Search this blog


Home About Me Contact
2011-11-22

പനിപോലെ പടരുന്ന why this kolaveri di  

രജനീകാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ കഥയെഴുതി സംവിധാനം ചെയ്യുന്ന മൂന്റ്റ് എന്ന തമിഴ് ചിത്രത്തിലെ സോണി മ്യൂസിക് ഇന്ത്യ പുറത്തുവിട്ട why this kolaveri di എന്ന പാട്ട് ലോകമാകെ ഒരു പനിപൊലെ പടരുകയാണ്. ധനുഷ് നായകനും കമലഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ നായികയുമായി അഭിനയിക്കുന്ന മൂന്റ്റിൻ എന്ന സിനിമക്ക് ഈ ഒറ്റ പാട്ടിലൂടെ അൽഭുതപൂർവ്വമായ പബ്ലിസിറ്റിയാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിവസങ്ങളായി പല സോഷ്യൻ നെറ്റുവർക്കുകളിലും ഷെയർ ചെയ്യപ്പെടുന്ന ടോപ് വീഡിയോയായി പൊയ്കൊണ്ടിരിക്കുന്ന പാട്ടിന്റെ ചിത്രീകരണ വിഡിയോ അഭിഷേക് ബച്ചൻ ഉൾപ്പടെ ഇന്ത്യയിലെ പ്രമുഖർ വരെ ഷെയർ ചെയ്യുകയും റീഷെയർ ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഒരു സിനിമാതാരത്തിന്റെ യാതൊരുവിധ തിളക്കമോ ജാഡയോ ഇല്ലാതെ ഒരു പബ്ബിലെ അരണ്ട വെളിച്ചത്തിൽ താളം മുറുകുന്ന ലാഘവത്തോടെ വെറും സാധാരണക്കാരനെപോലെ സ്റ്റുയോവിൽ ആടിപാടുന്ന ധനുഷ് തന്നയാണ് ഈ പാട്ടിന്റെ വിജയത്തിലെ പ്രധാന ഘടകം. തമിഴ് സംഗീതത്തിന്റെ സ്വതസിദ്ധമായ ദ്രാവിഡതാളത്തിൽ ഇംഗ്ലീഷ് വാക്കുകൾ തമിഴിന്റെ ഉച്ചാരണ ശൈലിയിൽ വിളക്കിയെടുത്ത why this kolaveri di തീരെ ആയസമില്ലാത്ത തരത്തിൽ ധനുഷിന്റെ ശബ്ദത്തിൽ സംഗീതാസ്വാദന്റെ മനസ്സിലേക്ക് ഒരു അരുവിപോലെ ഒഴുകി ഇറങ്ങുകയാണ്. അനുപമമായ ആ സംഗീതം ഒരിക്കൽ കൂടി ഇവിടെ ഷെയർ ചെയ്യുന്നു.


.

