Search this blog


Home About Me Contact
2009-09-03

ഇന്‍റര്‍നെറ്റിന് നാല്‍‌പത് വയസ്സ്  

ഇന്‍റര്‍നെറ്റിന് കഴിഞ്ഞ സെപ്തംബര്‍ രണ്ടിന് 40 വയസ്സ് തികഞ്ഞു. 1969 സപ്തംബര്‍ രണ്ടിന് ലോസ് ഏഞ്ചല്‍സിലെ, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. ലിയോനാര്‍ഡ് ക്ലീന്റോക്കിന്റെ ലാബിലായിരുന്നു ഇന്‍റര്‍നെറ്റ് പിറവിയെടുത്തത്. റഷ്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹമായ സ്പുട്നിക്കിന്റെ വിക്ഷേപണം അമേരിക്കന്‍ ഐക്യനാടിന് ഒരു വെല്ലുവിളിയായിതീര്‍ന്ന അവസരത്തില്‍ അവരുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ARPA (അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രോജ‌ക്ട് ഏജന്‍സി) 1969-ല്‍ അര്‍പനെറ്റ്‌ എന്ന നെറ്റ്വര്‍ക്കിന് രൂപം കൊടുക്കുകയുമാണുണ്ടായത്. തല്‍ഫലമായി പ്രൊഫ. ലിയോനാര്‍ഡ് ക്ലീന്റോക്കിന്റെ ലാബിലെ ഭീമാകാരമാര്‍ന്ന രണ്ട് കമ്പ്യൂട്ടറുകള്‍ പതിനഞ്ചടി നീളമുള്ള കേബിളിലൂടെ ലോകത്താദ്യമായി ഡേറ്റ വിനിമയം സാധ്യമായി. ഇതിന്റെ ഉദ്ദേശ്യം യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ മാത്രം സൈനികപരമായ നേട്ടങ്ങള്‍ ആയിരുന്നു.

പില്‍ക്കാലത്ത് ഇന്റര്‍നെറ്റ് എന്ന് വിളിക്കപ്പെട്ട അര്‍പാനെറ്റി-ന്റെ തുടക്കമായിരുന്നു അത്. ഒരു മാസം കഴിഞ്ഞ് സ്റ്റാന്‍ഫഡ് ഇന്‍സ്റ്റിട്ട്യൂട്ട് ആ നെറ്റ്‌വര്‍ക്കില്‍ പങ്കാളിയായി. സാന്റ ബാര്‍ബറയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയും, ഉത്താ സര്‍വകലാശാലയും 1969 ല്‍ ചേര്‍ന്നതോടെയാണ് ആ നെറ്റ്‌വര്‍ക്ക് വളര്‍ന്ന് ലോകത്തെ വിവരസാങ്കേതിക വിദ്യയെ അപ്പാടെ മാറ്റിമറിച്ച വമ്പനായി അവതരിച്ചത്. ഒരു കുടിയേറ്റവാണിജ്യരാജ്യമായ അമേരിക്കന്‍ ഐക്യനാടുകള്‍ അവരുടെ വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് അര്‍പനെറ്റിനെ ഉപയോഗിക്കുവാന്‍ തുടങ്ങി. തന്‍മൂലം 1983ല്‍ അര്‍പനെറ്റ്‌, മില്‍നെറ്റിനെ മിലിട്ടറി നെറ്റ്വര്‍ക്ക് എന്ന വിളിപേരുള്‍ല മില്‍നെറ്റ് (MILNET), അര്‍പനെറ്റ്‌ (ARPANET) എന്നിങ്ങനെ രണ്ടായി വിഭജിച്ചു. പിന്നീട് അര്‍പനെറ്റിനെ, ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രൊജെക്റ്റ് ഏജന്‍സി അഥവാ ഡാര്‍പ (DARPA) എന്നുകൂടി വിഭജിച്ചു. 1972, മാര്‍ച്ച് 23-ന് അര്‍പ്പാനെറ്റിനെ , ഡാര്‍പ്പാനെറ്റ് ആക്കുകയും, വീണ്ടും 1993 ഫെബ്രുവരി 22-ന് അര്‍പ ആക്കുകയും, വീണ്ടു തിരിച്ച് 1996 മാര്‍ച്ച് 11-ന് ഡാര്‍പാനെറ്റ് ആക്കുകയും ചെയ്തു.

ഡാര്‍പ്പനെറ്റിന്റെ വാണിജ്യവല്‍ക്കരണം തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ, വാണിജ്യവല്‍ക്കരിക്കപ്പെടുകയും, കൂടുതല്‍ പ്രയോഗത്തില്‍വരുകയും മറ്റുള്ള രാജ്യങ്ങളില്‍ പ്രാബല്യത്തില്‍ വരുകയും ചെയ്തു. തുടര്‍ന്ന് മറ്റുരാജ്യങ്ങളിലേക്ക് വ്യാപിക്കുകയും കൂടുതല്‍ സാങ്കേതിക വിദ്യകള്‍ കണ്ടു പിടിക്കുകയും ചെയ്തു. ഇത് ലോകം മുഴുവന്‍ വ്യാ‍പിച്ചുകിടക്കുന്ന നെറ്റ്വര്‍ക്കിന് കാരണമാവുകയും ഇന്‍റര്‍നെറ്റിന് വഴിതെളിക്കുകയും ചെയ്തു. അങ്ങനെ ഇന്നുകാണുന്ന ഇന്‍റര്‍നെറ്റ് നമ്മുടെ ഓഫീസുകളിലും വീടുകളിലും അത്തുകയും ചെയ്തു.

1970-കളില്‍ ഇന്‍റര്‍നെറ്റ്-മെയില്‍ (email ) രംഗത്തെത്തി. 1980-കളില്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഡോട്ട് കോം (.com), ഡോട്ട് ഓര്‍ജ് (.org) തുടങ്ങിയ ഇന്റര്‍നെറ്റ് അഡ്രസ്സിങ് സംവിധാനങ്ങളും പിറവിയെടുത്തു. ബ്രിട്ടീഷ് ഗവേഷകനായ ടിം ബേണേഴ്‌സ് ലീ രൂപം നല്‍കിയ വേര്‍ഡ് വൈഡ് വെബ്ബ് (www) തൊണ്ണൂറുകളുടെ തുടക്കത്തോടെ സജീവമായി. അതോടെയാണ് ഇന്റര്‍നെറ്റ് ലോകത്തിന്‍റെ ഭാവി നിര്‍ണയിക്കുന്ന ഇന്നു കാണുന്ന രൂപത്തിലേക്ക് മാറുകയും, നോളജ് അറ്റ് ദി ഫിംഗര്‍ ടിപ് എന്ന നിലയിലേക്ക് എത്ത്കയും ചെയ്തു.

അവലംബം: വിക്കിപീഡിയ

2009-07-26

വിഷാദത്തിന്റെ തുരുത്തില്‍ ഒറ്റപ്പെട്ട് ഇല്ലാതായ ആല്‍ഡ്രിന്‍  

പ്രശാന്തിയുടെ കടലിനരികെ ഒരു പരുന്തായി പറന്നിറങ്ങി ശീത യുദ്ധത്തില്‍ സോവിയറ്റ് യൂണിയനുമേല്‍ വിജയം കൊയ്‌ത ബഹിരാകാശയാത്രയില്‍, ചന്ദ്രനില്‍ ആദ്യം കാലുകുത്താന്‍ കഴിയാതെപോയ എഡ്വിന്‍ ആല്‍ഡ്രിന്‍ സ്വന്തം ജീവിതത്തില്‍ ഭീകരമായ തോ‌ല്‍‌വിക്ക് കീഴടങ്ങുകയായിരുന്നു. ചന്ദ്രനില്‍ നിന്നും തിരിച്ചെത്തി, സാഹസിക നേട്ടത്തിന്റെ മണം മാറും മുന്‍പേ വിഷാദ രോഗത്തിനടിപ്പെട്ട്, മുഴുകുടിയനും, തൊഴില്‍ രഹിതനുമായ് തന്നോട് തന്നെ പൊരുതി ജീവിതത്തിലെ സുവര്‍ണ്ണ നാളുകള്‍ മുഴുവന്‍ പരാജയത്തിന്റെ കൈയ്പുനീര്‍ കുടിച്ച് ജീവിതത്തിലും രണ്ടാമനായ് അരങ്ങൊഴിയേണ്ടവനായ് തീര്‍ന്നു ആല്‍ഡ്രിന്‍. ഇവയെല്ലാം റിട്ടേണ്‍ ടു എര്‍ത്ത്‌ എന്ന ആത്മകഥയിലും, അടുത്തിടെ എഴുതിയ മാഗ്‌നിഫിസെന്റ്‌ ഡിസൊലെയ്‌ഷന്‍ എന്ന ഓര്‍മക്കുറിപ്പിലും അദ്ദേഹം പറയുന്നുണ്ട്‌. അപ്പോളോ-11-ന്റെ കമാന്‍ഡറായിരുന്നിട്ടും ചന്ദ്രനില്‍ ആദ്യമായ് കാലുകുത്താന്‍ കഴിയാതെ, രണ്ടാമനന്ന പ്രതിച്‌ഛായയില്‍ നീല്‍ ആംസ്‌ട്രോങ്ങിന്റെ നിഴലായ് തീരേണ്ടി വന്നതിന് തനിക്കു തന്നയും പിന്നെ നീല്‍ ആംസ്‌ട്രോങ്ങിനും ഒരിക്കലും മാപ്പുനല്‍കാന്‍ കഴിഞ്ഞില്ല ആല്‍‍ഡ്രിന്. ചന്ദ്രനില്‍ വെച്ച്‌ ബൈബിളിലെ ഉല്‍പ്പത്തി പുസ്‌തകം വായിച്ചതിന്റെയും, വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിന്റെയും പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു ഈ ബഹിരാകശകന്. ചന്ദ്രന്റെ ഉപരിതലത്തില്‍ ചിലവഴിച്ച ഒന്നരമണിക്കൂറിനെ പറ്റി സംസാരിക്കാന്‍ കാശ് വേണമന്ന് എപ്പോഴും ആവശ്യപ്പെടുന്ന ആല്‍ഡ്രിന്‍ പാതാളത്തോളം തകര്‍ന്നുപോയ ജീവിതത്തെ കുറിച്ച് ഭ്രാന്തമായ് വാചാലനാവും.

അദ്ദേഹത്തിന്റെ ആത്മകഥയില്‍ ജീവിതത്തില്‍ പരാജിതനായ് തീര്‍ന്നതിന്റെയും, ചന്ദ്രനില്‍ സംഭവിച്ചതിനെ കുറിച്ചും വിശദമായ് വിവരിക്കുന്നുണ്ട്. ചന്ദ്രന്റെ ചുറ്റുമുള്ള ഭ്രമണം പൂര്‍ത്തിയാക്കിയപ്പോള്‍ ചന്ദ്ര വാഹനത്തിലേക്ക് പ്രവേശിക്കുവാനുള്ള നിര്‍ദ്ദേശം ഹ്യൂസ്‌റ്റണിലെ കണ്‍‌ട്രോള്‍ റൂമില്‍ നിന്നുമെത്തി. പെട്ടന്ന് നീല്‍ ആംസ്‌ട്രോങ് 'ദേ നോക്കൂ ആല്‍ഡ്രിന്‍.....' എന്ന് ഒച്ചവച്ച് തന്റെ ശ്രദ്ധതിരിച്ചുകൊണ്ട്, അതിനിടയില്‍ കിട്ടിയ നൊടിയിടനേരം കൊണ്ട് അപ്പോളോ-11-ല്‍ നിന്ന് ചന്ദ്രവാഹനത്തിലേക്കുള്ള വാതിലിനരികിലേക്ക് കുതിച്ചു. 'ഞാനാണ് വാതിലിനടുത്ത്, അതുകൊണ്ട് ഞാന്‍ ആദ്യം പോകാം' വാതിലിനടുത്ത് നിന്ന് വിജയശ്രീലാളിതനെപോലെ സ്വതസിദ്ധമായ് ചിരിച്ചുകൊണ്ട് നീല്‍ പറഞ്ഞു. അപ്പോളൊ-11-ല്‍ നിന്നും ചന്ദ്രവാഹനത്തിലേക്കുള്ള ഇടുങ്ങിയ വതിലിലൂടെ നിരങ്ങി നീങ്ങുമ്പോഴാണ് കാര്യത്തിന്റെ ഗൗരവത്തെപറ്റി എനിക്ക് ബോധോദയമുണ്ടാകുന്നത്. ഇനി എനിക്ക് രണ്ടാമതേ ഇറങ്ങാനാകൂ. കടുത്ത നിരാശയാല്‍ എന്റെ അന്തരംഗം ചുട്ടുപൊള്ളി. ജീവിതത്തില്‍ ആദ്യമായ് എന്നോട് തന്നെ വെറുപ്പുതോന്നിയ നിമിഷങ്ങള്‍. ചന്ദ്രവാഹനത്തിലേക്ക് പ്രവേശിച്ച ഉടനെതന്നെ, ഞാന്‍ അപ്പോളോ 11-ല്‍ മോഡ്യൂള്‍ പൈലറ്റാണന്നോ, കമാന്‍ഡറാണന്നോ പോലും പരിഗണിക്കാതെ നീല്‍ വാഹനത്തിന്റെ നിയന്ത്രണം ചാടിയെടുത്തു. വാഹനം ചന്ദ്രനിലേക്ക് താഴ്‌ന്നുകൊണ്ടിരിക്കുമ്പോള്‍ ഡാഷ് ബോര്‍ഡില്‍ നിന്ന് ലാന്‍ഡിംഗിനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഞാന്‍ വായിച്ചുകൊടുത്തു. നിലം തൊട്ടപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഞാനായിരുന്നങ്കില്‍ മുപ്പത് സെക്കന്റ് എങ്കിലും മുന്‍‌പേ ലാന്‍ഡ് ചെയ്തേനെ".

