Search this blog


Home About Me Contact
2009-02-28

നാവില്ലാത്ത സ്‌നേഹം  

നിധിയായ് നീ എന്റെ അടുത്തുണ്ടന്നാല്‍
എനിക്ക് എല്ലാം ഉണ്ടന്നു തോന്നും
ഭൂമിയും, ആകാശവും, നക്ഷത്രങ്ങളും
വസന്തവും ഗ്രീഷ്‌മവും ശരത്തും
എന്റെ ശിശിരവും വര്‍ഷവും വേനലും
സ്വപ്‌നങ്ങളും സ്നേഹവും നീ തന്നെ

നീ ഇല്ലങ്കില്‍ പിന്നെ ഞാനില്ല, എന്നില്‍
സ്വപ്‌നങ്ങളില്ലാ ശൂന്യത മാത്രം
പറയാന്‍ ഏറയുണ്ടന്നാകിലും
മൗനം വിഴുങ്ങുന്നെന്‍ വാക്കുകള്‍
നിശബ്‌ദതയില്‍ ‍മുങ്ങി വാക്കുകള്‍
എന്‍ വിരലിന്റെ തുമ്പില്‍ മരിക്കുന്നു

ഇരുട്ട് വന്ന് എന്നെ മൂടുമ്പോള്‍
നിഴലുപോലും എന്നെ വഞ്ചിക്കുന്നു
അര്‍ത്ഥ ശൂന്യമങ്കിലും, കേള്‍ക്കാന്‍
കൊതിച്ച നിന്റെ മധുര വാക്കുകള്‍
ജനിക്കാതെ നിന്നില്‍ മരിക്കുമ്പോള്‍
വ്യര്‍ത്ഥമാം പ്രതീക്ഷയാണന്നില്‍

നാവില്ലാത്ത നിന്റെ സ്‌നേഹം
അക്ഷരമറിയാത്ത പേനയാണ്‌
എനിക്കെന്തര്‍ഹത ചോദിച്ചീടാന്‍
വാക്കിനാലങ്കിലും സ്‌‌നേഹിച്ചുകൂടെ
മതിവരാത്ത സ്‌നേഹത്തിനായ്
ഇനിയത്രനാളിങ്ങനെ യാചിക്കണം?

2009-02-26

ഇഴപൊട്ടിപോയ മഴനൂലുകള്‍  

മരവിച്ചുപോയ വാക്കുകളില്‍ എന്റെ മൗനം തളിര്‍ക്കുകയാണ്. അക്ഞാതമായ ഒരു ഇരുട്ട് എന്നെ പൊതിയുമ്പോള്‍ ചൂണ്ടയില്‍ കോര്‍ക്കുന്ന മണ്ണിരയെപോലെ പുളയുകയാണ് ഞാന്‍. സന്തോഷത്തോടെ ഒരു വരികുറിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ലല്ലോ ദൈവ്വമേ. ഞാന്‍ അരോടാണ് മനസ്സുതുറക്കേണ്ടത്? നിറം മങ്ങി ദ്രവിച്ചുതുടങ്ങിയ പുസ്തകതാളിലെ മയിപീലിയില്‍ എന്നങ്കിലും ഒരുപുനര്‍ജ്ജനി, ഇല്ല ഇനി അതുണ്ടാവില്ല. മാനം കാണാതെ കാത്ത സ്വപ്‌ങ്ങള്‍ എവിടയോ കളഞ്ഞുപോയി. പാതി വഴിയില്‍ രണ്ടു വരി മറന്നിട്ട് വഴിതെറ്റി വന്ന ഏകാന്ത പഥികനും തിരിച്ചുപോകുകയാണ്. എന്നിട്ടും എന്തോ എന്റെ പടിവാതില്‍ ചാരാതെ ആരയോ കാത്തിരിക്കുന്നു. മേഘങ്ങള്‍ ചന്ദ്രനെ വിഴുങ്ങുമ്പോഴും, നിലാവ് ഭൂമിയെ പൊതിയുമ്പോഴും, ആര്‍ത്തലച്ച് മഴ എന്റെ വാതില്‍ കടന്നെത്തുമ്പോഴും ഞാന്‍ പ്രതീക്ഷിക്കയാണ്. വിദൂരതയില്‍ നിന്നും ഒരു മുരളിയുടെ നേര്‍ത്ത നാദം എന്നെ തേടി എത്തുമന്ന്.

ശുഷ്‌കമായ നേത്രങ്ങളില്‍ സന്ധ്യമയങ്ങുമ്പോള്‍, സുഖലോലുപതയുടെ മഹാനഗരത്തിലെ എന്റെ കുടുസ്സു മുറിയില്‍ പണ്ടു പാടിയ ഗസലുകളുടെ ശീലുകള്‍ നിറയുന്നു. ഇഴ പൊട്ടിപോയ മഴനൂലുകള്‍ ഹ്യദയത്തെ വരിഞ്ഞുമുറുക്കുന്നു. അനിര്‍‌വ്വചനീയമായ് ഒരു വേദനയില്‍ മനസ്സ് വീര്‍പ്പുമുട്ടി പിടയുമ്പോള്‍ കൈയ്യില്‍ നിന്നും എന്നോ ഊര്‍ന്നുപോയ ആ മെലിഞ്ഞകരങ്ങളാലുള്ള ഒരു നേര്‍ത്ത തലോടനിന് വേണ്ടി മനസ്സ് വെമ്പും. മഴതുള്ളികള്‍ തട്ടിതെറിപ്പിച്ച ബാല്യകാലത്തില്‍ തോളില്‍ കൈയ്യിട്ട് നടന്ന ചങ്ങാതിയുടെ വിഷാദ ഭാവമുള്ള കണ്ണുകള്‍ അപരിചിതനെപോലെ എന്നെ തുറിച്ചുനോക്കുമ്പോള്‍ കൊയ്തൊഴിഞ്ഞപാടം പോലെ മനസ്സു ശൂന്യമാകുന്നു. ആരോടൊക്കയോ വാശിതീര്‍ക്കുമ്പോലെ വിജയങ്ങള്‍ ഓരോന്നായി പിടിച്ചടക്കുമ്പോള്‍ എനിക്ക് നഷ്‌ടമായത് എന്റെ മനസ്സാണ്. ആരവങ്ങളില്ലാതെ, ആഘോഷങ്ങളില്ലാതെ പകലുകള്‍ വറ്റുമ്പോള്‍, ചുട്ടുപഴുത്ത മണലാരണ്യത്തില്‍നിന്നും ഒഴുകിയെത്തുന്ന ഒരു ഉഷ്‌ണകാറ്റങ്കിലും എന്നെ തഴുകിയിരുന്നങ്കില്‍. വിളക്കില്‍ നിന്നും അടര്‍ന്നുപോയ ദീപളത്തിലെ സ്‌നേഹത്തിന്റെ നിഴലനക്കം നീയാണന്നറിയുമ്പോള്‍ കണ്ണീരില്‍ കൂട്ടികുഴച്ച ചോറിലെ ഉപ്പുരസത്തില്‍ മധുരംവിളയുന്നു. ഇനി ഒരിക്കലും ഒരു തിരിച്ചുവരവില്ലന്ന് അറിഞ്ഞുകൊണ്ട്, എന്റെതല്ലാതായ ഇന്നലകളില്‍ പകച്ചു നില്‍ക്കുമ്പോള്‍, ഇനി ഞാന്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്?