2011-04-23

പൃഥ്വി രാജും, കാവ്യ മാധവനും പുതിയ വഴികളിലേക്ക്  

പൃഥ്വി രാജ് വിവാഹിതനാകുന്നു. മുംബയിലെ മാധ്യമ പ്രവർത്തക പ്രതീക്ഷയാണ്‌ (സുപ്രിയ മേനോൻ) വധു. നീണ്ട നാളത്തെ പ്രണയത്തി നൊടുവിലാണ്‌ ഇവർ വിവാഹിതരാകാൻ തീരുമാനിച്ചത്. ഇതിനായി പൃഥ്വിയും കുടുംബവും പ്രതിശ്രുതവധുവും കൂടി ഇന്നലെ എറണാകുളത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ലീമെറിഡിയനിൽ സൽക്കാരത്തിനുള്ള ഹാൾ ബുക്കു ചെയ്തു കഴിഞ്ഞു. ഈ മാസം 25-ന്‌ മുംബയിലെ പ്രതീക്ഷയുടെ വീട്ടിൽ വച്ച് വിവാഹനിശ്ചയവും മെയ് ഒന്നിന്‌ വിവാഹവും നടക്കുമന്ന് പൃഥ്വിരാജിന്റെ ഒരു അടുത്ത് സുഹ്യത്ത് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി പൃഥ്വി രാജും പ്രതീക്ഷയും പ്രണയത്തിലാണന്ന് സിനിമാലോകത്ത് നിറഞ്ഞു നിന്ന സംസാരമായിരുന്നങ്കിലും പ്രതീക്ഷ എന്ന ഒരു യുവതിയെ തനിക്ക് അറിയുകപോലുമില്ല എന്ന് പരസ്യമായ് സമ്മതിച്ചപ്പോൾ പൃഥ്വി രാജിനെ ചുറ്റി പറ്റി കേട്ട മറ്റ് ഗോസിപ്പുകളെപോലെ ഒന്നാണന്ന് എല്ലാവരും വിശ്വസിച്ചിരിക്കയായിരുന്നു. വിവാഹത്തിന്റെ മുന്നോടിയായി തേവരയിൽ പുതിയ വീടിന്റെ ഗ്രഹപ്രവേശവും കഴിഞ്ഞ ദിവസം നടത്തി എന്നാണ്‌ അറിയാൻ കഴിഞ്ഞത്. അങ്ങനെ ഒരു താര വിവാഹത്തിനുകൂടി മലയാള സിനിമാലോകം സാക്ഷ്യം വഹിക്കാൻ പോകുകയാണ്‌. പൃഥ്വിരാജ് വാർത്ത ഇതുവരേയും പുറത്തുവിട്ടിട്ടില്ലന്നാണ്‌ അറിയുന്നത്.

ഏപ്രിലിൽ വനിതയിൽ വന്ന അഭിമുഖത്തിൽ നിന്ന്:

ചോദ്യം: ഒരു ഇംഗ്ളീഷ് ചാനലിലെ മലായാളി റിപ്പോർട്ടറുമായ് പ്രണയത്തിലാണന്നു കേൾക്കുന്നു?
പൃഥ്വി: ഒരു ഇംഗ്ളീഷ് പത്രത്തിലാണ്‌ ആദ്യം ഇങ്ങനെ ഒരു വാർത്ത വന്നത്. അൽ‍പമെങ്കിലും പത്ര ധർമ്മമുള്ള ആരങ്കിലുമാണ്‌ അത് എഴുതിയതന്ന് ഞാൻ കരുതുന്നില്ല. ആദ്യം കേട്ടപ്പോൾ വിചാരിച്ചു പെൺകുട്ടിയുടേത് സാങ്കല്പിക പേരായിരിക്കുമന്ന്. പിന്നീട് അറിഞ്ഞു അങ്ങനെ ഒരാളുണ്ടന്ന്. അത് ശരിക്കും എന്നെ ഞടുക്കി.

ചോദ്യം: ആ പെൺകുട്ടിയെ വിളിച്ചായിരുന്നോ?

പൃഥ്വി: ഞാൻ കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ആളാണ്‌. പിന്നെ എങ്ങനെയാണ്‌ ഫോൺ വിളിക്കുന്നത്? ആ പെൺകുട്ടി എവിടയാണങ്കിലും ഞാൻ പറയുന്നു. ഇങ്ങനെ ഒരു വാർത്ത വന്നതിൽ എനിക്ക് ആത്മാർത്ഥമായും ദു:ഖമുണ്ട്. അത് ഞാൻ കാരണം ഉണ്ടായതല്ല.

ഇങ്ങനെ എഴുതുന്നവർ ഒരു കാര്യം ആലോചിക്കേണ്ടേ? ഒരു പെൺകുട്ടിയെ കുറിച്ചാണ്‌ എഴുതുന്നത്.അവരുടെ ജോലിസ്ഥലത്ത്, വീട്ടിൽ ഇത് ഏതൊക്കെ തരത്തിൽ ബാധിക്കാം. ചിലപ്പോൾ അവരുടെ ജീവിതത്തെ തന്നെ ബാധിച്ചന്നു വരും. അല്പമെങ്കിലും മര്യാദയുണ്ടങ്കിൽ പേരുകൾ എഴുതുമ്പോൾ അത് സത്യമാണോ എന്ന് ഒന്നന്വേഷിക്കണം.

