍വ്വ സ്‌മിന്നപി പശ്യാത്മാനം
സര്‍വ്വത്രോത്സ്യജ ഭേദ ജ്ഞാനം

ആരയും ശത്രുവന്നരീതിയിലോ, മിത്രമന്ന രീതിയിലോ, പുത്രനന്ന രീതിയിലോ, ബന്ധുവന്ന രീതിയിലോ കാണുവാനായ് അനാവശ്യമായ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കാതിരിക്കുക. എല്ലാവരിലും കാണുന്നത് ഈശ്വരാംശമാണന്ന് മനസ്സിലാക്കി എല്ലാവരേയും ഒന്നായി കാണുക. അങ്ങനെയുള്ളവന്‍ ദൈവ്വ ത്യല്യനായ് തീരുന്നു.

കാമം ക്രോധം ലോഭം മോഹം
ത്യക്‌ത്വാത്മാനം പശ്യതി സോഹം
ആത്മജ്ഞാന വിഹീനാ മൂഢാ
തേ പച്യന്തേ നരക നിഗൂഢാ

ഭോഗാസക്തി, കോപം, അത്യാഗ്രഹം, മോഹം എന്നിവയില്‍ നിന്നും മുക്തനായി, നീ ആരാണ് എന്ന് നിന്നില്‍ തന്നെ അന്വഷിക്കുക. ആത്മജ്ഞാനം ഇല്ലാത്ത മൂഡന്മാര്‍ നരകപീഡ അനുഭവിക്കേണ്ടിവരും. ആത്മജ്ഞാനം നേടുന്നതിലൂടെ നീ ബ്രഹ്മജ്ഞാനം നേടിയാല്‍ മത്രമേ മുക്തി ലഭിക്കയുള്ളൂ.

ഗേയം ഗീതാ നാമ സഹസ്രം
ധ്യേയം ശ്രീപതി രൂപമജസ്രം
നേയം സജ്ജന സംഗേ ചിത്തം
ദേയം ദീനജനായ ച വിത്തം

ഭഗവത്ഗീത പാരയാണം ചെയ്‌തും, സഹസ്രനാമം ഉരുവിട്ടും, ലക്ഷ്‌മീ ദേവിയെ ഭജിച്ചും, നിന്റെ മനസ്സിനെ സജ്ജനങ്ങളോടും ഈശ്വരനോടും ചേര്‍ത്തു നിര്‍ത്തുക. നിന്റെ കൂട്ടി വച്ചിരിക്കുന്ന സമ്പത്തുകള്‍ ദരിദ്രര്‍ക്ക് ദാനം നല്‍കി ഈശ്വരാനുഗ്രഹത്തിന് പാത്രീഭവിക്കുക.

സുഖതഃ ക്രിയതേ രമ്യാ ഭോഗഃ
പശ്ചാത്‌ ഹന്ത! ശരീരേ രോഗഃ
യദ്യപി ലോകേ മരണം ശരണം
തദപി ന മുഞ്ചതി പാപാചരണം

ഒരുവന്‍ എത്രത്തോളം ഭോഗക്രിയകളില്‍ മുഴുകുന്നുവോ, അത്രത്തോളം അവന്‍ രോഗാതുരനുമാകുന്നു. മരണം എന്നത് ഒരു സനാതന സത്യമാണന്നും, ആരാലും അത് ഒഴിവാക്കപ്പെടാന്‍ കഴിയാത്ത ഒന്നാണന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് പാപങ്ങള്‍ എല്ലാം ചെയ്യുന്നത്. ഒരുവന്‍ ഭോഗാസക്തിയില്‍ എത്രമാത്രം വിമുഖനാകുന്നുവോ അവന്‍ കൂടുത ആരോഗ്യമുള്ളവനും, ചൈതന്യമുള്ളവനുമായ് തീരും.

അര്‍ത്ഥമനര്‍ത്ഥം ഭാവയ നിത്യം
നാസ്‌തി തതഃ സുഖ ലേശഃ സത്യം
പുത്രാദപി ധന ഭാജാം ഭീതിഃ
സര്‍വ്വത്രൈഷ വിഹിതാ രീതിഃ

യാതൊരുവന്റെയും നാശത്തിന്റെയും, ദു:ഖത്തിന്റെയും, ഭയത്തിന്റെയും മൂലകാരണം ധനമാണന്ന സത്യം തിരിച്ചറിയുകയാണ് വേണ്ടത്. അതില്‍ നിന്ന് അല്പം സുഖം പോലും ലഭിക്കുകയില്ല. ധനവാന്മാര്‍ക്ക് സ്വന്തം പുത്രനെ പോലും ഭയപ്പെടേണ്ടിവരുന്നു. ധനം ഒരിക്കലും ശാശ്വതമായ സന്തോഷത്തിലേക്ക് യാതൊരുവനെയും നയിക്കുന്നില്ല. ലോകത്തിന്റെ ഈ അവസ്ഥ നിങ്ങള്‍ക്ക് എവിടയും ദര്‍ശിക്കാവുന്നതാണ്.

പ്രാണായാമം പ്രത്യാഹാരം
നിത്യാനിത്യ വിവേകവിചാരം
ജാപ്യസമേത സമാധി വിധാനം
കുര്‍വ്വവധാനം മഹദവധാനം

ഒരേ സമയം ശ്വാസനിയന്ത്രണവും ഊര്‍ജനിയന്ത്രണവും സാധ്യമാകുന്ന അവസ്ഥയായ പ്രാണായമ-ത്തിലൂടെ മനോനിയന്ത്രണവും, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന പ്രത്യാഹാരം -ത്തിലൂടെ ശാശ്വതവും നശ്വരവുമായ ബ്രഹ്മജ്ഞാനം നേടുക. ജപങ്ങളിലൂടയും, യോഗയുടെ സങ്കേതങ്ങളിലൂടയും, സമാധി എന്ന അവസ്ഥയില്‍ എത്തിചേരുക. അതുവഴി ആത്മാവിനെ ലൗകികതയില്‍ നിന്നും വേര്‍പെടുത്തി ജനിമ്യതികളില്‍ നിന്നും മുക്തനാക്കുക. ചിത്ത വൃത്തികള്‍ മുഴുവന്‍ നിരോധിച്ചാല്‍ മാത്രമേ ഒരാള്‍ക്ക്‌ പരമാത്മാവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്‌ അതില്‍ ലയിച്ചു ചേരാന്‍ കഴിയൂ. ഇതിന്‌ നിരവധി ഘട്ടങ്ങലുണ്ട്. അവയുടെ പരമോന്നത ഘട്ടമാണ്‌ 'സമാധി'. യഥാര്‍ത്ഥ സമാധിയില്‍ ലയിച്ചു ചേര്‍ന്നാല്‍ പിന്നെ പുനര്‍ജന്മമില്ല. അതോടെ അവന്‍ ജനിമൃതികളില്‍ നിന്ന്‌ മുക്തനാകുന്നു.

