Search this blog


Home About Me Contact
2009-08-25

ആലായാൽ തറ വേണം  

ആലായാൽ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേർന്നൊരു കുളവും വേണം (ആലായാൽ)
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാൻ ചന്ദനം വേണം (കുളിപ്പാനായ്)
(ആലായാൽ)

പൂവായാൽ മണം വേണം പൂമാനായാൽ ഗുണം വേണം (2)
പൂമാനിനിമാർകളായാലടക്കം വേണം (പൂവായാൽ)
നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം (2)
നാടിന്നു ഗുണമുള്ള പ്രജകൾ വേണം (നാടായാൽ)
(ആലായാൽ)

യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ (2)
ഊണുറക്കമുപേക്ഷിപ്പാ‍ൻ ലക്ഷ്‌മണൻ നല്ലൂ (യുദ്ധത്തിങ്കൽ)
പടയ്‌ക്കു ഭരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ (2)
പറക്കുന്ന പക്ഷികളിൽ ഗരുഢൻ നല്ലൂ (യുദ്ധത്തിങ്കൽ)
(ആലായാൽ)

മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വർണ്ണേ നല്ലൂ (2)
മങ്ങാതിരിപ്പാൻ നിലവിളക്കു നല്ലൂ (മങ്ങാട്ടച്ചനു)
പാലിയത്തച്ചനുപാ‍യം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ (2)
പാരാതിരിപ്പാൻ ചില പദവി നല്ലൂ (പാലിയത്തച്ചനു)
(ആലായാൽ)

N.B: ആനന്ദഭൈരവി രാഗത്തില്‍ വിളംബിതകാലത്തില്‍ നെടുമുടി വേണുവാണ് ഈ ഗാനം ആലപിച്ചത്.


2009-08-21

THE PUREST DREAM…..  

The Purest Dream………..

The deseart fire, set on to quench
the violent thirst of virgin sand,
ironing it to the very core,
to make it shine as the ruby do….

Dream….

Dream my dear…..said the oil palm,
Dream for the purest drop from the blue…
I’m here for u to nest, U cud… ..
u cud rest in me till I wilt…..

Me….,

Me…The mighty bird of finix…Yes,
Always had two choices with…
Arise from ashes to burry up in fire..
No way I cud rest any were…

Flight…..,

The finix bird tried itz best,
From the fire to hug the palm,
Bfore it cud reach the log..
Went to ashes for another flight…

Mirash……..,

The purest drop was rather a mirash
that, the finix bird cud dream of,
any way..it must burry in fire to fly
up from ashes..to hug the log……
Births and rebirths went on ….
the purest dream is still warm in the ashes

from Lakshmy
Picture: from here

2009-08-18

പത്രത്തിനു തെറ്റുമ്പോള്‍  

ഇന്നത്തെ മലയാള മനോരമ ദിനപത്രത്തില്‍ വന്ന എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു പരസ്യം. അല്ലങ്കില്‍ അഡ്വര്‍ടൈസിങ് ഏജന്‍സിക്ക് പറ്റിയ ഒരബദ്ധം. രണ്ടായാലും മനോരമ പത്രത്തിന്റെ ഉത്തരവാദിത്വം ഈ പരസ്യത്തില്‍ വ്യക്തം. മനോരമയിലെ പരസ്യ വിഭാഗവും, എഡിറ്ററും, സബ് എഡിറ്ററും ഒന്നും കണ്ടിട്ടില്ലേ ഈ ഭീമമായ അബദ്ധം?. കണികാണും നേരം മലയാളിയെ ചൂടുള്ള പട്ടിയെതീറ്റിക്കുന്ന പത്രങ്ങളുടെ ദൈവ്വത്തിന്റെ (ദൈവങ്ങളുടെ) സ്വന്തം നാട്ടില്‍ ഇതൊന്നും ഒരു പുതുമയല്ല. ആഗസ്റ്റ് 16 വരെ മാരുതി നല്‍കുന്ന ഓഫര്‍ ആഗസ്റ്റ് 18 നുള്ള പത്രത്തില്‍. ഇനി മാവേലി സെപ്റ്റംബര്‍ 16 വരെയാകും മാലോകര്‍ക്ക് ഓണസമ്മാനവുമായ് കാത്തിരിക്കുക എന്നാണങ്കിലോ. രണ്ടായാലും ചൊറിതണം പറിച്ചടിക്കണം പരസ്യം നല്‍കിയ ഈ മലയാളി (മനോരമ) പത്രാധിപരെ.