എന്റെ കാര്യം വെട്ടേക്കൂ. എനിക്കത് പുത്തരിയല്ല. സിനിമാ നടനായതുകൊണ്ടുതന്നെ സമൂഹത്തിനു മുന്നിൽ എന്റെ സ്വകാര്യ ജീവിതം അവതരിപ്പിക്കപ്പെടുന്നതു ബാധിക്കാറുമില്ല. പക്ഷേ ഇതൊന്നുമായും ബന്ധമില്ലതെ ജോലി ചെയ്തു ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് തെറ്റാണ്‌.

കാവ്യാമാധവൻ സിനിമാലോകത്തുനിന്നും ഇനി പഠനത്തിന്റെ വഴിയിലേക്ക് തിരിയുകയാണ്‌. സിനിമാതിരക്കുകളാൽ പൂർത്തിയാക്കാൻ കഴിയാതെപോയ പ്ള്സ്ടു പരീക്ഷ എഴുതുകായാണ്‌ താരം ഇപ്പോൾ. എടത്തല അൽ-അമീൻ ഇന്റർ നാഷണൽ പബ്ളിക് സ്കൂളിലാണ്‌ കാവ്യ പരീക്ഷ എഴുതുന്നത്. സിവിൽ സർവീസ് എഴുതി എടുക്കണമന്നാണ്‌ കാവ്യയുടെ ആഗ്രഹം.
.

2011-04-22

ഉറുമി കണ്ടവർ മൂന്നുനാലു മുങ്കൂർ ജാമ്യം ഏടുത്തു വച്ചേക്കുക ഇല്ലങ്കിൽ മമ്മിയും മോനും കൂടി പോലീസിൽ പിടിപ്പിക്കും  

വാസ്‌കോഡ ഗാമയ്‌ക്കെതിരെ ഉറുമി വീശിയുള്ള വധശ്രമമാണ് 'ഉറുമി'യുടെ പ്രമേയമങ്കിലും, ഇന്ന് ആ ഉറുമി സിനിമയിലെ നായകനും മമ്മിയും കൂടി ഇന്റർനെറ്റ് ഉപയോക്താക്കളൂടെ നേരെ വീശുകയാണ്‌ . കുറെ ദിവസങ്ങളായി മലയാള പത്രങ്ങൾ മുഴുവൻ ജോൺ കൊടിയന്റെയും, ഉറുമിയുടെ ലിങ്ക് എംബഡ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്ത പലരുടേയും രക്തം കൊണ്ട് നിറഞ്ഞു കവിഞ്ഞൊഴുകുകയണ്‌.

മലായളത്തിലെ ആദ്യത്തെ ഇന്റർ നാഷണൽ താരം നിർമ്മിച്ച് അഭിനയിച്ച ആദ്യ ഇന്റർ നാഷണൽ സിനിമയുടെ ട്രയിലറുകളും, ചൂടൻ സീനുകളും, നെറ്റിലൂടെ പ്രദർശിപ്പിച്ച് മലയാള സിനിമക്ക് കോടികളൂടെ നഷ്ടം ഉണ്ടാക്കിയ അധോലോക നായകന്മാരെ ഗളഛേദനം നടത്തിയേ താൻ അടങ്ങൂ എന്ന് മുടി അഴിച്ചിട്ട് ശപഥം ചെയ്ത്, തലങ്ങും വിലങ്ങും ഉറുമി വീശികഴിഞ്ഞു മല്ലിക സുകുമാരൻ. അടുത്ത ഒസ്കാറിൽ കുറഞ്ഞത് പതിനഞ്ച് അവാർഡങ്കിലും വാങ്ങിക്കൂട്ടി ചരിത്രം കുറിക്കേണ്ട സിനിമയെയാണ്‌ ജോൺകൊടിയൻ ആഷ് മാജിക് ഡോട് കോം എന്ന വെബ്‍സൈറ്റില്‍ എംബെഡ് ചെയ്തു നശിപ്പിച്ചിരിക്കുന്നത്. ആ മഹാപരാധത്തിന്‌ അഞ്ചു കോടി രൂപ നഷടപരിഹാരമായ് വസൂലാക്കുക മാത്രമല്ല, ഓറാക്കിൾ കമ്പനിയിലെ അയാളുടെ ജോലി തെറിപ്പിച്ച്, കുടുംബം കുളം തോണ്ടി കുത്തുപാളയെടുപ്പിച്ച് തെരുവിലൂടെ ചെണ്ടകൊണ്ടിച്ച് നടത്തി ഇന്റര്‍നെറ്റിലൂടെ മലയാള സിനിമ പ്രചരിപ്പിക്കുന്ന എല്ലാവരേയും ഒരു പാഠം പഠിപ്പിക്കാൻ മമ്മി തീരുമാനിച്ചു കഴിഞ്ഞു..

