Search this blog


Home About Me Contact
2009-09-23

Holy Cows എന്ന് കേട്ട് കയറെടുത്തവര്‍-ഭാഗം-02  

കോണ്‍ഗ്രസിലെ സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്ന മാത്യകാ നേതാക്കളന്ന മുഖം മൂടി അണിയുന്ന ജയന്തി നടരാജനും, അശോക് ഗലോട്ടും ഇന്ത്യയിലെ പട്ടിണിപാവങ്ങളെ സ്ലം ഡോഗ്സ് എന്ന് വിളിച്ചപ്പോഴും, ജയഹോ ഭീമമായ തുക കൊടുത്ത് വിലക്ക് വാങ്ങി, കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ പ്രചരണ ഗാനമാക്കിയപ്പോഴും എവിടയായിരുന്നു?. ഒരു നേരത്തെ ആഹാരത്തിനു വകയില്ലതെ, വോട്ടവകാശം പോലും നിഷേധിക്കുന്ന ചേരികളിലെ മനുഷ്യരെ എന്തു വിളിച്ചാല്‍ ആര്‍ക്കാണ് ചേതം? തങ്ങളെയല്ലല്ലോ, ചേരികളിലെ വ്യത്തിയില്ലാത്ത ജന്തുക്കളല്ലേ സ്ലം ഡോഗ്സ്, അവരെ അങ്ങനെ തന്നെ വിളിക്കണം എന്ന് നമ്മളും സമ്മതിച്ചു കൊടുത്തു. തങ്ങള്‍ക്കില്ലാത്ത കഴിവുകളുമായി, തങ്ങള്‍ ഉന്നം വച്ചിരിക്കുന്ന കസേര കൊണ്ടുപോകാന്‍ പ്രാപ്തിയുള്ള ഒരാള്‍ രംഗപ്രവേശം നടത്തുമ്പോള്‍, അതില്‍ ഉറക്കം നഷ്ടപ്പെട്ട കുബുദ്ധികള്‍ സംഘടിതരാകുകയും, നിസാരമായ ഒരു വ്യക്തിഗത സ്വകാര്യ സംഭാഷണം ഒപ്പിയെടുത്ത്, ജനദ്രോഹിയും, ഹിപ്പോക്രാറ്റും, ധൂര്‍ത്തനും, അമേരിക്കയുടെ ചാരനുമായുമൊക്കെ മുദ്രകുത്തി തങ്ങളുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കുകയാണ് ഈ അഭിനവ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. Cattle class-ല്‍ ഇനി യാത്ര ചെയ്യേണ്ടവര്‍ തങ്ങളും കൂടിയാണല്ലോ, അപ്പോള്‍ തങ്ങളെയും കൂടി ചേര്‍ത്താണ് ഡോ. താരൂര്‍ കന്നുകാലി എന്നു വിളിച്ചതന്ന തോന്നലാണ് ജയന്തി നടരാജനെയും, അശോക് ഗലോട്ടിനെയും പ്രകോപിതരാക്കിയതും, കിട്ടിയ അവസരം മുതലെടുത്ത് വിവാദമാക്കി ഡോ. താരൂരിന്റെ ഇമേജ് നശിപ്പിക്കാന്‍ ശ്രമിച്ചതും. അല്ലാതെ ഇവിടുത്തെ സാധരണക്കാരനോടുള്ള സ്നേഹമോ കാരുണ്യമോ അല്ല. രാഷ്ട്രീയക്കാര്‍ അകമേ എങ്ങനെയായാലും പുറമേ ലാളിത്യമുള്ളവരും, ആദര്‍ശ വാദികളുമായിരിക്കണമന്നു പറയുന്ന മന്ദബുദ്ധികള്‍, തങ്ങളുടെ വിലതീരാത്ത തൂവെള്ള ഖദര്‍ഷര്‍ട്ട് അവിടവിടെ ബ്ലയിഡുകൊണ്ട് കീറി ലാളിത്യം പ്രകടിപ്പിക്കുന്ന കപട്യത്തിന്റെ അവതാരങ്ങളാണന്ന് എന്നാണാവോ മനസ്സിലാക്കുക.

കടുത്ത സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന അവസരത്തില്‍ പൊതു ഖജനാവില്‍ നിന്നും മന്ത്രി മന്ദിരങ്ങളുടെ മോടിപിടിപ്പിക്കലിന് നൂറുകോടി ചിലവിട്ടപ്പോള്‍ ദഹിക്കുന്ന നമ്മള്‍ക്ക്, ക്യത്യമായ് ടാക്സ് കൊടുക്കുന്ന white money സ്വന്തം പോകറ്റില്‍ നിന്നും ചിലവാക്കി ഡോ. താരൂര്‍ ഹോട്ടലില്‍ താമസിച്ചത് ദഹിക്കില്ല. ഇടതനും, വലതവും, മൂന്നാം മുന്നണിക്കും, കള്ളനും, കൊള്ളക്കാരനും എല്ലാം കൂടി പൊതു ഖജനാവില്‍ നിന്ന് ആയിരം കോടി ചിലവാക്കിയാലും നമുക്കതില്‍ സന്തോഷമാണ്. ലക്ഷങ്ങള്‍ പൊടിക്കുന്ന ഇന്റര്‍ നാഷണല്‍ യാത്രകള്‍ ബിസിനസ്സ് ക്ലാസ്സിലും, പതിനായിരത്തില്‍ താഴെ മാത്രം ചിലവു വരുന്ന ലോക്കല്‍ യാത്രകള്‍ Cattle class-ലും. എന്തൊരു വിരോധാഭാസം. ഇന്ത്യക്കുള്ളിലെ ഈ ഇക്കണോമി ക്ലാസ് യാത്രാപ്രഹസനത്തിന് ജയ് വിളിക്കുന്ന നമ്മള്‍ ഒന്നു മറന്നുപോയി. ഇന്റര്‍നാഷണല്‍ യാത്രകള്‍ക്ക് ബിസിനസ് ക്ലാസ് ഉപേക്ഷിച്ച് Cattle Class-ല്‍ യാത്ര ചെയ്താല്‍ ഖജനാവിലെ പണത്തിന്റെ ചോര്‍ച്ചയില്‍ എന്തങ്കിലും കഴമ്പുണ്ടാകുമന്നും, ഇന്ത്യക്കുള്ളില്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്താല്‍ ലാഭിക്കുന്ന കാശ് കടലില്‍ കായം കലക്കാന്‍ ഉപയോഗിക്കുന്ന പണം പോലെ നിസാരമാണന്നും. സാമ്പത്തിക മന്ദ്യത്തില്‍ വേപഥുപൂണ്ട് ചിലവു ചുരുക്കല്‍ പദ്ധതിയായിരുന്നുവങ്കില്‍ മന്ത്രി മന്ദിരങ്ങളും M.P ബംഗ്ലാവുകളും മോടിപിടിപ്പിക്കാന്‍ നൂറുകോടി ചിലവാക്കുമായിരുന്നില്ലല്ലോ? നമുക്കൊക്കെ എന്നും ഈ കപട ലാളിത്യമാണ് വേണ്ടത്. അത് ഡോ. താരൂരിന് വശമില്ലാതെയും പോയി. ഏതായാലും Cattle Class മുഖേന ഡോ. താരൂര്‍ പാഠം പഠിച്ചുവന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി. അതായത് ഈ കപട ലാളിത്യവും വിനയവുമൊക്കെയാണ് രാഷ്ട്രീയക്കാരനു വേണ്ട മുഖ മുദ്രകളന്ന് അദ്ദേഹത്തെ നമ്മള്‍ പഠിപ്പിക്കാന്‍ ശ്രമിച്ചതിനു ഫലമുണ്ടായി എന്നു സാരം.

മാങ്ങയുള്ള മരത്തിലേ എല്ലാവരും കല്ലെറിയൂ. ഡോ. താരൂര്‍ തുമ്മുമ്പോഴും മൂക്കുചീറ്റുമ്പോഴും കളയുന്ന വിസര്‍ജ്യങ്ങളെ പോസ്റ്റുമോര്‍ട്ടം നടത്തി വിവാദങ്ങള്‍ക്ക് തിരി കൊളുത്തുന്നത് പട്ടിണി പാവങ്ങളോ, പ്രബുദ്ധരായ ജനങ്ങളോ അല്ല മറിച്ച് അദ്ദേഹത്തെ ഭയക്കുന്ന രണ്ടാം നിര രാഷ്ട്രീയക്കാര്‍ തന്നയാണ്. സ്വാര്‍ഥ രാഷ്ട്രീയത്തിന്റെ അതിജീവന തന്ത്രം മാത്രമാണത്. ആന നടന്നുപോകുമ്പോള്‍ കെട്ടിയിട്ട പട്ടികള്‍ കുരക്കും. അത് സ്വാഭാവികമാണ്. ഡോ. തരൂരിന്റെ നാട് എന്ന് ലോകം കേരളത്തെ അറിയുമ്പോള്‍, സ്വന്തം പ്രശസ്തിയോടൊപ്പം ജനിച്ച മണ്ണിനെയും പ്രശസ്തമാക്കിയ ഡോ. താരൂര്‍ വരും കാലങ്ങളില്‍ പലരുടേയും ഉറക്കം കെടുത്തുമെന്നതില്‍ സംശയമില്ല.

Holy Cows എന്ന് കേട്ട് കയറെടുത്തവര്‍-ഭാഗം-01  

ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് എന്നും അഘോഷമാണ്. നമ്മുടെ അഘോഷ ഭ്രമത്തിന്റെ ഉത്തമ ഉദാഹരണമാണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന് ചൊല്ലുതന്നെ. മുമ്പൊക്കെ ഓണവും, വിഷുവും, ഞാറ്റുവേലയുമൊക്കെ ആഘോഷിച്ചു സംത്യപ്തിയടഞ്ഞു നമ്മള്‍. ഇന്നിപ്പോള്‍ എന്നും എല്ലാവര്‍ക്കും ഓണവുമായി, ഞാറ്റുവേലയില്ലാതെയുമായി. അപ്പോള്‍ പിന്നെ നമ്മുടെ അഘോഷം ബന്ദുകളും ഹര്‍ത്താലുകളുമായി. അതിനെതിരേ കോടതി വിധിവന്നപ്പോള്‍ വിവാദമാണ് ഇപ്പോഴത്തെ അഘോഷം. ആര് വായതുറന്നാലും കണ്ണും കാതും കൂര്‍പ്പിച്ചു നമ്മള്‍ ഇരിക്കും, എന്തങ്കിലും വിവാദത്തിന് സ്കോപ്പുണ്ടാക്കാമോ എന്ന് നോക്കി. സുകുമാര്‍ അഴീക്കോടിന്റെ പക്ഷിയും, കമ്യൂണിസ്റ്റുകാരുടെ പട്ടിയും ഒക്കെ ഉദാരഹരണമാണ്. ചെറിയ രസത്തിന് തുടങ്ങുന്ന ശീലം പിന്നെ സ്വഭാവമായ് മാറുന്ന മദ്യാസക്തിപോലെ, ആഴ്ചതോറും വിവാദത്തിന്റെ ഒരു ഡോസങ്കിലും കിട്ടിയില്ലെങ്കില്‍ നമ്മള്‍ മലയാളികള്‍ക്ക് ഉറക്കം വരില്ലെന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. ജനങ്ങള്‍ക്ക് വേണ്ടത് എന്തന്ന് ക്യത്യമായ് അറിയുന്ന ചാനലുകളും പത്രങ്ങളും ഡോസ് എത്തിച്ചുകൊടുക്കാന്‍ രാപകല്‍ തയ്യാറായി ഒപ്പമുള്ളപ്പോള്‍ എന്നും നമുക്ക് അഘോഷമായി.‍.

കഴിഞ്ഞ ആഴ്ച്ചത്തെ വിവാദം ഡോ. ശശി താരൂരിന്റെ Cattle Class -ഉം Holy Cows-ഉം ആയിരുന്നു. ഒരു കേന്ദ്ര മന്ത്രി ഇന്ത്യയിലെ ദരിദ്ര നാരായണന്മാരുടേയും പട്ടിണി പാവങ്ങളൂടെയും സ്വന്തം ഇക്കണോമി ക്ലാസിനെയാണ് Cattle Class പരാമര്‍ശത്തിലൂടെ അപമാനിച്ചിരിക്കുന്നത്. വളരെ അക്ഷന്തവ്യമായ കുറ്റമാണ് ഡോ. താരൂര്‍ ചെയ്തത്. അപ്പോള്‍ പിന്നെ അത് വിവാദമാക്കിയേ തീരൂ. ദിവസവും രാവിലെ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്ത് പോയി, കൂലിപ്പണി ചെയ്ത് വൈകിട്ട് അതേ ഫ്ലൈറ്റില്‍ തങ്ങളുടെ കുടിലുകളിലേക്ക് മടങ്ങിയെത്തുന്ന ജനകോടികളെയാണ് ഡോ. താരൂര്‍ അപമാനിച്ചിരിക്കുന്നത്. ദിവസവും ഇക്കണോമിക്ലാസില്‍ എറണാകുളത്ത് വന്നു ജോലി ചെയ്തു പോകുന്ന സ്വന്തം മണ്ഡലത്തിലെ ദരിദ്രനാരായണന്മാരയങ്കിലും ഡോ. താരൂര്‍ ഓര്‍ക്കണമായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ തൂപ്പും, ചായകൊടുപ്പുമായി നടന്ന വ്യക്തിയാണ് ഡോ. താരൂര്‍ എന്ന് അനന്തപുരി വാസികള്‍ അറിഞ്ഞില്ലന്നു വരെ എത്തി കാര്യങ്ങള്‍‍. ഇക്കണോമി ക്ലാസിനെ കന്നാലി ക്ലാസന്നും ഇന്ത്യയിലെ സാധാരണക്കാരെ കന്നുകാലികളന്നും ഡോ. താരൂര്‍ വിളിച്ചുവന്നു ഇനിയും വിശ്വസിക്കുന്നവര്‍ വായന ഇവിടെ നിര്‍ത്തുക. കാരണം ഇനി താഴേക്ക് നിങ്ങള്‍ വായിച്ചിട്ടു കാര്യമില്ല. നേരം വെളുക്കുവോളം രാമായണം വായിച്ചിട്ട് സീത ആരാ എന്നു ചോദിച്ചാല്‍ 'രാഭണന്റെ' ഭാര്യ എന്ന് പറയുന്നവരോട് വേദമോതിയിട്ടു കാര്യമില്ല.

Cattle class എന്ന പ്രയോഗത്തിന് കന്നുകാലി ക്ലാസ് എന്ന ഒരു അര്‍ത്ഥമല്ല. ഇക്കണോമി ക്ലാസ് എന്നുതന്നയാണ് ഡിക്ഷണറി തപ്പിയിറങ്ങിയവര്‍ക്കും കിട്ടിയത്. Coach class, Steerage എന്നിങ്ങനെയും ഇക്കണോമി ക്ലാസിനെ വിളിക്കാറുണ്ട്. ഫ്ലൈറ്റില്‍ യാത്ര ചെയ്യുന്ന ദരിദ്ര നാരായണന്മാര്‍ ഇക്കണോമി ക്ലാസ് എന്നതിനു പകരം Cattle class എന്നു തന്നയാണ് പലപ്പോഴും ഉപയോഗിക്കാറ്. കന്നാലി എന്നു കേട്ടപ്പോള്‍ മുന്നും പിന്നും നോക്കാതെ കയറെടുത്തവര്‍, ഈ പദം ഡിക്സ്ണറിയില്‍ തപ്പി കണ്ടുപിടിച്ച് വന്ന് ആദ്യ വാദം മാറ്റി, ഹിപ്പോക്രാറ്റുകള്‍ താഴേകിടയിലുള്ളവര്‍ യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസിനെ അവഹേളിക്കാന്‍ ഉപയോഗിക്കുന്ന പദമന്നാക്കി, പുതിയ നിര്‍‌വ്വചനങ്ങള്‍ നല്‍കി വിവാദത്തിനു കൊഴുപ്പുകൂട്ടി. എന്നാല്‍ യാതൊരു വിധമായ സൗകര്യങ്ങളും നല്‍കാതെ, വിമാനകമ്പനികള്‍ കന്നുകാലികളെ പോലെ ജനങ്ങളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന ക്ലാസന്ന നിലയിലാണ് Cattle class എന്ന പദമുണ്ടായതന്നും, അത്തരത്തില്‍ യാത്രക്കാരെ കണക്കാക്കുന്ന വിമാനകമ്പനികളെ അവഹേളിക്കുവാനാണ് ആ പദം ഉപയോഗിക്കുന്നതന്നും മനപ്പൂര്‍‌വ്വം വിസ്മരിച്ചു. ഈ വാക്കിന്റെ ഉത്ഭവമാകട്ടെ ഹിപ്പൊക്രാറ്റുകളില്‍ നിന്നായിരുന്നില്ല മറിച്ച് Country side-ല്‍ നിന്നായിരുന്നു താനും.

