Search this blog


Home About Me Contact
2011-11-13

സന്തോഷ് പണ്ടിറ്റിനെ മലയാള സിനിമ ഭയക്കുന്നത് എന്തുകൊണ്ട്?  

ഞാൻ സന്തോഷ് പണ്ഡിറ്റിന്റെ ആരാധകനോ ക്യഷ്ണനും രാധയും എന്ന അദ്ദേഹത്തിന്റെ സിനിമയുടെ വക്താവോ അല്ല. സന്തോഷ് പണ്ഡിറ്റിനെപറ്റി ഒരു പോസ്റ്റ്പോലും എഴുതാൻ കരുതിയിരുന്നുമില്ല. പിന്നെ എന്തിന് ഈ പോസ്റ്റ് എന്ന് നിങ്ങൾ ചോദിച്ചേക്കാം. കഴിഞ്ഞ ദിവസം മനോരമാചാനലിൽ വന്ന ഒരു ടോക്‌ഷോയും അതേകുറിച്ച് എന്റെ ചില സുഹ്യത്തുക്കളൂമായ് നടത്തിയ ചില ചർച്ചകളുമാണ് ഈ പോസ്റ്റ് എഴുതാൻ എന്നെ പ്രേരിപ്പിക്കുന്ന ഘടകം. എന്റെ മറ്റ് എല്ലാ പോസ്റ്റുകളിൽ നിന്നും വ്യത്യസ്ഥമായ് ഇതിൽ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കപ്പെട്ടിട്ടുണ്ടന്നതിനാൽ അസംഭ്യം വായിക്കാൻ ആഗ്രഹമില്ലാത്തഎന്റെ എല്ലാ മാന്യ വായനക്കാരും, പതിനെട്ടു വയസ്സിനു താഴെ പ്രായമുള്ളവരും വായന ഇവിടെ വച്ച് അവസാനിപ്പിക്കുക.