ഗുരുചരണാം ബുജ നിര്‍ഭര ഭക്‌തഃ
സംസാര ദചിരാദ്‌ ഭവ മുക്‌തഃ
സേന്ദ്രിയ മാനസ നിയമാ ദേവം
"ദ്രഷ്യസി" നിജ ഹൃദയസ്ഥം ദേവം

പ്രത്യാഹാരം-ത്തിലൂടെ പഞ്ചേന്ദ്രിയങ്ങളിന്മേല്‍ വിജയിച്ച മനസ്സുമായി, എല്ലാവിധ ലൗകിക ബന്ധങ്ങളില്‍ നിന്നും മുക്തനായി ഗുരുചരണാംബുജം പ്രാപിക്കുക. ഇന്ദ്രിയ ബദ്ധിതമായ എല്ലാവിധ ആഗ്രഹങ്ങളില്‍ നിന്നും നിന്റെ ആത്മാവിനെ വേര്‍പെടുത്തി നിന്റെ ഹ്യദയത്തില്‍ കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തില്‍ സമസ്ഥാ സമര്‍പ്പിക്കുക.

ഒരുപക്ഷേ ഭജഗോവിന്ദം എന്നുകേള്‍ക്കുമ്പോള്‍ ശങ്കരാചാര്യരെക്കാള്‍ ഒരു സാധാരണക്കാരന്റെ മനസ്സിലേക്കോടിയെത്തുക കര്‍ണ്ണാട്ടിക് സംഗീതത്തിലെ എക്കാലത്തെയും ചക്രവര്‍ത്തിനിയായ, നിലച്ചുപോയ ആ ശബ്‌ദ മാധുര്യം എം. എസ് സുബ്ബലക്ഷ്‌മി ആയിരിക്കും. ഭജഗോവിന്ദത്തിലെ തിരഞ്ഞെടുത്ത ശ്ലോകങ്ങള്‍ കോര്‍ത്തിണക്കിയ സുബ്ബലക്ഷ്‌മിയുടെ ഭക്തിസാന്ദ്രമായ ആ ഗാനമാധുരി ഇവിടെ.



ഞാന്‍ ഒരു സംസ്‌ക്യത പണ്ഡിതനോ, മിത്തുകളില്‍ അധികം അറിവുള്ളവനോ അല്ല. പണ്ട് സ്‌കൂളില്‍ പഠിച്ച സംസ്‌ക്യതവും, പിന്നീട് കൂടുതല്‍ അറിയണം എന്ന ആഗ്രഹത്താല്‍ ചില ക്യാപ്‌സ്യൂള്‍ രൂപത്തില്‍ കലക്കിയ സംസ്‌ക്യത പാഠങ്ങളും, സംസ്‌ക്യത പാഠശാലകളിലെ പ്രാഥമിക പാഠങ്ങളും, ചില ശിബിരങ്ങളില്‍ പങ്കെടുത്തതുവഴി കിട്ടിയ അല്‍‌പ ജ്ഞാനവും മാത്രമേയുള്ളൂ കൈയ്യില്‍. പണ്ടേ തോന്നിയ ഒരു ആഗ്രഹത്തിന്റെ പേരില്‍, ഉള്ള അറിവുവച്ച് ഒരു വ്യാഖ്യാനം എഴുതി എന്നു മാത്രം. ഇതു പൂര്‍ണ്ണമല്ല എന്നറിയാം. തെറ്റുകളും, കുറ്റങ്ങളും ഒരുപാട് ഉണ്ടായേക്കാം. അറിവുള്ളവര്‍ തിരുത്തുക. ഇതിലെ ചില ശ്ലോകങ്ങള്‍ ശരിയായ ഓര്‍ഡറില്‍ ആണോ എന്നതില്‍ എനിക്ക് സംശയമുണ്ട്. 'ശത്രൗ മിത്രേ പുത്രേ ബന്ധൗ' എന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ മൂന്നും നാലും പാദങ്ങള്‍ മറ്റൊന്നായ് കാണുന്നുണ്ട്. മുപ്പത് ശ്ലോകങ്ങളാണ് ഭജഗോവിന്ദത്തില്‍ ഉള്ളങ്കിലും പതിമൂന്നാമത്തെയും മുപ്പത്തിരണ്ടാമത്തെയും ശ്ലോകം എങ്ങനെ മോഹമദ്ഗരത്തില്‍ ഉള്‍പ്പെട്ടു എന്നതിനെ പറ്റി അറിവില്ല. പതിമൂന്നാമത്തെ ശ്ലോകം ഭജഗോവിന്ദത്തിന്റെ ഭാഗമാണോ എന്നും അറിവില്ലാത്തതിനാല്‍ ആ ശ്ലോകം വിവര്‍ത്തനം ചെയ്‌തിട്ടില്ല.
ഇത് പൂര്‍ണ്ണമല്ല എന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ട് ഇവിടെ വിമര്‍ശനം ഞാന്‍ ആഗ്രഹിക്കുന്നില്ല. തെറ്റുകളും കുറ്റങ്ങളും ചൂണ്ടികാട്ടുമന്ന പ്രതീക്ഷയോടെ നിങ്ങള്‍ക്ക് മുന്നില്‍ സദയം സമര്‍പ്പിക്കുന്നു.

