Search this blog


Home About Me Contact
2013-08-17

പ്രഫഷണൽ നേട്ടങ്ങൾക്കായ് സ്വവർഗ്ഗരതിയും ഉപയോഗിക്കപ്പെടുന്നു  

രണ്ട് വർഷങ്ങള്‍ക്ക് മുൻപ്, തിരുവനന്തപുരത്തുകാരനായ ഒരു പ്രഫഷണലിന് ജോലിയുടെ ഭാഗമായ് ബോംബയിൽ ഒരു ട്രെയിനിംങ്ങിന് പോകേണ്ടതായ് വന്നു. ആദ്യമായ് മുംബൈ നഗരത്തിലേക്കുള്ള അവന്റെ യാത്രയാണ്. അംബരചുംബികളായ കെട്ടിടങ്ങളും, തിരക്കിലലിയുന്ന ജീവിതവുമൊക്കെയായിരുന്നു മുംബയെകുറിച്ച് അതുവരെയുള്ള അവന്റെ അറിവുകൾ. തിരുവനന്തപുരം പോലൊരു ചെറു നഗരം മാത്രം കണ്ടിട്ടുള്ള അവൻ വലിയ ആവേശത്തിലാണ് ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപ്പോർട്ടിന്റെ ഡൊമസ്റ്റിക് ടെർമിനലിൽ വിമാനമിറങ്ങിയത്. അവന്റെ ജീവിതത്തിലെ ആദ്യ വിമാന യാത്ര. തിരക്കേറിയ സന്താക്രൂസ് റയില്‍‌വേസ്റ്റേഷന് അടുത്തുതന്നെയുള്ള ഗ്രാൻഡ് ഹയാത് ഹോട്ടലിലായിരുന്നു അവനു കമ്പനി താമസം ഒരുക്കിയിരുന്നത്. ഒരു റൂം രണ്ടുപേര്‍ ഷയര്‍ ചെയ്യണം. അവന്റെ ഒപ്പം റൂം പങ്കുവയ്ക്കുന്നത് ഡൽഹിയിൽ നിന്നുള്ള ഹരിന്ദർ അറോറയാണ്. കാഴ്ചയിൽ സുമുഖൻ, സുന്ദരൻ. വെളുത്തു കൊലുന്നനെയുള്ള ശരീരം. ഷേവ് ചെയ്ത് സുന്ദരമാക്കിയ മുഖം. കറുത്ത ഫ്രയിമുള്ള കണ്ണടയിൽ തിളങ്ങുന്ന നീല കണ്ണുകൾ. നല്ല ഇംഗ്ലീഷിൽ ഒഴുക്കോടയുള്ള സംസാരം. പരിചയെപ്പെടുന്ന ആർക്കും പെട്ടന്ന് മറക്കാൻ കഴിയാത്ത പേഴ്സണാലിറ്റി. തങ്ങളുടെ കമ്പനിയുടെ ഡൽഹി ബ്രാഞ്ചിന്റെ എക്സിക്യൂട്ടീവാണന്നുകൂടി അറിഞ്ഞപ്പോൾ ഇങ്ങനെ ഒരാളോടൊപ്പം താമസിക്കുന്നത് വ്യക്തിപരമായ് തനിക്കു ഗുണം ചെയ്യുമന്നവൻ മനസ്സിൽ കരുതി.