2009-08-16

ഇന്ത്യന്‍ സിനിമകളിലെ സ്വവര്‍ഗ രതി  

പ്രേക്ഷകരെ കണ്ണീരണിയിപ്പിച്ചിട്ടുള്ള നിരവധി ചിത്രങ്ങളുടെ സംവിധായകനായ കര‍ണ്‍ ജോഹര്‍ നിര്‍മ്മിച്ച്, തരുണ്‍ മന്‍സുഖാനി എന്ന നവാഗത സംവിധായകന്‍ സംവിധാനം ചെയ്‌ത്, ബീച്ച് പാര്‍ട്ടി ക്യാപ്പിറ്റലായ മിയാമിയില്‍ ചിത്രീകരിച്ച ദോസ്താന, അമേരിക്കയില്‍ ജോലിയില്ലാതെ തിരിയുന്ന രണ്ടു ചെറുപ്പക്കാര്‍ സ്വവര്‍ഗ രതിക്കാരകുന്ന കഥ പറയുന്ന സിനിമയാണ്. ബോളിവുഡിലെ എക്കാലത്തെയും ഏറ്റവും സെക്സി ഗ്ലാമറായ (Top 10 sexy men in the world) ജോണ്‍ എബ്രഹാമും കാമ്പസുകളുടെ ഹരമായ അഭിഷേക് ബച്ചനുമാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ നാളുകളായ് ഇഷ്ടപ്പെട്ട ഒരു താമസസ്ഥലം അന്വഷിച്ചു നടക്കുന്ന സമീര്‍, കുനല്‍ എന്നീ ചെറുപ്പക്കാര്‍ താല്‍ക്കാലികമായ നിലനില്‍പ്പിന് വേണ്ടി സ്വവര്‍ഗാനുരാഗികളായി അഭിനയിക്കുന്നതാണ് ഇതിന്റെ പ്രമേയം. വിഷയം സ്വവര്‍ഗ പ്രണയമായതുകൊണ്ട് എത്രകണ്ട് പ്രേക്ഷകര്‍ ഇതിനെ സ്വീകരിക്കും എന്ന ഇത്കണ്ഠ ഉണ്ടായിരുന്നുവങ്കിലും പ്രേക്ഷരുടെ പള്‍സറിയാവുന്ന കരണ്‍ ജോഹര്‍ എന്ന പ്രതിഭയുടെ കണക്കു കൂട്ടലുകള്‍ പിഴച്ചില്ല. ബോക്സോഫീസില്‍ നൂറുകോടി വാരികൂട്ടി അല്‍ഭുതം സ്യഷ്ടിക്കകൂടി ചെയ്തു ചിത്രംമാണ് ദോസ്താന.