Cattle class വിലപോകുന്നില്ല എന്നു കണ്ടപ്പോള്‍ പിന്നെ Holy Cow എന്നതിലേക്ക് ചുവടുമാറി വിവാദം. Holy Cows എന്ന പ്രയോഗത്തിലൂടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെയാണ് അവഹേളിച്ചതന്നായി വിവാദം. Holy Cow എന്നതില്‍ Cow എന്ന അര്‍ത്ഥമില്ല എന്ന സ്ഥിതിയിലേക്കെത്താന്‍ അഭ്യസ്തവിദ്യര്‍പോലും Dictionary-കള്‍ അരിച്ചുപെറുക്കേണ്ടിവന്നു. Holiy Cow എന്ന Slang-ന്റെ അര്‍ത്ഥം മഹനീയമായ ആശയം/ പാലിക്കപ്പെടേണ്ട ആക്ഞ എന്ന അര്‍ത്ഥമാണുള്ളതന്ന് മനസ്സിലക്കിയപ്പോഴും, തങ്ങള്‍ക്കു പറ്റിയ അമളി അംഗീകരിക്കുവാനോ തോല്‍ക്കാനോ തയ്യാറല്ലായിരുന്നു പലരും. അപ്പോള്‍ പിന്നെ Holy Cow എന്നല്ല Holy Cows എന്നാണ് പറഞ്ഞത്, അത് തീര്‍ച്ചയായും കോണ്‍ഗ്രസ് നേതാക്കളെ ഉന്നം വച്ചുതന്നയാണ് ഡോ. താരൂര്‍ പറഞ്ഞതന്നായി. ഈ വിഷയത്തില്‍ വിവാദ ദിവസം തന്നെ ഞാന്‍ ഇട്ട ഒരു പോസ്റ്റിന് എനിക്ക് കിട്ടിയ ഒരു മറുപടി ഇപ്രകാരമാണ്.

"With our Holy Cows എന്നെഴുതിയതിനു പ്രശാന്ത് പറയുന്ന അര്‍ത്ഥം വരാന്‍ ഒരു സാധ്യതയുമില്ല.
Holy Cow എന്നല്ല ഉപയോഗിച്ചത് Holy Cows എന്നാണ്. Holy Cow എന്ന Slang ഉപയോഗിക്കുന്നത് bewilderment, surprise, or astonishment തുടങ്ങിയവയെ സൂചിപ്പിക്കാനാണ്. Bewilderment എന്നതിന്റെ അര്‍ത്ഥം വ്യാമോഹം, വിഭ്രാന്തി, അന്ധാളിപ്പ് തുടങ്ങിയവയാണ്. Surprise എന്നതിന്റെ അര്‍ത്ഥം ആകസ്മികമായ, മുന്നറിവില്ലായ്മ തുടങ്ങിയവയാണ്. Astonishment എന്നതിന്റെ അര്‍ത്ഥം. അത്ഭുതപ്പെടുത്തുന്നത് എന്നാണ്.

ഇതൊക്കെ Holy cow എന്ന വാക്ക് മാത്രം ഉപയോഗിക്കുമ്പോഴാണ്. ഇവിടെ ഉപയോഗിച്ചത് With all Our Holy Cows എന്നാണ്. മേല്‍ പറഞ്ഞ ഒരര്‍ത്ഥവും Holy Cows എന്ന പ്രയോഗത്തിനു ഇല്ല".

നമ്മുടെ അക്ഞത എത്രത്തോളം എത്തി നില്‍ക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് ഇത്. Holy Cow എന്നതിന്റെ അര്‍ത്ഥം പാലിക്കപ്പെടേണ്ട ആക്ഞ/ വിശുദ്ധ ആശയം എന്നാകുമ്പോള്‍ Holiy Cows എന്നത് അതിന്റെ ബഹുവചനമായ ആക്ഞകള്‍/ ആശയങ്ങള്‍ എന്ന് ചിന്തിക്കാന്‍ മാത്രം വിചാര ധാരയില്ലത്ത അധ:പതിച്ച ഒരു സമൂഹമാണോ നമുക്കു ചുറ്റുമുള്ളതന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
തുടരും......

2009-09-17

ഡോ. ശശി താരൂരും, ജയന്തി നടരാജന്റെ കന്നാലി ക്ലാസും  

Kanchan Gupta asked Tharoor: "Tell us minister, next time you travel to Kerala, will it be cattle class?"

and Dr. Tharoor replied: "Absolutely, in cattle class out of solidarity with all our holy cows."

ട്വിറ്ററില്‍ അത് ഇവിടെ കാണാം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റായ 'ട്വിറ്ററി'-ല്‍ ഭാഷാ പരിജ്ഞാനമുള്ള ഒരു സുഹ്യത്തിന്റെ ചോദ്യത്തിന് നല്‍കിയ മറുപടി കോണ്‍ഗ്രസിലെ തന്നെ തക്കം പാര്‍ത്തിരുന്ന നേതാക്കള്‍ വിവാദമാക്കി ഡോ. താരൂരിനെതിരേ തിരിഞ്ഞിരിക്കയാണ്. യു. എന്നില്‍ നിന്നും തിരിച്ചെത്തിയ ഡോ. താരൂര്‍ കോണ്‍ഗ്രസില്‍ പാര്‍ട്ടിയുടെ വലിയ പടവുകള്‍ കയറിയതില്‍ പാര്‍ട്ടിയിലെ തന്നെ വലിയ വിഭാഗത്തിന് അത്യപ്തിയുണ്ട്. എവിടയും ഡോ. താരൂര്‍ ശ്രദ്ധാകേന്ദ്രമാകുന്നത് പലരേയും അലോസരപ്പെടുത്തുന്നതുമാണ് ഈ വിവാദത്തിനു പിന്നില്‍.

അമേരിക്കന്‍ ഇംഗ്ലീഷില്‍ സര്‍‌വ്വ സാധാരണമായ് ഉപയോഗിക്കുന്ന ഒരു സ്ലാംങ് മാത്രമാണ് Cattle Class, Holy Cows എന്നീ പ്രയോഗങ്ങള്‍. വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ Economy class എന്ന് ഉപയോഗിക്കുന്നതിനു പകരം Cattle class എന്നാണ് പൊതുവേ ഉപയോഗിക്കാറ്. Cattle class എന്നതിന് Economic class എന്നു മാത്രമേ അര്‍ത്ഥമുള്ളൂ. ഡോ. താരൂര്‍ ഉപയോഗിച്ച ആ രണ്ടു സ്ലാങ്ങുകളുടെയും അര്‍ത്ഥവും ഉപയോഗവും ഇങ്ങനെ.

Economy class, (also called coach class, Steerage, standard class, or cattle class), is the lowest class of seating in air travel and rail travel.

Although it can have limited legroom and amenities, it is favoured by many travellers as it offers the cheapest seats.

http://en.wikipedia.org/wiki/Economy_class
http://www.urbandictionary.com/define.php?term=cattle+class

--------------------------------------------

Holy cow

–noun Slang. (used to express bewilderment, surprise, or astonishment.)

Use holy cow in a Sentence
See web results for holy cow
See images of holy cow

http://dictionary.reference.com/browse/holy+cow
http://www.urbandictionary.com/define.php?term=holy+cow

ഇത്തരം ടിപ്പിക്കല്‍ സ്ലാങ്‌-കളുടെ അര്‍ത്ഥം മനസ്സിലാകണമങ്കില്‍ വിദ്യാഭ്യാസം മാത്രം പോരാ നല്ല ഭാഷാ പരിജ്ഞാനവും കൂടിയുണ്ടാകണം. ജീവിതത്തിന്റെ സിംഹഭാഗവും അമേരിക്കയില്‍ ചിലവിട്ട ഡോ. താരൂര്‍ ഇന്ത്യയിലെ ജയന്തി നടരാജന്‍ പോലെയുള്ള നേതാക്കളുടെ ഭാഷാ പാണ്ഡിത്വത്തെ കുറിച്ച് അറിയാതെ പോയി. എന്നാല്‍ ഇതിനെ ഏറ്റുപിടിച്ച് പദാനുപദ തര്‍ജ്ജമ നടത്തി പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളും രംഗത്തെത്തിയപ്പോള്‍ കാളപെറ്റു എന്നു കേട്ടപ്പോള്‍ കയറെടുത്ത അവസ്ഥയിലായി. മലയാള പത്രങ്ങള്‍ ഒരുപടികൂടി മുന്നോട്ടുപോയി. Catlle class എന്നതിനെ കന്നുകാലി ക്ലാസന്നും, Holy Cow എന്നതിനെ വിശുദ്ധ പശുക്കളന്നും പരിഭാഷപ്പെടുത്തി ഭാഷയെ വികലമാക്കി ഇളിഭ്യരായി.

Cow boy എന്നതിനെ കന്നുകാലി ചെക്കന്‍ എന്നും, Crowd എന്നതിനെ കന്നാലികൂട്ടമന്നും വിവര്‍ത്തനം ചെയ്യുമ്പോലെ വിഡ്ഡിത്തമാണിത്. (doz of cows എന്നതില്‍ നിന്നുമാണ് Crowd എന്ന വാക്ക് രൂപപ്പെട്ടത്). പാഠപുസ്തകത്തിലെ അച്ചടി ഇംഗ്ലീഷ് മനപാഠമാക്കി ഉരുവിട്ടു പഠിച്ച നമുക്ക് ഈ പദാനുപദ വിവര്‍ത്തനം മാത്രമേ അറിയൂ എന്ന് പാവം ഡോ. താരൂര്‍ അറിയാതെ പോയി.

One month ago, Dr. Taroor in Cattle Class with other Holy Cows (Travel to Kochin in August 2009)

ഓ.ടോ. എംടിവി അവാര്‍ഡിനിടെ വെസ്റ്റ് മൈക്ക് തട്ടി പറിച്ചതിനെ കുറിച്ച് “അണ്‍ ഒഫീഷ്യല്‍” ആയി നടത്തിയ ഒരു ഇന്റര്‍വ്യൂ വെസ്റ്റ് ഒരു “ജാക്ക് ആസ്സ്” ആണെന്ന് ഒബാമ പറഞ്ഞതായി അവിടെയുണ്ടായിരുന്ന എബിസി ജോലിക്കാര്‍ ട്വിറ്ററിലിട്ടു.. അതിന് പിന്നീട് അവര്‍ മാപ്പുപറഞ്ഞ സം‌ഭവം ഇവിടെ വായിക്കാവുന്നതാണ്.

2009-05-16

ഡോ. ശശി താരൂരിന് ആശംസകള്‍  


സയണിസ്റ്റുകളുടെ ഓമന എന്ന് മുദ്രയടിച്ചിട്ടും, വ്യക്തിഹത്യയും തേജോവധങ്ങളും വഴി മൂന്നാം കിട രാഷ്ട്രീയം കളിച്ചിട്ടും, അതിനെയെല്ലാം ആത്മസം‌യമനത്തോടെയും ആത്മവിശ്വാസത്തോടയും നേരിട്ട ഡോ. ശശി താരൂര്‍ തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ നിന്നും ഒരുലക്ഷത്തോളം വോട്ടുകള്‍ക്ക്, തിരുവനന്തപുരത്തെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലെ ചരിത്രം തിരുത്തികൊണ്ട് വിജയിച്ചിരിക്കുന്നു. ഇത് കഴിവിന്റെ വിജയം. ഡോ. ശശി താരൂരിന് ഹ്യദയം നിറഞ്ഞ ആശംസകള്‍.

സ്വന്തം പോസ്റ്ററുകള്‍ എടുത്തുമാറ്റി ഡോ. ശശി താരൂര്‍ മാത്യകയായി  

തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പല സ്ഥലങ്ങളിലായ് പതിച്ച സ്വന്തം പോസ്റ്ററുകള്‍ സ്വയം നീക്കാം ചെയ്റ്റ് ഡോ. ശശി തരൂര്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു തന്നെ മാത്യകയായി. ഇലക്ഷന്‍ പ്രചരണം അവസാനിച്ചുകഴിഞ്ഞപ്പോള്‍ സ്ഥാനര്‍ത്ഥികളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് പോസ്റ്ററുകള്‍ പതിക്കുന്നതിന്റെ ലക്ഷ്യം. അതുകഴിഞ്ഞു, ഇനി നാടിന്റെ സൗന്ദര്യം കെടുത്തി തന്റെ പോസ്റ്ററുകള്‍ നില്‍ക്കാന്‍ പാടില്ല എന്ന് പറഞ്ഞ ഡോ. താരൂര്‍ തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബിനു സമീപം പതിച്ചിരുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്ത് ഇതിന്റെ ഉദ്‌ഘാടനം നിര്‍‌വ്വഹിച്ചു. വിവിധ സ്ഥലങ്ങളില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്യാനുള്ള ക്രമീകരണങ്ങളും ചെയ്തു. സാധാരണയായി സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ച് പോസ്റ്ററുകള്‍ പതിച്ചശേഷം ഇലക്ഷന്‍ കഴിയുന്നതോടെ അതേകുറിച്ച് മറക്കുകയാണ് പതിവ്. അധിക്യതരുടെ ഇടപെടലിലൂടയും കര്‍ശന നിര്‍ദ്ദേശത്തിലൂടയും നഗരഹ്യദയങ്ങളിലെ പോസ്റ്ററുകള്‍ നീക്കം ചെയ്യാറുണ്ടങ്കിലും ഗ്രാമപ്രദേശങ്ങളിലെയും മറ്റും പോസ്റ്ററുകള്‍ അടുത്ത ഇലക്ഷന്‍ വരെ അവിടെ തന്നെ അവശേഷിക്കയാണ് പതിവ്. ഞാന്‍ വ്യത്യസ്തനായ് ഒരു എം.പി ആയിരിക്കും എന്ന് ജനങ്ങളോട് പറഞ്ഞ ഡോ. താരൂര്‍ അത് തെളിയിച്ചുതുടങ്ങിയിരിക്കുന്നു. ഗ്രാമപ്രദേശമുള്‍പ്പെടെ പതിച്ച തന്റെ മുഴുവന്‍ പോസ്റ്ററുകളും നീക്കം ചെയ്യാന്‍ ഡോ. താരൂര്‍ നിര്‍ദ്ദേശം നല്‍കി തെന്റെ വ്യക്തിത്വം തെളിയിച്ചു. മറ്റു സ്ഥാനാര്‍ത്ഥികളും ഡോ. താരൂരിനെ കണ്ടുപഠിക്കട്ടെ.

2009-04-13

പ്രകാശ് കാരാട്ടിനും, ബുദ്ധദേവിനുമൊപ്പം ഇടതുപക്ഷവും വെട്ടില്‍  

വാര്‍ത്തയും തെളിവുകളും ഇവിടെ ക്ലിക് ചെയ്തു വായിക്കാം.

2009-04-12

തിരുവനന്തപുരത്തെ മുസ്സ്ലീം വോട്ടുകള്‍ ഡോ. ശശി തരൂരിന് സ്വന്തം  

ഭാരതത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ച ഡോ. ശശി താരൂരിനെ പരാജയപ്പെടുത്താന്‍ യു. എന്‍ രക്ഷാസമിതിയില്‍ വീറ്റോ അധികാരം ഉപയോഗിച്ച സാമ്രാജ്യത്തശക്തിയായ അമേരിക്കയുടെ ഏജന്റുമാരാണ് ഈ പൊതുതിരഞ്ഞെടുപ്പില്‍ ശ്രീ. ശശി താരൂരിനെ തോല്പിക്കാന്‍ കുപ്രചരണങ്ങളുമായി നടക്കുന്നത് എന്ന വസ്തുത, തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ പ്രബുദ്ധരായ സമ്മദിദായകര്‍ തിരിച്ചറിയണമന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എ. അബ്ബാസ് സേട്ട് പ്രസ്താവിച്ചു.