ഈഗിള്‍ ലാന്റ് ചെയ്‌തതും, ഞാന്‍ മുന്‍പേ എന്ന് വിളിച്ചുകൂവികൊണ്ട് നീല്‍ ചന്ദ്രനിലേക്ക് കാലെടുത്തു കുത്തി. എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു 'മനുഷ്യന് ഇതൊരു ചെറിയ കാല്‍ വെയ്‌പ്, മാനവ രാശിക്കോ വന്‍ കുതിച്ചു ചാട്ടം'. നീലിന്റെ വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടി തരിച്ചുപോയി. ചന്ദ്രനില്‍ കാലു കുത്തുമ്പോള്‍ താന്‍ പറയാന്‍ കരുതിവച്ചിരുന്ന വരികള്‍ മോഷ്‌ടിച്ചെടുത്തതും പോരാഞ്ഞ് അത് തെറ്റിച്ചും പറഞ്ഞിരിക്കുന്നു. ഇനി ചന്ദ്രനില്‍ കാലു കുത്തുന്ന എന്റെ ചരിത്ര നിമിഷത്തില്‍ പറയാന്‍ ഈ അവസാന നിമിഷത്തില്‍ എന്തങ്കിലും ആലോചിച്ചുണ്ടാക്കണം. നിരാശയുടെയും വിഷാദത്തിന്റെയും നിസഹായതയുടെയും ചുഴിയില്‍ പെട്ട് അവസാനം പറഞ്ഞത് "ലാന്‍ഡ് ചെയ്‌തപ്പോള്‍ നിങ്ങള്‍ ആ കമ്പി അല്‍‌പം വളച്ചു നീല്‍..' എന്നും.

ചന്ദ്രനിലേക്ക് പോയ നിസാരന്മാരായ മനുഷ്യരായിട്ടായിരുന്നില്ല, നിമിഷങ്ങള്‍ കൊണ്ട് അതിപ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയിയ ചന്ദ്രനെ കീഴടക്കിവന്ന അല്‍ഭുത ജീവികളായിട്ടായിരുന്നു ഞങ്ങള്‍ ഭൂമിയില്‍ തിരിച്ചെത്തിയത്. സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര ഗംഭീരമായിട്ടായിരുന്നു ഞങ്ങള്‍ക്കുള്ള സ്വീകരണം ഒരുക്കിയിരുന്നത്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലേക്ക് വാദ്യഘോഷത്തിന്റെ അകമ്പടിയോടെ, ഔദ്യോഗിക ബഹുമതികളോടുകൂടി ആനയിച്ചികൊണ്ടുപോകുമ്പോള്‍, എന്റെ മനസ്സില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന തീക്കനലിനെ ഊതി പെരുപ്പിച്ചുകൊണ്ട് പ്രസിഡന്റ് നിക്‌സണ്‍ പറഞ്ഞ വാക്കുകള്‍ 'നീലിനോടും മറ്റു രണ്ടുപേരോടും മാനവ രാശി കടപ്പെട്ടിരിക്കുന്നു' എന്നത് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. തിരിച്ചറിയപ്പെടാത്തവന്റെ പ്രശസ്‌തി എനിക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു. ഞാന്‍ കുടിച്ചു തുടങ്ങി. ശാന്തതയോടയും സന്തോഷത്തോടയും ഒരു അരുവിപോലെ ഒഴുകുകൊണ്ടിരുന്ന ജോവാനുമായുള്ള എന്റെ ദാമ്പത്യ ബന്ധം തകര്‍ന്നു. ഞങ്ങളുടെ പ്രശസ്‌തി മുതലാക്കാന്‍ നാസ ഞങ്ങളെ ഒരു ലോക പര്യടനത്തിനയച്ചു. ഇറ്റലിയന്‍ സുന്ദരിയായ ജിന ലോലാ ബ്രിജഡയോടൊപ്പം ന്യത്തം ചെയ്യാന്‍ ഞാന്‍ ക്ഷണിക്കപ്പെട്ടു. നുരഞ്ഞുപൊന്തുന്ന മദ്യ ചഷകം കൈയ്യിലേന്തി,വാദ്യത്തിന്റെ മുറുകുന്ന താളത്തിനൊപ്പം ചുവടുവയ്‌ക്കുമ്പോള്‍, താമര വള്ളി പോലുള്ള കൈകളാല്‍ വരിഞ്ഞുകൊണ്ട് അവള്‍ എന്റെ കാതില്‍ മന്ത്രിച്ചു 'നിങ്ങളുടെ ചുവടുകള്‍ വളരെ മനോഹര മായിരിക്കുന്നു നീല്‍...'. എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആ വാക്കുകള്‍. ചൊവ്വയിലേക്ക് 200 പേരെ ഒന്നിച്ചയക്കാനുള്ള എന്റെ സ്വപ്‌ന പദ്ധതിയില്‍ നാസ താല്‍‌പര്യം കാട്ടിയില്ല. എല്ലാം തകര്‍ന്നവനെപോലെ മദ്യത്തിന്റെ ലഹരിയില്‍ എന്നെ ഞാന്‍ തളച്ചിട്ടു. ജോലി സ്ഥലത്ത് കാര്യങ്ങള്‍ ദിവസം ചെല്ലുംതോറും വഷളായി. ഒടുവില്‍ ഒന്നുമില്ലാതെ നാസയോട് വിടപറഞ്ഞു. മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങല്‍ ഇല്ലാതെ സെക്കന്റ് ഹാന്‍ഡ് കാര്‍ ഡീലറുടെ ഷോറൂമില്‍ ഞാന്‍ എന്റെ പ്രശസ്‌തി വിറ്റു. 'Buy a Second Hand Car from the Second Man on the Moon' എന്ന പരസ്യ വാചകത്തിന്റെ കീഴിയില്‍ പണിയെടുത്തു. ദിനം പ്രതി എന്റെ കുടി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പതുക്കെ അല്‍ക്കഹോളിക് അനോണിമസം എന്നെ ഗ്രസിച്ചു തുടങ്ങി. ആ നാളുകളില്‍ മദ്യത്തിന്റെ ലഹരിയില്‍ ഞാന്‍ പറഞ്ഞു തുടങ്ങി 'ഞാന്‍ നീല്‍ ആംസ്‌ട്രോങ്, മുഴുക്കുടിയന്‍'. മദ്യത്തിന്റെയും വിഷാദത്തിന്റെയും ചുഴിയിലും മലരിയിലും മുങ്ങികൊണ്ടിരുന്ന എന്നിലേക്ക് സ്‌‌നേഹത്തിന്റെ വിത്തുകള്‍ പാകി സുന്ദരിയായ ലൊയിസ് കടന്നു വന്നു. നാശത്തിന്റെ പടുകുഴിയിലേക്ക് കടപുഴകി വീണുകൊണ്ടിരുന്ന എന്നെ 'ഞാനെന്താണന്ന് സ്വയം അംഗീകരിക്കാന്‍ പഠിപ്പിച്ചതിന്' ഞാന്‍ എന്നും ലോയിസിനോട് കടപ്പെട്ടിരിക്കുന്നു. കമാന്‍‌ഡ് മോഡ്യൂളില്‍ വെറുതേ പൊങ്ങികിടന്ന് തിരിച്ചു പോരേണ്ട ഗതികേട് ഉണ്ടായില്ലല്ലോ, രണ്ടാമനായങ്കിലും ചന്ദ്രധൂളികള്‍ തട്ടി തെറിപ്പിച്ച് ലോകം കീഴടക്കിയില്ലേ' എന്ന അവളുടെ ചോദ്യങ്ങള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചു തുടങ്ങി. ഒടുവില്‍ ലോയിസ് പറഞ്ഞതാണ് ശരി എന്ന് ഞാന്‍ പ്രഖ്യാപിച്ചു. 'സ്വന്തം പേരില്‍ ഒരു കാര്‍ട്ടൂണ്‍ കഥാ പാത്രം പോലുമില്ലല്ലോ നീല്‍ ആംസ്‌ട്രോങ്ങിന്'' എന്ന് പറഞ്ഞ് ഞാന്‍ എന്നെ തന്നെ ആശ്വസിപ്പിച്ചു. പിന്നീട് ലോയിസിനെ വിവാഹം ചെയ്ത് കാലിഫോര്‍ണിയയിലെ ലൂണാ ബീച്ചിലെ വീട്ടിലേക്ക് പറിച്ചു നട്ടു ആല്‍ഡ്രിന്‍. 1988-ല്‍ എഡ്വിന്‍ ആല്‍ഡ്രിന്‍ ജൂനിയര്‍ എന്ന പേര് ഒന്നുകൂടി പരിഷ്‌കരിച്ച് എഡ്വിന്‍ എന്നത് എടുത്തുകളഞ്ഞ് ആ സ്ഥാനത്ത് വിളിപ്പേരായിരുന്ന ബസ് ചേര്‍ത്ത് ബസ് ആല്‍‍ഡ്രിന്‍ ജൂനിയറായി. 1930 ജനവരി 20ന്‌ ന്യൂ ജഴ്‌സിയിലെ ഗ്ലെന്‍ റിഡ്‌ജില്‍ ജനിച്ച ആല്‍ഡ്രിന്‍, കൊറിയന്‍ യുദ്ധത്തില്‍ പൈലറ്റായി സേവനം ചെയ്‌ത പരിചയവുമായാണ്‌ ബഹിരാകാശ സഞ്ചാരിയായത്‌. 1966 നവംബര്‍ 12-ന് ജെമിനി-12 ലായിരുന്നു ആദ്യ ബഹിരാകാശ സഞ്ചാരം.

Picture caption: Picture 1: Edwin "Buzz" Aldrin, Lunar Module pilot of Apollo 11 speaks during a panel discussion on the Apollo legacy at the Newseum in Washington on July 20, 2009.

Picture Caption: Picture 2: Neil Armstrong (L) and Edwin Eugene "Buzz" Aldrin, Jr., speak together as they honored during the 40th anniversary of their Apollo 11 flight which put the first man on the moon on Capitol Hill in Washington on July 21, 2009.

അവലംബം. വിക്കിപീഡിയ, മാത്യഭൂമി, മലയാള മനോരമ
ചിത്രം: ഒന്ന് ഇവിടെനിന്നും, രണ്ട് ഇവിടെ നിന്നും

2009-07-25

ചന്ദ്രനെതൊട്ട ആദ്യമനുഷ്യര്‍ക്ക് എന്ത് സംഭവിച്ചു?  