ഇതുകൂടാതെ ഹണിമൂണ്‍ ട്രാവല്‍സ്, ലൈഫ് ഇന്‍ മെട്രോ, ദി പിങ്ക് മിറര്‍, പേജ് ത്രീ തുടങ്ങീ മറ്റനവധി ബോളിവിഡ് സിനിമകള്‍ക്കും സ്വവര്‍ഗ രതി വിഷയമായിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ സ്വവര്‍ഗ പ്രണയം പശ്ചാത്തലമായ് അത്രയധികം സിനിമ ഇനിയും ഇറങ്ങിയിട്ടില്ല. മലയാളത്തില്‍ ആദ്യമായി സ്വവര്‍ഗ പ്രണയം കൈകാര്യം ചെയ്തത് വി.ടി.നന്ദകുമാറിന്റെ നോവലിനെ ആസ്പദമാക്കി, മോഹന്‍ സം‌വിധാനം ചെയ്ത രണ്ടു പെണ്‍കുട്ടികള്‍ എന്ന ചിത്രമാണ്. എന്നാല്‍ ഒരു മണിക്കൂര്‍ നാല്‍പ്പത്തി ഏഴു മിനിറ്റു നീണ്ടു നില്‍ക്കുന്ന ലിജി പുല്ലാപ്പിള്ളിയുടെ സഞ്ചാരം എന്ന സിനിമയാണ് മലയാളത്തില്‍ ഇന്നോളം ഇറങ്ങിയ ഏക സ്വവര്‍ഗ പ്രണയ സിനിമ എന്ന് പറയാം. കേരളീയ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ സഹപാഠികളായ രണ്ടുപെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രണയത്തിന്റെയും പ്രണയ ഭംഗത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ദീപാമേത്തയുടെ ഫയര്‍ എന്ന ചിത്രം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് ലിജി ചിത്രം നിര്‍മ്മിച്ചത്. കിരണ്‍, ‍ലൈല എന്നീ കേന്ദ്രകഥാപാത്രങ്ങളെ പുതുമുഖങ്ങളായ സുഹാസിനി നായരും, ശ്രുതി മേനോനും തന്മയത്വത്തോടുകൂടി അവതരിപ്പിച്ചിട്ടുണ്ട്. കെ പി സി ലളിത, വല്‍സലാ മേനോന്‍ തുടങ്ങിയ പ്രമുഖ നടികളും ഇതിലെ കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്നാല്‍ മലയാളത്തിലെ എക്കാലത്തെയും അപൂര്‍‌വ്വ പ്രതിഭയായിരുന്ന പത്മരാജന്റെ 1986-ല്‍ പുറത്തിറങ്ങിയ ദേശാടന കിളികള്‍ കരയാറില്ല എന്ന ചിത്രമാണ് ഇതിനൊരപവാദമായ് പരക്കെ പറയപ്പെടുന്നത്. രണ്ടുപെണ്‍കുട്ടികളുടെ സൗഹ്യദത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ പെണ്‍കുട്ടികളുടെ സ്നേഹ ബന്ധത്തെ സ്വവര്‍ഗരതിയുമായ് പ്രേക്ഷകര്‍ ബന്ധപ്പെടുത്തിയങ്കിലും, വഴിതെറ്റിപോകുന്ന രണ്ടു പെണ്‍കുട്ടികളുടെ കഥയായിരുന്നു പത്മരാജന്‍ പറഞ്ഞത് എന്നതാണ് സത്യം.

2009-08-15

ഇന്ത്യന്‍ സിനിമകളിലെ സ്വവര്‍ഗരതി  

ഇന്ത്യന്‍ സിനിമകള്‍ അത്രയധികം കൈകാര്യം ചെയ്തിട്ടില്ലാത്ത വിഷയമാണ് സ്വവര്‍ഗ രതി. തൊട്ടാല്‍ പൊള്ളുന്ന വിഷയം ആയതുകൊണ്ടാവാം വളരെ അപൂര്‍‌വ്വമായ് മാത്രമേ വിഷയം ബോളിവുഡ് സിനിമപോലും വിഷയ- മാക്കിയിട്ടുള്ളൂ. 1988-ല്‍ ഇന്ത്യയിലാകെ കോളിളക്കം സ്യഷ്ടിച്ചുകൊണ്ട് ആളി- ക്കത്തിയ ഫയര്‍ ആണ് ഇത്തരത്തുലുള്ള വിഷയം കൈകാര്യം ചെയ്ത് എക്കാലത്തെയും ജന ശ്രദ്ധനേടിയ സിനിമ. ദീപാമേത്തയുടെ, ലസ്‌ബിയനിസത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ ശബാന അസ്മിയും നന്ദിതാ ദാസും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിവാഹജീവിതത്തില്‍ അസംത്യപ്തരായ സ്വവര്‍ഗരതിക്കാരായ രണ്ട് സ്ത്രീകളുടെ ജീവിതാവസ്ഥയെയാണ് ഫയര്‍ ചിത്രീകരിച്ചിരുന്നത്. എതിര്‍ലിംഗത്തിലുള്ളവരുടെ പെരുമാറ്റമോ നിസംഗതയോ സ്വവര്‍ഗപ്രണയത്തിന് കാരണമാകില്ലന്നിരിക്കേ, വിവാഹിതരായി ഡല്‍ഹിയിലെ ഒരുകുടുംബത്തിലേക്കെത്തുന്ന രണ്ടു സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുമായുള്ള ബന്ധത്തില്‍ ത്യപ്‌തിയില്ലാതെ സ്വവര്‍ഗ പ്രണയികളായ് തീരുന്ന വികലമായ ഒരുകഴ്ചപാടാണ് ദീപാമേത്ത സെലുലോയിഡിലേക്ക് പകര്‍ത്തിയത്. ലൈംഗികതയുടെ അപഭ്രംശമാത്രമാണ് സ്വവര്‍ഗ പ്രണയവും സ്വവര്‍ഗ രതിയും എന്ന അടിസ്ഥാനത്തില്‍ നിന്നുകൊണ്ട്, സ്വവര്‍ഗരതിക്കാരെ വ്യത്യസ്തമായ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്ന ബേര്‍ഡ് കേജ് (1996), ഫിലഡല്‍ഫിയ (1993) എന്നീ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ് സ്വവര്‍ഗ പ്രണയത്തെ വഴിതെറ്റിച്ച് ചിത്രീകരിക്കുന്ന ചിത്രമായിരുന്നു ഫയര്‍ എന്നു വേണം പറയാന്‍. സ്വവര്‍ഗ പ്രണയികള്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് പൊതുജന ശ്രദ്ധ ക്ഷണിക്കാന്‍ ഫയറിനായങ്കിലും സ്വവര്‍ഗ പ്രണയി എന്ന അതിസങ്കീര്‍ണ്ണമായ അവസ്ഥയെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാന്‍ മുഴുനീള ഫീച്ചര്‍ ചിത്രമായ ഫയറിനായില്ല. അന്ന് ഒരു അഭിമുഖത്തില്‍ സ്വവര്‍ഗ പ്രണയചിത്രമല്ല എന്ന് ദീപാമേത്തതന്നെ പറഞ്ഞ ഫയര്‍ കേവലം ഒരു സിനിമാകഥ മാത്രമാണന്നിരിക്കിലും സ്വവര്‍ഗ പ്രണയത്തെകുറിച്ച് പൊതു- ജനങ്ങളെ തെറ്റി ധരിപ്പിക്കുന്ന തികച്ചും അപകടകരിയായ സിനിമയായിരുന്നു‍.