സെര്‍ബ് പട്ടാളക്കാരുടെ ക്രൂരതക്കു വിധേയരായ ബോസ്നിയന്‍ മുസ്ലീംഗളെ സ്വാന്തനത്തിന്റെ കര സ്പര്‍ശവുമായി എത്തി സമാശ്വസിപ്പിക്കുകയും അവരുടെ പുനരധിവാസത്തിന് നേത്യത്വം നല്‍കി മുസ്ലീം ലോകത്തിന്റെ പ്രശംസ നേടിയെടുത്തതും, യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്ന ഡോ. ശശി താരൂരാണ്. അദ്ദേഹത്തെ ഇപ്പോള്‍ മുസ്ലീം വിരോധിയായി ചിത്രീകരിക്കുന്നത് നാല് വോട്ടിനുവേണ്ടി മാത്രമാണന്നകാര്യം മത ന്യൂനപക്ഷങ്ങള്‍ മനസ്സിലാക്കണം. എ. അബ്ബാസ് സേട്ട് അഭ്യര്‍ത്ഥിക്കുന്നു.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക.

2009-04-11

ബംഗാളില്‍ ഇസ്രയേല്‍ നിക്ഷേപമില്ല: ബുദ്ധദേവ് പറയുന്നത് പച്ചകള്ളം  

കൊല്‍ക്കത്ത: ബംഗാളില്‍ സ്വകാര്യ-പൊതുമേഖലകളിലോ സംയുക്തമായോ ഒരു രംഗത്തും ഇസ്രയേലിന്റെ നിക്ഷേപമില്ലെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും വ്യവസായമന്ത്രി നിരുപം സെന്നും വ്യക്തമാക്കി. ഇവിടെ ഇസ്രയേല്‍നിക്ഷപം ഉണ്ടെന്നു പറയുന്നവര്‍ അത് ഏതു മേഖലയിലാണന്ന് വ്യക്തമാക്കണമെന്നും വിശദാംശം വെളിപ്പെടുത്തണമെന്നും അവര്‍ അവശ്യപ്പെട്ടു. ബംഗാളില്‍ ഇസ്രയേല്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടന്ന കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ബുദ്ധദേവും നിരുപം സെന്നും ഇക്കാര്യം വിശദമാക്കിയത്. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ഇത്തരം പ്രസ്താവന കുറച്ചെങ്കിലും വസ്തുതകള്‍ക്ക് നിരക്കുന്നതാകണം. ഇസ്രയേലുമായി യോജിച്ച് വ്യവസായം തുടങ്ങാന്‍ സംസ്ഥാനസര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് വളരെ മുമ്പേ വ്യക്തമാക്കിയിട്ടുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായസംരംഭം തേടി ഇവിടെനിന്ന് ആരും അങ്ങോട്ടു പോയിട്ടില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ്, ബംഗാളില്‍ ഒരു ആശുപത്രി സ്ഥാപിക്കാനും പുരുളിയ ജില്ലയിലെ വരണ്ട പ്രദേശത്ത് കൃഷി ഫാം (ഡ്ര്രൈ ഫാം) സ്ഥാപിക്കാനുമുള്ള നിര്‍ദേശം ഇസ്രയേലില്‍നിന്നു വന്നതായി നിരുപം സെന്‍ പറഞ്ഞു. എന്നാല്‍, രണ്ടു കാര്യത്തിലും അവരുടെ ആവശ്യം അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. സര്‍ക്കാര്‍ ക്ഷണിച്ചിട്ടല്ല, മറിച്ച് നിര്‍ദേശവുമായി അവിടെനിന്നുള്ള നിക്ഷേപകര്‍ സ്വയം വന്നതാണ്. ഇതു രണ്ടും ഇസ്രയേല്‍ സര്‍ക്കാരുമായി ഒരു ബന്ധവും ഉള്ളതായിരുന്നില്ല. മറ്റൊരു വ്യവസായവും തുടങ്ങാനുള്ള നിര്‍ദേശം അവിടെനിന്നുണ്ടായിട്ടില്ല. സംസ്ഥാനത്ത് ഒരിടത്തും ഇസ്രയേലുമായി ബന്ധമുള്ള വ്യവസായസ്ഥാപനമില്ലെന്ന് നിരുപം സെന്‍ അറിയിച്ചു.

ബുദ്ധദേവും, പ്രകാശ് കാരാട്ടും പറയുന്നത് വെറും പച്ച കള്ളം. പശ്ചിമ ബംഗാളിന്റെ ഇസ്രയേല്‍ ബന്ധം ഇവിടയും, കേരളത്തിലെ ഇടതുപക്ഷക്കാരുടെ ഇസ്രയേല്‍ സ്നേഹം ഇവിടയും വായിക്കാം.

ഡോ. ശശി താരൂരോ അതോ ഇടതു പക്ഷമോ സയണിസ്റ്റുകളുടെ ഓമന?  

കോഴിക്കോട്: ഇസ്രയേല്‍ സഹായത്തോടെ സര്‍ക്കാര്‍ - സ്വകാര്യ മേഖലയില്‍ ഒരു നിക്ഷേപവും ബംഗാളില്‍ ഇല്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഏതെങ്കിലും ഒന്ന് ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം കോഗ്രസ് നേതാക്കളെ വെല്ലുവിളിച്ചു. ബംഗാളില്‍ ഇസ്രയേല്‍ സ്ഥാപനങ്ങളുള്ളതായി ഏ കെ ആന്റണിയാണ് കഴിഞ്ഞ ദിവസം ആക്ഷേപം ഉന്നയിച്ചത്. ഇസ്രയേലുമായി ഇന്ത്യ സൈനിക-സുരക്ഷാ കരാര്‍ ഉണ്ടാക്കുന്നതിനെയാണ് സിപിഐ എം എതിര്‍ക്കുന്നത്. പതിനഞ്ചു കൊല്ലമായി ഈ എതിര്‍പ്പ് തുടരുകയാണെന്നും കാരാട്ട് പറഞ്ഞു. കരാറിനെക്കുറിച്ച് അന്വേഷണം വേണം. അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം. ഇസ്രയേലുമായുള്ള ആയുധ ഇടപാട് സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകള്‍ തെരഞ്ഞെടുപ്പിനുശേഷം സിപിഐ എം പുറത്തുവിടും. ഇപ്പോള്‍ പുറത്തുവിടാത്തത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നുള്ള ആക്ഷേപം ഉണ്ടാകാതിരിക്കാനാണെന്നും അദേഹം പറഞ്ഞു. 2004ലെ തെരഞ്ഞെടുപ്പ്ഫലം ആവര്‍ത്തിക്കില്ല. കേന്ദ്രത്തില്‍ മൂന്നാം മുന്നണി അധികാരത്തില്‍ വരും. കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ തകര്‍ന്നിരിക്കുകയാണ്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഛിന്നഭിന്നമായെന്നും കാരാട്ട് തുടര്‍ന്നു. - വാര്‍ത്ത ദേശാഭിമാനി-

ഈ തെളിവെടുക്കുമോ പ്രകാശ് കാരാട്ടേ?

ഇന്നത്തെ ദേശാഭിമാനി വാര്‍ത്തയായാണ് മുകളില്‍ ഉദ്ധരിച്ചത്. പ്രതിരോധ മന്ത്രി എ.കെ ആന്റണി ഇന്നലെ പശ്ചിമ ബംഗാളില്‍ ഇസ്രായേല്‍ കമ്പനികള്‍ക്ക് ധാരാളം നിക്ഷേപങ്ങളുണ്ടെന്ന് പ്രസ്ഥാ- വിച്ചതിന്, പ്രകാശ് കാരാട്ട് അദ്ദേഹത്തെ വെല്ലുവിളിക്കുന്നു, സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ഇസ്രായേല്‍ നിക്ഷേപമുണ്ടെങ്കില്‍ ഏതങ്കിലും ഒരണ്ണമനിലും എടുത്ത് കാട്ടാന്‍‍. ഏ,കെ ആന്റണിക്ക് തണ്ടേടമുണ്ടങ്കില്‍ തെളിയിക്കാന്‍.

ഇസ്രയേലിലെ വന്‍‌കിട ബില്യണയര്‍ ബിസിനസ്സുകാരനാണ് Mordechai Zisser. തികഞ്ഞ ജൂത ഭക്തനായ ഇദ്ദേഅഹത്തിന്റെ ഹോട്ടലുകളില്‍ കോഷര്‍ (kosher) ഭക്ഷണമേ വിളമ്പുകയുള്ളൂ. ഇസ്രായേലിലെ വര്‍ഗ്ഗീയ തീവ്രവാദ രാഷ്ട്രീയ പാര്‍ട്ടിയായ Bayit Yehudi യെ പിന്താങ്ങുന്നത് ഇദ്ദേഹമാണ്. അദ്ദേഹം ചെയര്‍മാനായുള്ള ഗ്രൂപ്പാണ് യൂറോപ്പ് ഇസ്രായേല്‍ ഗ്രൂപ്പ്. അതിലെ ഒരു വമ്പന്‍ കമ്പനിയാണ് എല്‍-ബിറ്റ്-മെഡിക്കല്‍ ഇമേജിങ്ങ് (Elbit Medical Imaging). Mordechai Zisser യാണ് EMI-യുടെ ഡയറക്ടര്‍.

പ്രസ്തുത കമ്പനിയുടെ ‌വെബ് സൈറ്റിലെ പ്രെസ് റിലീസില്‍ പറയുന്നു, അംബുജ റിയല്‍റ്റി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഹര്‍ഷ വര്‍ധനന നിയോതിയയും എല്‍-ബിറ്റ്-മെഡിക്കല്‍ ഇമേജിങ്ങ് ഡയറക്ടര്‍ Mordechai Zisser എഗ്രീമെന്റില്‍ ഒപ്പിട്ടത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ ബുദദേബ് ബട്ടാചാര്യയുടേയും ഇസ്രായേലി അമ്പാസഡര്‍ ഡേവിഡ് ദാനിയേലീടെ സമക്ഷമാണന്ന് .

പ്രസ്തുത പ്രസ് റിലീസിന്റെ ആദ്യത്തെ രണ്ട് പാരഗ്രാഫ് ചുവടെ ചേര്‍ത്തിരിക്കുന്നു.

Tel Aviv, Israel, December 11, 2006 - Elbit Medical Imaging Ltd. (NASDAQ: EMITF) (“EMI” or the “Company”) and Ambuja Realty Group of India announced today that they have entered into a strategic joint venture to develop and operate a chain of multi-specialty tertiary hospitals in India to address the emerging need of specialized medical care in India. It is anticipated that the chain will include hospitals in major metropolitan areas of India. The first hospital in the chain will be a 1000 bed multi-specialty tertiary hospital and biotech research centre in Kolkata, to be named “The Neotia Elbit Healthciti”. The project will also include ancillary services such as a Biotech Research Centre, serviced apartments for patients’ families, a medical mall, an alternative medicine centre, and a nursing training institute. The total built up area of the project is anticipated to be approximately 250,000 square meters (approximately 2.5 million square feet), and the capital investment in the Kolkata project will be approximately INR 1,000 crores (approximately US $230 million) over a period of several years.

The Initial Agreement to this effect was signed today by Mr. Harshavardhan Neotia, Managing Director of Ambuja Realty Group and by EMI’s Executive Chairman of the Board of Directors, Mr. Mordechay Zisser, and by Vice Chairman of the Board of Directors, Mr. Abraham (Rami) Goren, in Kolkata in the presence of Honorable Chief Minister of West Bengal Sri Buddhadeb Bhattcharjee and His Excellency Mr. David Danieli, Ambassador of Israel .

അംബുജാ റിയല്‍റ്റി ഗ്രൂപ്പിന്റെ വെബ്സൈറ്റിലെ ഉള്ള ഒരു വാര്‍ത്തയാണിത്. സ്ക്രോള്‍ ചെയ്തു പോകണം എന്നുള്ളതുകൊണ്ടും നാളെ അതവിടെ കണ്ടില്ലെങ്കിലോ എന്നുള്ളതുകൊണ്ടും അതിന്റെ സ്ക്രീന്‍ ഷോട്ട്.

അംബുജാ ഗ്രൂപ്പ് പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്ഥാപനമായ വെസ്റ്റ് ബംഗാള്‍ ഹൗസിങ്ങ് ബോര്‍ഡുമായി പങ്കാളിത്തമുള്ള ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനവുമാണ്. അംബുജാ കമ്പനി ആദ്യം തുടങ്ങിയത് 95ല്‍ ജ്യോതി ബസു സര്‍ക്കാരിന്റെ സമ്മതത്തോടെയാണ്. പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നായ ഇവര്‍ക്ക് റെസ്റ്റോറന്റ് ചെയിനുകള്‍, പാര്‍ക്കുകള്‍, റോഡുകള്‍ ഇങ്ങിനെ സര്‍ക്കാ‍രുമായി കരാറുകള്‍ നിരന്തരം നടക്കുന്ന സ്ഥാപനവുമാണ്. അവരുടെ തന്നെ വെബ് സൈറ്റിലെ വിവരങ്ങളാണിവ. പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തമുള്ള ആദ്യത്തെ സ്ഥാപനവുമാണ്.

In the early 90’s Bengal Ambuja Housing Development Limited (BAHDL) was set up as a joint initiative between West Bengal Housing Board and Gujarat Ambuja Cements Limited. BAHDL now is a joint venture between West Bengal Housing Board and Ambuja Housing and Urban Infrastructure Company Limited consequent upon the divestment of Gujarat Ambuja Cements Ltd’s stake.

Bengal Ambuja Metro Development Limited is a Joint Venture with Kolkata Metropolitan Development Authority (KMDA). The Company was incorporated in the year 1999 for development of a "City Centre" project comprising 5.50 lac sq.ft. (approx) of residential cum commercial complex.

ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് വായിക്കൂ.

ഇതിനെക്കുറിച്ച് വന്ന മറ്റു പത്ര വാര്‍ത്തകാളാണിവയെല്ലാം. Hindu , Business Standard

2007ല്‍ കൊല്‍ക്കത്തയില്‍ വെച്ച് ഇസ്രായേലി നയതന്ത്രജ്ഞന്‍ ഡേവിഡ് ഡാനിയല്‍ പറഞ്ഞത് പ്രകാരം, ഇന്ത്യയിലുള്ള ഇസ്രായേലിന്റെ നിക്ഷേപം നാലു കൊല്ലം മുന്‍പ് പൂജ്യത്തില്‍ നിന്നു തുടങ്ങിയത് ഇപ്പോള്‍ ഏകദേശം ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളറോളം വരുമെന്നാണ്. അതില്‍ 230 മില്ല്യണ്‍ നിക്ഷേ പങ്ങളിലൊന്ന് തുടങ്ങിയതും പശ്ചിമ ബംഗാളിലും.

ഈ തെളിവുകള്‍ കാരാട്ടോ, ബുദ്ധദേബ് ബട്ടാചാര്യയോ, പോളിറ്റ് ബ്യൂറോയോ, ഡോ. താരൂരിനെതിരേ അടിസ്ഥാന രഹിതമായ ഇസ്രയേല്‍ ബന്ധം ആരോപിക്കുന്ന കേരളത്തിലെ ഇടതു പക്ഷക്കാരോ സ്വീകരിക്കുമോ? ഇനി പറയൂ ഡോ. തരൂരോ അതോ ഇടതുപക്ഷമോ സയണിസ്റ്റുകളുടെ ഓമന?

Development of a Pan-India Hospital Chain, Ambuja Realty Group

കടപ്പാട്: ഇഞ്ചി പെണ്ണ്

ഇസ്രായേലില്‍ നിന്ന്‌ 21 കോടിക്ക്‌ വിത്തു കാളകളെ വാങ്ങാന്‍ ഇടതുസര്‍ക്കാര്‍ പദ്ധതിയിട്ടു  

കോഴിക്കോട്‌: പരസ്യമായി ഇസ്രായേല്‍ വിരോധം പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ ഇസ്രായേലില്‍ നിന്ന്‌ 21.9 കോടി രൂപ ചെലവിട്ട്‌ 20 പ്രത്യേകയിനം വിത്തുകാളകളെയും ബീജവും ഇറക്കുമതി ചെയ്യാന്‍ നിലവിലുള്ള സംസ്ഥാന ഇടതുസര്‍ക്കാര്‍ ശ്രമം നടത്തി. ഇസ്രായേലുമായി ബന്ധം പാടില്ലെന്ന ഇടതുനിലപാടിന്‌ വിരുദ്ധമായാണ്‌ സര്‍ക്കാര്‍ ഇതിനുള്ള അപേക്ഷ കേന്ദ്രസര്‍ക്കാറിന്‌ കൈമാറിയത്‌. പദ്ധതിസംബന്ധിച്ച അന്തിമ തീരുമാനം ഇപ്പോഴും കേന്ദ്രത്തിന്റെ പരിഗണനയിലാണ്‌.