യാത്ര ചെയ്ത ക്ഷീണത്തിൽ അന്ന് എങ്ങോട്ടും പോയില്ല. രാത്രി നേരത്തെ അത്താഴം കഴിച്ച്, എ.സി ഒന്നുകൂടി കൂട്ടിവച്ച് ഉറങ്ങാൻ കിടന്നു. അവൻ ഉറങ്ങാൻ കിടക്കുമ്പോൾ അയാൾ മുറിയിലുണ്ടായിരുന്നില്ല. രാത്രി എപ്പോഴോ വൈകിയാണന്നു തോന്നു അയാൾ വന്നുകിടന്നത്. ഉറക്കത്തിൽ, ചുംബനത്തിന്റെ ചൂടിൽ, ഒരു തണുത്ത കൈ തന്റെ ശരീര മധ്യത്തിലേക്ക് പരതിയിറങ്ങുന്നത് അറിഞ്ഞുകൊണ്ടാണ് അവൻ ഞെട്ടിയുണർന്നത്. അവൻ ഉണർന്നതറിഞ്ഞിട്ടാകണം, അയാളുടെ കൈകളുടെ ചലനം നിന്നു. അയാൾ ഗാഡമായ ഉറക്കത്തിലാവും എന്നു കരുതി അവന്റെ മേൽ ഉയർത്തി വച്ചിരുന്ന കാൽ അവൻ മെല്ലെ എടുത്തിമാറ്റി. വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴവേ അയാളുടെ കൈകൾ അവനിലേക്ക് നീണ്ടുവന്നു, ഷർട്ടിനുള്ളിലൂടെ താഴേകൂർന്നു പോകുന്നു. കൈകൾ വീണ്ടും എറ്റുത്തുമാറ്റി പുതപ്പു വലിച്ചു  പുതച്ചുകൊണ്ട് തിരിഞ്ഞു കിടന്നു. പിന്നീട് അന്നു രാത്രി ഉറക്കം വന്നില്ല. കാര്യമായി പ്രതികരിക്കാഞ്ഞതുകൊണ്ടും പ്രതിഷേധിക്കാഞ്ഞതുകൊണ്ടുമാകാം ഇടക്കിടക്ക് അയാളുടെ കൈകൾ അവനെ തലോടുകയും ചുംബിക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. 

രാവിലെ കുളികഴിഞ്ഞു റസ്റ്റോറന്റിൽ പോയി പ്രഭാത ഭക്ഷണം കഴിച്ചു വന്നപ്പോൾ, മുട്ടോളമെത്താത്ത ഒരു ട്രൗസറിൽ, കൈയ്യിൽ ആവിപറക്കുന്ന ഒരു കപ്പു കാപ്പിയും നുണഞ്ഞ് അയാൾ ഇരിക്കുന്നു. തലേരാത്രി ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ സൗഹ്യദത്തോടെ ചിരിക്കുന്നു. മധുരമായി സംസാരിക്കുന്നു. ഒരു പത്തു മിനിട്ടു വൈയ്റ്റ് ചെയ്യൂ, ഒന്നിച്ചു ട്രയിനിംങിനു പോകാമന്നു അയാൾ പറഞ്ഞു. രാവിലെ ട്രയിനിംങ് സെന്ററിലേക്കും, തിരിച്ചു ഹോട്ടലിലേക്കുമുള്ള യാത്രയിൽ, പലകാര്യങ്ങളേയും പറ്റി വാചാലനായി അയാൾ സംസാരിച്ചു കൊണ്ടേയിരുന്നു. കേരളത്തെകുറിച്ചും കൊച്ചിയേകുറിച്ചും, കായൽ പരപ്പിന്റെ വശ്യതയിൽ ഒഴുകി നടക്കുന്ന ഹൗസ്ബോട്ടുകളെ കുറിച്ചുമൊക്കെ അയാൾ ഒരുപാട് സംസാരിച്ചു. അപ്പോൾ സ്വന്തം നാടിനെകുറിച്ച് അവനേക്കാൾ അയാൾക്കറിവുണ്ടന്ന് അവൻ മനസ്സിലാക്കി. തിരുവനന്തപുരം ബ്രാഞ്ചിൽ വരാൻ പോകുന്ന ഒഴിവുകളെ കുറിച്ചും, അയാൾ നേരിട്ട് ബാംഗ്ലൂർ ഉൾപ്പെടെയുള്ള പല ബ്രാഞ്ചുകളിലും പലർക്കും അപ്പോയ്മെന്റുകൾ നൽകിയ വിവരവും ഒക്കെ പറയുകയുണ്ടായി. കൂട്ടത്തിൽ തിരുവനന്തപുരം ബ്രാഞ്ചിൽ വരുന്ന എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് അവന് അപ്പോയിന്റ്മെന്റ് നൽകാമന്ന് വാഗ്ദാനം ചെയ്യാനും അയാൾ മറന്നില്ല. ജോലിയിൽ പ്രവേശിച്ച് രണ്ടുവർഷം മാത്രമായ അവന് ഒരു എക്സിക്യൂട്ടിവ് ലെവലിലേക്കെത്തുക എന്നതു ഒരു വലിയ സ്വപ്നമായിരുന്നു. അഞ്ചുവർഷത്തെ എക്സ്പീരിയൻസില്ലാതെ ഒരാൾക്കും ആ സ്ഥാനത്തേക്കെത്തുക അത്ര എളുപ്പമല്ലന്നവന് നന്നായ് അറിയാമയിരുന്നു. ട്രയിനിംങ് ഹാളിൽ വച്ച് അയാളുടെ പൊസിഷനേകുറിച്ചും, സ്വാധീനത്തെകുറിച്ചും മനസ്സിലാക്കിയ അവൻ, അയാൾ വാഗ്ദാനം ചെയ്ത എക്സിക്യൂട്ടീവ് പദവിയെകുറിച്ച് സ്വപ്നം കാണാൻ തുടങ്ങി.  