ഫയറിനു ശേഷം കരണ്‍ റസ്‌ദാന്‍ സംവിധാനം ചെയ്ത ഗേള്‍ഫ്രണ്ട് തന്യ, സപ്‌ന എന്നീ രണ്ട് പെണ്‍കുട്ടികളുടെ പ്രണയത്തിന്റെ കഥ പറയുന്ന സിനിമയായിരുന്നു. ഒരുമിച്ച് ജീവിക്കുന്ന ഇരുവരും കടുത്ത പ്രണയത്തിലാകുകയും‍ ഇഴപിരിക്കാനാവാത്ത ഒരു ബന്ധത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന ജീവിതം. സ്വവര്‍ഗ പ്രണയം പ്രമേയമാക്കിയ പല സിനിമകളെയുമ്പോലെ തന്നെ ചിത്രീകരണത്തിലൂടെ വിഷയത്തെ വികലമാക്കപ്പെട്ട ചിത്രമാണ് ഇതും. ജോലിയുമായ് ബന്ധപ്പെട്ട് കുറച്ചുകാലം മാറിനില്‍ക്കേണ്ടിവരുന്ന തന്യ, തിരികെ എത്തുമ്പോഴേക്കും രാഹുല്‍ എന്ന സുമുഖനായ ചെറുപ്പക്കാരനുമായ് സപ്‌ന പ്രണയത്തിലാകുന്നു. പുതിയ പ്രണയത്തിന്റെ ചുഴിയിലകപ്പെട്ട സപ്‌‌നയെ തനിക്ക് നഷ്ടപ്പെടുമന്ന് ഭയപ്പെടുന്ന തന്യ, സ‌പ്‌നയും രാഹുലും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നു. എല്ലാ പ്രതീക്ഷയും ഇല്ലാതാകുന്ന സാഹചര്യത്തില്‍ രാഹുലിനെ കൊല്ലാന്‍ ശ്രമിക്കുന്ന ഭ്രന്തമായ കഥാപാത്രമായ് മാറുന്നു തന്യ. തന്യയായി ഇഷാ ഗോപികറും സപ്‌നയായി അമൃത അറോയുമാണ് വെള്ളിതിരയില്‍ എത്തുന്നത്.