പുട്ടിന് പീരയന്നോണം മലയാള സിനിമയെകുറിച്ച് സംസാരിക്കുമ്പോഴൊക്കെ നമുക്ക് സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ സിനിമയും വേണമന്നിരിക്കിലും, ക്യഷ്ണനും രാധയും എന്ന സിനിമ തീയേറ്ററുകളിൽ എത്തിയ നാളുമുതൽ മലയാളത്തിലെ ചാനലുകൾ സന്തോഷ് പണ്ഡിറ്റിനോടും അദ്ദേഹത്തിന്റെ സിനിമയോടും കാണിച്ച സമീപനം മാധ്യമ ധർമ്മത്തിന്റെ എല്ലാ അതിർ വരമ്പുകളേയും ലംഘിച്ച ആഭാസമായിരുന്നു. ഭീമൻ മുതൽമുടക്കി മലേഷ്യയിലും ഉഗാണ്ടയിലും മറ്റും ചിത്രീകരിച്ച്, ലക്ഷങ്ങൾ ചിലവിട്ട് പ്രമോഷൻ നടത്തി തീയേറ്ററുകളിലെത്തിക്കുന്ന സൂപ്പർ സ്റ്റാറുകളുടേയും മെഗാസ്റ്റാറുകളുടേയും വമ്പൻ സിനിമകൾ എന്നവകാശപ്പെടുന്ന സിനിമകൾ പോലും മൂന്നാം നാൾ തീയേറ്ററുകളിൽ മൂക്കും കുത്തി വീഴുമ്പോൾ, അടുത്തകാലങ്ങളിലൊന്നും മലയാള സിനിമ കണ്ടിട്ടിട്ടാത്ത തരത്തിൽ തീയേറ്റർ നിറഞ്ഞ് പ്രദർശന വിജയം നേടുന്ന ക്യഷ്ണനും രാധയും എന്ന സൂപ്പര്‍ഹിറ്റ് സിനിമ, മലയാളസിനിമയുടെ ചരിത്രത്തിലെ അരാജകത്വത്തിന്റെയും അര്‍മാദങ്ങളുടെയും ആരവമായി ചിത്രീകരിക്കപ്പെടാൻ, സിനിമ തീയേറ്ററിൽ എത്തിയ ദിവസം മുതൽ തന്നെ ബുദ്ധിജീവികളും ചാനലുകളും മൽസരമായിരുന്നു. നികേഷ് കുമാറിന്റെ മുനവച്ച ചോദ്യങ്ങൾക്ക് ചുട്ട മറുപടി നൽകി നികേഷിനെ നിശബ്ദമാക്കാൻ സന്തോഷ് പണ്ഡിറ്റിനു കഴിഞ്ഞുവങ്കിൽ, മനോരമ ചാനലിൽ വിളിച്ചു വരുത്തിയ, മലയാള സിനിമ തങ്ങളുടെ തറവാട്ടുസ്വത്താണന്നു കരുതുന്ന മൂന്നു ശുംഭന്മാരും, സ്വന്തം മനോരോഗമെന്തന്ന് അറിയാൻ കഴിയാത്ത ഡോ. ജോൺ എന്ന ഒരു മനശാസ്ത്രക്ഞനും, ഉദ്ധാരണമില്ലാതെ ക്ഷീണിച്ചുപോയ മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങളന്ന് സ്വയം അഹങ്കരിക്കുന്ന സംസ്കാരശൂന്യരും ആഭാസന്മാരായ കുറേ പീക്കിരി പിള്ളേരും, മാത്തുകുട്ടിച്ചായന്റെ സ്വന്തം അവരാതികയായ ഷാനിമോളും കൂട്ടം ചേർന്ന് പബ്ലിക്കായി ഒരു മനുഷ്യനെ ബലാൽസംഗം ചെയ്യുമ്പോൾ, മാധ്യമധർമ്മങ്ങളെ മുഴുവൻ കാറ്റിൽ പറത്തുന്ന നിദ്യവും ഹീനവും മനഷ്യത്വരഹിതവുമായ ശുദ്ധ തെമ്മാടിത്തരമായിപോയി അത് എന്ന് പറയാതിരിക്കാൻ തരമില്ല. ഒരു ചാനലിന്റെ പിൻബലത്തോടെ സംഘടിത ശക്തിയില്ലാത്ത നിരപരാധിയായ ഒരു മനുഷ്യനെ വിളിച്ചു വരുത്തി ആക്രമിക്കുന്നത് കാണുമ്പോൾ, ധാർമ്മിക ബോധമോ മനുഷ്യത്വമോ ഒരല്പമെങ്കിലും മനസ്സിലവശേഷിച്ചിട്ടുള്ള ഒരു വ്യക്തിക്കും അതിനെതിരേ പ്രതികരിക്കാതിരിക്കനാവില്ല. എത്രയൊക്കെ തള്ളി പറഞ്ഞാലും വിമർശിച്ച് വിമർശിച്ച് വലിച്ചുകീറി പോസ്റ്റർ ഒട്ടിച്ചാലും ഇന്ന് സൂപ്പര്‍ ഹിറ്റില്‍ നിന്നു മെഗാഹിറ്റിലേക്ക് പോയികൊണ്ടിരിക്കുന്ന കൃഷ്ണനും രാധയും എന്ന ട്രെന്‍ഡ് സിനിമ ഒരു കാലഘട്ടത്തിന്റെ ചിത്രമാണന്നത് നിഷേധിക്കാനാവില്ല. വമ്പൻ ഹിറ്റുകളായ ഷാരൂഖ് ഖാന്റെ റാ വൺ, വിജയിയുടെ വേലായുധം, സൂര്യയുടെ ഏഴാം അറിവ് തുടങ്ങിയ ബിഗ്‌ബഡ്ജറ്റ് ചിത്രങ്ങളോട് മത്സരിച്ചാണ് ക്യഷ്ണനും രാധയും ഈ വമ്പൻ വിജയം കൊയ്തെടുക്കുന്നതന്നത് ഈ ചിത്രത്തിന്റെ വിയജത്തിന്റെ തിളക്കം കൂട്ടുന്നു.