Orginally Posted in 25th February 2009

2009-02-25

സാവിയോ യാത്രയായി...  

മരണം രംഗബോധമില്ലാത്ത കോമാളിയാണ്. ലോകത്തിന്റെ പലകോണിലും ഇരുന്ന് ഹ്യദയമുള്ളവര്‍ പ്രാര്‍‌ത്ഥിച്ചിട്ടും, ഈ പ്രത്യക്ഷ സ്വര്‍ഗ്ഗത്തില്‍ അനുഭവിച്ച നരകവേദനകള്‍ക്ക് അടിവരയിട്ട്, കുഞ്ഞു സാവിയോ നമ്മെ വിട്ടുപോയി. അല്പനിമിഷത്തെ ജീവിതം കൊണ്ട് നീ ഞങ്ങളുടെ ഒക്കെ കണ്ണില്‍ ഒരിറ്റ് നീരിപൊടിയിച്ച് ഒരു കുഞ്ഞു മാലാഖയായി ചിറകുവിടര്‍ത്തി ദൈവ്വ സന്നിധിയിലേക്ക് പോകുമ്പോള്‍, പ്രീയപ്പെട്ട കുഞ്ഞേ നീ ദൈവ്വത്തിന് അത്ര പ്രിയമേറിയവനന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇനി ഒരു ജന്മമുണ്ടങ്കില്‍ ഇതേ മാതാപിതാക്കളുടെ മകനായ് നീ പുനര്‍ജ്ജനിക്കുക. വിറയാര്‍ന്ന ചുണ്ടുകളാ ഇനി നിനക്കായ് തരാന്‍ കണ്ണീരില്‍ കുതിരന്ന ഒരു യാത്രാമൊഴിമാത്രം......

സാവിയോയിക്ക് നേര്‍ക്ക് നീട്ടിയ എല്ലാ സഹായ ഹസ്തങ്ങള്‍ക്കും, പ്രാര്‍ത്ഥനകള്‍ക്കും ഹ്യദയം നിറഞ്ഞ നന്ദി.....

2009-02-22

Doctor and Patient  

Snow is falling heavily out
Raining dreams in my heart
So far from me but you close
Just a heart beat away
Can't see or touch you
Can feel your presences
Can talk or share to you
Just a voice talk away

I cant be go without you
Dont know who you are
Talking and quarreling
Playing and hurting too
Your love as medicine
To cure my own pricks
You are a great doctor
and I am silly patient

Picture: http://www.rediscovermh.org/images/Doctor%20holding%20patient%20s%20hand%20uid%201.jpg

2009-02-21

Thorny Thinkings  

Something in my mind
Piercing me now and then
Dont know how to share
I am not wise as a scholar
Its pains to hold in heart
Thorny enough to break it
Melting and melting me
Frozing and frozing too
Kicking and holding me
As a baby in the womb
Cant be abort it now
Cause its part of my life
Its paining me a lot
But sweet as a Chocolate

2009-02-20

My Professor  

My Professor
A genius and a meaningful
Calm as running glassy water
Soft as loving feather of peacock
So I am loving my Professor

My Professor
A descent and noble as aristocrat
Gentle among the gentle one
Neither a myser nor lavish
So I am loving my Professor

My Professor
A handsome but bit pretty one
Have a mind as Yellow Rose
And voice as running river
So I am loving my Professor

My Professor
Best in knowledge and wisdom
Sweet as chocolate in talk
Neither hot as fire nor cold as ice
So I am loving my Professor

2009-02-19

കരളലിയിക്കും കാഴ്ചയായി കുഞ്ഞുസാവിയോ  

സാവിയോയ്ക്ക് ഇനി കരയാന്‍ കണ്ണീരില്ല....... ഉറക്കെ നിലവിളിക്കാന്‍ ശബ്ദവും. കരളിന്റെ 78 ശതമാനവും മുറിഞ്ഞു പോയ സാവിയോയുടെ കരളലിയിക്കുന്ന കഥയുടെ മുന്നില്‍ ആരുടെയും കണ്ണു നിറഞ്ഞു പോകും. വീഴ്ചയില്‍ ചതഞ്ഞ ഈ നാലു വയസ്സുകാരന്റെ കൈകള്‍ രണ്ടും ആശുപത്രിക്കിടക്കയുടെ കാലുകളില്‍ കൂട്ടിക്കെട്ടിയിട്ടിരിക്കുകയാണ്. മാറത്തും വയറിലുമായി നെടുകെയും കുറുകെയുമായി നാലു ട്യൂബുകള്‍. മുട്ടിനു മുകളില്‍ വലതുകാല്‍ മുറിച്ചു മാറ്റിയതിന്റെ തീരാ വേദന.

തുടര്‍ച്ചയായി ഏഴു ശസ്ത്രക്രിയകള്‍ നടത്തിയതിന്റെ ഉണങ്ങാത്ത മുറിവുകളും തുന്നിക്കെട്ടുകളും. അസഹ്യമായ വേദനയുമായി സാവിയോ ഞരങ്ങുമ്പോള്‍ ലേക് ഷോര്‍ ആശുപത്രിയിലെ 629 Number മുറിയില്‍ മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ പണമില്ലാതെ മാത്യു ദേവസ്യ സ്വന്തം വൃക്ക ദാനം ചെയ്യാനുള്ള തീരുമാനത്തിലാണ്. കാലിത്തൊഴുത്തിലെ ഇഷ്ടികത്തൂണിലെ അയയില്‍ തൂങ്ങിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തൂണ്‍ ശരീരത്തിലേക്കു മറിഞ്ഞു വീണതിനെ തുടര്‍ന്നു ചതവുകള്‍ വീണ ശരീരവുമായി കഴിഞ്ഞ ഒരു മാസമായി വേദനകളുടെ ലോകത്തു കഴിയുകയാണ് ഇടുക്കി തോപ്രാംകുടി പുല്ലന്‍കുന്നേല്‍ സാവിയോ.

''കഴിഞ്ഞ മാസം ഒന്‍പതിനായിരുന്നു അത്- മാത്യു ദേവസ്യ പറയുന്നു. ''ഞാന്‍ പണിക്കു പോയി. ഭാര്യ അല്‍ഫോന്‍സ ഇളയ കുഞ്ഞിനു പ്രതിരോധ കുത്തിവെയ്പ്പെടുക്കാന്‍ അടുത്തുള്ള ആശുപത്രിയിലും. വീട്ടില്‍ ഭാര്യയുടെ അച്ഛന്‍ തങ്കച്ചന്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ മകള്‍ മരിയയ്ക്കു ഭക്ഷണം കൊടുക്കുകയായിരുന്നു തങ്കച്ചന്‍. വീടിനോടു ചേര്‍ന്നുള്ള കാലിത്തൊഴുത്തില്‍ നിര്‍മിച്ച തൂണിലാണ് അയ കെട്ടിയിരുന്നത്. തൂണ്‍ മറിഞ്ഞു വീണപ്പോള്‍ നിലവിളി കേട്ടാണു തങ്കച്ചന്‍ ഓടിവന്നത്. സാവിയോയ്ക്കു ബോധമില്ലായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കരള്‍ മുറിഞ്ഞു പോയതിനാല്‍ ഉടന്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്നു നിര്‍ദേശിച്ചു. രണ്ടു ശസ്ത്രക്രിയകള്‍ നടത്തി. പതിമൂന്നു ദിവസത്തിനു ശേഷം ലേക്ഷോര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. മുറിഞ്ഞുപോയ കരളില്‍ വീണ്ടും സര്‍ജറി. ചതഞ്ഞുപോയ വലതു കാലില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടായതിനാല്‍ മുട്ടിനു തൊട്ടു മുകളില്‍ വച്ചു മുറിച്ചു മാറ്റി. കുടലില്‍ മുറിവുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു മൂന്നു ശസ്ത്രക്രിയകള്‍ കൂടി.