സ്വവര്‍ഗരതിക്കാരെ മാനസികരോഗികളായി ചിത്രീകരിച്ചിരിച്ച് ബേസിക് ഇന്‍സ്റിന്‍ക്റ്റ്, ക്രൂയിസിംഗ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ പാത പിന്തുടര്‍ന്ന് സ്വവര്‍ഗരതിക്കാരെ മാനസികവിഭ്രാന്തിയുടെ ലോകത്തിലൂടെ സഞ്ചരിക്കുന്നവരാണന്ന് വികലമായ് ചിത്രീകരിക്കുകയാണ് കരണ്‍ റസ്‌ദാനും ചിത്രത്തിലൂടെ ചെയ്തിട്ടുള്ളത്. മനശാസ്ത്ര വിദഗ്‌ധരുടെ അഭിപ്രായത്തില്‍നിന്നും ആധുനിക വൈദ്യശാസ്ത്രത്തിന്റെ കണ്ടെത്തലുകളില്‍ നിന്നും തികച്ചും വികലമായി, യാതൊരു വിധശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത രീതിയില്‍, ചെറുപ്പത്തില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട തന്യക്ക് പുരുഷന്‍മാരോട് വെറുപ്പ് ജനിക്കുകയും ക്രമേണ സ്വവര്‍ഗരതിയോട് ആഭിമുഖ്യം ഉണ്ടാകുന്നതായും ചിത്രീകരിക്കുമ്പോള്‍, മദ്യപിക്കുമ്പോള്‍ മാത്രം ഉടലെടുക്കുന്ന ഒരു സ്വഭാവ സവിശേഷതായ് സപ്‌നയുടെ സ്വവര്‍ഗരതിയെ ചിത്രീകരിക്കുന്നു. കൈകാര്യം ചെയ്യുന്ന പ്രമേയത്തെ ഗൗരവത്തോടെ സമീപിക്കുന്നതിനു പകരം നായികമാരുടെ മേനിയഴകിനെ അഭ്രപാളികളില്‍ പ്രദര്‍ശിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ‍മാത്രമാണ് ഇതില്‍ ശ്രമിച്ചിട്ടുള്ളത്. മൊത്തത്തില്‍ സ്വവര്‍ഗരതിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു വികലസൃഷ്ടി മാത്രമാണ് ചിത്രവും.
തുടരും......