നാലുപതിറ്റാണ്ട് മുന്‍പ്, ചന്ദ്രമണ്ഡലത്തിലെ അനന്തതയോളം പുരാതനമായ മൗനം ഭേദിച്ച് ചന്ദ്രനില്‍ കാലുകുത്തിയ ധൈര്യശാലികളായ നീല്‍ ആംസ്‌ട്രോംങ്, എഡ്വിന്‍ ആല്‍ഡ്രിന്‍ മൈക്കിള്‍ കോളിന്‍സ് എന്നീ ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭൂമിയില്‍ തിരിച്ചെത്തിയ ശേഷം എന്തു സംഭവിച്ചു? അമ്മൂക്കഥകളിലെന്നോണം തന്നെ തൊട്ടശുദ്ധമാക്കിയ മനുഷ്യനുമേല്‍ ചന്ദ്രന്‍ ചൊരിഞ്ഞ ശാപത്തില്‍ നശിച്ചുപോയവരാണോ ഈ ശാസ്ത്രകാരന്മാര്‍? കുറ്റം ചെയ്യുന്നവന് ശിക്ഷ കൂടുതല്‍ കൂട്ടുനില്‍ക്കുന്നവന് കുറവ് എന്ന ലോക നിയമത്തെ ഓര്‍മ്മിപ്പിക്കുമാറ്, ഉപരിതലത്തില്‍ സ്പര്‍ശിക്കാതെ, തന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്ന മനുഷ്യരുടെ ചെയ്‌വനകള്‍ക്ക് സാക്ഷിയായി ലൂണാന്‍ മോഡ്യൂളില്‍ പൊങ്ങികിടന്ന മൈക്കിള്‍ കോളിന്‍സിന് മേല്‍ ചന്ദ്രന്‍ ചൊരിഞ്ഞ ശാപവര്‍ഷത്തിന്റെ കഠിന്യം കുറവായിരുന്നുവോ എന്നു സംശയമുളവാക്കുന്നു, ചന്ദ്രനിനെ കീഴടക്കി തിരിച്ചുവന്ന ഈ മൂന്നുമനുഷ്യരുടെ പിന്നീടുള്ള ജീവിതം. 1969 ജൂലൈ 20-ല്‍ അമ്പിളിമാമനെതൊട്ട്, തിരിച്ചെത്തിയ നീല്‍ ആംസ്‌ട്രോങ്ങും, എഡ്വിന്‍ ആല്‍ഡ്രിനും, മൈക്കിള്‍ കോളിന്‍സും അതിപ്രശസ്തിയുടെ ചുഴലികാറ്റിലേക്കാണ് എടുത്തെറിയപ്പെട്ടത്. മൂവരുടേയും ജീവിതം പിന്നീട് ഒരിക്കലും പഴയതുപോലെയായില്ല. ലക്ഷക്കണക്കിനാളുകളുടെ സ്നേഹാദരങ്ങളോടെ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലേക്കുള്ള ആനയിക്കല്‍, ആട്ടോഗ്രാഫിനായ് പിന്തുടരുന്ന ആരാധകര്‍, ജനലക്ഷങ്ങല്‍ പങ്കെടുക്കുന്ന സ്വീകരണങ്ങള്‍, ലോകത്തിന്റെ എല്ലാ കോണുകളിലേക്കുമുള്ള പര്യടനങ്ങള്‍, യാത്രകള്‍, എപ്പോഴും പിന്തുടരുന്ന പത്രങ്ങള്‍, മീഡിയ പ്രവര്‍ത്തകര്‍. എന്നിട്ടും മൂവരും അധികനാള്‍ നാസയില്‍ തുടര്‍ന്നില്ല. അടുത്ത രണ്ടൂവര്‍ത്തിനുള്ളില്‍ മൂവരും നാസ വിട്ട് തട്ടകം മറി.

നീല്‍ ആംസ്‌ട്രോംങ്-മൗനത്തിന്റെ മാഹാനിദ്രയില്‍

കൊറിയന്‍ യുദ്ധകാലത്ത്, നാവിക സേനാ പൈലറ്റായും, 1966-ല്‍ ജെമിനി എട്ടിന്റെ കമാന്‍ഡ് പൈലറ്റായ് ആദ്യ ബഹിരാകാശ യാത്ര നടത്തിയ അനുഭവ സമ്പത്തുമായുമാണ് നീല്‍ ‍ആംസ്‌ട്രോങ് ചന്ദ്രനിലേക്ക് പുറപ്പെട്ടത്. എന്നാല്‍ സ്വയം തീര്‍ത്ത അഗാധമായ മൗനത്തിന്റെയും, ഭീതിപ്പെടുത്തുന്ന ഒറ്റപ്പെടലിന്റെയും മഹാസമുദ്രത്തിലേക്ക് ഊളിയിട്ടു പോകാനായിരുന്നു ആദ്യമായ് ചന്ദ്രനെ സ്പര്‍ശിച്ച ആ മനുഷ്യന്റെ വിധി. ഓഹായോയിലെ വാപാകെന്റ-യില്‍, 1930 ആഗസ്‌ത്‌ 5-ന്‌ ജനിച്ച നീല്‍ ആംസ്‌ട്രോങ്, ചന്ദ്രനില്‍ കാലുകുത്തിയ ആദ്യമനുഷ്യന്‍ എന്ന വാനോളമുയര്‍ന്ന പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് മൗനത്തിന്റെ അഗാധമായ നീലിമയിലേക്ക് അത്മഹത്യാപരമായ് ഒളിച്ചോടുകയായിരുന്നു. 'മൗഷ്യന് ഒരു കാല്‍‌വെയ്‌പ്, മാനവരാശിക്കോ വന്‍ കുതിച്ചു ചാട്ടം' എന്ന് ചന്ദ്രനില്‍ നിന്നും ഭൂമിയിലെ മനുഷ്യരോട് വിളിച്ചുപറഞ്ഞ നിമിഷം മുതല്‍, നീല്‍ ആംസ്‌ട്രോങ്ങില്‍ എന്തക്കയോ രാസമാറ്റം സംഭവിച്ചുതുടങ്ങുകയായിരുന്നു.

മുന്‍പും പിന്‍പും നോക്കാതെ പണം വാരിയെറിഞ്ഞുകൊണ്ടുള്ള ഒരു കളിയായിരുന്നു അപ്പോളോ-11-ന്റെ കുതിച്ചുചാട്ടം. ഇന്നത്തെ മൂല്യം വച്ച് ലക്ഷം കോടിഡോളര്‍ [അന്‍പത ലക്ഷം കോടി രൂപ] കൊണ്ടുള്ള ഞാണിന്മേല്‍ കളി. നാലു ലക്ഷത്തിലധികം ജനങ്ങള്‍ വിശ്രമമെന്തന്നറിയാതെ ഏതാണ്ട് ഒന്‍പത് വര്‍ഷകാലം പണിയെടുത്തു. അപ്പോളൊ-11 നിര്‍മ്മിച്ച ന്യൂജേഴ്‌സിയിലെ തൊഴിലാളികള്‍ ദിവസവും വൈകിട്ട് അഞ്ചുമണിക്ക് പണി നിര്‍ത്തി മുന്‍‌വാതിലിലൂടെ പുറത്തിറങ്ങി, പിന്‍‌വാതിലിലൂടെ അകത്തുകയറി പാതിരാവെളുക്കോളം പണിയെടുത്തു. ഇത്രയധികം പണവും വിയര്‍പ്പും ചിലവിട്ടിട്ട് അവസാനം അതില്‍ കയറി ചന്ദ്രനില്‍ ഇറങ്ങിയന്ന ഒറ്റകാര്യം കൊണ്ട് എല്ലാ പ്രശസ്തിയും എനിക്കാവുന്നതെങ്ങിനയന്നു ചോദിച്ചുകൊണ്ട് സ്വയം തീര്‍ത്തെടുത്ത കൊക്കൂണിനുള്ളിലേക്ക് സ്വയം ഒതുങ്ങുകയായിരുന്നു നീല്‍ ആംസ്‌ട്രോങ്ങ്. പിന്നീട് അദ്ദേഹം ആര്‍ക്കും അഭിമുഖങ്ങള്‍ നല്‍കിയില്ല. എവിടയും പ്രസംഗിച്ചില്ല. കഴിവതും പ്രശസ്തിയില്‍ നിന്നും മറ്റെല്ലാ തിരക്കുകളില്‍ നിന്നും വിട്ടു നിന്നു.

1971-ല്‍ നാസയില്‍ നിന്നും വിടപറഞ്ഞ്, അദ്ദേഹം, സിന്‍സിനാറ്റി സര്‍‌വകലാശാലയില്‍ പ്രൊഫസറായി ജോലി സ്വീകരിച്ചു. ജോലിയില്‍ പ്രവേശിച്ച ആദ്യദിവങ്ങളില്‍ മണികൂറുകളോളം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായ് ഒപ്പിട്ടുകൊടുക്കുകയായിരുന്നു നീല്‍ ആംസ്‌ട്രോങ്ങിന്റെ ജോലി. സ്വസ്തമായ് സര്‍‌വ്വകലാശാലാ കാമ്പസില്‍ കൂടി നടക്കാന്‍പോലും ആരാധകര്‍ അദ്ദേഹത്തെ വിട്ടില്ല. എവിടേക്കു പോയാലും ചുറ്റും ഓടികൂടുന്നവരുടെ എണ്ണമറ്റ ചോദ്യങ്ങള്‍. ഒന്നിനും അദ്ദേഹം മറുപടി പറഞ്ഞില്ല. അടച്ചുപൂട്ടി തന്റെ ഓഫീസ് മുറിയിലിരുന്നാല്‍, പുറത്ത് മനുഷ്യ പിരമിഡുകള്‍ തീര്‍ത്ത് മുകളിലുള്ള ജനലിലൂടെ ആളുകള്‍ എത്തിനോക്കി. ഒടുവില്‍ എല്ലാം മതിയാക്കി ജന്മനാട്ടിലേക്ക് തിരിച്ചുപോയി. ചന്ദ്രനില്‍ എന്തു സംഭവിച്ചുവന്നോ, ചന്ദ്രനില്‍ കാലുകുത്തിയപ്പോഴും, അവിടെ ചന്ദ്രധൂളികള്‍ പറത്തി നടന്നപ്പോഴും തനിക്ക് എന്തു തോന്നി എന്നും ഒരിക്കലും അദ്ദേഹം ആരോടും പറഞ്ഞില്ല. 1994-ന് ശേഷം ആര്‍ക്കും ആട്ടോഗ്രാഫ് നല്‍കിയില്ല. കഴിഞ്ഞ നാല്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടു തവണ മാത്രമാണ് അദ്ദേഹം ടി. വി പരിപാടികളില്‍ പങ്കെടുത്തത്. തന്റെ കയ്യൊപ്പ് പതിനായിരക്കണക്കിന് ഡോളറുകള്‍ക്ക് വിറ്റു കാശാക്കി. ബഹിരാകാശ യാത്രികരുടെ ആരാധകര്‍ക്ക് തന്റെ മുടി വില്‍ക്കുന്നു എന്ന പരാതിയുമായ് 2005-ല്‍ മുടിവെട്ടുകാരനെതിരേ കോടതിയില്‍ പരാതി നല്‍കി. ഇപ്പോള്‍ ഓഹായോയിലെ സിന്‍സാനിറ്റിയിലെ ഇന്ത്യന്‍ ഹില്‍സ് എന്ന ചെറുപട്ടണത്തില്‍ എല്ലാ തിരക്കില്‍ നിന്നും ഒഴിഞ്ഞ് അദ്ദേഹം ഒറ്റപ്പെട്ട് ജീവിക്കുന്നു.
തുടരും.........
Picture caption: Astronaut Neil Armstrong, the first human to step on the Moon on July 20, 1969, speaks during a lecture in honor of Apollo 11 at the National Air and Space Museum in Washington, Sunday, July 19, 2009.
അവലംബം. വിക്കിപീഡിയ, മാത്യഭൂമി, മലയാള മനോരമ
ചിത്രം: ഇവിടെ നിന്ന്