2009-03-08

മോഹമദ്‌ഗരം-ഒരു അവലോകനം  

ശങ്കരാചാര്യര്‍ (ആദി ശങ്കരന്‍, A.D. 788 - 820) ഭാരതം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മഹാനായ ദാര്‍ശനികന്മാരിലൊരാളാണ്. പരമശിവന്റെ അവതാരമായ് കരുതുന്ന അദ്ദേഹം, അദ്വൈതസിദ്ധാന്തം ആവിഷ്കരിച്ച് ഭാരതീയ തത്വചിന്തയുടെയും സനാതന ഹൈന്ദവമൂല്യങ്ങളുടെയും ആഴവും പരപ്പും വെളിവാക്കിയ മഹാത്മാവാണ്. കേരളത്തിലെ കാലടിയില്‍, ദൈവഭക്തിയുള്ള ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം, അമ്മയുടെ അനുവാദത്തോടെ സന്യാസം സ്വീകരിക്കുവാനായ് ഉത്തര ഭാരതത്തിലേക്ക് ഗുരുവിനെ തേടി യാത്രയായി. നര്‍മദാ നദീതീരത്തു വച്ച് അദ്ദേഹം ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദ ഭഗവദ്പാദരെ കണ്ടു മുട്ടി ശിഷ്യത്വം സ്വീകരിച്ചു. വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചര്‍ച്ചകളിലേര്‍പ്പെട്ടുകൊണ്ട് അദ്ദേഹം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്‌കൃത ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ആദിശങ്കരന്‍ ജ്ഞാനത്തിന്റെ അത്യുന്നത പീഠമായ സര്‍‌വ്വജ്ഞപീഠം കരസ്ഥമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ക്യതികളില്‍ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. പത്ത് പ്രധാന ഉപനിഷത്തുകള്‍ക്കും, ബ്രഹ്മസൂത്രങ്ങള്‍ക്കും, ഭഗവദ്ഗീതയ്ക്കും വ്യാഖ്യാനങ്ങള്‍ എഴുതിയ അദ്ദേഹത്തിന്റെ പ്രധാനക്യതുകള്‍, സൗന്ദര്യലഹരി, ആനന്ദ ലഹരി, ബ്രഹ്മസൂത്രങ്ങള്‍ (വ്യാഖ്യാനം), ദശോപനിഷത്തുകള്‍ (വ്യാഖ്യാനം), ഭഗവദ്ഗീത (വ്യാഖ്യാനം), വിവേകചൂഡാമണി എന്നിവയാണ്.

തരംഗിണി വൃത്തത്തില്‍ ശങ്കരാചാര്യര്‍ രചിച്ച മുപ്പത് ശ്ലോകങ്ങള്‍ ഉള്‍കൊള്ളുന്ന ഭജനകളിലൊന്നാണ് ഭജഗോവിന്ദം അഥവാ മോഹമുദ്ഗരം. ലൗകിക ജീവിതത്തിന്റെ അര്‍ത്ഥശൂന്യത കാണിക്കുന്ന വരികളിലൂടെ മോഹത്തെ ദൂരികരിക്കുന്നതിനാലാണ്‌ ഇതിനെ മോഹമുദ്ഗരം എന്ന്‌ പറയുന്നത്‌. ഭജന പോലെ പാടുമ്പോള്‍ ഓരോ ശ്ലോകത്തിനും ശേഷം ഒന്നാമത്തെ ശ്ലോകം ആവര്‍ത്തിക്കുന്നതുകൊണ്ട്‌ ഇതിനെ ഭജഗോവിന്ദം എന്നപേരില്‍ ആണ് കൂടുതലായും അറിയപ്പെടുന്നത്.

ഭിക്ഷാംദേഹിയായ് ദേശാടനം ചെയ്യുന്നവേളയില്‍ ആദിശങ്കരന്‍, വ്യാകരണ സംബന്ധിയായ സംസ്‌ക്യത ശ്ലോകങ്ങള്‍ വളരെ പ്രയാസപ്പെട്ട്‌ ഹൃദിസ്ഥമാക്കാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ കാണുവാനിടയായി. അപ്പോള്‍ ആ വിദ്യാര്‍ത്ഥിയോട് ഉപദേശരൂപേണ പാടിയ നാലു വരികളാണ്‌ പിന്നീട്‌ മുപ്പതു ശ്ലോകങ്ങളുള്ള മോഹമുദ്ഗരമായി മാറിയത്‌. ദ്വാദശമഞ്ജരികാ സ്തോത്രം എന്ന്‌ അറിയപ്പെടുന്ന പന്ത്രണ്ട്‌ ശ്ലോകങ്ങളാണ്‌ ഇതില്‍ ആദ്യം ഉണ്ടായിരുന്നത്‌. പിന്നീട് അദ്ദേഹത്തിന്റെ പതിനാലു ശിഷ്യന്‍മാര്‍ ഇതിലേക്ക്‌ ഓരോ ശ്ലോകം വീതം എഴുതിച്ചേര്‍ത്തു. ചതുര്‍ദശ മഞ്ജരികാസ്തോത്രം എന്നാണ് അതിനെ അറിയപ്പെടുന്നത്. ശങ്കരാചാര്യര്‍ പിന്നീട്‌ നാലു ശ്ലോകങ്ങള്‍ കൂടി എഴുതിച്ചേര്‍ത്ത് മുപ്പതു ശ്ലോകങ്ങളോടുകൂടിയ മോഹമദ്‌ഗരം പൂര്‍ണ്ണമാക്കി.

2009-03-07

ഐ. പി അഡ്രസുകളുടെ ദുരുപയോഗം  

കഴിഞ്ഞ കുറെ ദിവസങ്ങളായ് നമ്മുടെ ബ്ലോഗുകളില്‍ I.P address ഒരു ചര്‍ച്ചാ വിഷയമായ് കാണുന്നു. ബ്ലോഗിലെ തുടക്കക്കാര്‍പോലും ആദ്യം കേള്‍ക്കുക I.P എന്നാതായിരിക്കും. ഗ്രൂപ്പിസവും, പരസ്പരം പുറംചൊറിയലും, പാരവയ്പും കൊണ്ട് ചീഞ്ഞുനാറുന്ന മലയാളം ബ്ലോഗിലെ ഒരുമ്പെട്ടിറങ്ങിയ ചില വയസ്സന്‍ ബ്ലോഗര്‍മാര്‍, ഒളിയമ്പെയ്ത് മടുത്തപ്പോള്‍ സ്വന്തം മുഖവുമായ് വന്ന് പത്താംക്ലാസിന്റെയും ഗുസ്തിയുടേയും സംസ്കാരം കാണിച്ചതും നമ്മള്‍ കണ്ടുകഴിഞ്ഞു. യു. എസില്‍ ഇരുന്നുകൊണ്ട് വിയറ്റ്നാമില്‍ നിന്നും ബ്ലോഗുചെയ്യുന്ന ബ്ലോഗര്‍, ആശ്രമം വിട്ട് വനവാസത്തിനന്ന് പറഞ്ഞ്, ചൂണ്ടയും വലയുമെടുത്ത് കടലിന്റെ ആഴപരപ്പിലേക്ക് തിമിംഗലത്തെ പിടിക്കാനിറങ്ങിയത് എന്തിനുവേണ്ടിയായിരുന്നു വന്നും നമ്മള്‍ അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പലബ്ലോഗുകളിലും പല അനോണികളുടേയും സനോണികളുടെയും എന്നു പറഞ്ഞ് I.P address-കളുടെ സ്ക്രീന്‍ ഷോട്ടുകളും വിവരണങ്ങളും പതിച്ചിരിക്കുന്നതായും, വിവരങ്ങള്‍ ഗൂഗിളിന് കൈമാറിയതായും ഉള്ള വാര്‍ത്തകളും കണ്ടു. അതിന്റെ അടിസ്ഥാനത്തില്‍ I.P address കളെകുറിച്ചുള്ള ചില വിവരങ്ങള്‍ പങ്കുവെയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