കേരളത്തില്‍ പാലുത്‌പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2007 ഒക്ടോബര്‍ 30ന്‌ സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ്‌ മന്ത്രി സി. ദിവാകരന്‍ നേരിട്ടാണ്‌ ഇസ്രായേല്‍ വിത്തുകാളകള്‍ക്കുവേണ്ടിയുള്ള അപേക്ഷ കേന്ദ്രത്തിന്‌ കൈമാറിയത്‌. കേരളത്തിന്റെ ഉഷ്‌ണകാലാവസ്ഥയ്‌ക്ക്‌ ഏറ്റവും അനുയോജ്യമാണ്‌ ഇസ്രായേല്‍ വിത്തുകാളകളെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ ധരിപ്പിച്ചു.

ഹോള്‍സ്റ്റീന്‍ ഫ്രീസിയര്‍, ജഴ്‌സി ഇനങ്ങളെ ഇറക്കുമതിചെയ്യാന്‍ സംസ്ഥാന മൃഗസംരക്ഷണവകുപ്പാണ്‌ പദ്ധതി തയ്യാറാക്കിയത്‌. 1998-നുശേഷം ഇന്ത്യയില്‍ ആദ്യമായി കര്‍ണാടകത്തിന്റെയും ഛത്തീസ്‌ഗഢിന്റെയും അപേക്ഷകള്‍ക്കൊപ്പമാണ്‌ കേന്ദ്രം കേരളത്തിന്റെ അപേക്ഷ പരിഗണിച്ചത്‌. സംസ്ഥാനത്തെ നാടന്‍ ഇനങ്ങളെ സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു.

സംസ്ഥാനത്തെ പാലുത്‌പാദനത്തില്‍ 20 ശതമാനം വര്‍ധന, ഇസ്രായേല്‍ വിത്തുകാളകളിലൂടെ ഉണ്ടാവുമെന്നും കേരളം കേന്ദ്രത്തെ ധരിപ്പിച്ചു. വി.എസ്‌. അച്യുതാനന്ദന്‍ സര്‍ക്കാര്‍ കേരളഭരണത്തിലെത്തിയശേഷം അന്നത്തെ മന്ത്രിയായിരുന്ന പി.ജെ. ജോസഫാണ്‌ ആദ്യം ഇസ്രായേല്‍ വിത്തുകാളകളുടെ സാധ്യത സംസ്ഥാന സര്‍ക്കാറിന്റെ മുന്നില്‍ അവതരിപ്പിച്ചത്‌. തുടര്‍ന്ന്‌, കര്‍ഷക സംഘടനകളുടെ കൂടി അഭിപ്രായം എന്നനിലയിലാണ്‌ പദ്ധതിക്ക്‌ സംസ്ഥാന മന്ത്രിസഭ പച്ചക്കൊടി കാട്ടിയത്‌. ഇസ്രായേല്‍ വിത്തുകാള ഇറക്കുമതിയില്‍ ഇസ്രായേല്‍ വിരുദ്ധ നിലപാടിന്റെ പ്രശ്‌നമുദിക്കുന്നില്ലെന്നാണ്‌ ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ ഈ ഘട്ടത്തില്‍ കൈക്കൊണ്ട നിലപാട്‌.

തുടര്‍ന്ന്‌ മന്ത്രി ദിവാകരനും കേരള ലൈവ്‌സ്റ്റോക്ക്‌ ഡവലപ്പ്‌മെന്റ്‌ ബോര്‍ഡ്‌ മാനേജിങ്‌ ഡയറക്ടര്‍ ഡോ. അനി എസ്‌. ദാസ്‌ എന്നിവരുമുള്‍പ്പെടുന്ന സംഘം കേന്ദ്ര കൃഷിമന്ത്രി ശരദ്‌പവാറിനെക്കണ്ട്‌ 2007 ഒക്ടോബര്‍ 30ന്‌ ചര്‍ച്ച നടത്തി.

ആദ്യഘട്ടത്തില്‍ മൊത്തം ഒരുലക്ഷം പശുക്കളില്‍ ഇസ്രായേല്‍ വിത്തുകാളകളുടെ ബീജസങ്കലനം നടത്താനാണ്‌ കേരളം പദ്ധതി തയ്യാറാക്കിയത്‌. ഇസ്രായേല്‍ കാളകളെ കേരളത്തില്‍ മാട്ടുപ്പെട്ടി ഫാം കേന്ദ്രമാക്കി താമസിപ്പിക്കാനും രൂപരേഖയുണ്ടാക്കിയിരുന്നു.

അതേസമയം ഇസ്രായേല്‍ വിത്തുകാള ഇറക്കുമതിക്ക്‌ അനുമതി നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന്‌ കേന്ദ്രം കേരളത്തെ അറിയിച്ചതായി സൂചനയുണ്ട്‌. മൃഗങ്ങളുടെയും അവയുമായി ബന്ധപ്പെട്ട മറ്റു ഘടകങ്ങളുടെയും ഇറക്കുമതിയും കയറ്റുമതിയും വിവിധ രാജ്യങ്ങളുമായി ഒപ്പുവെക്കുന്ന 'ഹെല്‍ത്ത്‌ പ്രോട്ടോക്കോള്‍' അനുസരിച്ചു മാത്രമേ പാടുള്ളൂ. എന്നാല്‍, നിലവില്‍ ഇസ്രായേലുമായി ഇന്ത്യക്ക്‌ ഹെല്‍ത്ത്‌ പ്രോട്ടോക്കോള്‍ ഉടമ്പടി ഇല്ലെന്ന്‌ കേന്ദ്രം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചതായാണ്‌ സൂചന.

20 പ്രത്യേകയിനം വിത്തുകാളകളെയും ബീജവും ഇറക്കുമതി ചെയ്യാന്‍ ശ്രീ. അച്യുതാനന്ദന്റെ സംസ്ഥാന ഇടതുസര്‍ക്കാര്‍‍ ശ്രമം നടത്തിയിരിക്കുന്നു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ 21.9 കോടി രൂപയാണ് പാലസ്തീനിലേക്കു മിസൈല്‍ വിടാന്‍ കേരളകമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഭാവന നല്‍കാന്‍ പ്ലാന്‍ ഇട്ടിരിക്കുന്നത്. അപ്പോള്‍ ഡോ. ശശി താരൂരോ അതോ ഡോ. ശശി താരൂരിന് സയണിസ്റ്റ് ചായ്‌വ് എന്ന അടിസ്ഥാന രഹിതമായ വാദം ഉന്നയിക്കുന്ന ഇടതുപക്ഷമോ ഇസ്രായേലിന്റെ ഏജന്റ്?

വാര്‍ത്ത: മത്യഭൂമി

ഡോ. ശശി താരൂര്‍ ഇന്ത്യയുടെ അഭിമാനം-ദേശാഭിമാനി പത്രം  

2006 ഒക്ടോബര്‍ 6-ന് ദേശാഭിമാനി ദിന- പത്രത്തിന്റെ ഏഴാം പേജില്‍ വന്ന വാര്‍ത്തയില്‍ “തരൂരിന്റെ പരാജയം ഇന്ത്യന്‍ നയതന്ത്രത്തിനേറ്റ തിരിച്ചടി” എന്ന തല- ക്കെട്ടില്‍ റിപ്പോര്‍ട്ടര്‍ വി.ബി പരമേശ്വരല്‍ പ്രസിദ്ധീ- കരിച്ചിരിക്കുന്നത്. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ അമേരിക്ക തയ്യാറായില്ല. അഞ്ച് സ്ഥിരാംഗങ്ങളില്‍ അമേരിക്ക മാത്രമാണ് ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിയെ വീറ്റോ ചെയ്തത്. ഇന്ത്യന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് എതിര് നിന്നതും അമേരിക്കയാണ്.

യു.എന്‍. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക്‌ ശശി തരൂര്‍ മത്സരിച്ചപ്പോള്‍ സി.പി.എം. പിന്തുണച്ചിരുന്നു. മഹത്തായ ഈ സ്ഥാനത്തേക്ക്‌ ഒരു മലയാളി നിര്‍ദ്ദേശിക്കപ്പെട്ടത്‌ അഭിമാനകരമാണെന്നാണ്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞത്‌. സീതാറാം യെച്ചൂരിയും ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്‌തിരുന്നു. അമേരിക്ക എതിര്‍ത്തതുകൊണ്ടാണ്‌ യു.എന്‍. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ പരാജയപ്പെട്ടത്‌. എന്നാല്‍ ഇത്‌ മറച്ചുവെച്ച്‌ ശശി തരൂര്‍ അമേരിക്കന്‍ ഏജന്റാണെന്നെല്ലാം എതിരാളികള്‍ പ്രചരിപ്പിക്കുകയാണ്‌

കടപ്പാട്: മത്യഭൂമി, ഫാര്‍മര്‍

2009-04-10

ഡോ. ശശി താരൂരിന്റെ വികസന സ്വപ്നങ്ങള്‍  



ഡോ. ശശി താരൂര്‍ വിവാദ ലേഖനത്തില്‍ പറഞ്ഞത് എന്ത്?  

ചില മലയാള പത്രങ്ങള്‍ തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ഡോ. ശശി തരൂരിനെതിരെ, അമേരിക്കന്‍ സാമ്രാജ്യത്വ പക്ഷപാതവും സയണിസ്റ്റ്‌ ബന്ധങ്ങളും ആരോപിച്ച്‌, പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഇസ്രായേലി പത്രമായ 'ഹാരെറ്റ്‌സ്‌' (ജനവരി 23, 2009) ഉള്‍പ്പെടെയുള്ള ചില പത്രങ്ങളില്‍ വന്ന അദ്ദേഹത്തിന്റെ ലേഖനമാണ്‌ 'ഇന്ത്യയുടെ ഇസ്രായേല്‍ അസൂയ' ആരോപണവിഷയം. മുംബൈയില്‍ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ചായിരുന്നു ലേഖനം.

വിമര്‍ശകരുടെ അഭിപ്രായത്തില്‍, ഈയിടെ നടന്ന ഗാസാ ആക്രമണത്തില്‍ ഇസ്രായേല്‍ വീടുകളും പോലീസ്‌ സ്റ്റേഷനുകളും റോഡുകളും കെട്ടിടങ്ങളും മറ്റും നശിപ്പിക്കുന്നതും പിഞ്ചുപൈതങ്ങളും സ്‌ത്രീകളും ഉള്‍പ്പെടെയുള്ളവരെ കൊല്ലുന്നതും ഡോ. തരൂരിനെ 'ആഹ്ല്‌ളാദ ചിത്തനാക്കി'. അദ്ദേഹം ഇസ്രായേലിനെ 'വാനോളം പുകഴ്‌ത്തി'. ഹമാസിന്റെ അധീനതയിലുള്ള ഗാസയില്‍നിന്നുള്ള ആക്രമണത്തെ ചെറുക്കുന്നതിലുള്ള ഇസ്രായേലിന്റെ വൈദഗ്‌ധ്യവും നൈപുണ്യവും കണ്ടപ്പോള്‍ എന്തുകൊണ്ട്‌ നമുക്ക്‌ ഇങ്ങനെ ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ്‌ അദ്ദേഹത്തിന്റെ ആശ്ചര്യം എന്നും ഒരു ലേഖകന്‍ എഴുതി.

ശശി തരൂരിന്റെ ലേഖനം അത്‌ പ്രസിദ്ധീകരിച്ച സമയത്തുതന്നെ ഞാന്‍ വായിച്ചിരുന്നു. മലയാള പത്രങ്ങളില്‍ വന്ന വിമര്‍ശനങ്ങള്‍ കണ്ടപ്പോള്‍ വീണ്ടും വായിച്ചു. അദ്ദേഹം ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത കാര്യങ്ങളാണ്‌ മുന്‍വിധിയോടെ ചില ഭാഗങ്ങള്‍ തിരഞ്ഞെടുത്ത്‌ ഉദ്ധരിച്ച്‌ ചില പത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന്‌ ബോധ്യപ്പെടുകയും ചെയ്‌തു.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ലേഖനത്തിന്റെ സാഹചര്യം (അല്ലെങ്കില്‍ പശ്ചാത്തലം) ആണ്‌. ഇസ്രായേലിന്റെ ഗാസാ ആക്രമണമോ, ഇസ്രായേലികളും പലസ്‌തീനികളും തമ്മിലുള്ള തര്‍ക്കത്തിന്റെ ന്യായങ്ങളോ അന്യായങ്ങളോ ആയിരുന്നില്ല ലേഖന വിഷയം. അതുകൊണ്ട്‌ ഇസ്രായേലിന്റെ ആക്രമണത്തെ ന്യായീകരിക്കുകയോ ന്യായീകരിക്കാതിരിക്കുകയോ ചെയ്യുന്ന പ്രശ്‌നമുണ്ടായിരുന്നില്ല.

ഇന്ത്യ തുടരെത്തുടരെ ഭീകരാക്രമണങ്ങള്‍ക്ക്‌ വിധേയമാകുന്നുണ്ട്‌. ഏറ്റവും ഒടുവിലത്തേത്‌ മുംബൈയില്‍ നടന്നതായിരുന്നു. ഭീകരാക്രമണങ്ങളെ ഇന്ത്യയും ഇസ്രായേലും എങ്ങനെ ചെറുക്കുന്നുവെന്ന്‌ നിരീക്ഷിക്കുന്ന ഇന്ത്യക്കാര്‍ ഇസ്രായേലിന്റെ ആക്രമണങ്ങളും പ്രതിരോധനടപടികളും ഇന്ത്യയുടെ 'വൈരാഗികളുടേ തായ മരവിപ്പു'മായി തട്ടിച്ചുനോക്കുമ്പോള്‍ അസൂയ ജനിപ്പിക്കുമാറ്‌ ഫലപ്രദമായി കാണുന്നുവെന്നതായിരുന്നു അദ്ദേഹം എഴുതിയത്‌. ഹമാസിന്‌ തിരിച്ചടിക്കാന്‍ കഴിയില്ലെന്ന്‌ ഇസ്രായേലിന്‌ നല്ലപോലെ അറിയാമെന്നും ആണവായുധങ്ങളുള്ള പാകിസ്ഥാനോട്‌ ഇന്ത്യയ്‌ക്ക്‌ ഇസ്രായേല്‍ പലസ്‌തീനികളോടെന്നതുപോലെ പെരുമാറാന്‍ കഴിയില്ലെന്നും അദ്ദേഹം തുടര്‍ന്നു വാദിക്കുന്നു. എന്റെ അഭിപ്രായത്തില്‍ ഡോ. തരൂരിന്‌ പറ്റിയ വീഴ്‌ച പലസ്‌തീനികള്‍ ഇസ്രായേലിനെതിരെ കൈക്കൊള്ളുന്ന നടപടികളും മാര്‍ഗങ്ങളും ചെറുത്തുനില്‍പ്പിന്റെ (ഭീകരതയുടേതല്ല) ഭാഗമാണെന്ന വസ്‌തുത അദ്ദേഹം വിസ്‌മരിച്ചുപോയി എന്നതാണ്‌.

പക്ഷേ, ഗാസയില്‍ മരണം നഗ്‌നനതാണ്ഡവമാടുന്നതുകണ്ടപ്പോള്‍ മഴക്കാറു കണ്ട ആഹ്ല്‌ളാദത്തോടെ പീലി വിടര്‍ത്തിയാടിയ മയിലായി ഡോ. ശശി തരൂരിനെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ അദ്ദേഹത്തിന്റെ ജീവിത വീക്ഷണമോ, വിവാദലേഖനത്തിന്റെ അന്തസ്സത്തയോ മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരാണ്‌. 'ഹാരെറ്റ്‌സി'ല്‍ വന്ന ലേഖനത്തിന്റെ കാതലായ ഭാഗം ഇതാണ്‌:

''പാകിസ്ഥാനുമായുള്ള യുദ്ധംകൊണ്ട്‌ ഒന്നും നേടാനാവില്ലെന്ന്‌ ഇന്ത്യയ്‌ക്ക്‌ അറിയാമെന്നുള്ളതാണ്‌ വാസ്‌തവം. ഭീകരന്മാര്‍ ആഗ്രഹിക്കുന്നത്‌ ഇത്തരത്തിലുള്ള ഒരു യുദ്ധമാണ്‌. അവരുടെ കെണിയില്‍ വീഴുന്നതിന്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ യാതൊരു ന്യായവും കാണുന്നില്ല.''