2009-07-22

ചന്ദ്രയാത്രക്ക് നാല്‍‌പത് വയസ്സ്  

മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ട്‌ നാല്‍പ്പത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു‌. ഇന്നോളം മനുഷ്യന്‍ നടത്തിയ ഏറ്റവും സാഹസികമായ പര്യവേഷണമായിരുന്നു മൂന്നു മനുഷ്യരെ പരലോകത്തേക്കയച്ച അമേരിക്കന്‍ ഐക്യ നാടുകളുടെ ഈ ദൗത്യം. എന്നാല്‍ സോവിയറ്റ് യൂണിയനും അമേരിക്കന്‍ ഐക്യനാടുകളും തമ്മിലുള്ള ശീതസരത്തിന്മേല്‍ വിജയം നേടാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു ഈ ആകാശയാത്ര എന്നതാണ് ഇതിലെ ഏറ്റവും രസാവഹമായ കാര്യം. സ്‌പുട്‌നിക്‌-1നും, സോവിയറ്റ്‌ വോസ്‌റ്റോക്‌-1നും ഒപ്പം യൂറി ഗഗാറിനെയും ബഹിരാകാശത്തെത്തിച്ച സോവിയറ്റ്‌ യൂണിയനെ തോല്‍പ്പിക്കാന്‍ അന്നത്തെ യു. എസ്‌ പ്രസിഡന്റ്‌ ജോണ്‍ എഫ്‌. കെന്നഡിയുടെ മുന്നില്‍ ഇതല്ലാതെ വേറെ വഴികണ്ടില്ല. 'ഈ പതിറ്റാണ്ട്‌ തീരുംമുമ്പ്‌ മനുഷ്യനെ ചന്ദ്രനിലിറക്കി സുരക്ഷിതനായി തിരിച്ചെത്തിക്കും' എന്ന് സോവിയറ്റ് യൂണിയനെ വെല്ലുവിളിച്ചുകൊണ്ട് അമേരിക്കന്‍ ഐക്യനാട് ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും ശക്തനായ പ്രസിഡന്റ് , വെടിയേറ്റ് മരിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ്, 1961, മെയ് 26-ന് പ്രഖ്യാപിച്ചു. പക്ഷേ നീല്‍ ആംസ്‌ട്രോങ്‌ ചന്ദ്രനില്‍ യു. എസ്‌. പതാക നാട്ടിയതും രണ്ടര മണിക്കൂര്‍ സമയം നടന്നതും കാണാന്‍ കെന്നഡി ഉണ്ടായിരുന്നില്ല. 1969 ജൂലായ്‌ 21-ന്‌ 'മിസ്റ്റര്‍ പ്രസിഡന്റ്‌, ഈഗിള്‍ ഹാസ്‌ ലാന്‍ഡഡ്‌ ' എന്ന് ആരോ എഴുതിയത് അദ്ദേഹം അറിഞ്ഞിട്ടുണ്ടാവുമോ?

നീല്‍ ആംസ്‌ട്രോങ്ങും, എഡ്വിന്‍. ഇ. ആല്‍ഡ്രിന്‍ ജൂനിയറും, മൈക്കല്‍ കോളിന്‍സും പേടകത്തിലേക്ക് കാലെടുത്തു വയ്‌ക്കുമ്പോള്‍ അമേരിക്കന്‍ ഐക്യനാടിന്റെ ഹ്യദയമിടിപ്പിന്റെ താളം മുറുകി. സെക്കന്റില്‍ ആയിരം ഗ്യാലന്‍ ഇന്ധനം എരിച്ചുതള്ളിക്കൊണ്ട്‌ 1969 ജൂലായ്‌ 16-ലെ പ്രഭാതത്തില്‍, പ്രാദേശിക സമയം 9.32-ന്, സാറ്റേണ്‍-v, ഈഗിള്‍ എന്ന ഓമനപേരിട്ടു വിളിച്ച അപ്പോളോ 11മായി ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്നപ്പോള്‍ ഹ്യദയാഘാത്തില്‍ ചിലര്‍ മരിച്ചുവീണു. പക്ഷഘാതത്തില്‍ ചിലര്‍ തളര്‍ന്നു വീണു. സമ്മര്‍ദ്ദം താങ്ങാനാവാതെ ലക്ഷങ്ങള്‍ വാവിട്ടു നിലവിളിച്ചു. വൈറ്റ് ഹൗസിലെ ഓവല്‍ ആഫീസിലിരുന്ന പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണും, ദശലക്ഷകണക്കിന് ജനങ്ങളും,ടി. വിയില്‍ കണ്ടുകൊണ്ടിരുന്ന വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ പത്തുലക്ഷത്തിലധികം ജനങ്ങള്‍ കെന്നഡി സ്‌പെ‌യ്‌സ് സെന്ററിനടുത്ത് തടിച്ചുകൂടിയിരുന്നു.

ചന്ദ്രനിലിറങ്ങുക എന്ന സ്വപ്‌ന ദൗത്യവുമായ് മനുഷ്യരേയും വഹിച്ചുകൊണ്ടുള്ള മൂന്നാമത്തെ ബഹിരാകാശ യാത്ര. മൂന്നു മനുഷ്യരേയും വഹിച്ചുകൊണ്ട് അന്ന് സാറ്റന്‍-v കുതിച്ചുയര്‍ന്നത് ചരിത്രത്തിലേക്കായിരുന്നു. ഹ്യദയം പൊട്ടിപോകുന്ന ആകാംഷയുടെ നീണ്ട മൂന്നു ദിവസങ്ങള്‍ക്കൊടുവില്‍ ജൂലായ്‌ 20-ന്‌ ആ ചെറുപേടകം ചന്ദ്രനിലിറങ്ങാന്‍ ഇടം തേടി നടന്നു. പെട്ടെന്ന്‌ അപായസൂചന നല്‍കി വാഹനത്തിലെ മഞ്ഞവെളിച്ചം തുടരെ മിന്നി. അമൂല്യമായ ഇന്ധനം എരിഞ്ഞു തീരുന്നു. ചന്ദ്രനരികെ, അതിനെ തൊടാനാകാതെ. എല്ലാം അവസാനിച്ചുവന്ന് തോന്നിയ നിമിഷങ്ങള്‍. കാലുകുത്താനിടം കാണാതെ അപ്പോഴും ഈഗിള്‍ ചന്ദ്രനുചുറ്റും കറങ്ങി നടന്നു. ഒരുമിനിറ്റു നേരംകൂടി പറക്കാനുള്ള ഇന്ധനം മാത്രം ബാക്കി. ഈഗിള്‍ ഇനിയും ചന്ദ്രനെ തൊട്ടിട്ടില്ല. ആകാക്ഷയുടേയും പ്രാര്‍ത്ഥനകളുടേയും ഒടുവില്‍ കോര്‍ഡിനേറ്റഡ് യൂണിവേഴ്‌സല്‍ സമയം 20. 17-ന്, വെറും ഇരുപത്തിയഞ്ച് സെക്കന്‍ഡ് കൂടി മാത്രം കത്താനുള്ള ഇന്ധനവുമായി ഈഗിള്‍ ചന്ദ്രോപരിതലം തൊട്ടു. ഫ്ലോറിഡയിലെ പ്രാദേശിക സമയം രാത്രി 10.56-ന് ചന്ദ്രനില്‍ ആദ്യമായ് മനുഷ്യന്‍ കാലുകുത്തി. അങ്ങനെ നീല്‍ ആംസ്‌ട്രോങ് ചന്ദ്രന്റെ ആദമായി. അവിടെ നിന്ന്‌ ആദം ഭൂമിയോട്‌ വിളിച്ചു പറഞ്ഞു: 'മനുഷ്യന്‌ ഒരു കാല്‍വെപ്പ്‌; മനുഷ്യരാശിക്ക്‌ ഒരു കുതിച്ചു ചാട്ടം'. നീണ്ട നാല്‍‌പത് കൊല്ലങ്ങള്‍ കടന്നുപോയിട്ടും മനുഷ്യരാശി കുതിച്ചു ചാടിയില്ല. പുത്തന്‍ ബഹിരാകാശ പര്യവേഷണങ്ങള്‍ക്കും, ചന്ദ്രനില്‍ പുതിയ പഠനങ്ങള്‍ക്കും തുടക്കമാവുമെന്നു കരുതിയ അപ്പോളോ 11-ന്റെ യാത്ര തുടര്‍ന്നു പത്തുപേരെകൂടി ചന്ദ്രനിലെത്തിച്ചുകൊണ്ട്, നടന്ന നാലു‌ യാത്രകളിലായ്, മൂന്നു മനുഷ്യരുടെ അസാമാന്യ ധീരതയുടെയും വൈദഗ്‌ധ്യത്തിന്റെയും തെളിവും സാങ്കേതികവിദ്യയുടെ നേട്ടവും മാത്രമായൊതുങ്ങി. ശീതയുദ്ധത്തില്‍ സോവിയറ്റ്‌ യൂണിയനുമേല്‍ വിജയം നേടുക-റഷ്യക്കാര്‍ക്കു മുമ്പേ ചന്ദ്രനിലെത്തുക- എന്ന ലക്ഷ്യം നിറവേറ്റിയതോടെഅമേരിക്കയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ അവസാനിച്ചു. ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സാറ്റേണ്‍ v-യുടെ, നിര്‍മാതാവ്‌ വെര്‍നെര്‍ വോണ്‍ ബ്രൗണിന്റെ 'സമുദ്ര ജീവികള്‍ കരയിലേക്കിഴഞ്ഞുകയറിവന്ന പരിണാമത്തിന്റെ നിമിഷത്തിനു തുല്യം ഈ നിമിഷം' എന്ന അതിഭാവുകത്വം നിറഞ്ഞ വാക്കുകളെ വെറും ജല്‍‌പനങ്ങളായ് അവശേഷിപ്പിച്ചുകൊണ്ട് അവസാനിച്ചത് ബഹിരാകാശ പര്യവേഷണത്തെപ്പറ്റിയുള്ള ലോകത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളായിരുന്നു.
തുടരും........


അവലംബം. വിക്കിപീഡിയ, മാത്യഭൂമി, മലയാള മനോരമ
ചിത്രം: വിക്കിപീഡിയ ഒന്ന്, രണ്ട്


2009-07-18

ഗൂഗിള്‍-സൈബര്‍ലോകത്തെ വിഴുങ്ങുന്ന വമ്പന്‍  

വമ്പന്‍ വിപണികളിലെ വമ്പന്‍ അട്ടിമറികള്‍ ലോകത്തിന് പുതുമയല്ല. അത്തരം അട്ടിമറികളുടെ പുതിയ ഒരു ചരിത്രം കുറിച്ചുകൊണ്ടാണ് അഡ്വര്‍ടൈസമെന്റില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ അഡ്വര്‍ടൈസിംങ് കമ്പനിയായ ഗൂഗിള്‍ എന്ന വമ്പന്‍ സ്രാവ് സൈബര്‍‍ വേള്‍ഡിലേക്ക് പിച്ചവച്ചതും ചുരുങ്ങിയകാലം കൊണ്ട് യാഹൂവിനെപോലും കടത്തിവെട്ടി ഇന്റര്‍നെറ്റിലെ ഏകഛത്രാധിപതിയായി മാറികൊണ്ടിരിക്കുന്നതും. വന്ന നാള്‍മുതല്‍ ഇന്റര്‍നെറ്റ് യൂസേഴ്‌സിന് ലളിതവും വൈവിധ്യമാര്‍ന്നതുമായ നിരവധി വെബ് ജാലകങ്ങള്‍ തുറന്നിട്ടുകൊടുത്ത ഗൂഗിള്‍, എല്ലാം സ്വന്തമാക്കി വയ്‌ക്കുന്ന ഒരു ബിസിനസ്‌ മോഡലിനെതിരെ, കോർപ്പറേറ്റ്‌ രംഗത്തെ ഭീമൻ തന്നെ എല്ലാം പങ്കുവയ്‌ക്കുന്ന മധുരമനോഹരസ്വപ്‌നവുമായാണ്, ഓപ്പറേറ്റിങ് സിസ്റ്റത്തിലെ കുലപതിയായ മൈക്രോസോഫ്‌റ്റിനെ അട്ടിമറിക്കാന്‍ ഗൂഗിള്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. ഗൂഗിള്‍ ഏതാനും മാസങ്ങള്‍ മുന്‍പ് പുറത്തിറക്കിയ മള്‍ട്ടിപ്രോസസ് വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോം, പുതിയ ഒ.എസ് ആയി രൂപാന്തരപ്പെടുത്തികൊണ്ടാണ് ‍, ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വിപ്ലവത്തിന് തയ്യാറെടുക്കുന്നത് . ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഗൂഗിളിന്റെ ബ്ലോഗില്‍ വായിക്കാം.