പിതാവിനു മുൻപേ ഭൂജാതതനായ ഒരാൾക്ക് മാത്രമേ മറ്റൊരാളെ തന്തക്കും തള്ളക്കും വിളിക്കാൻ കഴിയുകയുള്ളൂ എന്നിരിക്കെ, സന്തോഷ് പണ്ഡിറ്റിനെ അച്ഛനും അമ്മക്കും വിളിക്കുമ്പോൾ ഏതോ മനോരോഗാശുപത്രിയിൽ നിന്നും നൂലിൽ കെട്ടിയിറക്കിയ ഒരു ഡോക്ടറുടെ സഹായത്തോടെ, അയാളെ മനോരോഗിയായ് ചിത്രീകരിക്കപ്പെടാൻ, മലയാള സിനിമയുടെ പുറമ്പോക്കിൽ മാത്രം സ്ഥാനം കല്പിച്ചിട്ടുള്ള ബാബുരാജ് എന്ന ഗുണ്ടാനടൻ കിണഞ്ഞു പരിശ്രമിക്കുന്നത് ആ ചാനൽ ചർച്ചയിൽ ഉടനീളം കാണാമായിരുന്നു. ഒരു മനുഷ്യനെ പച്ചക്കു കത്തിക്കുമ്പോൾ ലഭിക്കുന്ന സാഡിസ്റ്റിക് ആനന്ദം, സന്തോഷ് പണ്ഡിറ്റ് മനോനില കൈവിടാതെ യുക്തിപരമായ് എതിർത്തു തോല്പിക്കുമ്പോഴും ബാബുരാജിന്റെ മുഖത്ത് ഗോഷ്ടികളായ് രൂപപ്പെടുന്നുണ്ടായിരുന്നു. യഥാർത്ഥത്തിൽ ഒരു മനുഷ്യനെ ആസൂത്രിതമായ് ക്ഷണിച്ചു വരുത്തി നിക്യഷ്ടമായ രീതിയിൽ പരസ്യമായ് പരിഹസിക്കുന്നതല്ലേ യഥാർത്ഥ മനോരോഗം? സന്തോഷ് പണ്ഡിറ്റിന്റെ സിനിമക്ക് നിലവാരമില്ലന്ന് ആക്രോശിക്കുന്ന ബാബു രാജ് പടച്ചിറക്കിയ മനുഷ്യമ്യഗം എന്ന സോഫ്ട് സെക്സ് പടവും ബ്ലാക് ഡാലിയയുമൊക്കെയാണോ മലയാളത്തിലെ നിലവാരമുള്ള സിനിമകൾ? പതിനെട്ടു വർഷം സിനിമാ ഫീൽഡിൽ കിടന്ന് ചെരച്ചിട്ടും, തീയേറ്ററിൽ കൂവാൻ പോലും ആളെ കയറ്റാൻ കഴിയാതെ എട്ടുനിലയിൽ പൊട്ടിയ സ്വന്തം പടങ്ങൾ പെട്ടിയിലാക്കി മടക്കി അയച്ചതിലുള്ള നിരാശയും, സന്തോഷ് പണ്ഡിറ്റിന്റെ സിനിമ ഉണ്ടാക്കുന്ന തരംഗത്തിൽ വിളറി പിടിച്ച അസൂയയും അതിലൂടെ ഉണ്ടായ ഫ്രസ്ട്രേഷനുമെല്ലാം ബാബുരാജിന്റെ വാക്കുകളിലുണ്ടായിരുന്നു.