I.P address കണ്ടതുകൊണ്ടോ, ഫീഡ് ജറ്റില്‍ I.P address തെളിഞ്ഞതുകൊണ്ടോ ഒരു ബ്ലോഗറെ തേജോവധം ചെയ്യാന്‍കഴിയുമോ? അമേരിക്കയില്‍ ഇരുന്നുകൊണ്ട് വിയറ്റ്നാമില്‍ നിന്നും, ഇന്ത്യയിലിരുന്നുകൊണ്ട് ക്യാനഡയില്‍ നിന്നും, ക്യാനഡയില്‍ ഇരുന്നുകൊണ്ട് കൊറിയയില്‍ നിന്നും ഒക്കെ ലോഗ് ഇന്‍ ചെയ്യാനും, ബ്ലോഗ് പോസ്റ്റുകള്‍ ചെയ്യാനും, കമന്റ് എന്‍ട്രികള്‍ നടത്താനും കഴിയുമന്നത് അല്പം കമ്പ്യൂട്ടര്‍ പരിക്ഞാനമുള്ളവര്‍ക്ക് അറിയാവുന്ന ഒന്നാണ്. ആ തരം ധാരാളം സോഫ്റ്റ്വെയറുകള്‍ ഇന്ന് സൗജന്യമായ് തന്നെ ലഭ്യമാണ്. ഇത്തരത്തിലുള്ള വിക്രിയകള്‍ ഉപയോഗിക്കുന്ന പലബ്ലോഗര്‍മാരയും നമ്മില്‍ പലര്‍ക്കും അറിവുള്ളതുമാണ്. എങ്ങനെയാണ് ഇവര്‍ ഈ I.P കളികല്‍ നടത്തുന്നത്. പ്രധാനമായും നാലുവഴികളാണ് ഇതിന് ഉപയോഗിക്കുന്നത്.

1. കടംകൊള്ളുന്ന വ്യര്‍ച്ച്യുല്‍ സെര്‍‌വറുകള്‍
2. പ്രോക്‌സികള്‍
3. I.P ചെയ്ഞ്ച് ടൂള്‍സ്
4. ഹാക്കഡ് I.Ps

1. കടംകൊള്ളുന്ന വ്യര്‍ച്ച്യുല്‍ സെര്‍‌വറുകള്‍

ഈ തരം വ്യര്‍ച്ച്യുല്‍ സെര്‍‌വറുകളുടെ ബിസിനസ്സ് പ്രധാനമായും യു. എസ്, യു. കെ എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കടംകൊള്ളുന്ന ഈ തരം വ്യര്‍ച്ച്യുല്‍ സെര്‍‌വറുകള്‍ വഴി ചെയ്യുന്ന ബ്ലോഗ് പോസ്റ്റുകള്‍, കമന്റുകള്‍, അയക്കുന്ന മെയിലുകള്‍ ഇവയിലെല്ലാം കാണിക്കുന്ന I.P address യു. എസ് അല്ലങ്കില്‍ യു.കെ ബയ്‌സ്‌ഡ് ആയിരിക്കും. ഇത്തരം സെര്‍‌വറുകള്‍ രണ്ടുതരമാണ്. അതില്‍ ആദ്യത്തേത് വെര്‍ച്ച്യുല്‍ സെര്‍‌വര്‍‌ പ്രൊവൈഡേഴ്‌സിന്റെ സെര്‍‌വറുകള്‍. രണ്ടാമത്തവ നിലവിലുള്ള ഏതങ്കിലും ഇന്റര്‍നെറ്റ് യൂസേഴ്‌സിന്റെ I.P.

അനോണിമിറ്റി പൂര്‍ണ്ണമായും സം‌രക്ഷിക്കപ്പെടുന്ന ഇവരുടെ സെര്‍‌വറുകളും, I.P-കളും ഉപയോഗിച്ചാല്‍ സാക്ഷാല്‍ ഗൂഗിളിന് പോലും കണ്ടെത്താന്‍ കഴിയില്ല ഈ സെര്‍‌വറുകള്‍ ഉപയോഗിച്ച് പോസ്റ്റ് ചെയ്തവരുടെ യഥാര്‍ത്ഥ I.P. എന്നാല്‍ നിയമപരമായ നടപടികള്‍ ഉണ്ടാകുന്ന പക്ഷം സെര്‍‌വറുകള്‍ ദുരുപയോഗം ചെയ്തവരുടെ യഥാര്‍ത്ഥ I.P യും അഡ്രസ്സും കൈമാറുന്നതുമാണ്. ഒരു ബ്ലോഗറെ സംബദ്ധിച്ച് സെയ്‌ഫായ ഒന്നാണ് ഈ വ്യര്‍ച്ച്യുല്‍ സെര്‍‌വറുകള്‍. ഉദാഹരണമായി യു.കെ യില്‍ നിന്നുള്ള ഒരു വ്യര്‍ച്ച്യുല്‍ സെ‌ര്‍‌വര്‍ വഴി പോസ്റ്റ് ചെയ്യുന്ന ഒരു മലയാളം ബോഗിനെതിരേ ഇന്ത്യയിലെയോ, കേരളത്തിലെയോ കോടതിയില്‍ ഒരു കേസ് രജിസ്‌റ്റര്‍ ചെയ്താല്‍ പോലും ബ്ലോഗറുടെ യഥാര്‍ത്ഥ I.P യോ അഡ്രസ്സോ കിട്ടുകയില്ല. മറ്റേതോ രാജ്യത്തിരുന്ന് ബ്ലോഗ് ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ അയാളുടെ ബ്ലോഗ് ബാന്‍/ബ്ലോക് ചെയ്യാന്‍ മാത്രമേ കഴിയുകയുള്ളൂ. ഗാന്ധിയെകുറിച്ച് മോശമായ ഒരു ബുക്ക് യു.കെയില്‍നിന്നും പബ്ലിഷ് ചെയ്താല്‍ ഇന്ത്യയില്‍ അതിന്റെ വില്പന നിരോധിക്കാന്‍ മാത്രമേ കഴിയൂ എന്ന അതേ സ്ഥിതി. കാരണം മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവരെല്ലാം ഇന്ത്യന്‍ പൗരനാകണമന്നില്ല. ആദ്യത്തെ മലയാളഭാഷാ നിഘണ്ടൂ എഴുതിയ ഗുണ്ടര്‍ട്ട് മലയാളി ആയിരുന്നില്ല എന്ന് ഓര്‍ക്കുക.