സിനിമ അനധിക്യതമായ് സി.ഡിയിലൂടയും ഇന്റര്‍നെറ്റിലൂടയും പ്രചരിപ്പിക്കുന്നതുവഴി നിർമ്മാതാക്കൾക്കും വിതരണക്കാർക്കും വൻ നഷ്ടം ഉണ്ടാകുന്നുണ്ട്. കോപ്പീ റൈറ്റുള്ള ഒരു ചിത്രമോ സിനിമയോ ഒരു മ്യൂസിക്കോ, ഇന്റെർനെറ്റിൽ അപ്‍ലോഡ് ചെയ്യുന്നതും, ലിങ്ക് ചെയ്യുന്നതും എംബെഡ് ചെയ്യുന്നതും സൈബർ നിയമങ്ങൾക്ക് മുന്നിൽ തെറ്റുതന്നയാണ്‌. എന്നാൽ സോഷ്യൽ നെറ്റ് വർക്ക് മീഡിയയിൽ ഷെയറിം‍ങും, റീ ഷെയറിം‍ങും സാധാരണമായിരിക്കെ എത്രപേർക്കെതിരേ നിയമനടപടി കൈകൊള്ളാനാവും. അഥവാ ഒന്നും അറിയാതെ ഒരു ലിങ്ക് ഷെയറുചെയ്യുന്നതും എംബഡ് ചെയ്യുന്നതും അത്രവലിയ കുറ്റമായ് കാണാൻ കഴിയുമോ? അങ്ങനെ നോക്കിയാൽ ഇന്റെർനെറ്റ് യൂസേഴ്സിൽ 100 ശതമാനവും കുറ്റവാളികൾ എന്നു പറയേണ്ടിവരും. ഒരുക്കലങ്കിലും ഒരു ലിങ്ക് ഷെയറുചെയ്യുകയോ എംബഡ് ചെയ്യുകയോ ചെയ്യാത്തവർ ആരാണുള്ളത്? അങ്ങനെ വരുമ്പോൾ മോനെ ഉദ്ധരിപ്പിക്കാനിറങ്ങുന്നവർ ചെയ്യേണ്ടത് ഒരു ലിങ്ക് ഷെയറുചെയ്തവന്റെ കുടുംബം കുളം തോണ്ടുകയല്ല, മറിച്ച് അനധിക്യതമായ് പകർപ്പെടുത്ത് ഇന്റെർ നെറ്റിൽ അപ്‍ലോഡ് ചെയ്യുന്നവരെയും, അതിന്‌ സാഹചര്യം ഒരുക്കി കൊടുക്കുന്ന തീയേറ്റർ ഉടമകളേയുമാണ്‌. ഇന്ന് ഫിലിമിനു പകരം ഡിജിറ്റൽ പ്രൊജക്ടറുകളായതിനാൽ, സിനിമാവിതരണ കമ്പനികളിൽ നിന്നോ തീയേറ്ററുകളിൽ നിന്നോ ആയിരിക്കും സിനിമ ചോരുന്നത്. അതുപോലെ കേരളത്തിലെ തീയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യുന്നതോടൊപ്പം ഗൾഫ് നാടുകളിലും അമേരിക്കയിലും മറ്റും ഡി.വി.ഡി കളും റിലീസ് ചെയ്യാറുണ്ട്. അങ്ങനെ വരുന്ന ഡി.വി.ഡി കളിൽ നിന്നോ തീയേറ്റർ പ്രിന്റുകളിൽ നിന്നോ ആയിരിക്കും ഈ സിനിമകൾ ഇന്റെർനെറ്റിൽ ആദ്യം എത്തുന്നത്. ഒസ്കാർ അവാർഡുകൾ വാരികൂട്ടിയ ജയ്ഹോ ഇന്ത്യയിൽ റിലീസിന്‌ എത്തുന്നതിനും മാസങ്ങൾക്കുമുന്നേ, ഞാൻ ടോറന്റ് വഴി ദക്ഷിണ കൊറിയയിൽ ഇരുന്ന് സിനിമകണ്ട് അതിന്‌ റിവ്യൂ എഴുതുമ്പോഴും, തമിഴിലെ ബിഗ് ബഡ്ജറ്റ് സിനിമയായിരുന്ന ശിവജി തീയേറ്ററുകളിൽ എത്തുന്നതിന്‌ ഒരു ദിവസം മുൻപ് ടോറന്റുവഴി ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ സിനിമ കണ്ടപ്പോഴും ഞാൻ അൽഭുതപ്പെട്ടു എങ്ങനെയാണ്‌‌ ഈ സിനിമകൾ ചോരുന്നത് എന്ന്.

