Search this blog


Home About Me Contact
2012-10-11

The Freedom  

I am not feeling alone here
In the midst of deep and dark night
Why should I?
You all are there to set me free
Your tears, praying and hopes
Making me to comes out from the ashes
But not dare to die

The iron rods are making cages
I am burning inside
Lots of thinking and planning
How I can share it
Why should I fear off
Free thinking and speech is my right
How can I insult the prophet?
He is my friend campaign and lover
O’ dear I love you
Come and behold my hands
Set me free from the dark of light
Take me out from this silence
Its killing me inside
I want walk alone
On the golden sands of deserts
O’ dear I love you
Come and behold my hands

2012-03-22

ശ്രീ ശ്രീ രവിശങ്കർ-ഞങ്ങളുടെ ഗുരുക്കന്മാരെ അവഹേളിക്കാൻ നീയാരാണ്?  

നക്സലിസത്തിന്റെ വളര്‍ത്തു കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ സ്കൂളുകളെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കർ. സര്‍ക്കാര്‍ സ്‌കൂളുകളിലെ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും ശ്രദ്ധയില്ലാത്ത മനോഭാവവും അധ്യാപകരുടെ ഉത്തരവാദിത്വമില്ലായ്മയുമാണ് കുട്ടികളെ വിമതന്‍മാരാക്കുന്നത്. അതുകൊണ്ട്, വിദ്യാഭ്യാസം സര്‍ക്കാര്‍ സ്വകാര്യവത്കരിക്കണം. സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടണം-ശ്രീ ശ്രീ രവിശങ്കര്‍ അഭിപ്രായപ്പെട്ടു.
-----------------------------------------------------
-----------------------------------------------------
ജീവനകലയെ മുഴുവനായ് മൊത്തകച്ചവടം നടത്തുന്ന ശ്രീ ശ്രീ രവി ശങ്കർ, നാണമില്ലേ മനുഷ്യാ നിങ്ങൾക്ക് ഇങ്ങനെ അർത്ഥമില്ലാതെ കിടന്നു പുലമ്പാൻ?. പ്രതികരണ ശേഷിയില്ലാത്ത കുറേ ശിഷ്യന്മാരെ വളർത്തിയെടുക്കുന്ന നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത്?. മത്തിഷ്കമില്ലാതെ വളർന്ന നിങ്ങളുടെ കഴുതകൾ നിങ്ങൾ പറയുന്നതു കേൾക്കും, അനുസരിക്കും. പക്ഷേ അനീതിക്കും വിവേചനത്തിനുമെതിരേ ആഞ്ഞടിച്ച മഹാന്മാരുടെ വീരചരിതങ്ങൽ ഉരുവിട്ടു പഠിപ്പിച്ച സർക്കാർ സ്കൂളുകളിലെ ഞങ്ങളുടെ ഗുരുക്കന്മാർ തലമുറകളിലൂടെ കൊളുത്തി തന്ന പ്രതികരണ ശേഷി ഞങ്ങളിൽ ഉള്ളിടത്തോളം നിങ്ങളുടെ വാക്കു കേൾക്കാൻ നിങ്ങളുടെ പാദസേവ ചെയ്യാൻ ഞങ്ങൾക്ക് മനസ്സില്ല.

ഞങ്ങളുടെ മുൻ തലമുറക്കാർ;