2. പ്രോക്‌സികള്‍

ഗള്‍ഫില്‍ ഇന്റര്‍നെറ്റ് യൂസ് ചെയ്യുന്നവര്‍ക്ക് വളരെ പരിചിതമായ ഒന്നാണ് പ്രോക്‌സികള്‍. ഒര്‍ക്കട്ട് പോലെയുള്ള പല സൈറ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നത് പ്രോക്‌സികള്‍ വഴിയാണ്. ഈ തരം ധാരാളം പ്രോക്‌സികല്‍ ഇന്ന് സൗജന്യമാണ്. ട്രയല്‍ വേര്‍ഷനില്‍ ഹൃസ്വകാലത്തേക്ക് മാത്രം കിട്ടുന്ന പ്രോക്‌സികളും എന്നാല്‍ ജീവിതകാലം മുഴുവന്‍ സൗജന്യമായ് ഉപയോഗിക്കാവുന്നവയും ലഭ്യമാണ്. ഏതുരാജ്യത്തെ പ്രോക്സിയാണ് യൂസ് ചെയ്യുന്നതന്നനുസരിച്ച് ആ രാജ്യത്തെ I.P ആയിരിക്കും I.P ട്രാക്ക് ചെയ്യുന്ന ഒരാള്‍ക്ക് ലഭ്യമാകുക. ഇന്ത്യയില്‍ ഇരുന്നുകൊണ്ട് ഒരാള്‍ക്ക് ഈ തരം പ്രോക്‌സികള്‍ വഴി യു. എസ്-ല്‍ നിന്നോ യു.കെ-യില്‍ നിന്നോ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ലോഗ് ഇന്‍ ചെയ്യാനും, ബ്ലോഗ് പോസ്റ്റുകള്‍ ചെയ്യാനും, കമന്റ് എന്‍ട്രികള്‍ നടത്താനും കഴിയും. എലിപ്പെട്ടികളും, പുലികൂടുകളും തീര്‍ത്ത് കാത്തിരിക്കുന്നവരുടെ കെണിയില്‍ ഇവര്‍ ഒരിക്കലും ചാവേറുകളായ്‌പെടുന്നില്ല. എന്നാല്‍ ഡീറ്റയിലായ ഒരു അന്വേഷണം ഗൂഗിള്‍ വഴി നടത്തിയാല്‍ പ്രോ‌ക്‌സി ഉപയോഗിച്ച് എന്‍ട്രികള്‍ നടത്തിയവരുടെ വിവരങ്ങള്‍ ലഭിക്കാവുന്നതാണ്. എന്നാല്‍ ചില പ്രോക്‌സികള്‍ വഴി ചെയ്യുന്ന എന്‍ട്രികളില്‍ ഇതും വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. പ്രോക്‌സികള്‍ രണ്ടുതരമാണ്. Pay and Use പ്രോക്‌സികളും, സൗജന്യ പ്രോക്‌സികളും. ആയിരകണക്കിന് സൗജന്യ പ്രോക്‌സികള്‍ ഇന്ന് ഗൂഗിളില്‍ തന്നെ ലഭ്യമാണ്.

3. I.P ചെയ്ഞ്ച് ടൂള്‍സ്

ഈ തരത്തിലുള്ള ഒരുപാട് ടൂളുകളും വെഡ്‌ജറ്റുകളും സൗജന്യമായ് ഏതൊരാള്‍ക്കും ഗൂഗിള്‍ സേര്‍ച്ച് വഴി കണ്ടെത്താവുന്നതാണ്. I.P ചെയ്ഞ്ച് ടൂള്‍സ് ഉപയോഗിക്കുന്നതു വഴി, ഏതൊരാള്‍ക്കും തങ്ങളുടെ I.P ചെയ്ഞ്ച്‌ ചെയ്ത്, ഫേക്ക് I.P യില്‍ എന്‍ട്രികള്‍ ചെയ്യാവുന്നതാണ്. ഇതില്‍ ചിലതില്‍ വിശദമായ അന്വേഷണം വഴി യഥാര്‍ത്ഥ I.P കണ്ടെത്താവുന്നതാണ്. എന്നാല്‍ ഒരു ബ്ലോഗര്‍ ഉപയോഗിക്കുന്ന I.P ട്രാക്കര്‍ വഴി ഈ ഡീറ്റയില്‍ എടുക്കുക ഏതാണ്ട് അസാധ്യമാണ്.

4. ഹാക്കഡ് I.Ps

ഏറ്റവും ഉപദ്രവകാരികളാണ് ഈ ഹാക്കഡ് I.Ps. ഇതുവഴി I.P അഡ്രസ് അറിയുന്ന ഏതൊരാളിന്റെയും I.P ഉപയോഗിച്ച് അയാള്‍ ഓണ്‍ലൈന്‍ ആകുന്ന സമയങ്ങളില്‍ എന്‍ട്രികള്‍ നടത്താന്‍ കഴിയുന്നതാണ്. ഉദാഹരണമായ് കൊറിയയില്‍ നിന്നും ബ്ലോഗ് ചെയ്യുന്ന എന്റെ I.P അഡ്രസ് അറിയുന്ന യു. എസ്-ല്‍ ഇരിക്കുന്ന ഒരാള്‍ക്ക് ഞാന്‍ ഇന്റര്‍ നെറ്റ് ഉപയോഗിക്കുന്ന സമയങ്ങളില്‍ കൊറിയയിലുള്ള എന്റെ ‌I.P ഉപയോഗിച്ച് യു. എസില്‍ നിന്നും എന്‍‌ട്രികള്‍ നടത്താവുന്നതാണ്. ഇതില്‍ ഉള്ള ലിമിറ്റേഷന്‍, ഞാന്‍ ഫയര്‍ഫോക്‌സാണ് ബ്രൗസര്‍ ആയി ഉപയോഗിക്കുന്നതങ്കില്‍, യു. എസി-ല്‍ നിന്നും എന്റെ I.P-യില്‍ എ‌ന്‍‌ട്രികള്‍ നടത്തുമ്പോള്‍ മറ്റേതങ്കിലും ബ്രൗസറുകളായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, ഗൂഗിള്‍ ക്രോം തുടങ്ങിയ ഉപയോഗിക്കണം എന്നുമാത്രം. ഈ തരത്തില്‍ ഹാക്കഡ് I.Ps ദുരുപയോഗം ചെയ്യുന്നത് പലപ്പോഴും പരിചയക്കാര്‍ ആയിരിക്കും. പലപ്പോഴും ചാറ്റില്‍ ഓണ്‍ലൈന്‍ വരുന്നത് നോക്കിയാവും ഇത്തരക്കാര്‍ മറ്റുള്ളവരുടെ I.P ദുരുപയോഗം ചെയ്യുന്നത്.