ആഷ് മാജിക്.ഡോട്ട് കോം എന്ന സൈറ്റിന്റെ ഉടമ ജോൺ കൊടിയന്‌ സിനിമകൾ ലഭിക്കുന്നത് കേരള ഫോക്കസ് ഡോട്ട് കോമിൽ നിന്നുമാണന്നും, തങ്ങളുടെ സൈറ്റില്‍ സിനിമകളൊന്നും അപ്‍ലോഡ് ചെയ്തിട്ടില്ലെന്നും, യൂ ട്യൂബ്, ഗൂഗിള്‍ തുടങ്ങിയ സൈറ്റുകളിൽ ഹോസ്റ്റ് ചെയ്തിട്ടുള്ള വിഡിയോകള്‍ ഇന്‍ഡെക്സ് ചെയ്യുകയോ എംബെഡ് ചെയ്യുകയോ മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ഒരുത്തനേയും വെറുതേ വിടാനിടകൊടുക്കാതെ ലിങ്ക് ഷെയര്‍ ചെയ്യുന്നവർക്കെതിരേയും, ഇന്റെർ നെറ്റിൽകൂടി സിനിമ കാണുന്നവർക്കെതിരേയും കേസെടുക്കാനുള്ള നടപടികളുമായ് മുന്നോട്ടു പോകാനാണ്‌‌ മമ്മിയുടേയും മോന്റെയും തീരുമാനം. കേരള ഫോക്കസ് ഡോട്ട് കോമിൽ വന്ന സിനിമ ലിങ്ക് ചെയ്യുക മാത്രമാണ്‌ ചെയ്തതങ്കിൽ അവർക്ക് സിനിമ എത്തിച്ച് കൊടുക്കുന്നതാരാണന്ന് കണ്ടെത്തികൊടുക്കാതെ ജോൺകൊടിയനെ നിലത്തു നിർത്തുന്ന പ്രശ്നമില്ലന്ന് മല്ലിക വ്യക്തമാക്കി കഴിഞ്ഞ സാഹചര്യത്തിൽ, ഫെയ്സ് ബുക്കിലൂടയും ഒർക്കട്ടിലൂടയും യൂട്യൂബിലൂടെയും സിനിമയും സംഗീതവുമൊക്കെ ഷെയറുചെയ്യുകയും കാണുകയും ചെയ്യുന്നവർ ജാഗ്രത പാലിക്കുക. നാളെ നിങ്ങളുടേയും കുടുംബം കുളം തോണ്ടാൻ മമ്മിയും മോനും വന്നന്നിരിക്കും. സിനിമ അപ്‍ലോഡ് ചെയ്യുന്നതിക്കേൾ തെറ്റ്, അത് കണ്ടും ലിങ്ക് ഷെയറുചെയ്തും റീഷെയറുചെയ്തും എംബഡു ചെയ്തും പ്രോൽസാഹിപ്പിക്കതാണ്‌. തെറ്റുചെയ്യുന്നതിനെക്കാൾ കുറ്റം തെറ്റുചെയ്യാൻ പ്രേരിപ്പിക്കുന്നതാണന്ന ഇന്ത്യൻ ശിക്ഷാനിയമം ഓർക്കുക.