സ്വാതന്ത്യ ദിനം-ഒരു ഓര്‍മ്മപെടുത്തല്‍  

സ്വാതന്ത്യലബ്‌ദിയുടെ മധുര സ്മരണകളുമായി വീണ്ടുമൊരു ആഗസ്റ്റ് 15. ബ്രിട്ടീഷുകാരുടെ ബൂട്ട്സിനടിയില്‍ ഞെരിഞ്ഞമര്‍ന്ന ഇന്ത്യയുടെ ആത്മാഭിമാനം ആയിരകണക്കിന് ധീരദേശാഭിമാനികളുടെ ജീവന്‍ ബലിയര്‍പ്പിച്ച്, അറുപത്തിയേഴാണ്ട് മുന്‍‌പ്, കഴിഞ്ഞ തലമുറ നമുക്ക് നേടിതന്ന സ്വാതന്ത്യം. രാജ്യത്തിനായി സ്വന്തമായതെല്ലാം ത്യജിച്ച് ഒടുവില്‍ ജീവന്‍പോലും ഭാരതാംബയ്ക്കായി കാഴ്ചവെച്ച ഒരുപാടു പേരുടെ രക്തംവീണ മണ്ണില്‍ വീണ്ടുമൊരു സ്വാതന്ത്ര്യദിനം കടന്നെത്തുമ്പോള്‍, എല്ലാ വര്‍ഷങ്ങളിലുമെന്നതുപോലെ ഈ വര്‍ഷവും സ്വാതന്ത്യദിനം കൊണ്ടാടുകയാണ് ഒരോ ഭാരതീയനും. ഫോര്‍‌വേഡായികിട്ടിയ സ്വതന്ത്യ സമരത്തിന്റെയോ, നേതാക്കളുടേയോ ചിത്രത്തോടൊപ്പം കിട്ടിയ ആശംസ സന്ദേശങ്ങള്‍ ഫോര്‍‌വേഡ് ചെയ്ത്. ജിടോക്കിലൂടെ കോപ്പി പേസ്റ്റ് ചെയ്ത് എന്തങ്കിലും ഒരു സന്ദേശമയച്ച്. ചാറ്റ് വിഡോയിലേയും ഒര്‍ക്കട്ട് പ്രൊഫൈലിലേയും സ്വന്തം ചിത്രങ്ങള്‍ മാറ്റി ത്രിവര്‍ണ്ണ പതാകയുടെ ചിത്രം സ്ഥാപിച്ച്. ഇതൊക്കയാണ് നമ്മുടെ സ്വാതന്ത്യ ദിനാഘോഷങ്ങള്‍. നമ്മുടെ ദേശസ്നേഹം. ക്യത്യമായും വര്‍ഷത്തില്‍ രണ്ടുതവണ നമ്മുടെ ഞരമ്പുകളില്‍ ദേശസ്നേഹം ആളികത്തും. ആഗസ്റ്റ് 15, ജനുവരി 26. അത് വര്‍ഷാ വര്‍ഷം താനെ അങ്ങ് സംഭവിക്കും. സ്വാതന്ത്യമെന്നാല്‍ ഇന്ന് എല്ലാവര്‍ക്കും തോന്നിയതുപോലെ എന്തും ചെയ്യാനുള്ള സ്വാതന്ത്യമാണ്. തുരുതുരാ വണ്ടികള്‍ പോകുന്ന റോഡിന്റെ നടുവിലൂടെ ഗതാഗത തടസമുണ്ടാക്കും വിധം നടക്കാനുള്ള അധികാരം. മുറുക്കി തുപ്പിയും മലമൂത്ര വിസര്‍ജ്ജനം നടത്തിയും റോഡുകളെയും പൊതുസ്ഥലങ്ങളേയും വ്യത്തികേടാക്കാനുള്ള സ്വാതന്ത്യം. ആരങ്കിലും പ്രതികരിച്ചാല്‍ നിന്റെ തന്തയുടെ റോഡാണോ എന്ന് ചോദിക്കാനുള്ള സ്വാതന്ത്യം. ഇന്ന് നമുക്ക് സ്വാതന്ത്യമെന്നാല്‍ ഇതൊക്കയാണ്. എന്തു തോന്നിയവാസവും ചെയ്യാനുള്ള സ്വാതന്ത്യം. ബ്ലോഗേഴ്സിന് സ്വാതന്ത്യമെന്നാല്‍ അല്പം കൂടി കടന്നതാണ്. ആരെകുറിച്ചും, എന്തിന് ബ്രിട്ടിഷ് കാരന്റെ ബൂട്ടുന്റെ ചിട്ടേറ്റും, വെടുയുണ്ടകളാല്‍ നെഞ്ച് തുളച്ചും, ജീവന്‍ ബലിയര്‍പ്പിച്ചും സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിമത്തത്വത്തില്‍ നിന്നും നമുക്ക് സ്വാതന്ത്യം നേടിതന്ന മഹാത്മജിമുതലുള്ള ധീരദേശാഭിമാനികളുടെ പിത്യത്വത്തെ വരെ ചോദ്യം ചെയ്തുകൊണ്ട് എന്തും തന്റെ ബ്ലോഗുകളില്‍ എഴുതി നിറക്കാനുള്ള സ്വാതന്ത്യം.