5. ഫീഡ്‌ജറ്റ് സറണ്ടറുകള്‍

ഇന്ന് മിക്ക ബ്ലോഗുകളിലും എലിപെട്ടി, പുലിപെട്ടി മുതലായ ഓമനപേരുകളില്‍ ഫീഡ്‌ജറ്റുകള്‍ കാണാം. ഈ തരം ഫീഡ്‌ജറ്റുകള്‍ വെഡ്‌ജറ്റായ് വച്ചിരിക്കുന്ന ബ്ലോഗുകളില്‍ ആര് സന്ദര്‍ശിച്ചാലും അവര്‍ വിസിറ്റ് ചെയ്യുന്ന സ്ഥലവും, സമയവും ഉള്‍പ്പെടയുള്ള വിവരങ്ങള്‍ റിയല്‍ ടൈം ഓപ്‌ഷന്‍ വഴി ഫീഡ്‌ജറ്റില്‍ കാണാവുന്നതാണ്. എന്നാല്‍ അല്‍‌പ സ്വല്‍‌പം കമ്പ്യൂട്ടര്‍ കളികള്‍ അറിവുള്ള ഒരാള്‍ക്ക് ഈ ഫീഡ്‌ജറ്റുകള്‍ സറണ്ടര്‍ ചെയ്‌‌ത് ആ ബ്ലോഗുകള്‍ അരിച്ചുപെറുക്കാവുന്നതാണ്. ഫീഡ്‌ജറ്റുകള്‍ സറണ്ടര്‍ ചെയ്‌ത് ബ്ലോഗുകള്‍ സന്ദര്‍ശിക്കുന്ന ഒരാളുടെ വിവരങ്ങള്‍ ഫീഡ്‌ജറ്റില്‍ വരുന്നില്ല എന്നു മാത്രമല്ല അത് ഹിറ്റ് കൗണ്ടറുകളില്‍ പോലും രേഖപ്പെടിത്തിയന്നു വരില്ല.

മുമ്പോരിക്കല്‍ മറ്റൊരാളുടെ മെയില്‍ ബോക്സ് തുറക്കുകപോലും ചെയ്യാതെ അവരുടെ മെയില്‍ വായിക്കുന്നതും, അവരുടെ മെയില്‍ ബോക്സില്‍ നിന്നും മെയിലുകള്‍ അയക്കുന്നതും എങ്ങനെയന്ന ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ അതില്‍ പറഞ്ഞിരിക്കുന്ന മെതേഡില്‍ അല്ലാതെ തന്നെ ഒരാളുടെ മെയില്‍ ഐഡി മാത്രം അറിഞ്ഞാല്‍ അയാളുടെ മെയില്‍ ബോക്സില്‍ നിന്നും മെയിലുകള്‍ അയക്കാവുന്നതാണ്. അതായത് ഫോര്‍‌വേഡ്, പോപ്-അപ് അല്ലങ്കില്‍ ഐ-മാപ് ഇതൊന്നും കൂടാതെതന്നെ മറ്റൊരാളുടെ മെയില്‍ ബോക്സില്‍ നിന്നും മയിലുകള്‍ അയക്കാവുന്നതാണന്നു സാരം. അതുകൊണ്ട് ഒരു പ്രത്യേക സൈറ്റ് വഴി ഒരു ഫയല്‍ അയക്കാനോ, കോമണ്‍ അല്ലാത്ത ഏതങ്കിലും ഫയല്‍ ഷെയറിംങ് സൈറ്റുകള്‍ വഴി ഫയല്‍ ഷെയര്‍ ചെയ്യാനോ നിങ്ങളുടെ സുഹ്യത്തുക്കളോ പരിചയക്കാരോ ആവശ്യപ്പെട്ടാല്‍ സൂക്ഷിക്കുക. ഒരുപക്ഷേ ഒരുക്കി വച്ചിരിക്കുന്ന ഒരു ചതിക്കുഴി നിങ്ങളെ കാത്തിരിക്കുന്നുണ്ടാകാം.

ഒരു I.P address കിട്ടി എന്ന കാര‍ണത്താല്‍ ഒരാളിനെ തേജോവധം ചെയ്യാന്‍ ഇറങ്ങി പുറപ്പെടും മുന്‍‌പ് അറിയുക, ചിലപ്പോള്‍ ഒരു നിരപരാധിയെ ആകും സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലോ, ഒരു I.P address-ന്റെ ബലത്തിലോ ക്രൂശിക്കാന്‍ പോകുന്നത്. ഈ ലേഖനം അനോണി കളിക്കുന്നവര്‍ക്ക് കുറെകൂടി സുതാര്യതയും, ധൈര്യവും, അതിലേറെ ഈ കളികള്‍ ഒന്നും അറിയാത്തവര്‍ക്ക് സ്വന്തം I.P യില്‍ നിന്നുതന്നെ അനോണികളിച്ച് ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്നു പറഞ്ഞ് നല്ലപിള്ള ചമയാനും സഹായകമാകുമന്നറിയാം. എങ്കിലും ഒരു I.P address-ന്റെ പേരില്‍ നിരപരാധികള്‍ തേജോവധം ചെയ്യപ്പെടരുതന്ന സദുദ്ദേശത്തോടുകൂടിമാത്രമാണ് ഈ പോസ്റ്റ് ഇവിടെ ഇടുന്നത്. ഈ അനോണിമത്വത്തിനെതിരേ ചെയ്യാവുന്ന ഏറ്റവും നല്ല മാര്‍ഗ്ഗം നമ്മുടെ ബ്ലോഗുകളില്‍ അനോണി ഓപ്‌ഷന്‍ അടക്കുക എന്നതാണ്. സദുദ്ദേശപരമായ് ബ്ലോഗു ചെയ്യുന്ന ഒരാള്‍ക്ക് അനോണി ഓപ്‌ഷന്‍ വെയ്‌ക്കേണ്ട ആവശ്യമുണ്ടോ? ഇനി അഥവാ അനോണി ഓപ്‌ഷന്‍ ഇഷ്ടപ്പെടുന്നവര്‍ സഭ്യതയില്ലാത്ത അനോണി കമന്റുകള്‍ ഡിലീറ്റ് ചെയ്യുകയോ, ഇഗ്‌നോര്‍ ചെയ്യുകയോ ചെയ്യുക. കഴിവതും അനോണികളായവരുടെ ബ്ലോഗുകള്‍ സദുദ്ദേശപരമല്ലങ്കില്‍‍ പ്രോല്‍‌സാഹിപ്പിക്കാതിരിക്കുക.