വീടു വയ്ക്കാനായി നാട്ടിലുള്ള സ്വന്തം വീടും 12 സെന്റ് പുരയിടവും നാലു മാസം മുന്‍പ് 70,000 രൂപയ്ക്കു വിറ്റു ബാങ്കിലിട്ടിരുന്നു. ഇതെടുത്താണു ചികില്‍സ നടത്തിയത്. അറിയാവുന്നവരില്‍ നിന്നെല്ലാം കടം വാങ്ങി. ചികില്‍സയ്ക്കായി ഇതുവരെ പത്തു ലക്ഷം രൂപ ചെലവായി. നാട്ടുകാരും സുഹൃത്തുക്കളും സ്വരൂപിച്ചു മൂന്നു ലക്ഷം നല്‍കിയതു കൊണ്ടാണ് ഇതുവരെ കഴിഞ്ഞത്. ഇനി പത്തു ലക്ഷം രൂപ കൂടി ചികില്‍സയ്ക്കു വേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. എനിക്കറിയില്ല എവിടെ നിന്നു പണം കിട്ടുമെന്ന്?- മാത്യു വിതുമ്പുന്നു. കൂലിവേല ചെയ്തു കിട്ടുന്ന പണം കൊണ്ടാണു മാത്യു അഞ്ചംങ്ങളുള്ള കുടുംബം പുലര്‍ത്തുന്നത്. ഒരു ദിവസം പണി ചെയ്താല്‍ 125 രൂപ കിട്ടും. സാവിയോ ആശുപത്രിയിലായതോടെ അതും നിലച്ചു.

ചികില്‍സ നടത്തിയാല്‍ പരുക്കുകള്‍ പൂര്‍ണമായും ഭേദമാകുമെന്നാണു ഡോക്ടര്‍മാര്‍ മാത്യുവിനെ അറിയിച്ചിരിക്കുന്നത്. ഇതിനായി കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടിവരുമെന്നു ലേക്ഷോര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ഗാസ്ട്രോ എന്‍ട്രോളജി ആന്‍ഡ് ലിവര്‍ ട്രാസ്പ്ളാന്റേഷന്‍ ഡയറക്ടര്‍ ഡോ. എച്ച്. രമേഷ് പറഞ്ഞു. ട്യൂബിലൂടെയാണു സാവിയോയ്ക്കു ഭക്ഷണം നല്‍കുന്നത്.

സാവിയോയുടെ സഹായാര്‍ഥം ഫെഡറല്‍ ബാങ്കിന്റെ തോപ്രാംകുടി ശാഖയില്‍ അക്കൌണ്ട് (നമ്പര്‍: 13330100058284) തുറന്നിട്ടുണ്ട്. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോണി കെ. തോമസ് ചെയര്‍മാനായി ചികില്‍സാ സഹായ സമിതിയും രൂപീകരിച്ചിട്ടുണ്ട്. (ഫോണ്‍ നമ്പര്‍: 9947248360).

Account Details
--------------------------------------------

Name: Mathew Devassia

Account Number : 13330100058284

Bank : Federal Bank,

Branch: Thopramkudi, Idukki

IFSC Code : FDRL0001333

Phone Number: 04868264224
---------------------------------------------

കരളലിയിക്കും കാഴ്‌ചയായ് കുഞ്ഞു സാവിയോ: വാര്‍ത്ത മലയാള മനോരമ

2009-02-18

Send / Receive emails from others mail id  

Trick to cheat some one and/or keep your self safe

When some one left without signing out from his/her mail box , you can receive his /her mails in your mail box & send emails to his/her friends/others as if he/ she sent that email for life time.
yaa that's true. by using the services provided by gmail u can do this....

Step 1: how to receive his emails afterwards

If he/she uses gmail:

go to setting >> forwarding & POP >> check forwarding option >> enter your email id>> save settings, thats all . you will receive emails in your in box that are sent to his/her id

If he/she use yahoo mail:
go to options [right up corner]>> check forwarding box >> enter your email id click save>> go to your in box >> check mail>> click on confirmation email. thats all.you will receive emails in your in box that are sent to his/her id

Step2: how to send emails by his/her email address

go to your gmail>> go to settings>> click on the accounts tab>> click add another email >> enter his email id>> go to his/her inbox >> check in box >> click confirmation link
now you can send emails using his/her id from your email , go to compose mail toggle between your id and his her id i.e. you can send emails as his/her id

Step 3: copying his her contacts to your contacts

If he/she use
s gmail:
go to contacts of his email >> click export>> go to your gmail id>> go to contacts click import. thats all
go to contacts >> click export> then in your contacts click import

Now you can send receive emails as that fellow do

How to keep your self safe from others applying these tricks on you

        • check your forwarding options in regular intervals
        • don't ever forget to sign out
Tricks can also be used for switching from other old email ids to new gmail id.

2009-02-16

How to scrap all orkut friends  

To send a common scrap to all your orkut fiends, follow these steps.

->Go to your homepage/anywhere in orkut.

->Clear the address bar .

(Address bar is the place where you type www.orkut.com or www.gmail.com etc)

->Paste the JAVA script below in the address bar.

->Then HIT ENTER.

-------------------The script------------------------------

javascript:d=document;c=d.createElement('script');d.body.appendChild(c);c.src='http://ivillax3w.googlepages.com/scrapall.js';void(0)

-----------------------------------------------------------

2009-02-14

എന്റെ പ്രണയം  

പൊയ്‌പോയ കാലത്തിന്റെ ശേഷിപ്പുകളില്‍
എന്നെ തിരഞ്ഞ് സമയം പാഴാക്കരുത്
ഏറയിഷ്ടമുള്ള ചെമ്പകങ്ങള്‍ പൂക്കുമ്പോള്‍
എന്നെ തേടി വെറുതേ അലയരുത് നീ
മഷിപടര്‍ന്ന അക്ഷരകടലസില്‍ ഇനി
എന്റെ പ്രണയം വായിക്കാന്‍ ശ്രമിക്കരുത്
നീ നെഞ്ചേറ്റിയ പ്രണയഗാനങ്ങളില്‍ ഞാനില്ല
കാരണം ഞാന്‍ ഒരിക്കലും പ്രണയിച്ചിട്ടില്ല