ഹാരെറ്റ്‌സ്‌ ഇടതുപക്ഷ പത്രമാണ്‌, ഇസ്രായേലിനെക്കുറിച്ച്‌ അമേരിക്കന്‍ പത്രങ്ങളായ വാഷിങ്‌ടണ്‍ പോസ്റ്റ്‌, ന്യൂയോര്‍ക്ക്‌ ടൈംസ്‌ എന്നിവ ഉറക്കത്തില്‍ പോലും പറയാന്‍ പേടിക്കുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്നെഴുതുന്ന ഒരു പത്രം എന്നുകൂടി ഇവിടെ എടുത്തുപറയേണ്ടതുണ്ട്‌.

നവംബറില്‍ മുംബൈയില്‍ നടന്നത്‌ ഇന്ത്യയുടെ സപ്‌തംബര്‍ 11 ആണെന്ന്‌ വരുത്തിത്തീര്‍ക്കുവാനും അങ്ങനെ ഇന്ത്യയെ അമേരിക്കയുടെ ഭീകര യുദ്ധത്തില്‍ പങ്കാളിയാക്കാനും അമേരിക്കന്‍ പത്രങ്ങളും നിയോകോണ്‍ വൃത്തങ്ങളും അങ്ങേയറ്റം ശ്രമിച്ചിരുന്നു. ഇന്ത്യ ഈ ആഖ്യാനം ഉള്‍ക്കൊള്ളരുതെന്നും അതിന്‍േറതായ ശൈലിയിലും രീതിയിലും ഭീകരതയെ നേരിടണമെന്നുമാണ്‌ ഡോ. ശശി തരൂര്‍, അദ്ദേഹത്തിന്റെ മക്കളായ കനിഷ്‌ക്‌ തരൂര്‍, ഇഷാന്‍ തരൂര്‍ (രണ്ടുപേരും അച്ഛനപ്പോലെ മികവും കഴിവും ഉറ്റ എഴുത്തുകാരാണ്‌), പ്രിയംവദ ഗോപാല്‍ എന്നിവരെപ്പോലെ വിദേശ പത്രങ്ങളില്‍ എഴുതാറുള്ള, മിക്ക ഇന്ത്യന്‍ ലിബറല്‍ ബുദ്ധിജീവികളും വാദിച്ചത്‌.

ഡോ. ശശി തരൂരിനെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായിക്കാണാന്‍ സയണിസ്റ്റ്‌ വൃത്തങ്ങളും അമേരിക്കയും ആഗ്രഹിച്ചിരുന്നുവെന്നാണ്‌ മറ്റൊരു വാദം. എങ്കില്‍ അദ്ദേഹം തോറ്റുപോയത്‌ എന്തുകൊണ്ടാണ്‌? ''ഓ അത്‌ എതിര്‍സ്ഥാനാര്‍ഥി ബാന്‍ കി മൂണ്‍ കൂടുതല്‍ സ്വീകാര്യനും സമ്മതനും (കൂടുതല്‍ സയണിസ്റ്റും അമേരിക്കന്‍ സാമ്രാജ്യത്വ വാദിയും) ആയതുകൊണ്ടാണെ''ന്നാണ്‌ മറുപടി. ഇത്‌ മനസ്സിലാക്കാതെയായിരുന്നു സയണിസ്റ്റുകള്‍ ആദ്യം തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തെ തലതൊട്ടനുഗ്രഹിച്ചതെന്ന്‌ പറയുന്നവര്‍ക്ക്‌ സയണിസ്റ്റുകളുടെ ബുദ്ധികൂര്‍മതയെക്കുറിച്ചോ പ്രവര്‍ത്തന തന്ത്രങ്ങളെക്കുറിച്ചോ ഒന്നും അറിയില്ല.

ഡോ. തരൂരിന്‌ ഐക്യരാഷ്ട്രസഭയുടെ പരമോന്നത പദവി ലഭിക്കാതെ പോയത്‌ അദ്ദേഹത്തിന്റെ യോഗ്യതക്കുറവുകൊണ്ടായിരുന്നില്ല. ഇന്ത്യക്കാരനായതുകൊണ്ടാണ്‌. ചൈനയോ പാശ്ചാത്യ രാഷ്ട്രങ്ങളോ ഒരു ഇന്ത്യക്കാരനെ ആ സ്ഥാനത്തിരിക്കുവാന്‍ ഒരിക്കലും അനുവദിക്കില്ല. ഇന്ത്യ അമേരിക്ക പറയുന്നതിനനുസരിച്ച്‌ തുള്ളുന്ന ഒരു ചെറുകിട രാഷ്ട്രമല്ല എന്നതുമാത്രമല്ല കാരണം. കശ്‌മീര്‍ പ്രശ്‌നം ഇല്ലെങ്കിലും ഉണ്ടെങ്കിലും പാശ്ചാത്യശക്തികളുടെ ഓമനയായ പാകിസ്ഥാന്‍ അത്‌ ഇഷ്‌ടപ്പെടുകയില്ലെന്നതാണ്‌ മറ്റൊരു കാരണം. ചൈന ഏഷ്യയില്‍ എതിരാളിയായി കാണുന്ന രാജ്യം ഇന്ത്യയാണ്‌.

ഒരു ഇന്ത്യക്കാരനെ ഇത്ര തന്ത്രപ്രധാനമായ സ്ഥാനത്തിരുത്തുന്നത്‌ തങ്ങളുടെ താത്‌പര്യങ്ങള്‍ക്ക്‌ ഒരിക്കലും യോജിക്കില്ലെന്ന്‌ ചൈനയ്‌ക്ക്‌ നന്നായറിയാം- സെക്രട്ടറി ജനറല്‍ ഹാമര്‍ ഷോളിന്റെ കാലത്തുണ്ടായിരുന്ന അധികാരമോ അന്തസ്സോ ഇപ്പോഴില്ലെങ്കിലും. അതീവ ലളിതമായ ഈ സത്യം ഡോ. ശശി തരൂരിനെപ്പോലുള്ള ഒരു വ്യക്തി കാണാതെപോയത്‌ എന്തുകൊണ്ടാണെന്ന്‌ ഞാന്‍ പലപ്പോഴും അമ്പരന്നിട്ടുണ്ട്‌.

കൂടുതല്‍ പ്രസക്തമായ ചോദ്യം പലസ്‌തീന്‍ തിരുവനന്തപുരം തിരഞ്ഞെടുപ്പില്‍ ഒരു വിഷയമാകണമോ എന്നതാണ്‌. അറബ്‌ രാജ്യങ്ങളില്‍ ധാരാളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നതുകൊണ്ട്‌ ഇന്ത്യ അറബ്‌ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന്‌ നമുക്ക്‌ വാദിക്കാം. ഇസ്രായേലിനെതിരെ 55 അറബ്‌ മുസ്ലീം രാജ്യങ്ങളുണ്ട്‌. ഇവയുമായി ഇന്ത്യയ്‌ക്ക്‌ നല്ല വ്യാപാരബന്ധങ്ങളുണ്ട്‌. ഇതിനര്‍ഥം നാളെ ബി.ജെ.പി. അധികാരത്തില്‍വന്നാലും ഈ ബന്ധങ്ങള്‍ തുടരുമെന്നാണ്‌. തുടര്‍ന്നിട്ടുമുണ്ട്‌. ഇത്‌ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രശ്‌നമാണ്‌; മുസ്ലീംങ്ങളുടേതല്ല. അറബ്‌ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശവ്യാപാരത്തിന്റെ 90 ശതമാനവും അ-മുസ്ലീംങ്ങളാണ്‌ കൈകാര്യം ചെയ്യുന്നത്‌.

മുസ്ലീം സംഘടനകള്‍ പലസ്‌തീന്‍പ്രശ്‌നം ഇപ്പോള്‍ പൊക്കിപ്പിടിക്കുന്നത്‌, വൈകാരികമായ പ്രശ്‌നങ്ങളില്‍ (അതായത്‌ സാധാരണ മുസ്ലീംങ്ങളുടെ ദൈനംദിന ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്തവ) ഭാവനാ വിജയം നേടുകയെന്ന പതിവു രാഷ്ട്രീയം അവര്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്നതിന്‌ തെളിവാണ്‌. ഇസ്രായേല്‍ ഇന്ത്യയുടെ ആഭ്യന്തര നയമാക്കുവാന്‍ ശ്രമിക്കുന്നവര്‍ ഫലത്തില്‍ ചെയ്യുന്നത്‌, ഇന്ത്യയിലെ മുസ്ലീംങ്ങളെ ശരിക്ക്‌ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ തങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നോ, ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നോ വിളിച്ചുപറയുകയാണ്‌.

-എ.എം. പക്കര്‍കോയ-അറബ്‌ ന്യൂസ്-

2009-04-09

ഡോ. ശശി തരൂര്‍ മനസ്സു തുറക്കുന്നു  

ബ്യൂറോക്രാറ്റന്നും, ഹിപ്പോക്രാറ്റന്നും ഡോ. ശശി താരൂരിനെ മുദ്രയടിക്കുമ്പോള്‍ പതിനൊന്നു വര്‍ഷം അഭയാര്‍ത്ഥികള്‍ക്കു വേണ്ടി, അവരുടെ പുനരധിവാസത്തിനുവേണ്ടി കഷ്ടപ്പെട്ട ആ മനുഷ്യനെ ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും ഹത്യ ചെയ്യുന്നത് ശരിയന്നു തോന്നുന്നുവോ? 1978-ല്‍ ഐക്യരാഷ്ട്ര സഭയില്‍ ചേര്‍ന്ന ഡോ. ശശി തരൂര്‍ മനസ്സു തുറക്കുന്നു.


ഡോ. ശശി താരൂരും ഹാരെറ്റ്‌സില്‍ എഴുതിയ വിവാദ ലേഖനവും  

Last update - 12:04 23/01/2009

India's Israel envy
By Shashi Tharoor
Tags: Israel News, Gaza, India, IDF

NEW DELHI - As Israeli planes and tanks were exacting a heavy toll on Gaza, India's leaders and strategic thinkers were watching with an unusual degree of interest - and some empathy.

India's government, no surprise, joined the rest of the world in calling for an end to the military action, but its criticism of Israel was muted. For, as Israel demonstrated anew its determination to end attacks on its civilians by militants based in Hamas-controlled territory, many in India, still smarting from the horrors of the Mumbai attacks in November, have been asking: Why can't we do the same?

For many Indians, the temptation to identify with Israel was strengthened by the terrorists' seizure of the Chabad House, and the painful awareness that India and Israel share many of the same enemies. India, with its 150 million Muslims, has long been a staunch supporter of the Palestinian cause, and remains strongly committed to an independent Palestinian state. But the Mumbai attacks confirmed what has become apparent in recent years: The forces of global Islamist terror have added Indians to their target list of reviled "Jews and crusaders."

Just as Israel has frequently been attacked by rockets fired from across its border, India has suffered repeated assaults by killers trained, equipped, financed and directed by elements based next door, in Pakistan. When president George W. Bush's press secretary equated members of Hamas with the Mumbai killers, her comments were widely circulated in India.

Yet there the parallels end. Israel is a small country living in a permanent state of siege, highly security-conscious and surrounded by forces hostile to it; India is a giant country whose borders are notoriously permeable, an open society known for its lax and easygoing ways.

Whereas many regard Israel's toughness as its principal characteristic, India's own citizens view their country as a soft state, its underbelly easily penetrated by determined terrorists. Whereas Israel notoriously exacts grim retribution for every attack on its soil, India has endured with numbing stoicism an endless series of bomb blasts, including at least six major assaults in different locations in 2008 alone. Terrorism has taken more lives in India than in any country in the world after Iraq, and yet, unlike Israel, India has seemed unable to do anything about it.

Moreover, whereas Israel's principal adversary is currently Hamas, India faces a slew of terrorist organizations - Lashkar-e-Toiba, Jaish-e-Mohammad, Jamaat-ud-Dawa and more. But, whereas Hamas operates from Gaza without international recognition, India's tormentors function from Pakistan, a sovereign member of the United Nations. And that makes all the difference.

Hamas is in no position to repay Israel's air and ground attacks in kind, whereas an Indian attack on Pakistani territory, even one targeting terrorist bases and training camps, would invite swift retaliation from the Pakistani army. And, at the end of the day, one chilling fact would prevent India from thinking that it could use Israel's playbook: The country that condones, if not foments, the terror attacks on India is a nuclear power.

So India has gone to the world community with evidence that the Mumbai attacks were planned in Pakistan and conducted by Pakistanis who maintained contact with handlers there during the operation. While India had briefly hoped that the proof might enable Pakistan's weak civilian government to rein in the malign elements in its society, the Pakistani authorities' reaction has been one of denial.

Yet no one doubts that Pakistan's all-powerful military intelligence has, over the last two decades, created and supported terror organizations as instruments of Pakistani policy in Afghanistan and India. When India's embassy in Kabul was hit by a suicide bomber last July, American intelligence sources revealed that not only was Pakistan's Inter-Services Intelligence behind the attack, but that it made little effort to cover its tracks. The ISI knew perfectly well that India would not go to war with Pakistan to avenge the killing of its diplomatic personnel.

The fact is that India knows that war will accomplish nothing. Indeed, it is just what the terrorists want - a cause that would rally all Pakistanis to the flag and provide Pakistan's army an excuse to abandon the unpopular fight against the Taliban and Al-Qaida in the west for the more familiar terrain of the Indian border in the east. India's government sees no reason to play into the hands of those who seek that outcome.

Yet, when Indians watch Israel take the fight to the enemy, killing those who launched rockets against it and dismantling many of the sites from which the rockets flew, some cannot resist wishing that they could do something similar in Pakistan. India understands, though, that the collateral damage would be too high, the price in civilian lives unacceptable, and the risks of the conflict spiraling out of control too acute to contemplate such an option. So Indians place their trust in international diplomacy and watch, with ill-disguised wistfulness, as Israel does what they could never permit themselves to do.

Shashi Tharoor is an Indian novelist and commentator, and a former under-secretary-general of the United Nations. Copyright: Project Syndicate.

ഹരെറ്റ്സിലെ പേജ് ഇവിടെ ക്ലിക്‌ചെയ്ത് കാണാം


2009-04-08

അഴീക്കോട് തലകുനിക്കട്ടെ  

-മാധ്യമങ്ങള്‍ക്ക് നല്‍കിയത് പ്രസിദ്ധീകരിച്ചില്ല-

ആര്‍ക്കും എന്തും എഴുതി വിടാവുന്ന ഉറവിടവും വിശ്വാസ്യതയും തെളിയിക്കേണ്ടതില്ലാത്ത ഇന്റെര്‍നെറ്റിനെ ആധാരമാക്കി ശ്രീ സുകുമാര്‍ അഴിക്കോട് 2009, ഏപ്രില്‍ മൂന്നാം തീയതി വെള്ളിയാഴ്ച ദേശാഭിമാനി പത്രത്തിലൂടെ പ്രസിദ്ധീകരിച്ച ലേഖനം തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടര്‍മാരെ ഏറെ തെറ്റിദ്ധരിപ്പിക്കും എന്നതിനാല്‍ ചില വസ്തുതകള്‍ പൊതുജനസമക്ഷം ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുന്നു.