വിലക്കപ്പെട്ട പാതകളിലൂടെ ഉശിരോടെനടക്കുകയും
മുന്നിൽ തഴുതിട്ടുപൂട്ടീയ ക്ഷേത്ര ഗോപുര നടകൾ ചവിട്ടിതുറക്കുകയും
ദുഷ്ടത നിറഞ്ഞ നിന്റെ ദൃഷ്ട്ടിയില്‍ പെട്ടെന്ന കുറ്റമാരോപിച്ച്
കണ്ണില്‍ ഉരുക്കിയ ഈയമൊഴിച്ച കൈകളെ ഊക്കോടെ തട്ടി മാറ്റുക്കുകയും,
കൊയ്ത്തരിവാളുകൊണ്ട് നിനക്ക് മുലയറുത്തു കരമായ് നല്കി
ഞങ്ങളൂടെ അമ്മമാരുടേയും സഹോദരിമാരുടേയും മാറുമറക്കുകയും
ഉരുട്ടിന്റെ മറപറ്റി അടിയപെണ്ണിന്റെ തുടച്ചൂട് തേടിവന്ന
നാട്ടുപ്രമാണിമാരുടെ അടിനാവിക്ക് ഊക്കോടെ തൊഴിക്കുകയും
എതിർവാ കൊണ്ട് തിരുവായ്കളെ നിശ്ബ്ദമാക്കുകയും
അധ്വാനത്തിന് അർഹതപ്പെട്ട കൂലി ചോദിച്ചു വാങ്ങിക്കുകയും
തമ്പ്രാക്കളെ മനുഷ്യരായി നടക്കാന്‍ താക്കീത് കൊടുക്കുകയും ചെയ്തവർ

അവര്‍ക്ക് ക്ഷോഭവും, വീര്യവും, ബോധവും, കരുണയും കൊടുത്ത പള്ളിക്കൂടങ്ങൾ, അതിലെ ജീവസ്സുറ്റ അക്ഷരങ്ങള്‍.....അതു തകർത്തുടക്കാൻ നിങ്ങൾക്കോ നിങ്ങൾ മത്തിഷ്കം പറിച്ചെടുത്ത് കഴുതകളായ് വളർത്തുന്ന ശിഷ്യ ഗണങ്ങൾക്കോ കഴിയില്ല. പാരതന്ത്യത്തിന്റെ വീർപ്പുമുട്ടലുകളില്ലാതെ, വാഴയിലയിൽ പുസ്തകകെട്ടിനൊപ്പം കൊണ്ടുവന്ന പൊതിച്ചോറ്, ജാതിമത ഭേദമില്ലാതെ പങ്കിട്ടെടുത്തും അസമത്വങ്ങളെ എതിര്‍ത്തും മനുഷ്യരാശിയോടും പ്രകൃതിയോടും കൂട്ട് കൂടിയും വളർന്ന ഞങ്ങളെ, ചോർന്നൊലിക്കുന്ന, ഭിത്തികൾ വീണ്ടുകീറീയ ഞങ്ങളുടെ പള്ളിക്കൂടങ്ങളെ, അതിന്റെ ഓലപ്പുരകളെ നിന്റെ ശ്രീ ശ്രീ ജഡ കൊണ്ട് തൊട്ട് അശുദ്ധമാക്കരുത്. ചുവന്ന പരവതാനി വിരിച്ച് ശീതീകരിച്ച മുറിക്കുള്ളിൽ നിന്നും ശീതീകരിച്ച ആഡംബര കാറുകളിലേക്ക് ശുഭ്ര വസ്ത്രത്തിനുള്ളിൽ പൊതിഞ്ഞു ജപവും ജീവനവും വിദ്യാഭ്യാസവും കൊണ്ടുനടന്ന് കച്ചവടം ചെയ്യുന്ന നിനക്ക്, ഞങ്ങൾക്ക് സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹനത്തിന്റെയും ഒരു വലിയ ലോകം തുറന്നിട്ടു തന്ന, ഹിന്ദുവിന്റെയും മുസൽമാന്റെയും ക്യസ്ത്യാനിയുടേയും നീല ഞരമ്പിലോടുന്നത് ചുവന്ന രക്തമാണന്ന് പഠിപ്പിച്ചുതന്ന ഞങ്ങളുടെ ഗുരുക്കന്മാർക്കുമേൽ ശാപവാക്കോതുവാൻ എന്തധികാരമാണുള്ളത്?. ദൈവ്വതുല്യരായ് ഞങ്ങൾ സ്നേഹിക്കുന്ന ഞങ്ങളുടെ ഗുരുക്കന്മാരെ അവഹേളിക്കാൻ നീയാരാണ്?.
.