ആഷ് മാജിക്കന്നും, ഓൺലൈൻ മലയാളം മൂവി എന്നും മലായാള സിനിമയുടെ അടിത്തറ തകർക്കുന്ന ആഗോളവില്ലൻ ജോൺകൊടിയനന്നും പറയുന്നവർക്കും, അതിന്‌ വെണ്ടക്കാ അക്ഷരത്തിൽ അച്ചുനിരത്തുന്നവർക്കും ടോറന്റ് എന്താണന്ന് അറിയില്ല എന്നു തോന്നുന്നു. യുട്യൂബിലും ഗൂഗിളിലും ലോ-ഡഫനിഷൻ വീഡീയോകൾ കിട്ടുമ്പോൾ യു.ടോറന്റുകളിൽ ഹൈ-ഡഫനിഷൻ ഡി.വി.ഡി ക്വോളിറ്റിയുള്ള എല്ലാ പുതിയ സിനിമകളും ലഭ്യമാണന്നും, ടോറന്റുകൾക്ക് കടുത്ത നിരോധനമുള്ള അമേരിക്കയിലും, യൂറോപ്പിലും യഥേഷ്ടം ആളുകൾ പുതുപുത്തൻ സിനിമകളും സോഫ്ട് വെയറുകളും വരെ അപ്ലോഡ് ചെയ്യുകയും ഡൗൺലോഡു ചെയ്യുകയും ചെയ്യുന്നുണ്ടന്ന് ഇനി എന്നാണ്‌ ഇവർ അറിയാൻ പോകുന്നത്. മോനേയും, മലയാള സിനിമയെയും ഉദ്ധരിപ്പിക്കണമന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്ന മമ്മി വെട്ടിനിരത്തേണ്ടത് ഒരു ജോൺ കൊടിയനേയോ ആഷ് മാജിക്കിനേയോ അല്ല സാക്ഷാൽ ടോറന്റിനെ തന്നെയാണ്‌.

മലയാള സിനിമയെ തകർക്കുന്ന അഗോള വില്ലനായ് മമ്മിയും മോനും പത്രമാധ്യമങ്ങളും ചേർന്ന് ജോൺ കൊടിയനെ വിധ്വംസകം ചെയ്യുമ്പോൾ മനസ്സിലാകുന്ന കാര്യം ഇതാണ്‌. ഉറുമി റിലീസ് ചെയ്യുന്ന കേരളത്തിലെ തീയറ്ററിലേക്ക് അയച്ച ഒരു മിസൈൽ വഴി തീയേറ്ററിലെ സ്ക്രീനിൽ തെളിയുന്ന സിനിമ കാലിഫോർണിയയിലെ ഓറാക്കിൾ കമ്പനിയുടെ ശീതീകരിച്ച തന്റെ ക്യൂബിക്കിളിൽ ഇരുന്ന് ജോൺകൊടിയൻ തന്റെ കമ്പ്യൂടറിൽ റെക്കോർഡ് ചെയ്യുകയും, അതിനെ ഉടൻ തന്നെ ആഷ്മാജിക്ക് എന്ന തന്റെ സൈറ്റിലൂടെ ഡിജിറ്റൽ പ്രൊജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിക്കയും ആയിരുന്നു. അങ്ങനെ ഇന്റർനെറ്റുവഴി സിനിമ കണ്ട എല്ലാ രാജ്യദ്രോഹികളേയും, അത് ലിങ്കു ചെയ്തും എംബഡ് ചെയ്തും മലയാളസിനിമയെ തകർത്ത എല്ലാ അധോലോക നായകന്മാരയും, മലയാള സിനിമയെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കോക്കസുകളേയും വെറുതേ വിടില്ലന്നു പ്രതിക്‍ജ്ഞ എടുത്ത മല്ലികയോടും മോനോടും ഒരു അപേക്ഷ മലായാള സിനിമയുടെ ഉദ്ധാരണാർത്ഥം ഞാനും ഉറുമി കണ്ടുപോയി. ദയവു ചെയ്ത് ഞാൻ ജോലി ചെയ്യുന്ന യൂണിവേഴ്സിറ്റിയിൽ അറിയിച്ച് എന്റെ ജോലി കളഞ്ഞ് സിങ്കപൂരിലെ ജയിലിലാക്കാതെ ഞാൻ നാട്ടിൽ വരും വരെ വെയിറ്റ് ചെയ്യുക. എന്നിട്ട് വല്ല തിഹാർ ജയിലിലേക്കോ മറ്റോ അയക്കുക. നിയമത്തിന്റെ ലൂപ് ഹോളിലൂടെ വല്ല സുപ്രീം കോടതി ജഡ്ജിമാരയും സ്വാധീനിച്ച് പുഷ്‍പം പോലെ പുറത്ത് പോരാൻ അതേ ഒരു വഴിയുള്ളൂ.