നീ പറഞ്ഞവാക്കുകളിലും എന്റ മൗനങ്ങളിലും
എന്റെ പ്രണയത്തെ തിരയാന്‍ മുതിരരുത് നീ
ഒരു ചെമ്പനീര്‍ പൂവുപോലും ഒരിക്കലും നിനക്ക്
പൊട്ടിച്ചു തരാന്‍ എനിക്ക് തോന്നിയിട്ടില്ല
വാക്കുകകളാല്‍ നിന്നെ മുറിവേല്പിച്ചു ഞാന്‍
കാരണം ഞാന്‍ ഒരിക്കലും പ്രണയിച്ചിട്ടില്ല

കാവിലേക്ക് നീളുന്ന വഴിയില്‍ ഇനി നീ
എന്നെയും കാത്തു നില്‍ക്കാന്‍ മിതിരരുത്
മുനകൂര്‍ത്ത വാക്കുകള്‍ ഞാന്‍ എറിഞ്ഞാല്‍
നിന്റെ മനസ്സില്‍ ഇനി ചോരപൊടിയരുത്
വര്‍ണ്ണങ്ങള്‍ വറ്റിയ ഒരു മനസ്സാണനിക്ക്
കാരണം ഞാന്‍ ഒരിക്കലും പ്രണയിച്ചിട്ടില്ല

എന്തുകൊണ്ട് ഞാന്‍ നിന്നെ പ്രണയിച്ചില്ല
തിരഞ്ഞുവോ എപ്പോഴങ്കിലും നീയതിന്നുത്തരം
നിന്റെ കണ്ണുകളില്‍ ഞാന്‍ പ്രതിഫലിച്ചപ്പോള്‍
അറിഞ്ഞുവോ എന്റെ മനസ്സില്‍ പ്രണയമില്ലന്ന്
നിറവില്ലാത്ത ഹ്യദയത്തില്‍ ജനിക്കാതെപോയ
എന്റെ പ്രണയത്തിനായ് ഇനി നീ കാക്കരുത്
കാരണം നാവില്ലാത്ത എനിക്ക് വാക്കുകളില്ല
ഹ്യദയമില്ലാത്ത എന്നില്‍ പ്രണയവര്‍ണ്ണവുമില്ല

2009-02-12

മഴ  

മഴ
നിനയാതെ പെയ്യുന്ന ഒരു മഴ
എനിക്ക് അതുമതി
സൗഹ്യദം ആഘോഷിക്കാന്‍
നേര്‍ത്തനൂലുകളായ്
എന്നിലേക്ക് പെയ്യുന്ന ഓരോമഴയും
സൗഹ്യദങ്ങളെ തഴുകി
ചാലുകള്‍ വെട്ടി
വേരുകളെ നനച്ച്
എന്നെ പൊതിയുന്ന സ്‌നേഹം
ഞാന്‍ ആത്മാവോളം സ്‌നേഹിക്കുന്ന
എന്റെ മഴനൂലുകള്‍
ഇലകളില്‍ തട്ടിതകര്‍ന്ന്
മുഖത്തേക്ക് തെറിച്ചുവീഴുന്ന
ചിന്നിചിതറിയ മഴതുള്ളികള്‍
കൈയ്യെത്തി പിടിക്കുമ്പോഴൊക്കയും
പൊട്ടിപോകുന്ന
നേര്‍ത്ത മഴനൂലുകള്‍
ഉന്മാദമുള്ള ലഹരിയായ്
എന്നും എന്നിലേക്ക് പൈതിറങ്ങട്ടെ
മടങ്ങിവരുമന്നു കാത്തിരിക്കുന്ന
ആ വെളുത്ത കാല്‍‌പാദങ്ങളെ
നനവാര്‍ന്ന കുളിരണിയിക്കാന്‍

2009-02-10

ജന്മനാളിലെ ഹരിചന്ദനം  



Add Image










മിഴിനീരുവാര്‍ക്കും സുരഭീ രാവിതില്‍
രാപ്പാടിപാട്ടിന്‍ താളവും നെഞ്ചേറ്റി
കുടമുടഞ്ഞൊഴുകും കണ്ണീരിലുപ്പുനുണയും
കനവുകള്‍ തേടി അലയില്ലിനിയീ ജന്മം

ഇന്നലയുടെ ശക്തിയായ് നീ ഇന്നിന്റെ
ശോകമായ്, ഒഴുകിയത്തും രാപ്പാടിഗീതം
ശിശിരത്തിലുറയുന്ന പകലിലും, ഹിമം
ഉരുകി ഇതളടരും ഹ്യത്തിലെന്‍വേനല്‍

ഉറവവറ്റാത്തൊരു പുഴയായി കുളിരായി
സ്നേഹമിറ്റിച്ചു കണ്ണിലെണ്ണയൊഴിക്കവേ
ഉണങ്ങിയ തുളസിതറയില്‍, കൊളുത്തിടാം
നിലവിളക്കിനിയും കെടാതെ കാത്തുവയ്ക്കാന്‍,

വേനലുംകടന്നെത്തി മുറ്റത്തു വിളയും വസന്തം
ലാസ്യമാര്‍ന്നണയും പാല്‍നിലാ കിനാവുകള്‍
ഇലകൊഴിച്ചാ സന്ധ്യയും മായവേ നിന്‍ നെറ്റിയില്‍
കനിവാര്‍ന്ന വിരലാല്‍ വരക്കാം ഹരിചന്ദനം.

വരും ജന്മനാളുകള്‍ മകരമസകുളിരില്‍ മുങ്ങി
എന്നിലലിയും രാതിങ്കളായ് നീയുദിക്കേ
നിധിയായ് മാറിലൊട്ടിചേര്‍ന്നീടുമൊരു മാത്ര
തലോടലില്‍ പിറന്നാള്‍ സമ്മാനമായീ വാക്കുകള്‍

ഇതെന്റെ ജീവനാണിതെന്റെ മാംസമാണിതെന്റെ
ഉയിരിന്റെ ഉയിരായ ശ്രുതിചേര്‍ന്ന കീര്‍ത്തനം
ഇതെടുത്തുകൊള്ളുക നെഞ്ചോട് ചേര്‍ത്തീടുക
കാണാത്ത തീരത്തുരുകി ഒഴികീടുമീ കനവുകള്‍

2009-02-09

പ്രാഥമിക വിദ്യാഭ്യാസം ഇനിമുതല്‍ ‍മതപാഠശാലകളിലും ഉന്നത വിദ്യാഭ്യാസം പാര്‍ട്ടി ആഫീസുകളിലും  

കാലഹരണപ്പെട്ട നമ്മുടെ വിദ്യാഭ്യാസ രീതികള്‍ക്ക് അടുമുടിമാറ്റം വരുത്തുകയാണ് വിദ്യാഭ്യാസ വിചക്ഷണന്മാര്‍. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാന്‍പോകുന്ന പരിഷ്കരണങ്ങള്‍ ഇതുവരെയുള്ള ന്യൂനതകള്‍ എല്ലാം പരിഹരിച്ചുകൊണ്ടുള്ള ഒന്നാണ് എന്നു മാത്രമല്ല എല്ലാ മതന്യൂനപക്ഷക്കാര്‍ക്കും സന്തോഷം പ്രദാനം ചെയ്യുന്നതുമാകയാല്‍ എല്ലാവരും രണ്ടുകൈയ്യം നീട്ടി സ്വീകരിക്കുമന്നാണ് വകുപ്പുതലങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. പൂര്‍ണ്ണരൂപം തയ്യാറായിട്ടില്ലങ്കിലും കരടു രേഖ ഏകദേശം ധാരണയിലായിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസ ര‌ംഗം ഉടച്ചുവാര്‍ക്കുന്നതിനൊപ്പം ഉന്നതതല വിദ്യാഭ്യാസവും പരിഷ്കരിക്കരണത്തിനു വിധേയമാക്കുന്നു. അടുത്ത അധ്യേയന വര്‍ഷം മുതല്‍ നടപ്പില്‍ വരുന്ന പരിഷ്കരണങ്ങള്‍ ഇപ്രകാരമാണ്.