വലിയ വായിൽ മലയാളസിനിമയുടെ നിലവാരത്തെകുറിക്ക് ആധികാരികമായ അറിവുണ്ടന്ന മിഥ്യാധാരണയിൽ അവിടെ കിടന്നു കുരച്ചു ചാടിയ ലിജോ പെല്ലിശേരിയുടെ, കലാമൂല്യത്തിന്റെ ശ്രഷ്ടമായ ഉദാഹരണങ്ങളായ് എടുത്തു കാണിച്ച സിറ്റി ഓഫ് ഡിന്റെയും നായകന്റെയും, എം. എ ഷാനവാസിന്റെ ബസ്റ്റ് ഓഫ് ലക്കിന്റെയും ഒക്കെ കലാമൂല്യവും ഗതിയുമൊക്കെ നമ്മൾ കണ്ടതാണ്. കോടികൾ മുതൽമുടക്കിലെടുത്ത് നിമ്മാതാക്കളെ കുത്തുപാളയെടുപ്പിച്ച ഇവരുടെ സിനിമകളുടെ സ്ഥാനം എവിടയാണന്ന് ഒരുക്കലങ്കിലും ചിന്തിക്കാതെ, വെറും അഞ്ചു ലക്ഷം മുതൽമുടക്കിൽ നിർമ്മിച്ച ക്യഷ്ണനും രാധയും എന്ന സിനിമക്ക് ചവറ്റു കുട്ടയില്‍ ആണ് സ്ഥാനം എന്ന് ഇവർ പറയുന്നത് ഷണ്ഡത്തരമന്നല്ലതെ മറ്റൊന്നും പറയാനാവില്ല.

ഷാനി പ്രഭാകരൻ എന്ന അവതാരിക കിടന്നു കുരക്കുന്നുണ്ടായിരുന്നു മലയാള സിനിമയുടെ കൂട്ടത്തില്‍ ഈ സിനിമയെ കൂട്ടേണ്ട എന്ന്. അങ്ങനെ എങ്കിൽ യാതൊരു നിയന്ത്രണവുമില്ലതെ അഴിച്ചുവിട്ട പേപ്പട്ടികൾ നടത്തുന്ന കുരച്ചു ചാട്ടം പോലെ നടത്തിയ നിയന്ത്രണ രേഖ എന്ന ഈ ചാനൽ ചർച്ചയെ എന്തിന്റെ കൂട്ടത്തിൽ കൂട്ടണം എന്ന് ഒന്നു പറഞ്ഞു തന്നിരുന്നകിൽ നന്നായിരുന്നു. അയാളുടെ സിനിമ ആഭാസമാണന്നു തോന്നുന്നുവങ്കിൽ കാണാതിരിക്കുക. അയാൾ കോട്ട് ധരിക്കുന്നതിനെ ചോദ്യം ചെയ്യാനും പരിഹസിക്കാനും തെറി വിളിക്കാനും ഇവനൊക്കെ എന്തധികാരമാണുള്ളത്?

സംഘടിതമായ് ഇത്രയും പേർ ഒന്നിച്ച് കുരച്ച ചാടിയപ്പോഴും സന്തോഷ് പണ്ഡിറ്റിൽനിന്നും അവരാരും ഒട്ടും പ്രതീക്ഷിച്ചിട്ടില്ലത്ത തരത്തിൽ അസാമാന്യ പക്വതയോടെ, ആത്മസംയമനം കൈവിടാതെ തക്ക മറുപടികൊടുത്ത സന്തോഷ് താൻ പ്രതിപക്ഷ ബഹുമാനമുള്ള ഒരു മാന്യനാണന്ന് തെളിയിച്ചു കഴിഞ്ഞു. നിങ്ങൾ തീർച്ചയായും ഈ കാലഘട്ടത്തിന്റെ താരവും നിങ്ങളുടെ ക്യഷ്ണനും രാധയും ഈ കാലഘട്ടത്തിന്റെ സിനിമയും തന്നയാണ്. സംസ്കാര സമ്പന്നര്‍ എന്നു സ്വയം കുരക്കുന്നവർ താങ്കളില്‍ നിന്നും സംസ്കാരം എന്തെന്ന് പഠിച്ചിരുന്നെങ്കിലന്ന് ആശിച്ചുപോകയാണ്. മലയാള സിനിമയിലെ അഭിനയ ചക്രവർത്തിയായ തിലകനെവരെ പുറത്താക്കാനും എസ്റ്റാബ്ലിഷ്ഡായ പലതാരങ്ങൾക്കും വിലക്കേർപ്പെടുത്തി മലയാളസിനിമയുടെ നിയന്ത്രണം മുഴുവൻ കൈപ്പിടിയിലൊതുക്കിയ അമ്മയുൾപ്പെടെയുള്ള താരസംഘടനകളുള്ള വളരെ റിജിഡായ ഒരു ഇൻഡസ്ട്രിയിൽ, ഒരു സിനിമ നിർമ്മിച്ച് എല്ലാ പ്രതിസന്ധികളേയും ഒറ്റക്ക് തരണം ചെയ്ത് തീയേറ്ററിലെത്തിച്ചതിന്റെ പേരില്‍ കൂട്ടം ചേർന്ന്, യാതൊരു മാനുഷിക പരിഗണനയും നൽകാതെ നടത്തിയ വ്യക്തിഹത്യ നിങ്ങൾ സഹിഷ്ണുതയോടെ നേരിടുന്നത് കണ്ടപ്പോൾ ബഹുമാനമാണ് തോന്നിയത്.