വാൽകഷണം: ഇത്രനാളും വിദേശ മലയാളികളായിരുന്നു ഇന്റർനെറ്റിൽ സിനിമ കണ്ടവരിലധികവും. ഇപ്പോൾ കേരളത്തിലും മമ്മിയും മോനും കൂടി അതു ജനകിയമാക്കി മാറ്റി. ഉറുമി കാണാൻ തീയേറ്ററിൽ ആളില്ലാത്തത് ടോറന്റുള്ളതുകൊണ്ടോ, കൈയ്യിലിരിക്കുന്ന കാശുകൊടുത്ത് മൂട്ടയുടെ കടിയും കൊണ്ട് മൂന്നുമണികൂർ ബോറടി സഹിക്കാൻ വയ്യാത്തകൊതുകൊണ്ടുമല്ല ടൈം ഇല്ലാത്തകൊണ്ടാ. അല്ലേലും അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്നല്ലേ ചൊല്ല്. കാശുമുടക്കി സിനിമ എടുത്താൽ മാത്രം പോര അതിൽ പ്രേക്ഷകനു വേണ്ട എന്തങ്കിലും വേണം. സൈബർ സെൽ രായ്ക്ക് രാമാനം കുത്തി ഇരുന്നു ബ്ളോക്ക് ചെയ്തിട്ടും പിന്നെം ദേകിടക്കുന്നു ഉറുമിയുടെ ടൺ കണക്കിന്‌ പ്രിന്റുകൾ. ഇനിയും ഉറുമി ഡൗൺലോഡ് ചെയ്ത് കണ്ടിട്ടില്ലാത്തവർക്ക് ദേ ഈ കിടക്കുന്ന കാക്കതൊള്ളായിരം ടോറന്റ് സൈറ്റുകളിൽ നിന്നും ഡി.വി.ഡി ഹൈ-ഡഫനിഷൻ ക്വാളിറ്റി ഡൗൺലോഡ് ചെയ്ത് കാണാം.

http://isohunt.com/torrents/?ihq=urumi

http://www.kat.ph/urumi-2011-pdvd-untouched-malayalam-movie-t5400098.html

http://torrentz.eu/search?f=urumi

http://www.picktorrent.com/torrents/ba/urumi/

http://www.torrent-search.ws/index.php?search=urumi

http://btjunkie.org/torrent/Urumi-DVDScr-XviD-1CDRip-DDR/4358476d25fe13eb510bd7b63edc337fabc7440a1b51

http://thepiratebay.org/torrent/6251320/URUMI-2011-malayalam_movie%28prithviraj%29_songs_steN__N
.

2008-05-25

സര്‍‌വ്വകലാശാല-അതിരു കാക്കും മലയൊന്നു തുടുത്തേ...  

ഒരു നീണ്ട ഇടവേളക്കുശേഷമാണ് ഇവിടെ ഒരു പോസ്റ്റ്.