അവസാനമായി, പരസ്‌പരം ചെളി വാരി എറിയുകയും, പുറം ചൊറിഞ്ഞുകൊടുക്കുകയും, വിളവ് തിന്നൊടുക്കാന്‍ പറന്നുവീഴുന്ന വെട്ടുകിളികളെ പോലെ പാവപ്പെട്ട പുതിയ ബ്ലോഗര്‍മാരെ ഗ്രൂപ്പ് ചേര്‍ന്ന് ആക്രമിക്കയും ചെയ്യുന്ന പ്രവണത നിര്‍ത്തുക. കാരണം എല്ലാ പുതിയ ബ്ലോഗേഴ്‌സും ഒന്നും അറിയാത്ത വെറും പൂച്ചകുട്ടികളല്ല. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയും, കമന്റ് വാരികൂട്ടുക എന്ന ദുരുദ്ദേശത്തോടുകൂടിയും, മല്‍സര ബുദ്ധിയോടുകൂടിയുമുള്ള ബ്ലോഗിംങ് അവസാനിപ്പിക്കുക. ബ്ലോഗുകള്‍ ചെയ്യുക, വായിക്കേണ്ടവര്‍ വായിക്കട്ടെ, കമന്റ് ഇടേണ്ടവര്‍ ഇടട്ടെ. മേലിലങ്കിലും ഒര്‍ക്കട്ട് വഴിയും, ചാറ്റ് വഴിയും, മെയില്‍ വഴിയും പോസ്റ്റ് ലിങ്കുകള്‍ കൊടുത്ത് നിര്‍ബന്ധിപ്പിച്ച് പോസ്റ്റുകള്‍ വായിപ്പിക്കയും, കമന്റിടീക്കയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുക. അന്നുമാത്രമേ മലയാളം ബ്ലോഗ് ആരോഗ്യകരമായ് മുന്നോട്ട് പോകൂ.

2009-03-06

ഗാസ  

യുദ്ധകൊതിപൂണ്ടവര്‍ നമ്മള്‍
പണ്ടേ യുദ്ധകെടുതിയറിഞ്ഞവര്‍
എന്നിട്ടും ദുരമൂത്തവര്‍ നമ്മള്‍
‍ചെറുകുപ്പായങ്ങള്‍ തുളക്കുന്നു

അമ്മിഞ്ഞപാല്‍ മതിയാവും മുന്‍പേ
രക്തത്തിന്‍ ചുവനുണഞ്ഞമരുന്നു
ഉമ്മകള്‍ നല്‍കി കൊതിതീരും മുന്‍പേ
പെട്ടിയിലാക്കി കുഴിവെട്ടുന്നു

ചന്ദ്രനെ വെല്ലും ഒളി ചിതറുന്നൊരു
തേജസ്സാര്‍ന്ന കുരുന്നു മുഖങ്ങള്‍
ചോരയില്‍ മുക്കി കൊടി നാട്ടുകയാ-
ണൊരു സാമ്രാജ്യത്തിന്‍ ക്രൂരമുഖം

ചോറും ചൂരും നല്‍കാം നീ നിന്‍
പേരും വേരു മുപേക്ഷിച്ചാല്‍
പകലുകളില്‍ നിന്‍ രാവുകളില്‍
പിന്നെ സ്വപ്‌ന കൂടുകള്‍ തീര്‍ക്കാം

ഇല്ലങ്കില്‍ നിന്‍ നെഞ്ചുതുളക്കും
അഗ്നികള്‍ തുപ്പും ഷെല്ലുകളാല്‍
അഗ്നി കുടിച്ചു മരിച്ചീടും നിന്‍
പിഞ്ചുടല്‍ ഞങ്ങള്‍ കീറിമുറിക്കും

ചിത നിര കത്തും ഗാസയിലിന്നും തീ
തിന്നുന്നു പാലുചുരത്തിയ മാതാക്കള്‍
ചോരതെറിച്ചു പുള്ളികള്‍ വീണ ചെറു
കുപ്പായങ്ങള്‍ ചേര്‍ത്തു പിടിച്ചു വിതുമ്പുന്നു

ഉടലില്ലാ പല പിഞ്ചുകരങ്ങള്‍
നമ്മെ മാടിവിളിക്കും ഗാസ
മാത്യവിലാപ താരാട്ടില്‍ നീറുക-
യാണാ കുട്ടികളില്ലാ തൊട്ടിലുകള്‍

തലക്കുമേലെ പറന്നുയരുന്നു
അഗ്നിയുടക്കും യന്ത്രകാക്കകള്‍
വര്‍ഷിച്ചീടും ഹോമാഗ്നികളില്‍
കരിഞ്ഞമരുന്നു ബാല്യങ്ങള്‍

വിണ്ണിലിരമ്പും വിമാനങ്ങളെറിയും
ചെറുബോംബുകള്‍ കൊല്ലുംബാല്യം
എന്തിനന്നറിയാതെ വിതറുന്ന
സ്പോടകമെരിക്കുന്നു കുഞ്ഞുടുപ്പുകള്‍

തീ തുപ്പീടും സര്‍പ്പ വിഷത്താല്‍
അശാന്തമായ് ആര്‍ത്തനാദമായ് ഗാസ
ചെറുകുപ്പയത്തില്‍ പൊതിയുന്നു
ചെറു ചേതനയില്ലാ ബാല്യങ്ങള്‍