രാഷ്ട്രീയവും അല്ലാത്തതുമായ ഓരോ സംഭവങ്ങളും വിശകലനം ചെയ്ത് സാമാന്യ ബുദ്ധിയോടുകൂടി ജീവിക്കുന്ന കേരളീയരുടെ ധിഷണയെ പരിഹസിക്കുകയാണ് പ്രസ്തുത ലേഖനത്തിലൂടെ ഡോ. അഴിക്കോട്. ഡോ. ശശി തരൂര്‍ ആരാണന്നും എന്താണെന്നും അറിയാന്‍ ഇന്റെര്‍നെറ്റല്ല ആധാരം. അദ്ദേഹത്തിന്റെ ജീവിതം ലോകത്തിന് മുഴുവന്‍ പരിചിതമാണ്. അദ്ദേഹത്തിന്റെ അറിവും കഴിവും പ്രവര്‍ത്തന പരിചയവും മലയാളികള്‍ക്ക് മുഴുവന്‍ അറിവുള്ളതാണ്. ശശി തരൂര്‍ എത്രമാത്രം ഇന്ത്യയെ, പ്രത്യേകിച്ച് കേരളത്തെ സ്നേഹിക്കുന്നു എന്നും തന്റെ പാര്‍ലമെന്റ് മണ്ഡലത്തിനുവേണ്ടി എത്രമാത്രം ഗഹന ചിന്തയോടെയും ദീര്‍ഘവീക്ഷണത്തോടെയും കാര്യങ്ങള്‍ നോക്കിക്കാണുന്നുവെന്നും അറിയണമെന്നുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് www.shashitharoor.in ആധികാരിക ദൃഷ്ടാന്തമാണ്. തന്റെ മണ്ഡലത്തെക്കുറിച്ച്, തന്റെ നാടിനെക്കുറിച്ച്, ദീര്‍ഘദര്‍ശന മില്ലാത്ത ഒരു നേതാവിനും നമ്മുടെ രാജ്യത്തിന്റെ ഭാവി തിരുത്തിക്കുറിക്കാനാവില്ല. ക്രാന്തദര്‍ശികളായ നേതാക്കന്മാര്‍ ജവഹര്‍ലാല്‍ നെഹ്രുവിനും ഇന്ദിരാഗാന്ധിക്കും പിന്നെ രാജീവ് ഗാന്ധിക്കും ശേഷം എത്രപേര്‍ ഉണ്ടായിട്ടുണ്ട്. അത് തുറന്ന് പറയാന്‍ ശശി തരൂര്‍ കാണിച്ച തന്റേടം കഴമ്പില്ലാത്ത നേതാക്കള്‍ക്ക് കയ്ക്കുമെങ്കിലും അഭിനന്ദനീയം തന്നെ. ഇതില്‍ കോണ്‍ഗ്രസ് വിമര്‍ശനമില്ല. ഒരു പാര്‍ട്ടിയേയും പ്രത്യേകിച്ച് ഉദ്ദേശിച്ചിട്ടുമില്ല. വാസ്തവത്തില്‍ വഴിതെറ്റിയ രാഷ്ട്രീയ നീക്കുപോക്കുകള്‍ വായ് തോരാതെ പ്രസംഗിക്കുകയും ഖജനാവ് കാലിയാക്കി സ്വന്തം പോക്കറ്റ് വീര്‍പ്പിക്കുകയും ചെയ്തുപോരുന്ന ഇടത്പക്ഷ നേതാക്കളുടെ മുഖത്തേറ്റ പ്രഹരമാണിത് എന്ന തിരിച്ചറിവാണ് അഴിക്കോടിന്റെ ലേഖനത്തിന് പിന്നില്‍.

ലോകം കാണാത്തവരല്ല തിരുവനന്തപുരത്തുകാര്‍. ഒരു യൂണിവേഴ്സിറ്റി പ്രോഗ്രാം ആ രാജ്യത്ത് മുന്‍ നിരയിലുള്ള ഒരു കമ്പനി സ്പോന്‍സര്‍ ചെയ്യുന്നത് അമേരിക്കയിലല്ല ഇന്ത്യയിലും സാധാരണമാണ്. ഒരു സര്‍വ്വകലാശാലാ പരിപാടിയില്‍ പ്രഭാഷകനായി ക്ഷണിക്കപ്പെട്ടുപോയതാണോ ശശി തരൂര്‍ ചെയ്ത കുറ്റം? ചിന്തകരും ബുദ്ധിജീവികളും സൈദ്ധാന്തികരും പല പല സര്‍വ്വകലാശാലകളിലൂടെ അറിവ് പങ്കുവയ്ക്കാന്‍ തയ്യാറാകുന്നത് ഏത് കമ്പനിയാണ് സ്പോന്‍സര്‍ ചെയ്യുന്നു എന്നുനോക്കിയല്ല. മറിച്ച് ശ്രോതാക്കളുടെ ഉന്നതി മുന്‍നിറുത്തിയാണ്. സ്പോണ്‍സര്‍മാര്‍ മാറി മാറി വന്നെന്നിരിക്കും. പ്രഭാഷകര്‍ സ്പോണ്‍സര്‍മാരുടെ വക്താക്കളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്. മറ്റൊരു മാര്‍ഗ്ഗവും കാണാത്തപ്പോള്‍ അഴിക്കോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇല്ലാത്ത കഥ മെനഞ്ഞ് സാധാരണ ജനങ്ങളുടെ സാമാന്യ ബുദ്ധിയെയാണ് വെല്ലുവിളിച്ചിരിക്കുന്നത് എന്ന് സ്പഷ്ടം.

പ്ലാച്ചിമടയില്‍ സംഭവിച്ചത് ഏതൊരു മലയാളിയേയും പോലെ ഡോ. ശശി തരൂറിനെയും വേദനിപ്പിക്കുന്ന ഒന്നാണ്. അവരുടെ ഹൃദയ വികാരങ്ങള്‍ മാനിക്കുന്ന ഒരാളാണദ്ദേഹം എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. ഏതോ ഒരുനാള്‍ മാനത്തുനിന്ന് പൊട്ടിവീണ സാമൂഹ്യ പ്രവര്‍ത്തകനല്ല അദ്ദേഹം. അഴിമതി ആരോപണങ്ങളിലും പെണ്‍ വാണിഭ കേസുകളിലും കാണാനാവില്ല കറകളഞ്ഞ ഈ നേതൃത്വത്തിന്റെ മുഖം. അനന്തമില്ലാതെ പ്രസംഗിക്കുകയല്ല അദ്ദേഹം. പ്രസംഗിക്കുന്നത് പ്രാവര്‍ത്തികമാക്കുന്ന പ്രവര്‍ത്തനോത്സുകനാണ് ഡോ. ശശി തരൂര്‍.
വ്യത്യസ്ഥമായ വ്യക്തിത്വം, ശക്തമായ നേതൃപാടവം, തിരുവനന്തപുരത്തിന്റെ ആവശ്യങ്ങളറിഞ്ഞ് സാധാരണക്കാരിലേക്കിറങ്ങിച്ചെന്ന് ആത്മാര്‍ത്ഥതയോടെ തന്റെ ജനങ്ങളെ സേവിക്കുന്ന ജനസമ്മതനായ ഒരു നേതാവിനെയാണ് വിലകുറഞ്ഞ ആരോപണമെറിഞ്ഞ് ഡോ. അഴിക്കോട് ആക്രമിച്ചിരിക്കുന്നത്. നമ്മുടെ ജനങ്ങള്‍ എക്കാലവും എ.ല്‍ഡി.എഫി-ന്റെ കറണ്ട് കട്ടിലും പാര്‍ട്ടി പത്രത്തിലൂടെമാത്രം വരുന്ന വാര്‍ത്തകളറിഞ്ഞുമാണ് ജീവിക്കുകയെന്ന് വ്യാമോഹിക്കുകയാണ് ഡോ. അഴീക്കോട്. ഒന്ന് തറപ്പിച്ച് പറയാം. ശശി തരൂര്‍ ജയിച്ചാല്‍ അത് സാധാരണ ജനങ്ങളുടെ വിജയമാണ്. തിരുവനന്തപുരത്തിന്റെ വികസനത്തിനാണ് അദ്ദേഹത്തിന്റെ എം.പി ഫണ്ടൊഴുകുക അല്ലാതെ ബിനാമി അകൗണ്ടുകളിലേക്കല്ല.

പാര്‍ലമെന്റിന്റെ എ.സി റൂമിലിരുന്ന് ഉറക്കം തൂങ്ങുന്ന ഒരു എം.പിയെ അല്ല, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളും പ്രോജക്ടുകളും പഠിക്കാനും മനസ്സിലാക്കാനും സമയവും സന്മനസ്സുമില്ലാത്ത ഒരു എം.പിയെ അല്ല, വര്‍ഷങ്ങളായി ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍ ഒരിക്കല്‍ക്കൂടി ചോദിച്ച്, ചോദ്യം ചോദിച്ചുവെന്ന രേഖയുണ്ടാക്കുന്ന ഒരു എം.പിയെ അല്ല തിരുവനന്തപുരത്തിന് വേണ്ടത്. എന്നാല്‍ ബുദ്ധിപൂര്‍വ്വം പഠിച്ച് മനസ്സിലാക്കി പദ്ധതികളും പ്ലാനുകളും അവതരിപ്പിക്കുകയും അവയെ തന്റെ മണ്ഡലത്തിന്റെ ഉന്നതിക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്ന് ദൃഢനിശ്ചയം ചെയ്ത ആദര്‍ശനേതാവിനെയാണ് ഭാഗ്യവശാല്‍ തിരുവനന്തപുരത്തുകാര്‍ക്ക് സ്ഥാനാര്‍ത്ഥിയായി ലഭിച്ചിരിക്കുന്നത്. ജനങ്ങള്‍ ഇതൊരു വരദാനമായി കരുതുമ്പോള്‍ പതിനെട്ടടവും തോറ്റിടത്ത് നാക്കടിക്കുകയാണ് അഴിക്കോട്. മലയാളികള്‍ക്ക് ചിന്താശേഷി നഷ്ടപ്പെട്ടിട്ടില്ല. ജനങ്ങളെ വിണ്ടും വീണ്ടും വിഡ്ഢികളാക്കുന്ന പാര്‍ട്ടികള്‍ക്കും സാംസ്കാരിക നായക വേഷം കെട്ടുകാര്‍ക്കും എക്കാലവും നിലനില്‍പ്പുണ്ടാകുകയില്ല.

ഇത്തരത്തില്‍ തിരുവനന്തപുരത്തുകാര്‍ ചിന്തിക്കട്ടെ കഴിവുള്ള നേതാവാരാണെന്ന്. ദേശീയവും അന്തര്‍ദ്ദേശീയവുമായ കാര്യങ്ങള്‍ക്ക് കഴിവും ഭാഷാസ്വാധീനവും ആവശ്യമാണ്. അതില്ലാത്തവരെ തെരഞ്ഞെടുത്തയച്ചാല്‍ എന്താണുണ്ടാവുക? ബാംഗ്ലൂരിലും ഹൈദരാബാദിലും ചെന്നൈയിലും ദേശീയവും അന്തര്‍ദ്ദേശീയവുമായ പ്രോജക്ടുകള്‍ പടുത്തുയര്‍ത്തുമ്പോള്‍ മലയാളികള്‍ക്ക് തൊഴിലിനായി കൈനീട്ടേണ്ടിവരും. തിരുവനന്തപപുരത്തുകാരെ അത്തരമൊരവസ്ഥയില്‍ നിന്ന് രക്ഷിക്കാന്‍ ശശി തരൂരിനെപ്പോലെയുള്ള കരുത്തനായ ഒരു നേതാവിനെ പാര്‍ലമെന്റിലേക്കയയ്ക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ അഴിക്കോടിനെന്താണിത്ര അസഹ്യത?

-അഡ്വ. ശുഭലക്ഷ്മി വി.ബി-

2009-04-07

ഡോ. താരൂരിന് സാധാരണക്കാരെയും അവരുടെ പ്രശ്‌നങ്ങളേയും മനസ്സിലാക്കാന്‍ കഴിയുമോ?  

രാഷ്ട്രീയക്കാരെക്കുറിച്ച് ഉപരിപ്ലവമായി താങ്കള്‍ നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍, ഈ വിഷയത്തെപറ്റി വലിയ ഗ്രാഹ്യമില്ലാത്ത ഏതൊരു അരാഷ്ട്രീയ വാദിയും പറയുന്ന തൊട്ടു ന്യായങ്ങളാണ്. രാഷ്ട്രീയക്കാരന്‍ മറ്റൊരു രാജ്യത്തുനിന്ന് ഇങ്ങോട്ട് കുടിയേറിയ ആളൊന്നുമല്ലല്ലോ, ഈ നാട്ടിലെ സാധാരണക്കാരന്‍ തന്നെയാണ് പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന് നേതാവാകുന്നത്.
-അനില്‍@ബ്ലോഗ് -
ശ്രീ. അനില്‍ @ബ്ലോഗ്,

താങ്കള്‍ പറഞ്ഞതുപോലെ ഇവിടുത്തെ ഗുണ്ടാരാഷ്ട്രീയത്തിന് കൊടിപിടിക്കുന്നവനും, മുലപ്പാലിന്റെ മണം മാറാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടികൊലപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കും, അതിന് ആക്ഞ കൊടുക്കുക്കയും, ഒത്താശപാടുകയും ചെയ്യുന്നവര്‍ക്ക് ജയ് വിളിക്കയും, അവരെ പൂമാലയും പൊന്നാടയും ചാര്‍ത്തുകയും ചെയ്തങ്കില്‍ മാത്രമേ രാഷ്ടീയ പ്രബുദ്ധന്‍ ആകൂ എന്നുണ്ടങ്കില്‍ ഞാന്‍ സമ്മതിക്കുന്നു ഞാന്‍ ഒരു അരാഷ്ട്രീക്കാരനാണ്. ഇംഗ്ലീഷോ ഹിന്ദിയോ അറിയാത്ത ശ്രീ. പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പെടെ, കേരളത്തില്‍ നിന്നുപോയ M.P മാര്‍ ഒന്നടങ്കം ലോകസഭയില്‍ പോയി ഞങ്ങള്‍ക്ക് മന്ത്രി സ്ഥാനം വേണ്ട, ഞങ്ങള്‍ ഈ പുറകിലത്തെ കസേരയില്‍ ചാരി ഇരുന്ന് ഉറങ്ങിക്കോളാം എന്ന് പറഞ്ഞ് അഞ്ച് കൊല്ലം അവിടയിരുന്നിട്ട് കൈയ്യും വീശി കോട്ടുവായും ഇട്ട് ഇറങ്ങിപോന്നപോലെ പോരുന്നവനാണോ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന M.P?

കവലപ്രസംഗങ്ങള്‍ക്ക് ഭദ്രദീപം കൊളുത്താന്‍ വേണ്ടിയും, അടിയന്തിരവും കല്ല്യാണവും മാറിമാറി പാവങ്ങളുടെ ഒപ്പം ഉണ്ണാന്‍ വേണ്ടിമാത്രം തിരഞ്ഞെടുക്കപ്പെടേണ്ടവനാണ് ഒരു നല്ല ‌എം.പി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നാഷാണല്‍ ഹൈവേ, വിമാനതാവളങ്ങളുടെ ഡവലപ്‌മെന്റ്, നഗര വികസനം, റയില്‍‌വേ സ്റ്റേഷനുകളുടേയും, റയില്‍ പാതകളുടേയും വികസനം, കേന്ദ്രീയ വിദ്യാഭ്യാസ സ്ഥാപനങ്ങളായ് IIST യുടേയും IISER ന്റെയും IIT യുടെയും മറ്റും സ്ഥാപനം, ഗവേഷണ സ്ഥാപനങ്ങളും സാങ്കേതിക സ്ഥാപനങ്ങളുടേയും ഡവലപ്‌മെന്റ് തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ അധീനതയില്‍ വരുന്ന കാര്യങ്ങള്‍ നേടിയെടുത്ത് വികസനം നടപ്പാക്കുക എന്നതാണ് ഒരു M.P ചെയ്യേണ്ട കര്‍ത്തവ്യങ്ങളില്‍ പ്രധാനം. ഇവയൊക്കെ നടപ്പിലാക്കാന്‍ മറ്റാരേക്കാളും കഴിവുറ്റ വ്യക്തിത്വം ഡോ. ശശി താരൂര്‍ ആണന്നതില്‍ തര്‍ക്കമില്ല. ജനങ്ങളെ അറിയാനും അവന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും ഇവിടെ എം. എല്‍. എ യും ത്രിദല പഞ്ചായത്ത് മെമ്പര്‍മാരും ഇല്ലേ? അവര്‍ കാര്യങ്ങള്‍ എം. പിയെ അറിയിക്കുകയും അതിന് കേന്ദ്രത്തില്‍ നിന്നും ചെയ്യാവുന്നതൊക്കെ ചെയ്യുകയും അതുവഴി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും, കേന്ദ്രത്തിന്റെ പരിധിയിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കയും ചെയ്യുന്ന ജനസേവകനാണ് ഒരു എം.പി എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുനത്. ഇല്ലങ്കില്‍ പിന്നെ ത്രിദല പഞ്ചായത്തുള്‍പ്പെടെയുള്ള വികേന്ദ്രീക്യത ഭരണഘടനയുടെ ആവശ്യം നമുക്കുണ്ടാകേണ്ടതില്ലയിരുന്നല്ലോ?

നിങ്ങള്‍ എന്താ ഈ ജനം എന്നു പറയുന്നത് എന്ന് മനസ്സിലാകുന്നില്ല. പട്ടിണിമാറ്റാന്‍ നാടും വീടും വീട്ടുകാരയും സുഹ്യത്തുക്കളേയും എന്തിന് സ്വന്തം ഭാര്യയേയും കുഞ്ഞുങ്ങളേയും പോലും ഉപേക്ഷിച്ച് അന്യരാജ്യങ്ങളിലേക്ക് ജോലിതേടിപോകുന്നവരും, വിദ്യാസമ്പന്നരും, രാജ്യത്തിന്റെ പ്രതിനിധികളായ് അന്യരാജ്യത്ത് പ്രവര്‍ത്തിക്കേണ്ടി വരുന്നവരുമൊന്നും ജനങ്ങളല്ലേ? അവാര്‍ക്കൊന്നും മനസ്സും ഹ്യദയവും ഒന്നും ഇല്ലേ? അതോ ഇവിടുത്തെ പട്ടിണി പാവങ്ങള്‍ എന്ന് മുറവിളികൂട്ടി രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്ന അക്ഷരാഭ്യാസമില്ലാത്തവര്‍ മാത്രമാണോ ജനങ്ങള്‍. ഔദ്യോഗികമായ് അമേരിക്കയിലായിരുന്ന ഡോ. താരൂരിന് കേരളത്തിലെ പട്ടിണിപാവങ്ങളുമായ് ഇടപഴകാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശരിതന്നെ.