മൈക്രോസോഫ്‌റ്റിനെതിരെ ഇക്കാലമത്രയും പൊരുതി നിന്നത് ഫ്രീ സോഫ്‌റ്റ്വെയർ ഫൗണ്ടേഷനായിരുന്നു. ലിനക്‌സ് കെർണൽ അടിസ്ഥാനമാക്കി ഓപ്പൺ സോഴ്‌സ്‌ ആയി വികസിപ്പിച്ച ഗ്നൂ-ലിനക്‌സ് വിതരണങ്ങളായിരുന്നു അവരുടെ ആയുധം. എന്നാൽ തുറന്ന അറിവ്‌ എന്ന തത്വശാസ്‌ത്രം മുന്നോട്ട്‌ വയ്‌ക്കാൻ കഴിഞ്ഞു എന്നതിനപ്പുറം, ഓപ്പറേറ്റിങ് സിസ്റ്റത്തിലെ എക്കാലത്തെയും ഏകാധിപതികളായ മൈക്രോസോഫ്‌റ്റിന്റെ വിപണികളില്‍ ഇളക്കമൊന്നും സൃഷ്ടിക്കാൻ ഫ്രീ സോഫ്‌റ്റ്വെയർ ഫൗണ്ടേഷനായില്ല്ല. ഇതിന് ശക്തമായ വെല്ലുവിളിയുയര്‍ത്തികൊണ്ട് ഗൂഗിൾ, മൈക്രോസോഫ്‌റ്റിന്റെ ശത്രുപക്ഷത്തു വന്നതോടെ പോര്‍ക്കളത്തിന്റെ മുഖം മാറുകയാണ്‌. ഇന്റർനെറ്റിലെ പരസ്യവരുമാനത്തിന്റെ സിംഹഭാഗവും കവരുന്ന ഗൂഗിളിന്റെ അസൂയാവഹമായ മുന്നേറ്റം മൈക്രോസോഫ്‌റ്റിനെ വെകിളിപിടിപ്പിച്ചതിന്റെ ഫലമായാണ് ഗൂഗിളിനെ നേരിടാനാന്‍ നേരത്തെ യാഹൂവിനെ വൻ വിലകൊടുത്ത്‌ വാങ്ങാൻ മൈക്രോസോഫ്‌റ്റ് ശ്രമംനടത്തിയത്‌. എന്നാൽ യാഹൂ ഓഹരി ഉടമകളുടെ എതിർപ്പിനെ തുടർന്ന്‌ മൈക്രോസോഫ്‌റ്റിന് ആ ശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. അപകടം മണത്ത ഗൂഗിള്‍ ഒട്ടും സമയം പാഴാക്കാതെ യാഹൂവുമായി തന്ത്രപരമായ പരസ്യ സഹകരണ കരാറിലേർപ്പെട്ട് തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി‌യതോടൊപ്പം, വന്‍‌വിലകൊടുത്ത് ഡബിൾ ക്ലിക്ക്‌ എന്ന കമ്പനി ഏറ്റെടുത്ത് ടാർഗെറ്റഡ്‌ അഡ്വർടൈസ്‌മന്റ്‌ ബിസിനസ്സ്‌ മേഖല വിപുലപ്പെടുത്തി.

എന്നാല്‍ ഇതിന് മൈക്രോസോഫ്‌റ്റ് മറുപടി പറഞ്ഞത്‌ ബ്രൗസറിലൂടെയാണ്‌. കോൺട‌ക്‌സ്‌റ്റ്‌ സെൻസിറ്റീവ്‌ സേർച്ചന്ന സാങ്കേതിക വിദ്യയിലൂടയാണ് ഗൂഗിൾ തങ്ങളുടെ ഉപയോക്താക്കളുടെ താല്‍‌പര്യമനുസരിച്ചുള്ള പരസ്യം നൽകുന്നത്‌. ഇത്തരം പരസ്യത്തിൽ വീഴുന്ന ക്ലിക്കുകളുടെ എണ്ണമനുസരിച്ചാണ് ഗൂഗിളിന് പരസ്യദാദാക്കള്‍ പണം നല്‍കുന്നത്. പിൻവാതിലിലൂടെ ഉപയോക്താവിന്റെ പ്രിയവിഷയങ്ങൾ തിരിച്ചറിഞ്ഞ് ഉപയോക്താവിനെ തന്റെ വലയില്‍ വീഴ്‌തുന്ന ആ വഴിയടയ്‌ക്കാനാണ് മൈക്രോസോഫ്‌റ്റ് വിഫലശ്രമം നടത്തിയത്‌. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ഇന്റർനെറ്റ്‌ എക്‌സ്‌പ്ലോറർ 8-ന്റെ പരീക്ഷണ റിലീസിലാണ്‌, 'പോൺമോഡ്‌' എന്ന്‌ ഓമന പേരിട്ട് വിളിക്കുന്ന 'ഇൻപ്രൈവറ്റ്‌' എന്ന സൗകര്യം മൈക്രോസോഫ്‌റ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്‌. ഇതിലൂടെ ഉപയോക്താവ്‌ ഏതൊക്കെ സൈറ്റുകളാണ്‌ സന്ദർശിക്കുന്നത്‌, ഏതൊക്കെ വിഷയങ്ങളാണ്‌ തിരയുന്നത്‌, തുടങ്ങിയ വിവരങ്ങളൊന്നും രഹസ്യ കുക്കികളും ബോട്ടുകളുമുപയോഗിച്ച്‌ മറ്റാർക്കും കണ്ടെത്താനാവില്ല. താത്പര്യമില്ലാത്ത വിഷയങ്ങളിലെ പരസ്യങ്ങളില്‍ ഉപയോക്താവ്‌ ക്ലിക്ക്‌ ചെയ്യാൻ സാധ്യതയില്ലന്ന തത്വത്തിലൂടയാണ് 'ഇൻപ്രൈവറ്റ്‌' സംവിധാനത്തിലൂടെ ഗൂഗിളിന്റെ വരുമാനത്തില്‍ വിള്ളലുണ്ടാക്കാന്‍ മൈക്രോസോഫ്‌റ്റ് ശ്രമിച്ചത്.

ഇതിന് ശക്തമായ ഭഷയില്‍ മറുപടി കൊടുത്തുകൊണ്ടാണ് 'ഗൂഗിള്‍ ക്രോം' എന്ന സ്വന്തം മള്‍ട്ടിപ്രോസസ് വെബ് ബ്രൗസർ ഗൂഗിൾ പ്രഖ്യാപിച്ചത്‌. മൈക്രോസോഫ്‌റ്റിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട്‌ 'ഇൻപ്രൈവറ്റ്‌' സൗകര്യത്തിന്‌ സമാനമായ 'ഇൻകൊഗ്നീഷ്യ' സൗകര്യം ക്രോമിൽ ഉൾപ്പെടുത്തി. ‘വിവരം ചോര്‍ത്തിയെടുക്കുന്നവന്‍’ എന്ന മൈക്രോസോഫ്‌റ്റിന്റെ ആക്ഷേപത്തിന് ഉപയോക്താക്കളിലൂടയുള്ള വിവര ശേഖരണത്തിലൂടെയല്ല, തങ്ങൾ നില നിൽക്കുന്നത് എന്ന സ്വയം പ്രഖ്യാപിതമായ അഹങ്കാരത്തോടുകൂടിയുള്ള ശക്തമായ തിരി‍ച്ചടിയായിരുന്നു ഇത്. രഹസ്യം സൂക്ഷിക്കാൻ ഏറ്റവും നല്ലവഴി പരസ്യമായി സൂക്ഷിക്കുകയാണെന്ന പഴമൊഴിയെ ഓർമ്മിപ്പിച്ചുകൊണ്ട്, ഓപ്പൺസോഴ്‌സ് സോഫ്‌റ്റ്വെയറുകളായ ആപ്പിളിന്റെ വെബ്‌കിറ്റും, സൺ മൈക്രോസിസ്റ്റത്തിന്റെ ജാവയും, മോസില്ല ഫൗണ്ടേഷന്റെ ഫയർഫോക്‌സും ഉപയോഗിക്കുന്ന കോഡ്‌ പങ്കുവച്ചുകൊണ്ട്, തങ്ങളുടെ ബ്രൗസറും ഓപ്പൺസോഴ്‌സ് ആയിരിക്കുമെന്ന പ്രഖ്യാപനത്തോടയാണ് ക്രോമിന്റെ പ്രവർത്തനം ഗൂഗിള്‍ തുടങ്ങിയത്. ഇതിനു പുറമേയാണ് മൈക്രോസോഫ്‌റ്റിന് വമ്പന്‍ വെല്ലുവിളി ഉയര്‍ത്തികൊണ്ട് 'ക്രോം ഓപ്പറേറ്റിങ് സിസ്‌റ്റം' ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയുടെ സിംഹഭാഗവും അടക്കിവാഴുന്ന മൈക്രോസോഫ്‌റ്റിനെ ബ്രേക്ക് ചെയ്യുക എന്ന ലക്ഷ്യത്തോടെ, മൈക്രോസോഫ്‌റ്റ് കടന്നുപോയ അതേ വഴികളിലൂടെ ഒ. ഇ. എമ്മുകളുമായി നേരിട്ട് ബന്ധപ്പെട്ട്, ഡീഫോള്‍ട്ട് ഇന്‍സ്റ്റലേഷനായ് 2010 പകുതിയോടെ ക്രോം ഒ. എസ് നെറ്റ്ബുക്കുകളിലെത്തിച്ച്, അവിടെ നിന്നു് അതു് ഡെസ്‌ക്‌ടോപ്പ് പി. സി-കളിലേക്ക് പോര്‍ട്ട് ചെയ്യുകയന്നതാണ് ഗൂഗിളിന്റെ ബിസിനസ് തന്ത്രം.

കമ്പ്യൂട്ടറില്‍ ഒ. എസ്‌ അല്ലാതെ മറ്റൊന്നും ആവശ്യമില്ലാത്ത അവസ്ഥ ഉണ്ടാക്കാനാണ് ഇതിലൂടെ ഗൂഗിള്‍ ശ്രമിക്കുന്നത്. അതായത് ഒ. എസിന്റെ പ്രാധാന്യം കുറച്ച് ബ്രൗസറിന്റെ പങ്ക് വര്‍ദ്ധിപ്പിക്കുക. എന്നാല്‍ അതോടൊപ്പം കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഭാവി പ്രവര്‍ത്തനങ്ങളെല്ലാം വെബ്ബില്‍ തന്നെയാവും നടക്കുക എന്നും ഗൂഗിള്‍ ഉറപ്പാക്കും. ഇതിലൂടെ വര്‍ഷാവര്‍ഷം ആന്റി വൈറസ് പ്രോഗ്രാമുകളുടെ പുതിയ വേര്‍ഷനുകളും, ഓഫീസ് പാക്കേജുകളും വന്‍ വിലകൊടുത്തു് വാങ്ങി ഇന്‍‍സ്റ്റോള്‍ ചെയ്യേണ്ട അവസ്ഥയെ നാമാവശേഷമാക്കി, സാധാരണ ഉപയോക്താവിനു് വേണ്ടതും അതിലപ്പുറവും വെബ്ബില്‍ തന്നെ ചെയ്യാനുള്ള സാങ്കേതികത്വം സംജാതമാകും. ഒ. എസിന്റെ സെക്യൂരിറ്റി ആര്‍ക്കിടെക്‌ചര്‍ റീ-ഡിസൈന്‍ ചെയ്ത്, സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍, വൈറസുകള്‍, മാല്‍വെയറുകള്‍, തുടങ്ങിയ തലവേദനകള്‍ ഉപയോക്താവില്‍ നിന്നു് സ്വന്തം തലയിലേക്ക് ഗൂഗിള്‍ പറിച്ചുനടുന്നു. ഇതു് മൈക്രോസോഫ്‌റ്റിന്റെ ബിസിനസ് രീതിക്കു് ഉണ്ടാക്കാവുന്ന ആഘാതം നിസ്സാരമായിരിക്കില്ല. ഫ്രീ സോഫ്‌റ്റ്വെയര്‍ എന്ന വാക്കിനു പകരം, ഓപ്പണ്‍ സോഴ്‌സ് എന്ന വാക്കാണു് ഗൂഗിള്‍ തിരഞ്ഞെടുത്തിരിക്കുന്നതു് എന്നതിനാല്‍, ഗൂഗിളിന്റെ ഫിനിഷ്‌ഡ് പ്രോഡക്‌ട് സ്വതന്ത്രമാവുമെന്ന് പറയാന്‍ കഴിയില്ല. പുതുപുത്തന്‍ സേവനങ്ങള്‍കൊണ്ട് എന്നും നമ്മെ അമ്പരപ്പിക്കുന്ന ഈ ഭീമന്റെ വരവും കാത്തിരിക്കയാണ് ലോകമെമ്പാടുമുള്ള ഗൂഗിള്‍ ആരാധകര്‍.