പകയുടെ പുകയുയരും ഭൂവില്‍
കൂന്തലഴിച്ചുറയുന്നു തീ ചാമുണ്ഡി
ചെറുമേനിയില്‍ അഗ്നിയുടക്കാ
നവരുടെ സംസ്കാരതരു വെട്ടാന്‍

മരണപടക്കങ്ങള്‍ ചിതറിതെറിക്കും
പനിനീര്‍ മുഖങ്ങള്‍ കരിയും ഗാസ
മണ്ണുകരിയുന്ന അമ്മമാര്‍ പതറുന്ന
ചെറുപ്രേതങ്ങളലയുന്ന ഗാസ

അലറി അടുക്കും ക്രൗര്യമുഖങ്ങള്‍
വാരിവിതക്കും കനലുകളെരിയും ഗാസ
അലമുറതിങ്ങും പിഞ്ചുമുഖങ്ങള്‍നോക്കി
വിതുമ്പി മറക്കരുതാരും ഗാസ

സ്പടികമുടഞ്ഞു തെറിക്കും ചോരയില്‍
ഇരതേടുകയാണീ കഴുകന്മാര്‍
സ്വരമതുയര്‍ത്തി പറയൂക നമ്മള്‍
നിര്‍ത്തുകയിനിയീ കൊല്ലും കൊലയും.

തുഷാരം ജനുവരി ലക്കത്തില്‍ (ലക്കം 02 പുസ്തകം 04) വന്ന ഈ കവിത, ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.

-മുരുകന്‍ കാട്ടകടയുടെ ചില വരികളോട് കടപ്പാട്-

2009-03-04

പവിത്രന്റെ പ്രണയം  

പുത്രിതന്‍ പുസ്തകതാളില്‍ കുറിച്ച
പ്രണയാക്ഷരങ്ങല്‍ക്ക്
മീനിന്റെ മണമായിരുന്നന്ന്
ആദ്യം മൊഴിഞ്ഞതൊരു കാമുകി
ചുണ്ടിലമര്‍ന്ന വിരലിനും അതേ
മീനിന്റെ രുചിയന്നാദ്യം
മൊഴിഞ്ഞതും എന്‍ കാമുകി
ഇന്ദ്രിയത്തില്‍ നിന്നൊഴുകിയ
ജീവന്റെ അംശം തുടിക്കുന്ന
കൊഴുത്ത ധവള ദ്രാവകത്തിനും
മീനിന്റെ രുചിയന്നാദ്യം
മൊഴിഞ്ഞതും കാമുകി

പരശതം കാമുകിമാരൊപ്പം ശയിക്കേ
അവരും മൊഴിഞ്ഞു നിനക്ക്
മീനിന്റെ മണമാണന്ന്
വിപണിയില്‍ വിറ്റ മീനിന്റെ
കാശൊക്കയും എണ്ണി വാങ്ങവേ
തെരുവു വേശ്യയും മൊഴിഞ്ഞു
കാശിനും നിന്നെ പോലെ
മീനിന്റെ മണമാണന്ന്
പരല്‍ മീന്‍ തുടിക്കുന്ന കണ്ണുള്ള
പത്‌നിയും, ഭോഗാലാസ്യത്താല്‍
മൊഴിഞ്ഞു നിന്റെ വിയര്‍പ്പിനും
മീനിന്റെ മണമന്ന്

മീനിനെ തിന്നുന്ന
മീനിനെ വളര്‍ത്തുന്ന
മീനിനെ വില്‍ക്കുന്ന
മീന്‍ ചന്തയില്‍ കഴിയുന്ന
മീനന്നു മാത്രം വിളിക്കുന്ന
മീന്‍ കവിതയെഴുതുന്ന
എനിക്ക് മീനിന്റെ മണാമല്ലാതെ
എന്തു മണമാണ് പിന്നെ?

2009-03-03

Class Note  

Sadistic talk is going on
In a strange language
Neither poetic nor historic
Core Scientific tourchering

Air conditioner working well
But not enough to cool my brain
Its warming and warming
Entangling with creepy thoughts

Pictures are flashing and flashing
When power slides are falling to fall
Blooming fresh air in my lungs
Leading me to the cost of coconut

My Land is pure and virgin
But sadistic rulers ruining her
What I can do with my voice
Suffering and tourchering my soul

2009-03-02

മറന്നിട്ടുപോയ വാക്കുകള്‍  

വരുവാനില്ലാരുമന്നറിഞ്ഞിട്ടുമെന്തിനോ
പടിവാതില്‍ ചാരാതെ ഞാന്‍ കാത്തിരുന്നു
ഇനി വരില്ല നീ എന്നറിഞ്ഞിട്ടുമെന്തിനോ
വ്യര്‍‌ത്ഥമായ് നിന്നെ ഞാന്‍ കാത്തിരുന്നു

മറന്നിട്ടുപോയ നിന്‍ വാക്കുകള്‍ ഹ്യത്തില്‍
മാറ്റൊലി കൊള്ളുന്നൊരു ഈറ നാദമായ്
വേണ്ട നാവെനിക്കിനി പാഴ്‌വാക്കോതുവാന്‍
കാഴ്‌ചകള്‍ മങ്ങുന്നൊരീ ജീവിത സന്ധ്യയില്‍

എരിഞ്ഞമരുന്ന സൂര്യനേത്രങ്ങള്‍ക്കു മുന്നിലും
എരിയുവാന്‍ മടിക്കുന്നു നിന്നോര്‍മ്മകള്‍
വെണ്ണീറായ് തീരുംമുമ്പൊരു നേരമങ്കിലും
കാണുവാനെന്തിനോ വെറുതേ നിനക്കുന്നു

ഈറകുഴല്‍ മുരളിയിലൊളിപ്പിച്ചുനല്‍കിയ
മയില്‍‌പീലിയെങ്ങോ കളഞ്ഞുപോയി
മൗനങ്ങള്‍ വാചാലമാകുമീ സന്ധ്യയില്‍
ഇനി മറക്കാം പഴയപകലിന്റെ നിറവുകള്‍

കാതുകൂര്‍പ്പിച്ചു കാത്തിരുന്നീ പടിവാതില്‍
വലിച്ചടക്കുന്നു ഒരു മാത്രമുന്‍പേ മറക്കാന്‍
വഴിതെറ്റിയാരും പടികടന്നെത്തിയെന്‍
ഹ്യദയം കവര്‍ന്നെന്നെ മുറിപ്പെടുത്താതെ