രാഷ്ട്രീയക്കാരന്‍ മറ്റൊരു രാജ്യത്തുനിന്ന് ഇങ്ങോട്ട് കുടിയേറിയ ആളൊന്നുമല്ലല്ലോ എന്ന് അനില്‍ ചോദിക്കുന്നു. ഡോ. താരൂര്‍ എന്തേ അമേരിക്കക്കരനോ, യൂറോപ്യനോ, ആഫ്രിക്കനോ ആണോ? അതോ അദ്ദേഹത്തിന് മലയാളം അറിയില്ല എന്നാണോ? താങ്കള്‍ ഏതു നാട്ടിലാണ് ജീവിക്കുന്നത്? ഡോ. കെ. ആര്‍ നാരായണന്‍ എത്ര കാലം ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് രാഷ്ടീയക്കാരന്റെ കുപ്പയം അണിഞ്ഞു? ലോകം കണ്ട എറ്റവും പ്രഗല്‍ഭരായ പ്രസിഡന്റുമാരില്‍ ഒരാള്‍ എന്ന് വിശേഷിപ്പിക്കുന്ന ഡോ. എ.പി.ജെ അബ്ദുള്‍ കലാം ഇവിടുത്തെ എത്ര പട്ടിണിപാവങ്ങളുടെകൂടെ പ്രവര്‍ത്തിച്ച് രാഷ്ട്രീയ പാരമ്പര്യം ഉണ്ടാക്കിയിരുന്നു? അതോ ഡോ. കെ. ആര്‍ നാരായണനും, ഡോ. എ.പി.ജെ അബ്ദുള്‍ കലാമും ഒന്നും ഇവിടുത്തെ പട്ടിണിപാവങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയിട്ടില്ല എന്നാണോ?

ഇവിടെ ആരും ഒരു രാഷ്ട്രീയ പാര്‍ട്ടികളുടേയും വക്താവായിട്ടല്ല സംസാരികുന്നത്. കോണ്‍ഗ്രസിനേയും, കമ്യൂണിസ്റ്റിനേയും, ഭാരതീയ ജനതാപാര്‍ട്ടിയേയും ഇവരുടെയൊക്കെ ഒത്താശപാര്‍ട്ടികളേയുമൊക്കെ കണ്ടുമടുത്ത ഒരു വ്യകതിയാണ് ഞാന്‍. ഡോ. താരൂരിനുള്ള എന്റെ സപ്പോര്‍ട്ട് വളച്ചൊടിച്ച് ഒരു കോണ്‍ഗ്രസുകാരനായ് മുദ്രകുത്താന്‍ ശ്രമിക്കുന്നതും, പ്രശാന്ത്‌ കൃഷ്‌ണയുടെ അന്ധമായ ശശി തരൂര്‍ ആരാധനയാണ്‌ എന്റെ ബ്‌ളോഗില്‍ കാണുന്നതന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതുമൊക്കെ എന്നെ അറിവില്ലാത്തതിനാലാണ്. ഡോ. താരൂര്‍ വിജയിക്കണമന്ന് ആത്മാര്‍ത്ഥമായും അഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. നമ്മുടെ നാടു നന്നാവണം എന്ന ഒറ്റ ആഗ്രഹം കൊണ്ടുമാത്രമാണത്. അത് ഡോ. താരൂരിനോടുള്ള ആരാധനയോ വിധേയത്വമോ ആണന്ന് തെറ്റിധരിക്കുന്നുവങ്കില്‍ എനിക്കതില്‍ സഹതാപം മാത്രം.

ഹ്യൂമന്‍ റിസോഴ്സും നാച്യുറല്‍ റിസോഴ്സും ആവശ്യത്തിലധികമുള്ള നമ്മുടെ നാട് എന്നാണ് ഒന്നു നന്നാവുക എന്ന്, ഇതൊന്നും ഇല്ലാത്ത ലോകത്തിന്റെ പല ഭാഗങ്ങളിലും യാത്ര ചെയ്യുമ്പോള്‍ വല്ലാത്ത വേദനോടെ ഓര്‍ത്തിട്ടുണ്ട്. നാട്ടില്‍ ആയിരുന്ന സമയത്ത് അങ്ങനെ ഒരു വേദന തോന്നിയിട്ടില്ല. കാരണം അന്ന് കൂപമണ്ഡൂകത്തെപോലെ ഇട്ട വട്ട നമ്മുടെ നാടുമാത്രമേ അറിയുമായിരുന്നുള്ളൂ. അന്നൊക്കെ ആലോചിക്കുക എന്നാണ് എന്റെ ഗ്രാമം തിരുവനന്തപുരം സിറ്റിപോലയോ എറണാകുളം സിറ്റിപോലയോ ആകുക എന്നായിരുന്നു. മേല്പറഞ്ഞതിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ് ദക്ഷിണകൊറിയ. നമ്മുടെ നാട്ടില്‍ നിന്ന് ഇരുമ്പ് അയിര് കൊണ്ടുവന്ന് ദക്ഷിണകൊറിയ ഇരുമ്പുവ്യവസായത്തിന്റെ കുത്തകക്കാരാകുന്നത് കാണുമ്പോള്‍ തലകുനിഞ്ഞുപോകുന്നു.

ഇത്രയും വര്‍ഷക്കാലം എല്ലാവരേയും മാറി മാറി പരീക്ഷിച്ചവരാണ് നമ്മള്‍. അവരില്‍ നിന്നും വ്യത്യസ്തനായ, വിദ്യാ സമ്പന്നനും, അനുഭവ സമ്പത്തിന്റെ ഉടമയും, തന്റെ കഴിവുകള്‍വഴി ലോകോത്തര പ്രശംസ പിടിച്ചുപറ്റിയ ഒരു ക്യാന്‍ഡിഡേറ്റിനെ എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ? അഡ്വ. രാമചന്ദ്രന്‍ നായര്‍ക്ക് എത്രത്തോളം ചെയ്യാന്‍ കഴിയുമന്ന് പന്ന്യന്‍ രവീന്ദ്രനിലൂടെവരെ പരീക്ഷണം നടത്തി അറിഞ്ഞവരാണ് നമ്മള്‍. ഇന്നും ശ്രീ. ഒ. രാജഗോപാലിനെ തിരുവനന്തപുരത്ത് തോല്പിച്ചതില്‍ അമര്‍ഷം ഉള്ള വ്യക്തിയാണ് ഞാന്‍ എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. മലയാള മണ്ണില്‍ താമര വിരിയിക്കുക എന്ന ഗൂഡ ഉദ്ദേശത്തോടു കൂടിയായിരുന്നകില്‍ പോലും കേരളത്തിനുവേണ്ടി പലതും ചെയ്ത ഒരു മധ്യപ്രദേശിലെ എം.പിയായിരുന്നു ശ്രീ. ഒ. രാജഗോപാല്‍.

ഒരു M.P എന്ന നിലയില്‍ ഡോ. തരൂര്‍ തിരുവനന്തപുരത്തിന്റെയോ, അവിടുത്തെ മുഴുവന്‍ ജനങ്ങളുടെയൊ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമന്നോ പറയാന്‍ കഴിയില്ല. എന്നാല്‍ നിഷ്‌ക്രിയനായ ഒരു എം.പിയായ് ഇരുന്നിട്ട് ഇറങ്ങിപോരാന്‍ കര്‍മ്മ നിരതനായ അദ്ദേഹത്തിനാവില്ല. ഡോ. തരൂരിന് പാര്‍ലമന്റില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കാന്‍ അവസരം ഉണ്ടായാല്‍ അതിന്റെ പ്രത്യക്ഷമായ മാറ്റങ്ങള്‍ തലസ്ഥാനനഗരിയില്‍ കാണാന്‍ കഴിയുമന്നതില്‍ ഒരു തര്‍ക്കത്തിന്റെ ആവശ്യമില്ല. തിരുവനന്തപുരത്തിനു മാത്രമല്ല കേരളത്തിനും ഡോ. താരൂര്‍ ഒരു മുതല്‍കൂട്ട് തന്നയായിരിക്കും.

ഡോ. താരൂരിനെ ബ്യൂറൊക്രാറ്റായോ ഹിപ്പോക്രാറ്റായോ അതിനുമപ്പുറം ദേശദ്രോഹിയായോ തീവ്രവാദിയായോ ഭീകരവാദിയോ എങ്ങനെ വേണമങ്കിലും ഇഷ്ടം പോലെ കണ്ടോളുക. അത് അവരവരുടെ വ്യക്തി സ്വാതന്ത്യമാണ്. മറ്റ് സ്ഥാനാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്ഥനായ് അനന്തപുരിയില്‍ നടത്തേണ്ട വികസനങ്ങളെകുറിച്ച് അദ്ദേഹത്തിന് വ്യകതമായ് കാഴ്ചപാടുണ്ട്. ഡോ. താരൂര്‍ അദ്ദേഹത്തിന്റെ വികസന സങ്കല്പങ്ങളെ കുറിച്ച് പറയുന്നത് ദാ ഇവിടെ ക്ലിക് ചെയ്താല്‍ കേള്‍ക്കാം.

ഡോ. ശശി താരൂര്‍ എന്തുകോണ്ട്? -ഒരു വിശദീകരണം  

ഇതുതന്നെയാണ്‌ ഞാന്‍ ശശി തരൂരിനെ എതിര്‍ക്കുന്നതിന്റെ കാരണം. നല്ലൊരു ബ്യൂറോ-ക്രാറ്റായ അയാള്‍ക്ക്‌‌ ജനസേവനം നടത്താന്‍ ഇതിന്റെ ആവശ്യമുണ്ടോ? തരൂരിനേക്കാള്‍ സാധാരണ ക്കാരനെ മനസ്സി ലാക്കാന്‍ രാമചന്ദ്രന്‍നായര്‍ക്കു കഴിയുമെന്നാണ്‌ എന്റെ വിശ്വാസം. -രാജേഷ് പറഞ്ഞു-

ജനസേവനം എന്നാല്‍ എന്താണ് നമ്മള്‍ ഉദ്ദേശിക്കുന്നത്. നമ്മുടെ വീട്ടില്‍ ഒരു മരണം നടന്നാല്‍ അവിടെ വന്ന് ഒരു പുഷ്പ ചക്രം വച്ച് മുതലകണ്ണീര്‍ ഒഴുക്കുകയും, ഒരു കല്ല്യാണം വരുമ്പോള്‍ വന്ന് ഉണ്ടിട്ടുപോകുന്നതുമാണോ ജനസേവനം? അതാണോ സാധാരണകാരന്റെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം. ഞാന്‍ മനസ്സിലാക്കിയിടത്തോളം നാടിന്റെ വികസനത്തിലൂടെ മാത്രമേ സാധാരണകാരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകൂ എന്നാണ്. അധികാരം ഇല്ലാതെ ആര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? ബ്യൂറോക്രാറ്റോ, ഹിപ്പോക്രാറ്റോ ആരും ആയികൊള്ളട്ടെ, അര്‍ക്കങ്കിലും സ്വന്തം കീശയില്‍ നിന്നും ഏടുത്ത് നാട് വികസനം നടത്താന്‍ കഴിയുമോ? ജനപ്രതിനിധി അല്ലാത്ത ഒരാള്‍ക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ പാര്‍ലമന്റില്‍ അവതരിപ്പിക്കാനോ അവകാശങ്ങള്‍ ചോദിച്ചുവാങ്ങുവാനോ കഴിയുമന്ന് കരുതുന്നുവോ? രാമചന്ദ്രന്‍ നായര്‍ വര്‍ഷങ്ങള്‍കൊണ്ട് സാധാരണക്കാരനുവേണ്ടി പ്രവര്‍ത്തിച്ചുവന്ന് അവകാശപ്പെടുമ്പോള്‍ അദ്ദേഹം എന്ത് നേട്ടമാണ് ജനങ്ങല്‍ക്കുവേണ്ടി ചെയ്തത്? ഹര്‍ത്താലു നടത്താനും ബസിനു കല്ലെറിയാനും പൊതുമുതല്‍ നശിപ്പിക്കാനും കൂട്ടുനില്‍ക്കുന്നതോ അതോ അണികള്‍ക്ക് "മാര്‍ക്സിസ്റ്റ് പാര്‍ട്ടി സിന്ദാബ" എന്ന് വിളിച്ചുകൊടുക്കുന്നതോ? അതോ കല്ല്യാണവും അടിയന്തിരവും പാവപ്പെട്ടവന്റെ കൂടെ പോയി ഉണ്ണുന്നതോ? അതുകൊണ്ട് ഏതങ്കിലും പാവപ്പെട്ടവന്റെ അടുപ്പ് പുകയുമോ?

തിരുവനന്തപുരം എന്നു പറഞ്ഞാല്‍ എത്രപേര്‍ അറിയും? രാജ്യത്തിനകത്തും പുറത്തും സഞ്ചരിക്കയും താമസിക്കയും ചെയ്തിട്ടുള്ള എന്റെ അനുഭവം തിരുവനന്തപുരം എന്ന് പറഞ്ഞാല്‍ കൊച്ചിയോളം ആരും അറിയില്ല എന്നു തന്നയാണ്. കൊച്ചി എന്നു പറഞ്ഞാല്‍ അറിയുന്നവര്‍ എന്തുകൊണ്ട് നമ്മുടെ തലസ്ഥാനം അറിയുന്നില്ല? ഡോ. താരൂര്‍ അനന്തപുരിയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ തിരുവനന്തപുരം അന്തര്‍ദേശീയ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നു . അത് തിരുവനന്തപുരത്തിന്റെ നേട്ടമല്ല. ഡോ. താരൂര്‍ എന്ന വ്യക്തിപ്രഭാവം ആണ് അതിന് പിന്നില്‍ എന്നതില്‍ രണ്ടുപക്ഷമുണ്ടാവില്ലന്നു വിശ്വസിക്കുന്നു‍. ഒരു നാട് വികസിക്കുമ്പോള്‍ അതോടൊപ്പം വളരുന്നത് അവിടുത്തെ സാധാരണക്കാരനാണ്. പട്ടിണിപാവങ്ങളാണ്. ഒരാഴ്‌ച സൗജന്യമായ് റേഷന്‍ കൊടുത്തതുകൊണ്ടോ, പത്തുകിലോ അരി ദാരിദ്ര രേഖക്ക് താഴയുള്ളവര്‍ക്ക് വിതരണം ചെയ്തതുകൊണ്ടോ നമ്മുടെ നാട്ടിലെ പട്ടിണി മാറുമോ? ഇല്ല. അതൊക്കെ വെറും താല്‍കാലിക ആശ്വാസങ്ങള്‍ മാത്രമാണ്. എതുകൊണ്ട് പട്ടിണിയും ദാരിദ്രവും നമ്മുടെ മറ്റ് ജില്ലകളെ അപേക്ഷിച്ച് എറണാകുളം ജില്ലയില്‍ കുറവായിരിക്കുന്നു? കാരണം വികസനം. എവിടയൊക്കെ വികസനം ഉണ്ടായിട്ടുണ്ടോ അവിടയൊക്കെ ദാരിദ്രവും കുറഞ്ഞിട്ടുണ്ട്. ഇത്രയും കാലത്തെ നമ്മുടെ ചരിത്രമെടുത്താല്‍ ഡോ. താരൂരിനോളം വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ കഴിവുള്ള ഒരു സ്ഥാനാര്‍ത്ഥിയും നമുക്ക് കിട്ടിയിട്ടില്ല എന്ന്തന്നെ പറയാം.