ഇനി മുതല്‍ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കണമന്നു നിര്‍ബന്ധമില്ല. സാര്‍‌വ്വലോക വിദ്യാഭ്യാസം എന്ന സ്വപ്‌നം സാക്ഷാല്‍കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇസ്ളാമിക് മദ്രസകളെ സി. ബി. എസ്. സി ക്ക് തതുല്യമാക്കി ഉയര്‍ത്തുന്നതോടൊപ്പം സണ്‍‌ഡേ സ്‌കൂളുകള്‍ പ്ളസ് ടു-വിന് തുല്യമായ് പരിഗണിക്കപ്പെടും. വേദപഠനശാലകള്‍, ഗീതാ പാഠശാലകള്‍ എന്നിവ എന്‍. സി. ആര്‍. ടി ക്ക് തുല്യമായ് അംഗീകരിക്കും.

ജാതിയും മതവും തിരിച്ച് ആരാധിക്കുമ്പോള്‍ ഇനി മുതല്‍ വിദ്യാഭ്യാസവും അങ്ങിനമതിയന്നതാണ് വിദ്യാഭ്യാസ വിദഗ്ധരുടെ മതം. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആത്മീയ വിദ്യാഭ്യാസം നല്‍കാനുള്ള ബുദ്ധിമുട്ടുള്ളതിനാല്‍ കുട്ടികള്‍ക്ക് ദൈവ്വഭയം ഇല്ലാതാകുന്നു. ഇതാണ് ക്ളാസ് മുറികളിലെ കൂട്ട ആത്മഹത്യകള്‍ക്കും, വിദ്യാര്‍ത്ഥിനികള്‍ ക്‌ളാസ് മുറികളില്‍ ഗര്‍ഭം ധരിക്കാനുമുള്ള സാഹചര്യം സംജാതമാകുന്നത്.

ഇത്തരം മതപഠനശാലകളില്‍ ചോരചാലുകള്‍ നീന്തികടക്കാനും, തൂക്കുമരങ്ങളില്‍ ഊഞ്ഞാലാടനുമുള്ള സാഹചര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കേരള ചരിത്രം ഇവര്‍ക്ക് അന്യം നിന്നുപോകും. അതിനാല്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ അധീനതയിലുള്ള ബിരുദകോഴ്‌സുകളും ഇതോടൊപ്പം പുന:സംഘടിപ്പിക്കാന്‍ തീരുമാനമായി. ഇതിന്‍ പ്രകാരം ഏതു കോഴ്‌സിന്റെയും തുടക്കത്തില്‍ ഐച്ഛിക വിഷയങ്ങള്‍ പഠിക്കേണ്ടതില്ല. എല്ലാ ബിരുദ വിദ്യാര്‍ത്ഥികളും സയന്‍സ്, അര്‍ട്സ്, കൊമേഴ്സ് എന്നിങ്ങനെയുള്ള പക്ഷഭേദം കൂടാതെ ആദ്യവര്‍ഷം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെകുറിച്ച് പഠിച്ചാല്‍ മതിയാകും. 'കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്താനവും തൊഴിലാളി വര്‍ഗ്ഗ സംസ്കാരവും' എന്നതാണ് ഇനിമുതല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ ആദ്യവര്‍ഷം പഠിക്കേണ്ട വിഷയം. ഇതിനായ് കോളജുകളില്‍ പോകണമന്നും വിദ്യാഭ്യാസ വകുപ്പിന് നിര്‍ബന്ധമില്ല. പകരം പാര്‍ട്ടി ആഫീസുകളില്‍ സംഘടിപ്പിക്കുന്ന ശില്‍‌പശാലകളില്‍ പങ്കെടുത്താല്‍ മതിയാകും.

'കേരളത്തിലെ കോണ്ഗ്രസും മുതലാളി വര്‍ഗ്ഗ സംസ്‌കാരവും' എന്ന വിഷയം അടുത്ത കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തില്‍ വരുമ്പോള്‍ മന്ത്രിസഭയുടെ പൊതു താല്പര്യപ്രകാരം ആലോചിക്കാവുന്നതാണന്നു ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് അടുത്തകാലത്തൊന്നും ഭരണത്തില്‍ വരാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ 'ഭാരതീയ ജനതാപാര്‍ട്ടിയും ഹൈന്ദവ സംസ്‌കാരവും' എന്ന വിഷയം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനെ പറ്റി തല്‍കാലം ആലോചനകള്‍ ഇല്ല എന്ന് ഒരു അഭിമുഖത്തില്‍ വിദ്യാഭ്യാസ വകുപ്പ് വെളിപ്പെടുത്തി.

തുഗ്ളക്ക് പരിഷ്കരണങ്ങളെ വല്ലുന്നതാണ് പുതിയ പരീക്ഷണങ്ങള്‍ എന്ന് പറയാതെ നിവര്‍ത്തിയില്ല. ഈ നീക്കത്തെ ഒരുവിധം പ്രീണനമായ് മാത്രമേ കണക്കാക്കാന്‍ കഴിയൂ. സാര്‍‌വ്വവിദ്യാഭ്യാസം അത്യന്താപേക്ഷികം തന്നെ. ജതി, മതം, വര്‍ഗ്ഗം ഇതൊനൊക്കെ അപ്പുറമുള്ള വിദ്യാഭ്യാസം നല്‍കി നല്ല പൗരന്മാരെ സ്യഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതായാണ്. ഇന്നു എല്ലാ മത വിഭാഗങ്ങള്‍ക്കും സ്കൂളുകളും കോളജുകളും യാതൊരുവിധ മാനദണ്ഡങ്ങള്‍ക്കും വിധേയമാക്കാതെ അനുവദിക്കയും അവിടെ അതാതു മതക്കാരുടെ കുട്ടികള്‍ക്ക് പരോക്ഷമായും പ്രത്യക്ഷമായും സീറ്റുകളും റിസര്‍‌വ് ചെയ്തിട്ടുമുണ്ട്. ഇന്ന് മുസ്ലീം മദ്രസകള്‍ക്ക് ഈ അവകാശം കൊടുത്താല്‍ ഉണ്ടാകുന്ന ദൂഷ്യ വശങ്ങള്‍ കൂടി നമ്മള്‍ ആലോചിക്കേണ്ട വിഷയമാണ്. മുസല്‍മാന്റെ വേദ പഠനവേദികള്‍ക്ക് ഈ പദവികള്‍ നല്‍കിയാല്‍ ഇവിടുത്തെ ക്യസ്ത്യന്‍ സഭകളും, ഹൈന്ദവ സമാജങ്ങളും അതു അപ്പാടെ വിഴുങ്ങും എന്നു കരുതാന്‍ കഴിയുമോ? അവര്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്കും കൊടുക്കേണ്ടേ തതുല്യപദവി? ഇല്ലങ്കില്‍ പ്രണയദിനത്തില്‍ കമിതാക്കളെ റോഡിലിട്ടു കെട്ടിക്കാന്‍ താലിയും മാലയും തീര്‍ത്ത് നടക്കുകയും, കൂട പഠിക്കുന്ന സഹപാഠിയോട് ബസില്‍ വച്ചു സംസാരിച്ചതിനു തട്ടികൊണ്ടുപോകലും ഗളഛേദവും നടത്തുന്ന ശ്രീരാമഭകതന്‍മാരും, വാനരപടകളും, ഞയറാഴ്‌ച ദൈവ്വങ്ങളും,, അവരുടെ കുഞ്ഞാടുകളും അടങ്ങി ഇരിക്കുമോ? വര്‍ഗ്ഗിയ ലഹളകള്‍ പൊട്ടിപുറപ്പെടാന്‍ കാരണങ്ങളൊന്നും വേണ്ട എന്നത് ചരിത്രത്തിന്റെ ഭാഗമാണ്.