2012-01-23

ന്യൂസ് പേപ്പർ ബാറ്ററി-ഇനി ഉപയോഗ ശൂന്യമായ ന്യൂസ് പേപ്പർ ഉപയോഗിച്ച് മൊബൈൽ ചാർജ് ചെയ്യാം  

നിങ്ങൾ വെറുതേ കത്തിച്ചു കളയുന്ന അല്ലങ്കിൽ നിസാരവിലക്ക് തൂക്കിവിറ്റ് വീട്ടിലെ സ്ഥാലം ഒഴിക്കുന്ന പഴയ പത്രകടലാസ് ഉപയോഗിച്ച് നിങ്ങളുടെ മൊബൈൽ ഫോൺ, ലാപ്ടോപ്, ക്യാമറ തുടങ്ങിയ ഉപകരണങ്ങൾ ചാർജു ചെയ്യുന്ന കാര്യം ഒന്നു ആലോചിച്ചുനോക്കൂ. വെറുതേ ഭ്രാന്ത് പറയരുതേ എന്നാവും നിങ്ങൾക്ക് എന്നോട് പറയാൻ തോന്നുക. എന്നാൽ സംഗതി യാഥാർഥ്യമാകാൻ പോകുകയാണ്. ബയോബാറ്ററികൾ എന്നവിഭാഗത്തിൽ പെടുത്താവുന്ന ഈ ബാറ്ററികളുടെ പ്രാഥമിക രൂപംലാബിൽ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. കടലാസുകഷണങ്ങൾ എൻസൈം സെലുലോസിക് ലായനിയിൽ കുതിർത്തെടുത്ത് അതിനെ ഒരു ബൾബുമായ് ഘടിപ്പിച്ചാൽ മിനിട്ടുകളോളം അത് പ്രകാശിക്കുന്ന ഡിസ്പ്ലേ എനർജി റിസേർച്ച് എക്സിബിഷനുകളിൽ ഇതിനോടകം പ്രദർശിപ്പിച്ചു കഴിഞ്ഞു.

സെലുലോസിനെ എൻസൈം സെലുലോസിക് ലായനിയുടെ സാന്നിധ്യത്തിൽ വിഘടിപ്പിച്ച് ഗ്ലോക്കോസാക്കി മാറ്റുകയും ഇറ്റിനെ അന്തരീക്ഷ വായുവിലെ ഓക്സിജനുമായ് സംയോജിച്ച് സെലുലോസിനെ എൻസൈം സെലുലോസിക് ലായനിയുടെ സഹായത്തോടെ ഇലക്ട്രോണുകളും ഹൈഡ്രജൻ അയോണുകളുമാക്കി മാറ്റുന്നു. ഇങ്ങനെ സ്വതന്ത്രമാകുന്ന ഇലക്ട്രോണുകളെ ഒരു എക്സ്റ്റേണൽ സർക്യൂട്ടിന്റെ സഹായത്തോടെ കടത്തിവിട്ട് വൈദ്യുതപ്രവാഹമാക്കി മാറ്റുന്നു. ഈ വൈദ്യുതി ഉപയോഗിച്ച് ബൾബുകൾ കത്തിക്കുകയും മൊബൈൽ ഫോണുകളിലും ലാപ്ടോപ്പുകളിലും ഐപാഡുകളിലും മറ്റും ഉപയോഗിക്കുന്ന ലിതിയം അയോൺ ബാറ്ററികൾ ചാർജ് ചെയ്യാനും കഴിയും.
.