ഇന്ത്യ എന്റെ രാജ്യമാണ്‌. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്‌. ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു. ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും. ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും...എന്ന് ചൊല്ലിപഠിച്ച നമ്മള്‍ ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. ഇന്ത്യയിലെ നിരത്തുകളും പൊതുസ്ഥലങ്ങളും എന്റെ സ്വന്തമാണ്. നിരത്തിനു നടുവിലൂടെ ഞാന്‍ നടക്കും, മുറുക്കിത്തുപ്പും, മൂക്കു ചീറ്റും, മൂത്രമൊഴിക്കും. ചപ്പുചവറുകള്‍ വലിച്ചെറുയും. ഞാന്‍ എന്റെ മാതാപിതാക്കളേയും ഗുരുക്കന്മാരയും വായില്‍ തോന്നുന്നതെന്തും പറയും. ഞാന്‍ എന്റെ രാജ്യത്ത് ഇഷ്ടമുള്ളപോലെ ഒക്കെ ചെയ്യും എന്നചിന്താഗതിയിലേക്ക് എങ്ങനെ നമ്മള്‍ എത്തിചേര്‍ന്നു. ഇന്ന് ഇതൊക്കയാണ് നമുക്ക് സ്വാതന്ത്യം. നമുക്ക് നമ്മോട് തന്നെ ലജ്ജിക്കാം.
ഇന്ന് എന്‍റെ പെറ്റ രാജ്യത്തിന്‍റെയും പോറ്റുന്ന രാജ്യത്തിന്‍റെയും ചരിത്രത്തിലെ നാഴികല്ലായ ദിവസമാണ്. ഇന്ത്യയും, തെക്കന്‍ കൊറിയയും സ്വാതന്ത്യദിനം ആഘോഷിക്കുന്ന സുദിനം. എന്നും നമുക്ക് അഘോഷങ്ങളാണ്. വാലന്‍റയിന്‍സ് ഡേ, ഫ്രണ്ട്ഷിപ് ഡേ, ന്യൂ-ഇയര്‍ അങ്ങനെ ഒരുപാട് ഒരുപാട്. എല്ലാം നമ്മള്‍ ആഴ്ചകള്‍ക്കു മുന്‍പേ ആഘോഷിച്ചുതുടങ്ങും, ഫോ‌ര്‍‌വേഡ് മെയിലുകള്‍ അയച്ചും ഒര്‍ക്കട്ടില്‍ സ്ക്രാപ്പുകളും വര്‍ണ്ണമനോഹരങ്ങളായ ആനിമേറ്റഡ് ചിത്രങ്ങള്‍ അയച്ചും. കുറഞ്ഞത് ഒരാഴ്ച മുന്‍പങ്കിലും നമ്മള്‍ മെയിലുകളും സ്ക്രാപ്പുകളും അയച്ചു തുടങ്ങും. എന്നിട്ടും എന്തോ സ്വാതന്ത്ര്യദിനാഘോഷവേ‌ളകളില്‍ ഒറ്റദിവസത്തില്‍ ഒതുങ്ങുകയാണ്.

ബ്ലോഗുകളിലും, എത്രപേര്‍ സ്വാതന്ത്യദിനത്തില്‍, നമ്മള്‍ ഇന്നനുഭവിക്കുന്ന ഈ സ്വാതന്ത്യം നേടിതരാന്‍ വേണ്ടി ജീവന്‍ ബലികൊടുത്തവര്‍ക്കുവേണ്ടി ഒരു സ്മരണിക എഴുതും എന്നും അറിയില്ല. മഹാത്മാഗാന്ധി, ഭഗത്സിംങ്, നേതാജി സുബാഷ് ചന്ദ്രബോസ്, ഡോ. അംബേക്കര്‍, ബാലഗംഗാധര തിലകന്‍, ഗോപാല ക്യഷ്ണ ഗോഖലെ, ത്ഡാന്‍സി റാണി ലക്ഷ്മി ഭായി തുടങ്ങിയവര്‍ മുതല്‍ സ്വാതന്ത്യസമരത്തില്‍ ജീവന്‍ വെടിഞ്ഞതും അല്ലാത്തതുമായ എല്ലാ ധീരദേശാഭിമാനികള്‍ മുന്‍പില്‍ ഒരു മാത്ര ശിരസ്സു കുനിച്ചു നമസ്കരിച്ചുകൊണ്ട് ഒരിക്കല്‍കൂടി ഒരൊറ്റ ഇന്ത്യയായ് ഒരൊറ്റ ജനതായ് ഒരായിരം കണ്ഠങ്ങളില്‍ നിന്നും നമുക്ക് ഉറക്കെ പാടാം വന്ദേമാതരം......

2009-08-14

Some Adultrated Thoughts  


We had fun, we had joy….
We had laughter over the phone…
The spark of friendship brushed up
The mighty soles mixed up..

We had cry, we had words,
We had length for hours…
The crispy talks began to fledge up
The cracked soles began to merge up.

Head shd be the first to come up
Why not the tail have hav a chance..
We had dreams we had fights,
We had all those crazy talks
Funny perhaps, h’ve nvr heard
B’fore, purity z a stuff cud be seen
We spoke all those ill words out
Turning our friendship’s plight to wilt
Men z the culprit in all break ups
No the women z we started our fight…

Discussion went to several hrs
Remembering to forget,
What to do and cud be done…
We poured caring we poured feelings
All where hidden but straight to eyes..
Ego, arrogance, possessiveness...
All those played there parts so well.

We had monsoons, deep in our hearts
To quench our poor thirst… so hard…
Satisfied we never be….what
That lacked z yet to find…
Relationships are thousand and one
What that makes z we alone….
Name it out…. Sorry I cannot..

Was it a friendship from our supreme core?
Or a fun that words cud give
To satisfy the adult in u…???/////


A poem from Lakshmi