2009-07-11

എങ്ങനെ പൈപ്പ് ബോംബുണ്ടാക്കാം ?  

ഇന്ത്യയിലെ ഭീകര പ്രവര്‍ത്തകരുടെ വേരുകള്‍ തേടി സുരക്ഷ ഉദ്യോഗസ്ഥര്‍ നട്ടംതിരിയുമ്പോള്‍ ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുന്ന ധാരാളം വെബ്‌സൈറ്റുകള്‍ രാജ്യത്ത്‌ സജീവമാണ്. ഇത്തരം സൈറ്റുകളില്‍ ബോബുകളും ഹാന്‍റ് ഗ്രനേഡുകളും പൈപ്പ്‌ ബോംബുകളും ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന്‌ വിശദമായി വിവരിക്കുന്നു. ഇത്തരം ബോംബുകള്‍ നിമ്മിക്കുന്നത്‌ എങ്ങനയന്നും അതിനുള്ള എളുപ്പവഴികളും പൊടികൈകളും ചേര്‍ന്ന വീഡിയോകളും ഇന്റര്‍നെറ്റില്‍ സുലഭമാണ്. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍കൊണ്ട് ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിക്ക്പോലും യാതൊരുവിധ മുതല്‍ മുടക്കുമില്ലാതെ തന്നെ ബോംബുകള്‍ നിര്‍മ്മിക്കുന്നത് എങ്ങനയന്ന് ഈ സൈറ്റുകള്‍ പഠിപ്പിക്കുന്നു. ഇതിനു പുറമേയാണ് കേരള കൗമുദി ദിനപ്പത്രം പൈപ്പ് ബോംബുകള്‍ നിര്‍മ്മിക്കുന്നത് എങ്ങനയന്ന പാഠം വീടുകളിലെത്തിച്ചിരിക്കുന്നത്. ജനപ്രിയ വീഡിയോ സൈറ്റുകളായ യു. ട്യൂബ്, ഗൂഗില്‍ വീഡിയോ, യാഹൂ വീഡിയോ തുടങ്ങിയ സൈറ്റുകളില്‍ നൂറുകണക്കിനുള്ള ഇത്തരം വീഡിയോകള്‍ കാണാവുന്നതാണ്. മിക്ക വിഡിയോകളിലും ബോംബു നിമ്മിക്കുന്നതെങ്ങനയന്നും അതുപയോഗിച്ചു സ്പോടനം നടത്തുന്നതെങ്ങനയന്നും കാണിക്കുന്നു.

എങ്ങനെ പൈപ്പ് ബോംബുണ്ടാക്കാം ? കൗമുദി വിശദീകരിക്കുന്നു

ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ചാണ് പൈപ്പ് ബോംബുകള്‍ ഉണ്ടാക്കുന്നത്. നാലോ ആറോ ഇഞ്ച് നീളമുള്ള പൈപ്പിന്റെ ഒരറ്റം അടയ്ക്കും. അമോണിയം നൈട്രേറ്റും അലുമിനിയം പൌഡറും ഉള്‍പ്പെടുന്ന സ്ഫോടക വസ്തു മിശ്രിതം. അതിനുള്ളിലേക്ക് ഡിറ്റണേറ്റര്‍ കടത്തിവയ്ക്കും. അതില്‍നിന്നുള്ള വയര്‍ പൈപ്പിലോ ഇരുവശത്തെയും അടപ്പിലോ ഉള്ള ദ്വാരത്തിലൂടെ പുറത്തേക്ക് എടുത്ത് ബാറ്ററിയുമായും ടൈമറുമായും ഘടിപ്പിക്കും. രണ്ടറ്റവും അടച്ചാല്‍ ബോംബ് റെഡി. ശക്തമായി വലിച്ചെറിഞ്ഞാല്‍ പോലും പൊട്ടിത്തെറിക്കും.

ടൈമര്‍ ഘടിപ്പിക്കുമ്പോള്‍ ടൈമര്‍ ബോംബായി അത് എവിടയങ്കിലും ഉപേക്ഷിക്കും. സെറ്റുചെയ്തുവച്ച സമയത്ത് അത് പൊട്ടിതെറിക്കും.

പാറമടകളില്‍ സ്പോടനത്തിനുപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് നാട്ടില്‍ സുലഭമായി ലഭിക്കും. സ്പോടനത്തിന് ശക്തികൂട്ടാന്‍ അലൂമിനിയം പൗഡറും ഉപയോഗിക്കാറുണ്ട്. താരതമ്യേന വീര്യം കുറഞ്ഞ സ്പോടക വസ്തുക്കള്‍ ഉപയോഗിച്ച് ഉഗ്രസ്പോടനം നടത്താന്‍ കഴിയുമന്നതാണ് പൈപ്പ് ബോംബിന്റെ പ്രത്യേകത. സ്പോടനത്തില്‍ ശക്തമായ് തെറിക്കുന്ന ഇരുമ്പു പൈപ്പിന്റെ ചീളുകള്‍ മാരകമാകും. Improvised Explosive Device എന്നാണ് ഇതിനെ സ്പോടക വസ്തു വിദഗ്ദര്‍ വിളിക്കുന്നത്

വാര്‍ത്ത കേരള കൗമുദി

2009-05-03

ജിമെയില്‍ ഓഫ് ലൈന്‍  

ഇടക്ക് ഇടക്ക് ഇന്റര്‍ നെറ്റ് കട്ടാകുക എന്നത് നമ്മുടെ നാട്ടില്‍ സ്ഥിരം സംഭവമാണ്. പ്രത്യേകിച്ച് നമ്മുടേത് B.S.N.L കണക്‌ഷനാണങ്കില്‍. ഇടക്ക് വെച്ച് ഇന്റര്‍നെറ്റ് കട്ടാകുന്നത് മെയില്‍ വായിച്ചുകൊണ്ടിരിക്കുന്ന നമ്മളെ പലപ്പോഴും അസ്വസ്ഥരാക്കാറുണ്ട്. എന്നാല്‍ Gamail തങ്ങളുടെ Gmail offline എന്ന സം‌വിധാനത്തിലൂടെ ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കണ്ടെത്തിയിരിക്കുന്നു. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ഒരാള്‍ക്ക്, ഇന്റര്‍നെറ്റ് കട്ടായാലും തടസ്സം കൂടാതെ മെയില്‍ വായിക്കാനും, അയക്കാനും, ഇന്‍ബോക്‌സിലുള്ള മെയിലുകള്‍ സേര്‍ച്ച് ചെയ്യനും, ലേബല്‍ ചെയ്യാനും തുടങ്ങീ എല്ലാ വിധ ജിമെയില്‍ സ‌ര്‍‌വീസുകളും ഉപയോഗിക്കാവുന്നതാണ്. ജിമെയിലിന്റെ ഈ സം‌വിധാനം വിന്‍ഡോസ് ഔട്ട് ലുക്ക് എക്സ്പ്രസ് പ്രവര്‍ത്തിക്കുന്നതുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഓഫ്‌ലൈന്‍ ആയിരിക്കുമ്പോള്‍ നിങ്ങള്‍ ടൈപ്പ് ചെയ്‌ത് സെന്‍ഡ് ചെയ്യുന്ന ഒരു മെയില്‍ ജിമെയിലിന്റെ ഔട്ട് ബോക്‌സില്‍ സേവ് ചെയ്യപ്പെടുകയും പിന്നീട് എപ്പോഴാണോ ഇന്റര്‍നെറ്റ് കണക്ടാകുന്നത് അപ്പോള്‍ സെന്‍ഡാകാതെ നിങ്ങളൂടെ ഔട്ട് ബോക്‌സില്‍ സേവ് ചെയ്യപ്പെട്ട മെയില്‍ ആട്ടൊമാറ്റിക്കായ് സെന്‍ഡ് ചെയ്യപ്പെടുകയും ചെയ്യും.

എങ്ങനെ ഈ സം‌വിധാനം ഉപയോഗപ്പെടുത്താം.

ആദ്യമായ് നിങ്ങളുടെ സിസ്റ്റത്തില്‍ ഇതിനായ് Google Gears എന്ന ചെറു സോഫ്‌റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് വേണ്ടത്. Google Gears ഇവിടനിന്നും ഡൗണ്‍ലോഡ് ചെയ്‌ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതിനു ശേഷം Google-ന്റെ ലാബ് പേജിലേക്ക് പോകുക. ഇതിനായി നിങ്ങളുടെ ജിമെയില്‍ ഓപ്പണ്‍ ചെയ്ത് Settings>Lab-ല്‍ ക്ലിക് ചെയ്ത് Google Offline എനേബിള്‍ ചെയ്‌ത് സേവ് ചെയ്യുക. ഇവിടെ ക്ലിക് ചെയ്താലും ഡയറക്ട് നിങ്ങളുടെ Gmail Lab-ലേക്ക് എത്താവുന്നതാണ്. അതിനുശേഷം ജിമെയില്‍ ഇന്‍ബോക്സില്‍ വന്ന് ഏറ്റവും മുകളിലായ് Settings-സിന് അടുത്തായ് കാണുന്ന Offline എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. ഇത്രയുമായാല്‍ ഇടക്ക് വച്ച് ഇന്റര്‍നെറ്റ് ഡിസ്‌കണക്ടായാല്‍ ജിമെയില്‍ ആട്ടോമാറ്റിക്കായി ഓഫ് ലൈന്‍ മോഡിലേക്ക് പൊയ്ക്കൊള്ളും.

ഇത് ഇന്ന് പ്രചാരത്തിലുള്ള ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, മോസില്ല ഫയര്‍ഗോക്സ്, അഡ്വാന്‍സ് ബ്രൗസര്‍, അവാന്റ് ബ്രൗസര്‍ തുടങ്ങീ എല്ലാ ഇന്റര്‍നെറ്റ് ബ്രൗസറുകളിലും പ്രവര്‍ത്തിക്കുന്നതാണ്. നിങ്ങള്‍ ഉപയോഗിക്കുന്നത് Googlr Chrome ആണങ്കില്‍ Google Gears ഇസ്റ്റാള്‍ ചെയ്യാതെ തന്നെ Google Offline എന്ന സം‌വിധാനം പ്രവര്‍ത്തിക്കുന്നതാണ്.

2009-04-03

How to to use Text-to-Speech in computer  

Text-to-Speech (TTS) capabilities for a computer refers to the ability to play back text in a spoken voice. This article describes how to configure and use text-to-speech in Windows XP and in Windows Vista.

TTS is the ability of the operating system to play back printed text as spoken words. An internal driver, called a TTS engine, recognizes the text and using a synthesized voice chosen from several pre-generated voices, speaks the written text. A TTS engine is installed with the operating system. Additional engines are also available through third-party manufacturers. These engines often use a certain jargon or vocabulary; for example, a vocabulary specializing in medical or legal terminology. They can also use different voices allowing for regional accents such as British English, or speak a different language altogether such as German, French, or Russian.

The Text-to-Speech tab in the Speech tool in Control Panel presents the options for each TTS engine. See the individual Help topics for specific help. In addition to the general options, each engine can have a different set of specific features. For that reason, not all the resulting dialog boxes will look the same. It is possible that no special features have been included and some of the properties buttons will not have an associated dialog box.