ഒരു രാഷ്ട്രീയകാരനു മാത്രമേ പാവപ്പെട്ടവന്റെ വിശപ്പറിയൂ, അവന്റെ പ്രശ്‌നങ്ങള്‍ അറിയൂ എന്ന് പറയുന്നത് ശുദ്‌ധ ഭോഷത്തമാണ്. എഴുത്തുകാരന് അതു മനസ്സിലാവില്ല എന്നാണോ? തൂലിക പടവാളാണ്. അത്രത്തോളം മൂര്‍ച്ച ഈ പറയുന്ന അരിവാളിനുപോലും ഇല്ല എന്ന് പല ജേണലിസ്റ്റ് കളും സാഹിത്യകാരന്മാരും നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. ഡോ. താരൂര്‍ ഏതാണ്ട് ഒരു ഡസനോളം ബുക്കുകള്‍ പബ്ലിഷ് ചെയ്തു കഴിഞ്ഞിരിക്കുന്നു. അതിനു പുറമേ ആയിരകണക്കിന് ലേഖനങ്ങളും കുറിപ്പുകളും ചെറുകഥകളും വേറെ. ഇത്രയും ബൃഹത്തായ പുസ്തകലോകത്തിലെ ഏതാനും വരികള്‍ മാത്രം പോസ്റ്റ്മോര്‍ട്ടം ചെയ്ത് അദ്ദേഹത്തെ വ്യക്തിഹത്യ നടത്തുമ്പോള്‍ ആ ബുക്കുകളിലൂടെ ഡോ. താരൂര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍, അദ്ദേഹത്തിന്റെ മനസ്സിലുള്ള ഭാരതം ഇതൊന്നും ആരും കാണാതെ പോകുന്നത് ഖേദകരം തന്നെ. പലപ്പോഴും കോണ്‍ഗ്രസുകാരയും, ഇന്ദിരാഗാന്ധിയേയും സോണിയാ ഗാന്ധിയെപോലും വിമര്‍ശിക്കയും ചെയ്ത താരൂര്‍ എന്ത് തെറ്റാണ് ചെയ്തത്? അതോ ഇന്ത്യയിലെ കോണ്‍ഗ്രസുകാര്‍ എല്ലാം നാടുനന്നാക്കുന്ന കറകളഞ്ഞ ജനസേവകന്മാര്‍ ആണന്നാണോ ഇവര്‍ സ്ഥാപിക്കുന്നത്. അതോ രാഷ്ടീയക്കാര്‍ കാണിക്കുന്ന വ്യത്തികേടുകള്‍ക്കൊക്കെ ഓശാന പാടിയങ്കില്‍ മാത്രമേ നല്ല രാഷ്ട്രീയകാരന്‍ ആകൂ എന്നുണ്ടോ? അദ്ദേഹം പറയുന്നു ജീവിതത്തിലുടനീളം ഉയര്‍ത്തിക്കാട്ടിപ്പോന്ന ആദര്‍ശങ്ങളും , മൂല്യങ്ങളും തല്‍ക്കാലത്തെ രാഷ്ട്രീയ സൗകര്യത്തിനു വേണ്ടി മാറ്റുവാന്‍ പാടില്ല. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നുത്ഘോഷിച്ച ശ്രീ നാരയണഗുരുവിന്റെ വിശാല മന്‍സ്കതയല്ലേ രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതി എന്ന ഡോ. താരൂരിന്റെ വാക്കുകളിലൂടെ അദ്ദേഹം കാട്ടിതരുന്നത്.

തുറന്ന കത്ത് എഴുതിയത് ലേഖനം വായിക്കാതെ  

പ്രീയപ്പെട്ട ബിനോയ് വിശ്വം,

വ്യക്തിപരമായ സൗഹൃദങ്ങളെ വിലമതിക്കുന്ന താങ്കള്‍ എന്നെപ്പറ്റി അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും നിറഞ്ഞ ഒരു തുറന്ന കത്ത് എഴുതിയത് രാഷ്ട്രീയ പ്രേരണകൊണ്ടാണെന്നുപറയുന്നതില്‍ ക്ഷമിക്കുമല്ലോ. താങ്കളുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്കുവേണ്ടി നമ്മുടെ സൗഹൃദം ബലികഴിക്കുകയാണ് ചെയ്തത്.

ഞാന്‍ സിയോണിസ്റ്റുകളുടെ മാനസപുത്രനെപ്പോലെ ഇസ്രയേലിനുവേണ്ടി വാദിക്കുന്നു എന്ന് താങ്കളെ ധരിപ്പിച്ച ലേഖനം താങ്കള്‍ വായിച്ചിട്ടില്ല എന്നാണെന്റെ സംശയം. ആ ലേഖനത്തിന്റെ ഉദ്ദേശ്യം താങ്കള്‍ ധരിച്ചതിന് വിപരീതമായി ഇന്ത്യ ഇസ്രയേലിനെപ്പോലെ പെരുമാറരുത് എന്നതായിരുന്നു. ഭീകരവാദം ഇന്ത്യയ്ക്കും ഇസ്രയേലിനും ഭീഷണിയാണെന്നത് പാലസ്തീനെയോ ഇസ്ളാം മതത്തെയോ കുറ്റപ്പെടുത്തലല്ല. ഇന്ത്യ പാകിസ്ഥാനോട് നയതന്ത്രതലത്തില്‍ പ്രതികരിച്ചത് നന്നായി എന്നും ഇസ്രയേലിനെപ്പോലെ യുദ്ധത്തിന് പുറപ്പെടാത്തത് ഇന്ത്യയ്ക്ക് ചേര്‍ന്നതാണെന്നുമാണ് ഞാന്‍ ആ ലേഖനത്തില്‍ എഴുതിയിരുന്നത്. എന്നെ ഇസ്ളാം വിരുദ്ധനായി ചിത്രീകരിച്ച് എനിക്ക് മുസ്ളിം വോട്ടുകള്‍ നിഷേധിക്കാനുള്ള വിലകുറഞ്ഞ ശ്രമമാണ് താങ്കളുടെ കത്തില്‍. താങ്കളുടെ സര്‍ക്കാര്‍ ഈയിടെ ഇസ്രയേലിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയച്ചതും ആ രാജ്യവുമായി കരാറുണ്ടാക്കിയതും ഇസ്ളാം വിരുദ്ധ പ്രവര്‍ത്തനമായിരുന്നോ? ഇസ്ളാം വിരോധത്തിനെതിരായ ആദ്യത്തെ ഐക്യരാഷ്ട്ര സംഘടനായോഗം വിളിച്ചുകൂട്ടിയതും അതിന് അദ്ധ്യക്ഷത വഹിച്ചതും ഞാനായിരുന്നുവെന്ന് താങ്കള്‍ അറിയാന്‍ വഴിയില്ല.

ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഇന്ത്യയിലെ ഇന്നത്തെ സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ്. ഇന്നത്തെ ഇന്ത്യയുടെ ആഭ്യന്തരവും വിദേശീവുമായ കാര്യങ്ങള്‍ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുവാനുള്ള കഴിവ് കോണ്‍ഗ്രസിന് മാത്രമാണുള്ളതെന്നും ശ്രീമതി സോണിയാഗാന്ധിയുടെയും ശ്രീ. മന്‍മോഹന്‍സിംഗിന്റെയും നേതൃത്വം ഇന്ത്യയ്ക്ക് ആവശ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇത് എന്റെ പഴയ വിലയിരുത്തലുകളുടെ വെളിച്ചത്തില്‍ കൂടുതല്‍ പ്രസക്തമാണ്. വ്യത്യസ്തമായ സാഹചര്യത്തില്‍ വ്യത്യസ്തമായി പ്രതികരിക്കാനും പ്രവര്‍ത്തിക്കുവാനുമുള്ള കഴിവാണ് പക്വതയുള്ള വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും ഉണ്ടാകേണ്ടത്.

സ്വന്തം നാട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണ് ആ നാടിനെ പ്രതിനിധീകരിക്കാന്‍ അര്‍ഹര്‍ എന്ന താങ്കളുടെ അഭിപ്രായം സാമാന്യ നീതിക്ക് നിരക്കുന്നതല്ല. രാജ്യത്തിന് പുറത്ത് പ്രശസ്ത സേവനം നടത്തിയിട്ടുള്ള നാട്ടുകാരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യമാണ് നമുക്കുള്ളത്. ശ്രീ. വി.കെ. കൃഷ്ണമേനോനെയും, ശ്രീ. കെ. ആര്‍. നാരായണനെയും പോലെ വിദേശത്ത് പ്രവര്‍ത്തിച്ചവര്‍ ഇന്ത്യയിലായിരുന്നെങ്കില്‍ ചെയ്യാവുന്നതില്‍ കൂടുതല്‍ സേവനം രാജ്യത്തിന് നല്‍കിയിട്ടുണ്ട്. രാജ്യത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്ക് അവസരം നല്‍കാതിരിക്കുന്നത് തികച്ചും അന്യായമാണ്. ഇന്ത്യയെ പ്രതിനിധീകരിച്ചവര്‍ക്ക് കേരളത്തിനെയോ തിരുവനന്തപുരത്തെയോ പ്രതിനിധീകരിക്കാന്‍ യോഗ്യതയില്ല എന്ന താങ്കളുടെ അഭിപ്രായം വിചിത്രമായിരിക്കുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ജനങ്ങളാണ്.

എന്റെ ഐക്യരാഷ്ട്ര സംഘടനയിലെ സേവനങ്ങളും എന്റെ കൃതികളും സ്നേഹത്തോടെ അംഗീകരിച്ചവരാണ് മലയാളികള്‍. എന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും അവര്‍ ഹൃദയം തുറന്ന് സ്വീകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഞാന്‍ എന്റെ നാട്ടുകാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധനാണ്. താങ്കളെപ്പോലെയുള്ള സുഹൃത്തുക്കള്‍ എന്റെ ഈ പ്രയത്നം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നായിരുന്നു എന്റെ വിശ്വാസം. ആ വിശ്വാസമാണ് താങ്കളുടെ കത്ത് തകര്‍ത്തിരിക്കുന്നത്.

സ്നേഹപൂര്‍വം,
ശശി തരൂര്‍

2009-04-06

ബ്ലോഗേഴ്സും ഡോ. ശശി താരൂരും - ഒരു ചര്‍ച്ച- വിശദീകരണം  

ബ്ലോഗേഴ്സും ഡോ. ശശി താരൂരും - ഒരു ചര്‍ച്ച എന്ന പോസ്റ്റിന് ശ്രീ. റ്റി. സി രാജേഷിന്റെ വിശദീകരണം. പ്രസ്തുത പോസ്റ്റില്‍ വായനക്കാര്‍ക്ക് ഏതങ്കിലും തരത്തിലുള്ള ആശയകുഴപ്പം ഉണ്ടായിട്ടുണ്ടങ്കില്‍ ഈ വിശദീകരനം സഹായകമാവുമന്ന് കരുതുന്നു.

തിരഞ്ഞെടുപ്പിനു മല്‍സരിക്കേണ്ടിയിരുന്ന വയലാര്‍ രവിയും ആന്റണിയുമൊക്കെ രാജ്യസഭ വഴി പോകുന്നു. ശശി തരൂരിനെപ്പോലുള്ള രാഷ്ട്രീയക്കാരല്ലാത്തവര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു.... എന്തൊരു വിരോധാഭാസം.?!

ഹരീ, എന്റെ വാക്കുകള്‍ മുറിച്ചെടുത്ത്‌ ഉപയോഗിച്ചപ്പോള്‍ എനിക്കും കണ്‍ഫ്യൂഷനായിപ്പോയി. ഞാന്‍ പറഞ്ഞ വിരോധാഭാസം മനസ്സിലാക്കണമെങ്കില്‍ ഇത്രയുമെങ്കിലും വായിക്കണം.


രാഷ്ട്രീയക്കാരെപ്പറ്റി പൊതുവെ അത്ര വലയി മതിപ്പൊന്നും എനിക്കുമില്ല. എറണാകുളത്തിന്റെ കാര്യത്തില്‍ സിന്ധുജോയി ജയിക്കണമെന്നല്ല തോമസ്‌ തോല്‍ക്കണമെന്നാണ്‌ ഞാന്‍ പറഞ്ഞത്‌. കോഴിക്കോടിന്റെ കാര്യവും അതുതന്നെ. അവിടെയും മറ്റുള്ളവര്‍ ജയിക്കണമെന്നാണല്ലോ നമ്മുടെ ആഗ്രഹത്തിന്റെ മറുവശമെന്നോര്‍ക്കുമ്പോള്‍ ഞാന്‍ ഇനി ഒന്നും ആഗ്രഹിക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നു.

വീണ്ടും ഹരി-

സമൂഹ്യസേവനം നടത്താൻ അധികാരം വേണമെന്നില്ല എന്നിരിക്കെ അധികാരത്തിനായി കടിപിടി കൂട്ടുന്നത് എങ്ങനെയും 10 ചക്രം ഉണ്ടാക്കണം എന്ന ഉദ്ദേശത്തിൽ തന്നെ. അല്ലാതെ നാട്ടുകാരെ ഉദ്ധരിക്കാനാണെന്ന് എനിക്ക് വിശ്വാസമില്ല.

ഇതുതന്നെയാണ്‌ ഞാന്‍ ശശി തരൂരിനെ എതിര്‍ക്കുന്നതിന്റെ കാരണം. നല്ലൊരു ബ്യൂറോക്രാറ്റായ അയാള്‍ക്ക്‌‌ ജനസേവനം നടത്താന്‍ ഇതിന്റെ ആവശ്യമുണ്ടോ? തരൂരിനേക്കാള്‍ സാധാരണക്കാരനെ മനസ്സിലാക്കാന്‍ രാമചന്ദ്രന്‍നായര്‍ക്കു കഴിയുമെന്നാണ്‌ എന്റെ വിശ്വാസം. പക്ഷേ, പന്ന്യനായിരുന്നു എതിര്‍സ്ഥാനാര്‍ഥിയെങ്കില്‍ ഞാനൊരിക്കലും തരൂര്‍ തോല്‍ക്കണമെന്നു പറയില്ലായിരുന്നു.

ഇത്രയുമായ സ്ഥിതിക്ക്‌ ഒരു കഥകൂടി പറഞ്ഞുനിര്‍ത്താം.

രണ്ടു വര്‍ഷം മുമ്പ്‌ ഒരു ടി.ടി.ഇയുടെ ക്രൂരതമൂലം ഒരു യുവാവ്‌ ട്രെയിനില്‍ നിന്നു വീണു മരിച്ച സംഭവം ഓര്‍ക്കുന്നുണ്ടാകുമല്ലോ. അന്ന്‌ അയാളുടെ മൃതദേഹം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍കൊണ്ടുവന്ന്‌ ജനങ്ങള്‍ പ്രശ്‌നമുണ്ടാക്കി. ബഹളം മൂര്‍ച്ഛിച്ചപ്പോഴാണു പന്ന്യന്‍ ആ വഴി വന്നത്‌. അദ്ദേഹം ആളുകളുമായി ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി. റയില്‍വേ അധികൃതര്‍ അദ്ദേഹത്തോട്‌ തങ്ങളുടെ മേലധികാരികളെ ബന്ധപ്പെടാന്‍ പറഞ്ഞു. സ്റ്റേഷന്‍ അധികൃതര്‍തന്നെ ഫോണ്‍വിളിച്ച്‌ പന്ന്യനുകൊടുത്തു. പന്ന്യന്‍ റിസീവര്‍ വാങ്ങി. ആദ്യം ഒന്നും മിണ്ടിയില്ല. പിന്നെ മൂന്നുനാലു തവണ "ഹലോ ഹലോ" എന്നു പറഞ്ഞശേഷം ഫോണ്‍ വച്ചു. എന്നിട്ട്‌ ആളുകളോടായി പറഞ്ഞു.

"ലൈന്‍ ശരിക്കു കിട്ടുന്നില്ല. ഞാന്‍ ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ നേരില്‍ പ്രശ്‌നം അവതരിപ്പിച്ചു കൊള്ളാം." ഇതോടെ ആളുകള്‍ ശാന്തരായി മടങ്ങിയത്രെ.... സത്യത്തില്‍ മറുതലയ്‌ക്കല്‍ നിന്നു വന്ന ഇംഗ്‌ളീഷ്‌ സംഭാഷണം മനസ്സിലാകാത്തതിനാലാണ്‌ പന്ന്യന്‍ ഇത്തരമൊരു ഉരുണ്ടുകളി നടത്തിയതെന്നാണ്‌ സംഭവത്തിനു ദൃക്‌സാക്ഷിയായ എന്റെ ഒരു പത്രപ്രവര്‍ത്തകസുഹൃത്ത്‌ പറഞ്ഞത്‌.

ചൂടേറിയ ചര്‍ച്ചക്കിടയില്‍ വെറുതേ ഒരു രസത്തിനാണ്‌ ഞാനീ കഥ ഓര്‍മിച്ചെടുത്തത്‌.....