വര്‍ഷങ്ങള്‍കൊണ്ട് മൂളിനടന്ന ഒരു കവിത. ഒരുകാലഘട്ടത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്ന "സര്‍‌വകലാശാല" (1987) എന്ന സിനിമയിലെ ഗാനം. ഗാനം എന്നതിലുപരി‍ ഒരു ചെറുകവിത. അന്ന് കാമ്പസ്സുകളിലെ ഇടനാഴികളില്‍ ‍ യുവമനസ്സുകള്‍ മൂളിനടന്ന കാവാലം നാരായണപണിക്കറുടെ ആ വരികള്‍ ഒരു പോസ്റ്റായി ഇവിടെ ഇടുകയാണ്..

ചിത്രം: സര്‍‌വകലാശാല.
രചന: കാവാലം നാരായണ പണിക്കര്‍
സം‌ഗീതം: എം. ജി രാധാക്യഷ്‌ണന്‍

അതിരു കാക്കും മലയൊന്നു തുടുത്തേ തുടുത്തേ തകതകതാ.....
അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയിലെ
പേറ്റുനോവിന്‍ പേരാറ്റുറവ ഉരുകിയൊലിച്ചേ തകതകതാ.....

ചതിച്ചില്ലേ,നീരാളി ചതി ചതിച്ചില്ലേ,
നീ ചതിച്ചേ തകതകതാ .....
മാനത്തുയര്‍ന്ന മനകോട്ടയല്ലേ തകര്‍ന്നേ തകതകതാ.....
തകര്‍ന്നിടത്തൊരുതരി തരിയില്ല പൊടിയില്ല,പുകയുമില്ലേ തകതകതാ.....
മാനത്തുയര്‍ന്ന മനകോട്ടയല്ലേ തകര്‍ന്നേ തകതകതാ.....

തകര്‍ന്നിടത്തൊരുതരി തരിയില്ല പൊടിയില്ല,പുകയുമില്ലേ തകതകതാ.....
കാറ്റിന്റെ ഉലച്ചിലില്‍ ഒരു വള്ളിക്കുരുക്കില്‍ കുരലൊന്നു മുറുകി,തടിയൊന്നു ഞെരിഞ്ഞു
ജീവന്‍ ഞരങ്ങി..തക ..തക.. താ....

2008-03-19

Raghuvaran-a distinguished character artiste  

Raghuvaran(60), a distinguished character artiste, passed away in Chennai this morning (March 19). He was admitted to Mehtha Hospital for treatment a few days ago. The reason for the death has been disclosed as weakness caused by excessive alcohol consumption. It is learnt that he had been under intensive medical care for the past few weeks.

Raghuvaran, born in Decemember 11,1948. He is a native of Kollankod in Palakkad district. He has acted in several Tamil, Malayalam, Telugu, and Hindi films. He made his entry into film world through 'Ezhavathu Manithan' in 1982. The actor was married to actress Rohini, but the marriage failed and they went through a messy divorce. The couple has an 8-year-old son Nanda.

Raghuvaran's claim to fame was his stylized way of acting and his dialogue delivery. He had a huge following among the masses. He stole the thunder whenever he played the villain with the swagger and with the way he drawled on his dialogues. Right from his first film Ezhavathu Manithan(1982), he created his own acting style.

But it was in the role of the villain in commercial Tamil cinema that he shined, especially when he was paired with the superstar Rajinikanth in Baasha, Muthu, Arunachalam etc and was superstar’s favourite as he excelled in bad man roles in his films. The superstar knew that unless the villain was given equal importance as the hero, his character will not become popular with the masses.

He has acted in over 100 films in Tamil, Malayalam, Telugu, and Hindi films and has been praised as a natural actor. Most of his roles were of a villain or supporting actor. He has also acted as hero in a few movies, which did not do well at the box-office. He became famous with his role as the protagonist of a Tamil soap opera, "Oru Manidhanin Kadhai" (One Man's Story), about a well-to-do man who becomes an alcoholic and faces the consequent difficulties.

Unfortunately, in real life too he is known for his controversial drug addiction. His family too split on this regard, and he has also undergone de addiction courses. Anyway he was a very colourful person. His last release was Jayaraj’s Silanerangalil (Feb 29, 2008) where he played a negative character.