ചർച്ചയുടെ ഇടയിൽ അവതാരികയുടെ തനതു സംസ്കാരം ഇടക്കിടക്ക് പുറത്തു വരുന്നതും കണ്ടു. മനോനില കൈവിട്ട് കിടന്ന് ആക്രോശിക്കുന്ന ബാബുരാജിനോടും കൂട്ടരോടും 'അവൻ പറയുന്നത് കൂടെ കേള്‍ക്കാം' എന്ന് ഷാനിപ്രഭാകരൻ ധർഷ്ട്യത്തോടെ പറയുന്നതു കേൾക്കുമ്പോൾ നിങ്ങളുടെ സംസ്കാരം അത്ര അധ:പതിച്ചതായി പോയല്ലോ ഷാനിമോളേ എന്ന് സഹതപിക്കാതിരിക്കൻ കഴിയില്ല. പിച്ച വെച്ചുതുടങ്ങുന്ന പ്രായത്തിലുള്ള ഒരു കുട്ടിയെ, കൂട്ടം ചേർന്ന് ബലാൽസംഗം ചെയ്യുന്നത് കണ്ടുനിൽക്കുന്ന മനോരോഗി ആസ്വദിക്കുന്ന ലൈംഗിക സുഖമാണോ ഷാനി പ്രഭാകരനെ ഇതിനു പ്രേരിപ്പിച്ച ഘടകം? ഒരു പരിപാടിയുടെ അവതാരകക്ക് എത്രയ്ക്ക് ചീപ്പ്‌ ആയി സംസാരിക്കാം എന്നതിന്റെയും എത്ര മോശമായ് ഒരു ചാനൽ ചർച്ച സംഘടിപ്പിക്കാം എന്നതിന്റെയും ഏറ്റവും വലിയ ഉദാഹരണമായി അത്. ഒരു വ്യക്തിയോട് മാന്യമായ് പെരുമാറുവാൻ വിദ്യാഭ്യാസമോ ലോക വിവരമോ ഒന്നും വേണ്ട. നല്ല കുടുംബത്തില്‍ പിറന്നാൽ മാത്രം മതി. ഒരു പാവം മനുഷ്യനെ സ്റ്റുഡിയോയിൽ വിളിച്ചു വരുത്തി അയാളുടെ നെഞ്ചത്തു കയറി സംഹാര താണ്ഡവമാടാൻ ഒരു വിഫലശ്രമം നടത്തിയ ഷാനിമോൾക്ക്, ഇവിടുത്തെ ജുഡീഷ്വറിയെപോലും വെല്ലുവിളിക്കുന്ന ഗുണ്ടാതലവന്മാരായ ഏതങ്കിലും ഒരു രാഷ്ട്രീയക്കരനെ കുറിച്ച് ഒരക്ഷരം മിണ്ടാനുള്ള തന്റേടമുണ്ടോ? ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ പാർട്ടിക്കാരു പിള്ളേർ സ്പടികപെട്ടിയിലടച്ച് ഒരു നല്ല മുല്ലപ്പൂമാലയും ചാർത്തി വീട്ടിലേക്ക് പാർസലയക്കുമന്ന് നന്നായറിയാവുന്നതിനാൽ അതിന് നിങ്ങൾക്ക് ധൈര്യമില്ലന്നറിയാം. ഒരു മനുഷ്യനെ കുളിപ്പിച്ചൊരുക്കിയിരുത്തി പബ്ലിക്കായ് കല്ലെറിഞ്ഞുകൊല്ലാൻ കുറേമനോരോഗികൾക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുക്കുന്ന