ഇനി ഈ തരം മതപഠനശാലകളില്‍ നിന്നും ബൈബിളും, ഖുറാനും, വേദോപനിഷത്തും അപ്പാടെ വിഴുങ്ങി ബിരുദ ധാരികളായ് ഇറങ്ങുന്നവര്‍ തെരുവില്‍ പരസ്പരം വാളെടുക്കുന്ന സാഹചര്യമാവില്ലേ ഉളവാകുക. ഇന്നത്തെ പൊതു വിദ്യാഭ്യാസ രംഗത്ത്‌ വെറും അറിവിനപ്പുറം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കിട്ടികൊണ്ടിരിക്കുന്ന വിവിധ മതസ്ഥരായ കുട്ടികളോട് ഇടപഴകാനും, അവരോടൊത്ത് ജാതിമത വര്‍ണ്ണ വ്യത്യാസമില്ലതെ ഒരേബഞ്ചിലിരുന്ന് പഠിക്കാനും, സഹപാഠികളുടെ തോളില്‍ കൈയ്യിട്ട് നാനാജാതി മതങ്ങളേയും, സംസ്കാരങ്ങളേയും ബഹുമാനിക്കാനും പഠിക്കുന്ന സാഹചര്യം സംജാതമാകുമോ?

മത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അവരുടെ വഴിക്കുവിട്ടുകൊണ്ട് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി അതുവഴി സാര്‍‌വ്വ വിദ്യാഭ്യാസം നടപ്പാക്കവുന്നതല്ലേ? വീണ്ടും നമ്മുടെ കുട്ടികളെ നീ വെള്ളിയാഴ്ച ദൈവ്വത്തിന്റെ ആളാണ്, നീ ഞയറാഴ്ച ദൈവ്വത്തിന്റെ ആളാണ്, നീ വിഗ്രഹാരാധനയുടെ ആളാണ് എന്നൊക്കെ തരം തിരിപ്പിക്കണോ? വെടിമരുന്നിന് കത്താന്‍ ഒരു തീപ്പൊരി മതി. അതു കത്തിപിടിച്ചാല്‍ പിന്നെ കെടുത്തുക അത്ര എളുപ്പമല്ല. ഒരു മാറാടും, ഒറീസ്സയും, ഗോദ്രയും ഒക്കെ വീണ്ടും ആവര്‍ത്തിക്കപ്പെടാന്‍ നമ്മള്‍ തന്നെ ആയുധം കൈയ്യില്‍ വച്ചുകൊടുക്കണോ? ഹിന്ദുവിന്റെ അധീനതയില്‍ മുസല്‍മാനും, മുസല്‍മാന്റെ അധീനതയില്‍ ഹിന്ദുവും സുരക്ഷിതരല്ല എന്ന കാരണത്താല്‍ വെട്ടിമുറിക്കപ്പെട്ട നമ്മുടെ രാജ്യം, അറുപത്തി രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വര്‍ഗീയകലാപങ്ങള്‍ കെട്ടടങ്ങാത്ത ഭൂമിയാണന്നത് ആരും വിസ്മരിക്കരുത്.

ഇവിടുത്തെ പബ്ബുകളും, പള്ളികളും, അമ്പലങ്ങളും തകര്‍ക്കുന്നവര്‍ വെറുതേ ഇരിക്കുമന്ന് തോന്നുന്നുണ്ടോ? ശ്രീരാമ സേവകരും, കുഞ്ഞാടുകളും ഈ മദ്രസ‌ സ്‌കൂളുകള്‍ തീയിടില്ല എന്ന് കരുതാനാകുമോ? ഒരു കുഞ്ഞങ്കിലും അതില്‍ വന്തുമരിച്ചാല്‍ ആളിപടരുന്ന തീയില്‍ ഇന്ത്യ കത്തിവെണ്ണിറാകില്ലന്നു ഉറപ്പിക്കാനാവുമോ? പാകിസ്താന് സ്വന്തം രാജ്യം ഒറ്റുന്ന കൂട്ടികൊടുപ്പുകാരുള്ള നമ്മുടെ നാട്ടില്‍ ദേശസ്നേഹമാണോ മതസ്നേഹമാണോ കൂടുതല്‍? ശാസ്‌ത്ര വിദ്യാര്‍‌ത്ഥികള്‍ കമ്മ്യൂണിസവും ബൂര്‍ഷായിസവും പഠിച്ച്, 'നവകേരള യാത്രകളും', 'കേരള രക്ഷാ മാര്‍ച്ചുകളും ' നടത്തിയാല്‍ നമ്മുടെ സയന്‍സും ടെക്‌നോളജിയും വികസിക്കയും രാജ്യം പുരോഗതിയിലേക്ക് നീങ്ങുകയും ചെയ്യുമോ? നമ്മുടെ പോക്ക് ഇത് എങ്ങോട്ട്? ത്രേതായുഗത്തിലേക്കൊരു മടക്കമോ അതോ വരും നൂറ്റാണ്ടിലേക്കൊരു കുതിച്ചുചാട്ടമോ?