അന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അയാൾ മുറിയിൽ തന്നെയുണ്ടായിരുന്നു. ഗുഡ്നൈറ്റ് പറഞ്ഞ്, ധ്യതിയിൽ മൊബൈലിൽ എന്തക്കയോ മെസേജയിച്ചിട്ടയാളും കയറികിടന്നു. അവൻ ഉറങ്ങിയിട്ടില്ലന്ന് അയാൾക്കറിയാമായിരുന്നു. എന്നിട്ടും അയാളുടെ കൈകൾ, ഒരു നീരാളിയെപോലെ അവനിലേക്ക് നീണ്ടു. മെല്ലെ കെട്ടിപിടിച്ചു, ചുംബിച്ചു. തനിക്കു കിട്ടാൻ പോകുന്ന എക്സിക്യൂട്ടിവ് പദവിയെകുറിച്ച് ഓർത്തപ്പോൾ, റെഡ് വൈനിന്റെ മണമുണ്ടായിരുന്ന അയാളുടെ ചുണ്ടുകളെ തടയാനോ, തലേരാത്രിയിലെപോലെ അയാളുടെ കൈകൾ തട്ടിമാറ്റാനോ അവനു തോന്നിയില്ല. അതയാൾ മനസ്സിലാക്കിയിട്ടവണ്ണം ഒരു കടലിരമ്പൽ പോലെ അവനിലേക്ക് പടർന്നു കയറി. 

മൂന്നു ദിവസത്തെ ട്രയിനിംങ് കഴിഞ്ഞ്, ഹോട്ടൽ വെക്കേറ്റ് ചെയ്യുമ്പോൾ, വിളിക്കാൻ മറക്കണ്ട എന്നുപറഞ്ഞുകൊണ്ട് തന്റെ നേർക്കു നീട്ടിയ അയാളുടെ വിസിറ്റിംങ് കാർഡ്, ഒരു ഗൂഡമായ പുഞ്ചിരിയോടെ വാങ്ങി അവൻ ഭദ്രമായ് പേഴ്സിൽ സൂക്ഷിച്ചു വച്ചു. തിരിച്ച് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ, ദേഹത്ത് പറ്റിപിടിച്ച കടൽകാറ്റിന്റെ ഉപ്പുരസം അവനെ അലോസര പെടുത്തുന്നുണ്ടായിരുന്നങ്കിലും, വിദേശ നിർമ്മിത പെർഫ്യൂമുകളിൽ അവന്റെ ശരീരത്ത് തങ്ങിനിൽക്കുന്ന അയാളുടെ മണത്തെ അവൻ മുക്കികളഞ്ഞു. പിന്നീട് മാസങ്ങൾക്കു ശേഷം കൈവന്ന എക്സിക്യൂട്ടീവ് സ്ഥാനംകൊണ്ട് അവന്റെ ദേഹത്തു ശേഷിച്ച ആ ഉപ്പുരസത്തെയും അവൻ കഴുകി കളഞ്ഞു.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



1 comments: to “ പ്രഫഷണൽ നേട്ടങ്ങൾക്കായ് സ്വവർഗ്ഗരതിയും ഉപയോഗിക്കപ്പെടുന്നു