ഒരു പക്കാ പിമ്പിന്റെ റോളിലേക്ക് നിങ്ങൾ തരം താഴ്ന്നുപോയി എന്നതിൽ എനിക്ക് സഹതാപമുണ്ട്. പെരുമ്പാവൂരിൽ, അധ്വാനിച്ച് സമൂഹത്തിൽ മാന്യമായ് ജീവിക്കുന്ന പാവപ്പെട്ട ഒരു ചെറുപ്പക്കാരനെ അയാളൂടെ പേഴ്സിൽ സ്വയം അധ്വാനിച്ചുണ്ടാക്കിയ കുറച്ചു നൂറുരൂപാ നോട്ടുകളുണ്ടായിരുന്നു എന്ന ഒറ്റകാരണത്താൽ ബസിൽ നിന്നും പിടിച്ചിറക്കി തല്ലികൊന്നവരുരടേയും ഷനിമോളുടെ നേത്യത്വത്തിൽ സന്തോഷ് പണ്ഡിറ്റിനെതിരെ നിക്യഷ്ടമായ് രീതിയിൽ പരിഹസിച്ച് പുലഭ്യം പറയുകയും ചെയ്തവടേയും മനോനിലകൾ തമ്മിൽ എന്താണ് വ്യത്യാസം? മാന്യനന്ന് സ്വയം വിശ്വസിക്കുന്ന, തീയേറ്ററിൽ പോയി ക്യഷ്ണനും രാധയും കണ്ട ചെറുപ്പക്കാരൻ അഹങ്കാരം നിറഞ്ഞ പരിഹാസത്തോടുകൂടി കൂവുന്നുണ്ടായിരുന്നു, സിനിമയുടെ നിലവാരം കൊണ്ട് തീയേറ്ററിൽ പോയതല്ല മൂന്നു മണിക്കൂർ തെറിപാട്ടു പാടാൻ പോയതാണന്ന്. സൗമ്യയെന്ന പാവം പെൺകുട്ടിയെ ട്രയിനിൽ നിന്നും ട്രാക്കിലേക്ക് തള്ളിയിട്ട് ബലാൽസംഗം ചെയ്ത് കൊന്ന ഗോവിന്ദചാമിയെക്കാൾ അപകടകാരികൾ ഈ ചെറുപ്പക്കരുതന്നയാണ്. അൻപതോ അറുപതോ രൂപ കൊടുത്ത് ടിക്കറ്റെടുത്ത് തീയേറ്ററിൽ കയറി മൂന്നുമണിക്കൂർ നിർത്താതെ തെറി വിളിക്കുന്ന ഈ ചെറുപ്പക്കരുടെ മനോരോഗത്തെ എന്തുപേരിട്ടു വിളിക്കണം. പിച്ചവെച്ചു നടക്കുന്ന ഒരു കുഞ്ഞിനെ ബലമായി പിടിച്ചിരുത്തി കുറെ മനോരോഗികള്‍ നിക്യഷ്ടമായി നടത്തിയ ബലാൽസംഗമായി മാത്രമേ ഇതിനെ കാണാനാവൂ.

ഷാന്മോൾ നടത്തിയ നിക്യഷ്ടമായ ചാനൽ ബലാൽസംഗം കണ്ടിട്ടില്ലാത്തവർക്കായി ഇവിറ്റെ ലിങ്ക് ചെയ്യുന്നു.




.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



7 comments: to “ സന്തോഷ് പണ്ടിറ്റിനെ മലയാള സിനിമ ഭയക്കുന്നത് എന്തുകൊണ്ട്?