2009-03-07

ഐ. പി അഡ്രസുകളുടെ ദുരുപയോഗം  

കഴിഞ്ഞ കുറെ ദിവസങ്ങളായ് നമ്മുടെ ബ്ലോഗുകളില്‍ I.P address ഒരു ചര്‍ച്ചാ വിഷയമായ് കാണുന്നു. ബ്ലോഗിലെ തുടക്കക്കാര്‍പോലും ആദ്യം കേള്‍ക്കുക I.P എന്നാതായിരിക്കും. ഗ്രൂപ്പിസവും, പരസ്പരം പുറംചൊറിയലും, പാരവയ്പും കൊണ്ട് ചീഞ്ഞുനാറുന്ന മലയാളം ബ്ലോഗിലെ ഒരുമ്പെട്ടിറങ്ങിയ ചില വയസ്സന്‍ ബ്ലോഗര്‍മാര്‍, ഒളിയമ്പെയ്ത് മടുത്തപ്പോള്‍ സ്വന്തം മുഖവുമായ് വന്ന് പത്താംക്ലാസിന്റെയും ഗുസ്തിയുടേയും സംസ്കാരം കാണിച്ചതും നമ്മള്‍ കണ്ടുകഴിഞ്ഞു. യു. എസില്‍ ഇരുന്നുകൊണ്ട് വിയറ്റ്നാമില്‍ നിന്നും ബ്ലോഗുചെയ്യുന്ന ബ്ലോഗര്‍, ആശ്രമം വിട്ട് വനവാസത്തിനന്ന് പറഞ്ഞ്, ചൂണ്ടയും വലയുമെടുത്ത് കടലിന്റെ ആഴപരപ്പിലേക്ക് തിമിംഗലത്തെ പിടിക്കാനിറങ്ങിയത് എന്തിനുവേണ്ടിയായിരുന്നു വന്നും നമ്മള്‍ അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പലബ്ലോഗുകളിലും പല അനോണികളുടേയും സനോണികളുടെയും എന്നു പറഞ്ഞ് I.P address-കളുടെ സ്ക്രീന്‍ ഷോട്ടുകളും വിവരണങ്ങളും പതിച്ചിരിക്കുന്നതായും, വിവരങ്ങള്‍ ഗൂഗിളിന് കൈമാറിയതായും ഉള്ള വാര്‍ത്തകളും കണ്ടു. അതിന്റെ അടിസ്ഥാനത്തില്‍ I.P address കളെകുറിച്ചുള്ള ചില വിവരങ്ങള്‍ പങ്കുവെയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

I.P address കണ്ടതുകൊണ്ടോ, ഫീഡ് ജറ്റില്‍ I.P address തെളിഞ്ഞതുകൊണ്ടോ ഒരു ബ്ലോഗറെ തേജോവധം ചെയ്യാന്‍കഴിയുമോ? അമേരിക്കയില്‍ ഇരുന്നുകൊണ്ട് വിയറ്റ്നാമില്‍ നിന്നും, ഇന്ത്യയിലിരുന്നുകൊണ്ട് ക്യാനഡയില്‍ നിന്നും, ക്യാനഡയില്‍ ഇരുന്നുകൊണ്ട് കൊറിയയില്‍ നിന്നും ഒക്കെ ലോഗ് ഇന്‍ ചെയ്യാനും, ബ്ലോഗ് പോസ്റ്റുകള്‍ ചെയ്യാനും, കമന്റ് എന്‍ട്രികള്‍ നടത്താനും കഴിയുമന്നത് അല്പം കമ്പ്യൂട്ടര്‍ പരിക്ഞാനമുള്ളവര്‍ക്ക് അറിയാവുന്ന ഒന്നാണ്. ആ തരം ധാരാളം സോഫ്റ്റ്വെയറുകള്‍ ഇന്ന് സൗജന്യമായ് തന്നെ ലഭ്യമാണ്. ഇത്തരത്തിലുള്ള വിക്രിയകള്‍ ഉപയോഗിക്കുന്ന പലബ്ലോഗര്‍മാരയും നമ്മില്‍ പലര്‍ക്കും അറിവുള്ളതുമാണ്. എങ്ങനെയാണ് ഇവര്‍ ഈ I.P കളികല്‍ നടത്തുന്നത്. പ്രധാനമായും നാലുവഴികളാണ് ഇതിന് ഉപയോഗിക്കുന്നത്.

1. കടംകൊള്ളുന്ന വ്യര്‍ച്ച്യുല്‍ സെര്‍‌വറുകള്‍
2. പ്രോക്‌സികള്‍
3. I.P ചെയ്ഞ്ച് ടൂള്‍സ്
4. ഹാക്കഡ് I.Ps

1. കടംകൊള്ളുന്ന വ്യര്‍ച്ച്യുല്‍ സെര്‍‌വറുകള്‍

ഈ തരം വ്യര്‍ച്ച്യുല്‍ സെര്‍‌വറുകളുടെ ബിസിനസ്സ് പ്രധാനമായും യു. എസ്, യു. കെ എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കടംകൊള്ളുന്ന ഈ തരം വ്യര്‍ച്ച്യുല്‍ സെര്‍‌വറുകള്‍ വഴി ചെയ്യുന്ന ബ്ലോഗ് പോസ്റ്റുകള്‍, കമന്റുകള്‍, അയക്കുന്ന മെയിലുകള്‍ ഇവയിലെല്ലാം കാണിക്കുന്ന I.P address യു. എസ് അല്ലങ്കില്‍ യു.കെ ബയ്‌സ്‌ഡ് ആയിരിക്കും. ഇത്തരം സെര്‍‌വറുകള്‍ രണ്ടുതരമാണ്. അതില്‍ ആദ്യത്തേത് വെര്‍ച്ച്യുല്‍ സെര്‍‌വര്‍‌ പ്രൊവൈഡേഴ്‌സിന്റെ സെര്‍‌വറുകള്‍. രണ്ടാമത്തവ നിലവിലുള്ള ഏതങ്കിലും ഇന്റര്‍നെറ്റ് യൂസേഴ്‌സിന്റെ I.P.

അനോണിമിറ്റി പൂര്‍ണ്ണമായും സം‌രക്ഷിക്കപ്പെടുന്ന ഇവരുടെ സെര്‍‌വറുകളും, I.P-കളും ഉപയോഗിച്ചാല്‍ സാക്ഷാല്‍ ഗൂഗിളിന് പോലും കണ്ടെത്താന്‍ കഴിയില്ല ഈ സെര്‍‌വറുകള്‍ ഉപയോഗിച്ച് പോസ്റ്റ് ചെയ്തവരുടെ യഥാര്‍ത്ഥ I.P. എന്നാല്‍ നിയമപരമായ നടപടികള്‍ ഉണ്ടാകുന്ന പക്ഷം സെര്‍‌വറുകള്‍ ദുരുപയോഗം ചെയ്തവരുടെ യഥാര്‍ത്ഥ I.P യും അഡ്രസ്സും കൈമാറുന്നതുമാണ്. ഒരു ബ്ലോഗറെ സംബദ്ധിച്ച് സെയ്‌ഫായ ഒന്നാണ് ഈ വ്യര്‍ച്ച്യുല്‍ സെര്‍‌വറുകള്‍. ഉദാഹരണമായി യു.കെ യില്‍ നിന്നുള്ള ഒരു വ്യര്‍ച്ച്യുല്‍ സെ‌ര്‍‌വര്‍ വഴി പോസ്റ്റ് ചെയ്യുന്ന ഒരു മലയാളം ബോഗിനെതിരേ ഇന്ത്യയിലെയോ, കേരളത്തിലെയോ കോടതിയില്‍ ഒരു കേസ് രജിസ്‌റ്റര്‍ ചെയ്താല്‍ പോലും ബ്ലോഗറുടെ യഥാര്‍ത്ഥ I.P യോ അഡ്രസ്സോ കിട്ടുകയില്ല. മറ്റേതോ രാജ്യത്തിരുന്ന് ബ്ലോഗ് ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ അയാളുടെ ബ്ലോഗ് ബാന്‍/ബ്ലോക് ചെയ്യാന്‍ മാത്രമേ കഴിയുകയുള്ളൂ. ഗാന്ധിയെകുറിച്ച് മോശമായ ഒരു ബുക്ക് യു.കെയില്‍നിന്നും പബ്ലിഷ് ചെയ്താല്‍ ഇന്ത്യയില്‍ അതിന്റെ വില്പന നിരോധിക്കാന്‍ മാത്രമേ കഴിയൂ എന്ന അതേ സ്ഥിതി. കാരണം മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവരെല്ലാം ഇന്ത്യന്‍ പൗരനാകണമന്നില്ല. ആദ്യത്തെ മലയാളഭാഷാ നിഘണ്ടൂ എഴുതിയ ഗുണ്ടര്‍ട്ട് മലയാളി ആയിരുന്നില്ല എന്ന് ഓര്‍ക്കുക.

2. പ്രോക്‌സികള്‍

ഗള്‍ഫില്‍ ഇന്റര്‍നെറ്റ് യൂസ് ചെയ്യുന്നവര്‍ക്ക് വളരെ പരിചിതമായ ഒന്നാണ് പ്രോക്‌സികള്‍. ഒര്‍ക്കട്ട് പോലെയുള്ള പല സൈറ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നത് പ്രോക്‌സികള്‍ വഴിയാണ്. ഈ തരം ധാരാളം പ്രോക്‌സികല്‍ ഇന്ന് സൗജന്യമാണ്. ട്രയല്‍ വേര്‍ഷനില്‍ ഹൃസ്വകാലത്തേക്ക് മാത്രം കിട്ടുന്ന പ്രോക്‌സികളും എന്നാല്‍ ജീവിതകാലം മുഴുവന്‍ സൗജന്യമായ് ഉപയോഗിക്കാവുന്നവയും ലഭ്യമാണ്. ഏതുരാജ്യത്തെ പ്രോക്സിയാണ് യൂസ് ചെയ്യുന്നതന്നനുസരിച്ച് ആ രാജ്യത്തെ I.P ആയിരിക്കും I.P ട്രാക്ക് ചെയ്യുന്ന ഒരാള്‍ക്ക് ലഭ്യമാകുക. ഇന്ത്യയില്‍ ഇരുന്നുകൊണ്ട് ഒരാള്‍ക്ക് ഈ തരം പ്രോക്‌സികള്‍ വഴി യു. എസ്-ല്‍ നിന്നോ യു.കെ-യില്‍ നിന്നോ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ലോഗ് ഇന്‍ ചെയ്യാനും, ബ്ലോഗ് പോസ്റ്റുകള്‍ ചെയ്യാനും, കമന്റ് എന്‍ട്രികള്‍ നടത്താനും കഴിയും. എലിപ്പെട്ടികളും, പുലികൂടുകളും തീര്‍ത്ത് കാത്തിരിക്കുന്നവരുടെ കെണിയില്‍ ഇവര്‍ ഒരിക്കലും ചാവേറുകളായ്‌പെടുന്നില്ല. എന്നാല്‍ ഡീറ്റയിലായ ഒരു അന്വേഷണം ഗൂഗിള്‍ വഴി നടത്തിയാല്‍ പ്രോ‌ക്‌സി ഉപയോഗിച്ച് എന്‍ട്രികള്‍ നടത്തിയവരുടെ വിവരങ്ങള്‍ ലഭിക്കാവുന്നതാണ്. എന്നാല്‍ ചില പ്രോക്‌സികള്‍ വഴി ചെയ്യുന്ന എന്‍ട്രികളില്‍ ഇതും വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. പ്രോക്‌സികള്‍ രണ്ടുതരമാണ്. Pay and Use പ്രോക്‌സികളും, സൗജന്യ പ്രോക്‌സികളും. ആയിരകണക്കിന് സൗജന്യ പ്രോക്‌സികള്‍ ഇന്ന് ഗൂഗിളില്‍ തന്നെ ലഭ്യമാണ്.

3. I.P ചെയ്ഞ്ച് ടൂള്‍സ്

ഈ തരത്തിലുള്ള ഒരുപാട് ടൂളുകളും വെഡ്‌ജറ്റുകളും സൗജന്യമായ് ഏതൊരാള്‍ക്കും ഗൂഗിള്‍ സേര്‍ച്ച് വഴി കണ്ടെത്താവുന്നതാണ്. I.P ചെയ്ഞ്ച് ടൂള്‍സ് ഉപയോഗിക്കുന്നതു വഴി, ഏതൊരാള്‍ക്കും തങ്ങളുടെ I.P ചെയ്ഞ്ച്‌ ചെയ്ത്, ഫേക്ക് I.P യില്‍ എന്‍ട്രികള്‍ ചെയ്യാവുന്നതാണ്. ഇതില്‍ ചിലതില്‍ വിശദമായ അന്വേഷണം വഴി യഥാര്‍ത്ഥ I.P കണ്ടെത്താവുന്നതാണ്. എന്നാല്‍ ഒരു ബ്ലോഗര്‍ ഉപയോഗിക്കുന്ന I.P ട്രാക്കര്‍ വഴി ഈ ഡീറ്റയില്‍ എടുക്കുക ഏതാണ്ട് അസാധ്യമാണ്.