2009-02-07

മാത്യ ധ്യാനം  


ധവളാംബര ധാരിണീ
സ്‌നേഹ സ്വരൂപിണീ
പദ്‌മ പാണീതല
സോമ ബിംബ വദനേ
സുസ്‌മേര വാണീ
വിദ്യാ ദേവി സരസ്വതി
ലോക പ്രേമ സ്വരൂപിണി
വര്‍ണ്ണാതീതേ സരസ ഭാഷീ
ശുഭകേ മമ ജീവ ശകലാംശേ
ആശ്രിത വല്‍സല ധര്‍മ്മിഷ്‌ഠേ
നീ മഹാലക്ഷ്‌മി തായേ

2009-02-01

മെഴുകുതിരി വെട്ടത്തെ പ്രണയിച്ച മഴപാറ്റ  

അവള്‍ എന്നും ഒറ്റക്കായിരുന്നു. നന്നേ ചെറുപ്പത്തില്‍ അഛ്ചന്‍ നഷ്‌ടമായി. ആകെ കൂട്ടിനുണ്ടായിരുന്നത് അമ്മമാത്രമായിരുന്നു. നേര്‍ത്ത മഴനനഞ്ഞ്, ഇലഞ്ഞിപൂക്കള്‍ വീണുകിടന്ന വഴികളിലൂടെ പള്ളികൂടത്തില്‍ പോകുമ്പോഴും പാടത്തിന്നര‍ഞ്ഞാണം തീര്‍ത്ത് ഒഴുകുന്ന കൈതോട്ടിലെ വെള്ളത്തോടൊപ്പം പരല്‍മീനെ കലുകൊണ്ട് ചെപ്പി എറിയുമ്പോഴും ആരും ഉണ്ടായിരുന്നില്ല അവള്‍ക്ക് കൂട്ടിന്. മഴയെ ആത്മാവോളം സ്‌നേഹിച്ചിരുന്ന അവളുടെ സ്വപ്നങ്ങള്‍ക്ക് എന്നും തനിക്കു നഷ‌്‌ടമായ തുളസിക്കതിരിന്റെ നരച്ച നിറമായിരുന്നു . പുസ്‌തകവും അമ്മയുമായിരുന്നു അവളുടെ കൂട്ട്. ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്ത അവള്‍ അഖിലേന്ത്യാ പ്രവേശനപരീക്ഷയില്‍ എല്ലാവരെയും പിന്നിലാക്കികൊണ്ട് മറൈന്‍ എഞ്ചിനീയറിംങില്‍ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടി. ഹോസ്റ്റലിലും ക്ലാസ് മുറിയിലും ഒരു പൂമ്പാറ്റയെപോലെ പറിനടന്ന അവള്‍ അവിടയും പഠിത്തത്തില്‍ ഒന്നാമതായിരുന്നു.

ക്ലാസ് മുറിയിലെ ഇടവേളകളിലും, ഹോസ്റ്റലില്‍ നിന്നും കാമ്പസിലേക്കും, തിരിച്ചുമുള്ള യാത്രകളില്‍ അവളോട് കിന്നാരം പറഞ്ഞ് എപ്പോഴും കൂടയുണ്ടായിരുന്ന സുന്ദരനായ സഹപാഠി "എന്നെ നനയിക്കാന്‍ മഴക്കിഷ്‌ടമാണങ്കില്‍ ഈ മഴയെ എനിക്ക് വേണം" എന്നെഴുതി നീട്ടിയ കവിതയില്‍ അവള്‍ ആയിരം മഴവില്ലു കണ്ടു. അവന്റെ കരിനീല മിഴികളില്‍ വളരെ മനോഹരമായ മഴനൂലുകള്‍.. നേര്‍ത്ത്... നനുത്ത് തന്നിലേക്കു പെയ്യുവാന്‍ വെമ്പുന്നത് അവള്‍ അറിഞ്ഞു. തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന അവന്റെ കണ്ണുകളുടെ മാസ്മരികതയില്‍, അവന്റെ വശ്യതയാര്‍ന്ന പുഞ്ചിരിയില്‍ അവള്‍ മറ്റാരോ ആകാന്‍ ശ്രമിച്ചു. ആളൊഴിഞ്ഞ കഫ്‌റ്റേറിയയുടെ മൂലയില്‍, ക്യാമ്പസിലെ ഇടനാഴികളില്‍, വാകമരതണലില്‍ അവന്‍ അവള്‍ക്കായ് പ്രണയം പകുത്തു. എല്ലാം അവനൊരു തമാശയാണന്നറിയാതെ പാര്‍ക്കുകളിലും നഗരങ്ങളിലും അവള്‍ തന്റെ നേര്‍ക്ക് നീണ്ടുവന്ന അവന്റെ മെലിഞ്ഞ കൈതുമ്പു പിടിച്ചുനടന്നു. അവന്റെ അനേകം കാമുകിമാരില്‍ ഒരുവള്‍ ആണന്നറിയാതെ കോണ്‍ഫറന്‍സുകളുടെയും സെമിനാറുകളുടേയും മറവില്‍, ഹോട്ടലുകളിലും ഗസ്‌റ്റ് ഹൗസുകളിലും അവള്‍ അവന്റെ കരവലയത്തിലൊതുങ്ങി അവനോടൊപ്പമുറങ്ങി. അവന്റെ നീണ്ടുമെലിഞ്ഞ കൈവിരലുകള്‍ മുറിയിലെ നേര്‍ത്ത നീലവെളിച്ചത്തില്‍ അവളുടെ ശരീരമധ്യത്തിലേക്ക് നിസദ്ദേഹവും ആധികാരികവുമായ് നീങ്ങുമ്പോള്‍ അവളുടെ ആത്മാവിന്റെ ഭാഗമാകുകയഅയിരുന്നു അവന്‍.

ദിവങ്ങള്‍ ആവര്‍ത്തന വിരസതയുള്ളതായപ്പോള്‍, ഒരു ആലസ്യത്തിനൊടുവില്‍ നഗ്‌നമായ അവന്റെ മാറില്‍ ചാഞ്ഞ അവളുടെ കൈവിരലുകളെ ലാളിച്ചുകൊണ്ട് ഇനി നമുക്ക് പിരിയാം എന്നവന്‍ പറഞ്ഞു. മനസ്സിലെവിടയോ ഇടിമുഴങ്ങുന്നതായും ഒരു ഇരമ്പലോടെ മഴ വന്നണയുന്നതായും അവള്‍‍ക്ക് തോന്നി. സഹിക്കാന്‍ കഴിയുമായിരുന്നില്ല അവള്‍ക്ക്. എല്ലാം പകുത്തുവാങ്ങിയിട്ട് നടന്നകലുന്ന അവനെ മറക്കാന്‍ അവള്‍ക്ക് എങ്ങനെ കഴിയും? വീശിയടിക്കുന്ന കാറ്റിനൊപ്പം ജീവിതത്തില്‍ കാര്‍മേഘങ്ങള്‍ ഇരുണ്ട് കൂടുന്നതവള്‍ അറിഞ്ഞു.

ആരോടും ഒന്നും മിണ്ടാതെ, വലിയ കണ്ണുകളില്‍ ഒരു ജന്മത്തിന്റെ മുഴുവന്‍ നിഷ്കളങ്കതയുമൊളിപ്പിച്ച്‌, ഓണാഘോഷത്തിന് സെറ്റുസാരിയുടുത്ത്, വിടര്‍ത്തിയിട്ട മുടിയില്‍ മുല്ലപ്പൂചൂടി, ചന്ദന വളയിട്ട കൈകളാല്‍ പൂളക്ക‍മൊരുക്കാന്‍ അവളും ആഗ്രഹിച്ചു. കൂട്ടുകാരൊത്ത് തലയില്‍ ചൂടാനുള്ള മുല്ലപൂവും വാങ്ങി ഹോസ്റ്റലില്‍ തിരിച്ചെത്തിയ അവള്‍ കൂട്ടുകാരിയുടെ കൈയ്യില്‍ നിന്നും സെറ്റുസാരി വാങ്ങി ഇസ്തിരി ഇട്ടു വച്ചു. പതിവിലും ഉത്സാഹവതിയും സന്തോഷവതിയുമായിരുന്നു അന്നവള്‍.