2012-01-20

ഐഫോണുകളില്‍ ഫ്യുവല്‍ ബാറ്ററികള്‍ വരുന്നു  

ആപ്പിൾ, സ്മാര്‍ട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയില്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ ഉപയോഗിക്കാൻ ഒരുങ്ങുകയാണ്. യു.എസ്. പേറ്റന്റ് ആന്‍ഡ് ട്രേഡ് മാര്‍ക്ക് ഓഫീസിൽ ഇതുമായ് ബന്ധപ്പെട്ട അപേക്ഷകൾ ആപ്പിൾ സമർപ്പിച്ചു കഴിഞ്ഞു. ഇതു സാധ്യമാകുന്നതോടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. നിലവിൽ ഉപയോഗിക്കുന്ന ലിതിയം അയോൺ ബാറ്ററികൾ ദിവസവും ചാർജ് ചെയ്യേണ്ട ഗതികേടിലാണ് ഓരോ ഉപയോക്താവും. ഉയർന്ന എനർജി ഡൻസിറ്റി ബാറ്ററികൾ (High energy density batteries) ഡവലപ് ചെയ്യുന്നുണ്ടങ്കിലും ഫോണിന്റെ ഭാരവും കനവും കൂടുമന്നതിനാലാണ് ആപ്പിൾ ഫ്യൂവൽ സെല്ലുകളിലേക്ക് തിരിഞ്ഞിരിക്കുന്നത്.

ഓക്‌സിജനും ഹൈഡ്രജനും സംയോജിപ്പിച്ച് ജലവും വൈദ്യുതിയും ഉണ്ടാക്കുന്ന നൂതന സാങ്കേതികവിദ്യയാണ് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളുടേത്. ഏതാനും വർഷങ്ങൾക്ക് മുൻപേതന്നെ വൻകിട വാഹന കമ്പനിയായ നിസാൻ അവരുടെ ഫ്യൂവൽ സെൽ ഇലക്ട്രിക് കാറുകളിൽ ഈ സാങ്കേതിക വിദ്യ ഉപ്യോഗിച്ചുവരുന്നുണ്ട്. എന്നാൽ മൊബൈൽ ഫോണുകളിലും ലാപ്ടോപ് തുടങ്ങിയ പോർട്ടബിൽ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഈ സാങ്കേതിക വിദ്യ നടപ്പിലാക്കുക അത്ര എളുപ്പമല്ല. അതിനാൽ ഒരേസമയം വൈദ്യുതി ഉത്പാദിപ്പിക്കാനും, റീച്ചാര്‍ജ് ചെയ്യാവുന്ന High energy density ലിതിയം അയോൺ ബാറ്ററിയിൽ നിന്നും വൈദ്യുതി ഉപയോഗിക്കാനും സാധിക്കുന്ന നൂതനമായ ഫ്യുവല്‍സെല്‍ സംവിധാനമാണ് ആപ്പിള്‍ വിഭാവന ചെയ്തിരിക്കുന്നത്. ഈ സങ്കേതം സാധ്യമാക്കുകയെന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന് ആപ്പിളും സമ്മതിക്കുന്നു. വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞാൽ ചാര്‍ജുചെയ്യാതെ ദിവസങ്ങളോ ആഴ്ചകളോ തുടർച്ചയായി പ്രവര്‍ത്തിക്കാന്‍ ഇത്തരം ഫ്യുവല്‍ സെല്‍ സംവിധാനത്തിന് കഴിയുമെന്ന ആപ്പിളിന്റെ അവകാശവാദത്തെ ഈ മേഖലയിൽ ഗവേഷണം ചെയ്യുന്ന ഞാനും അംഗീകരിക്കുന്നതോടോപ്പം പോർട്ടബിൽ ഇലക്ട്രോണിക് രംഗത്ത് വമ്പൻ സാധ്യതകൾക്ക് വഴിയൊരുക്കുമന്നും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പുതിയ ബാറ്ററി സിസ്റ്റവുമായ് ഐഫോണുകളും മാക്ബുക്കുകളും ഐപാഡുകളും വിപണിയിലെത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും.
.