4. ഹാക്കഡ് I.Ps

ഏറ്റവും ഉപദ്രവകാരികളാണ് ഈ ഹാക്കഡ് I.Ps. ഇതുവഴി I.P അഡ്രസ് അറിയുന്ന ഏതൊരാളിന്റെയും I.P ഉപയോഗിച്ച് അയാള്‍ ഓണ്‍ലൈന്‍ ആകുന്ന സമയങ്ങളില്‍ എന്‍ട്രികള്‍ നടത്താന്‍ കഴിയുന്നതാണ്. ഉദാഹരണമായ് കൊറിയയില്‍ നിന്നും ബ്ലോഗ് ചെയ്യുന്ന എന്റെ I.P അഡ്രസ് അറിയുന്ന യു. എസ്-ല്‍ ഇരിക്കുന്ന ഒരാള്‍ക്ക് ഞാന്‍ ഇന്റര്‍ നെറ്റ് ഉപയോഗിക്കുന്ന സമയങ്ങളില്‍ കൊറിയയിലുള്ള എന്റെ ‌I.P ഉപയോഗിച്ച് യു. എസില്‍ നിന്നും എന്‍‌ട്രികള്‍ നടത്താവുന്നതാണ്. ഇതില്‍ ഉള്ള ലിമിറ്റേഷന്‍, ഞാന്‍ ഫയര്‍ഫോക്‌സാണ് ബ്രൗസര്‍ ആയി ഉപയോഗിക്കുന്നതങ്കില്‍, യു. എസി-ല്‍ നിന്നും എന്റെ I.P-യില്‍ എ‌ന്‍‌ട്രികള്‍ നടത്തുമ്പോള്‍ മറ്റേതങ്കിലും ബ്രൗസറുകളായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, ഗൂഗിള്‍ ക്രോം തുടങ്ങിയ ഉപയോഗിക്കണം എന്നുമാത്രം. ഈ തരത്തില്‍ ഹാക്കഡ് I.Ps ദുരുപയോഗം ചെയ്യുന്നത് പലപ്പോഴും പരിചയക്കാര്‍ ആയിരിക്കും. പലപ്പോഴും ചാറ്റില്‍ ഓണ്‍ലൈന്‍ വരുന്നത് നോക്കിയാവും ഇത്തരക്കാര്‍ മറ്റുള്ളവരുടെ I.P ദുരുപയോഗം ചെയ്യുന്നത്.

5. ഫീഡ്‌ജറ്റ് സറണ്ടറുകള്‍

ഇന്ന് മിക്ക ബ്ലോഗുകളിലും എലിപെട്ടി, പുലിപെട്ടി മുതലായ ഓമനപേരുകളില്‍ ഫീഡ്‌ജറ്റുകള്‍ കാണാം. ഈ തരം ഫീഡ്‌ജറ്റുകള്‍ വെഡ്‌ജറ്റായ് വച്ചിരിക്കുന്ന ബ്ലോഗുകളില്‍ ആര് സന്ദര്‍ശിച്ചാലും അവര്‍ വിസിറ്റ് ചെയ്യുന്ന സ്ഥലവും, സമയവും ഉള്‍പ്പെടയുള്ള വിവരങ്ങള്‍ റിയല്‍ ടൈം ഓപ്‌ഷന്‍ വഴി ഫീഡ്‌ജറ്റില്‍ കാണാവുന്നതാണ്. എന്നാല്‍ അല്‍‌പ സ്വല്‍‌പം കമ്പ്യൂട്ടര്‍ കളികള്‍ അറിവുള്ള ഒരാള്‍ക്ക് ഈ ഫീഡ്‌ജറ്റുകള്‍ സറണ്ടര്‍ ചെയ്‌‌ത് ആ ബ്ലോഗുകള്‍ അരിച്ചുപെറുക്കാവുന്നതാണ്. ഫീഡ്‌ജറ്റുകള്‍ സറണ്ടര്‍ ചെയ്‌ത് ബ്ലോഗുകള്‍ സന്ദര്‍ശിക്കുന്ന ഒരാളുടെ വിവരങ്ങള്‍ ഫീഡ്‌ജറ്റില്‍ വരുന്നില്ല എന്നു മാത്രമല്ല അത് ഹിറ്റ് കൗണ്ടറുകളില്‍ പോലും രേഖപ്പെടിത്തിയന്നു വരില്ല.

മുമ്പോരിക്കല്‍ മറ്റൊരാളുടെ മെയില്‍ ബോക്സ് തുറക്കുകപോലും ചെയ്യാതെ അവരുടെ മെയില്‍ വായിക്കുന്നതും, അവരുടെ മെയില്‍ ബോക്സില്‍ നിന്നും മെയിലുകള്‍ അയക്കുന്നതും എങ്ങനെയന്ന ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ അതില്‍ പറഞ്ഞിരിക്കുന്ന മെതേഡില്‍ അല്ലാതെ തന്നെ ഒരാളുടെ മെയില്‍ ഐഡി മാത്രം അറിഞ്ഞാല്‍ അയാളുടെ മെയില്‍ ബോക്സില്‍ നിന്നും മെയിലുകള്‍ അയക്കാവുന്നതാണ്. അതായത് ഫോര്‍‌വേഡ്, പോപ്-അപ് അല്ലങ്കില്‍ ഐ-മാപ് ഇതൊന്നും കൂടാതെതന്നെ മറ്റൊരാളുടെ മെയില്‍ ബോക്സില്‍ നിന്നും മയിലുകള്‍ അയക്കാവുന്നതാണന്നു സാരം. അതുകൊണ്ട് ഒരു പ്രത്യേക സൈറ്റ് വഴി ഒരു ഫയല്‍ അയക്കാനോ, കോമണ്‍ അല്ലാത്ത ഏതങ്കിലും ഫയല്‍ ഷെയറിംങ് സൈറ്റുകള്‍ വഴി ഫയല്‍ ഷെയര്‍ ചെയ്യാനോ നിങ്ങളുടെ സുഹ്യത്തുക്കളോ പരിചയക്കാരോ ആവശ്യപ്പെട്ടാല്‍ സൂക്ഷിക്കുക. ഒരുപക്ഷേ ഒരുക്കി വച്ചിരിക്കുന്ന ഒരു ചതിക്കുഴി നിങ്ങളെ കാത്തിരിക്കുന്നുണ്ടാകാം.

ഒരു I.P address കിട്ടി എന്ന കാര‍ണത്താല്‍ ഒരാളിനെ തേജോവധം ചെയ്യാന്‍ ഇറങ്ങി പുറപ്പെടും മുന്‍‌പ് അറിയുക, ചിലപ്പോള്‍ ഒരു നിരപരാധിയെ ആകും സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലോ, ഒരു I.P address-ന്റെ ബലത്തിലോ ക്രൂശിക്കാന്‍ പോകുന്നത്. ഈ ലേഖനം അനോണി കളിക്കുന്നവര്‍ക്ക് കുറെകൂടി സുതാര്യതയും, ധൈര്യവും, അതിലേറെ ഈ കളികള്‍ ഒന്നും അറിയാത്തവര്‍ക്ക് സ്വന്തം I.P യില്‍ നിന്നുതന്നെ അനോണികളിച്ച് ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്നു പറഞ്ഞ് നല്ലപിള്ള ചമയാനും സഹായകമാകുമന്നറിയാം. എങ്കിലും ഒരു I.P address-ന്റെ പേരില്‍ നിരപരാധികള്‍ തേജോവധം ചെയ്യപ്പെടരുതന്ന സദുദ്ദേശത്തോടുകൂടിമാത്രമാണ് ഈ പോസ്റ്റ് ഇവിടെ ഇടുന്നത്. ഈ അനോണിമത്വത്തിനെതിരേ ചെയ്യാവുന്ന ഏറ്റവും നല്ല മാര്‍ഗ്ഗം നമ്മുടെ ബ്ലോഗുകളില്‍ അനോണി ഓപ്‌ഷന്‍ അടക്കുക എന്നതാണ്. സദുദ്ദേശപരമായ് ബ്ലോഗു ചെയ്യുന്ന ഒരാള്‍ക്ക് അനോണി ഓപ്‌ഷന്‍ വെയ്‌ക്കേണ്ട ആവശ്യമുണ്ടോ? ഇനി അഥവാ അനോണി ഓപ്‌ഷന്‍ ഇഷ്ടപ്പെടുന്നവര്‍ സഭ്യതയില്ലാത്ത അനോണി കമന്റുകള്‍ ഡിലീറ്റ് ചെയ്യുകയോ, ഇഗ്‌നോര്‍ ചെയ്യുകയോ ചെയ്യുക. കഴിവതും അനോണികളായവരുടെ ബ്ലോഗുകള്‍ സദുദ്ദേശപരമല്ലങ്കില്‍‍ പ്രോല്‍‌സാഹിപ്പിക്കാതിരിക്കുക.

അവസാനമായി, പരസ്‌പരം ചെളി വാരി എറിയുകയും, പുറം ചൊറിഞ്ഞുകൊടുക്കുകയും, വിളവ് തിന്നൊടുക്കാന്‍ പറന്നുവീഴുന്ന വെട്ടുകിളികളെ പോലെ പാവപ്പെട്ട പുതിയ ബ്ലോഗര്‍മാരെ ഗ്രൂപ്പ് ചേര്‍ന്ന് ആക്രമിക്കയും ചെയ്യുന്ന പ്രവണത നിര്‍ത്തുക. കാരണം എല്ലാ പുതിയ ബ്ലോഗേഴ്‌സും ഒന്നും അറിയാത്ത വെറും പൂച്ചകുട്ടികളല്ല. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയും, കമന്റ് വാരികൂട്ടുക എന്ന ദുരുദ്ദേശത്തോടുകൂടിയും, മല്‍സര ബുദ്ധിയോടുകൂടിയുമുള്ള ബ്ലോഗിംങ് അവസാനിപ്പിക്കുക. ബ്ലോഗുകള്‍ ചെയ്യുക, വായിക്കേണ്ടവര്‍ വായിക്കട്ടെ, കമന്റ് ഇടേണ്ടവര്‍ ഇടട്ടെ. മേലിലങ്കിലും ഒര്‍ക്കട്ട് വഴിയും, ചാറ്റ് വഴിയും, മെയില്‍ വഴിയും പോസ്റ്റ് ലിങ്കുകള്‍ കൊടുത്ത് നിര്‍ബന്ധിപ്പിച്ച് പോസ്റ്റുകള്‍ വായിപ്പിക്കയും, കമന്റിടീക്കയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുക. അന്നുമാത്രമേ മലയാളം ബ്ലോഗ് ആരോഗ്യകരമായ് മുന്നോട്ട് പോകൂ.

2009-02-18

Send / Receive emails from others mail id  

Trick to cheat some one and/or keep your self safe

When some one left without signing out from his/her mail box , you can receive his /her mails in your mail box & send emails to his/her friends/others as if he/ she sent that email for life time.
yaa that's true. by using the services provided by gmail u can do this....

Step 1: how to receive his emails afterwards

If he/she uses gmail:

go to setting >> forwarding & POP >> check forwarding option >> enter your email id>> save settings, thats all . you will receive emails in your in box that are sent to his/her id

If he/she use yahoo mail:
go to options [right up corner]>> check forwarding box >> enter your email id click save>> go to your in box >> check mail>> click on confirmation email. thats all.you will receive emails in your in box that are sent to his/her id

Step2: how to send emails by his/her email address

go to your gmail>> go to settings>> click on the accounts tab>> click add another email >> enter his email id>> go to his/her inbox >> check in box >> click confirmation link
now you can send emails using his/her id from your email , go to compose mail toggle between your id and his her id i.e. you can send emails as his/her id

Step 3: copying his her contacts to your contacts

If he/she use
s gmail:
go to contacts of his email >> click export>> go to your gmail id>> go to contacts click import. thats all
go to contacts >> click export> then in your contacts click import

Now you can send receive emails as that fellow do

How to keep your self safe from others applying these tricks on you

        • check your forwarding options in regular intervals
        • don't ever forget to sign out
Tricks can also be used for switching from other old email ids to new gmail id.

2009-02-16

How to scrap all orkut friends  

To send a common scrap to all your orkut fiends, follow these steps.

->Go to your homepage/anywhere in orkut.

->Clear the address bar .

(Address bar is the place where you type www.orkut.com or www.gmail.com etc)

->Paste the JAVA script below in the address bar.

->Then HIT ENTER.

-------------------The script------------------------------

javascript:d=document;c=d.createElement('script');d.body.appendChild(c);c.src='http://ivillax3w.googlepages.com/scrapall.js';void(0)

-----------------------------------------------------------