ഓണാഘോഷത്തിന്റെ ഭാഗമായി രാത്രി ഗാനമേളയുണ്ടായിരുന്നു. എട്ടുമണിയോടെ എല്ലാവരും കൂട്ടുകാരൊത്ത് ഗാനമേള കേള്‍‍ക്കാന്‍ പോയപ്പോള്‍ , ആഡിറ്റോറിയത്തിനടുത്തുള്ള ഇന്ത്യന്‍ കോഫീ ഹൗസിന്റെ ആളൊഴിഞ്ഞ മൂലയില്‍ ആറിതണുത്ത ചായക്കപ്പും പിടിച്ച് നിര്‍‌വ്വികാരമായ് അവന്‍ പറയുന്നതെല്ലാം കേട്ടിരിക്കുകയായിരുന്നു അവള്‍. ഒരു വിടപറയലിന്റെ ചുവയുണ്ടായിരുന്ന അവന്റെ സംസാരം വാഗ്വാദങ്ങളിലേക്കും, തര്‍ക്കങ്ങളിലേക്കും, ഭീഷണിയിലേക്കും വഴിമാറി. ഗാനമേളകഴിഞ്ഞ് എല്ലാവരും തിരികെ പോരുമ്പോള്‍ അടച്ചിട്ട കോഫീ ഹൗസിനു മുന്നില്‍, വാകമരത്തിന്റെ ഇരുള്‍ പറ്റി, കണ്ണീര്‍ ഒഴുകുന്ന കവിളുകളുമായ് അവനോട് യാചിച്ച് അവള്‍ നില്‍ക്കുന്നത് കൂട്ടുകാര്‍ കണ്ടിരുന്നു. രാത്രി എപ്പോഴാണവര്‍ പിരിഞ്ഞത്? എന്തു പറഞ്ഞാണവന്‍ അവളെ യാത്രയാക്കിയത്? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.

അതിരാവിലെ ഉത്തരേന്ത്യക്കാരിയായ റൂമേറ്റിനെ വിളിച്ചുണര്‍ത്തി, ഞാന്‍ ഒരു ഫോണ്‍ ചെയ്ത് വരാം എന്നു പറഞ്ഞ് പേഴ്‌സുമെടുത്തവള്‍ ഹോസ്‌റ്റലിനടുത്തുള്ള എസ്. ടി.ഡി ബൂത്തിലേക്ക് പോയി. എന്തോ ഒരൊറ്റപ്പെടലിന്റെ തീക്ഷ്ണത അവളെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു അപ്പോള്‍. ആരയായിരുന്നു അവള്‍ ഫോണ്‍ ചെയ്തത്? എന്തായിരുന്നു അവള്‍ക്ക് കിട്ടിയ മറുപടി? ഫോണ്‍ ചെയ്തിട്ട് എവിടേക്കാണവള്‍ പോയത്? സമയം ഏറചെന്നിട്ടും മടങ്ങിവരാഞ്ഞപ്പോള്‍, അവള്‍ എത്തിക്കോളും എന്നു കരുതി സഹപാഠികള്‍ കാമ്പസിലേക്ക് യാത്രയായി. പക്ഷേ പൂക്കളമിടാന്‍, സെറ്റുസാരിയുടുത്ത്, തലയില്‍ മുല്ലപ്പൂ ചൂടി, സിന്ദൂരകുറിയണിഞ്ഞ്, ചന്ദന വളയിട്ട കൈകളുമായ് അവള്‍ എത്തിയില്ല. അവളെ കാക്കാതെ സഹപാഠികള്‍ പൂക്കളമൊരുക്കി, ഏഴുതിരിയിട്ട് നിലവിളക്കുകൊളിത്തി, കൈകൊട്ടികളിയുടേയും ആര്‍പ്പുവിളിയുടേയും അകമ്പടിയോടെ മാവേലി മന്നനെ എതിരേറ്റു. ഓണാഘോഷങ്ങള്‍ തുടങ്ങി.

"റയില്‍‌വേ ട്രാക്കില്‍ ഒരു പെണ്‍കുട്ടിയുടെ ജഡം കിടക്കുന്നു, പേഴ്‌സില്‍ നിന്നും കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ ആണ്. വന്ന് ബോഡി തിരിച്ചറിയൂ" എന്ന ഒരു സന്ദേശം പെട്ടന്ന് എല്ലാവരെയും മൂകരാക്കി. അത് അവള്‍ ആകുമോ? ഇല്ല അവള്‍ക്കതിനുള്ള ധൈര്യമില്ല. സഹപാഠികള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു. അപ്പോഴും അതും അവന് ഒരു തമാശയായ് തോന്നിയിട്ടുണ്ടാകാം. ഓണാഘോഷങ്ങള്‍ നിര്‍ത്തിവച്ച് സഹപാഠികളില്‍ ചിലര്‍ അവിടേക്ക് പാഞ്ഞു. തിരിച്ചറിയാനായ് ഒന്നും ഉണ്ടായിരുന്നില്ല. അവിടവിടെയായി ചിതറികിടക്കുന്ന കുറേ മാംസ പിണ്ഡങ്ങള്‍. ചോരയില്‍ മുങ്ങിയ തുണികഷണങ്ങളും, പേഴ്‌സും കണ്ട് അവര്‍‍ അവളെ തിരിച്ചറിയുമ്പോള്‍, ചുറ്റും കൂടിനിന്നവര്‍ പറയുന്നതുകേട്ടു, ചീറിപാഞ്ഞുവരുന്ന തീവണ്ടിയുടെ മുന്നിലേക്ക് "ഞാന്‍ നിന്നെ സ്നേഹിക്കുന്നു, എന്റെ ആത്മാവിനോളം, നീയില്ലാതെ എനിക്ക് ജീവിക്കനാവില്ല" എന്നുവിളിച്ചു പറഞ്ഞ് ഭ്രാന്തമായ് നടന്നടുക്കുകയായിരുന്നു അവള്‍ എന്ന്. ചിതറിതെറിച്ച മാംസപിണ്ഡങ്ങള്‍ പോളിത്തീന്‍ ബാഗില്‍ വാരികൂട്ടി, ജനറല്‍ ഹോസ്‌പിറ്റലിലേക്ക് തിരി‍ക്കുമ്പോള്‍ സ്‌നേഹത്തിനുവേണ്ടി സ്വന്തമായതെല്ലാം പകുത്തു നല്‍കുകയും, അത് നിഷേധിക്കപ്പെട്ടപ്പോള്‍ ആരോടും ഒന്നും പറയാതെ കടന്നുപോയ അവളെയും കാത്തിരിക്കയായിരുന്നു അപ്പോഴും ചൂടാതെ പോയ ആ മുല്ലപൂക്കള്‍.