Search this blog


Home About Me Contact
2010-06-21

ഫാദർ ഡേവിസ്-ഹ്യദയത്തിൽ ദൈവ്വത്തിന്റെ കൈയ്യൊപ്പുള്ള നല്ല ഇടയൻ  

എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; എന്റെ ഈ സഹോദരന്മാരിൽ ഒരുത്തനു നിങ്ങൾ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. വിശക്കുന്നവന്‌ ആഹാരം കൊടുത്തപ്പോൾ എന്റെ വയറുനിറഞ്ഞു. ദാഹമുള്ളവന്‌ വെള്ളം കൊടുത്തപ്പോൾ എന്റെ ദാഹവും തീർന്നു. രോഗിയെ ശുശ്രൂഷിച്ചപ്പോൾ ഞാൻ ധന്യനായി. ദാനമാണ്‌ കർമ്മം എന്ന് ഞാൻ സത്യമായും നിങ്ങളോട് പറയുന്നു. (മത്തയി 40:25:35-45)

ഫാദർ ഡേവിസ് ചിറമ്മലിനെ എത്രപേർ അറിയും? മനുഷ്യനെ മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും കണ്ണിലൂടെ കാണുന്ന മതമൗലിക വാദികൾ അറിഞ്ഞിരിക്കേണ്ട ഒരു നല്ല മനുഷ്യ സ്നേഹിയാണ്‌ ഫാദർ ഡേവിഡ്. ജാതീയതയുടെ മതിൽ കെട്ടുകൾ തീർത്ത് മനുഷ്യൻ മനുഷ്യനെ ചുട്ടുകൊല്ലുമ്പോൾ മതത്തിനതീതമായ ദാനകർമ്മത്തിലൂടെ യഥാർത്ഥ ദൈവ്വ ദാസനായ് മാറിയ നല്ല ഇടയനാണ്‌ ഫാദർ ഡേവിസ്. ദാനമില്ലാത്ത ലോകത്ത് സ്വന്തം ജീവൻ തന്നെ ദാനം ചെയ്യാൻ തയ്യാറായാണ്‌ ഫാദർ ഡേവിഡ് ദൈവ്വ വഴികളിൽ സഞ്ചരിക്കുന്നത്. സഹോദരനുവേണ്ടി സ്വന്തം ജീവൻ പരിത്യജിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലന്ന് ദൈവ്വ ദാസൻ തന്റെ പ്രവർത്തികളിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു.

ത്യശൂർ ജില്ലയിലെ വാടനപള്ളിയിൽ ഇലക്ട്രീഷ്യനായ ഗോപിനാഥൻ ഭാര്യയും രണ്ടു കുട്ടികളുമുള്ള ഒരു സാധാരണക്കാരനാണ്‌. സന്തോഷത്തോടെ കുടുംബ ജീവിതം നയിച്ചിരുന്ന ഗോപിനാഥന്‌ ഒരു പനിയെ തുടർന്ന് വ്യക്ക രണ്ടും തകരാറിലായി. ജീവിതം തനിക്കു മുന്നിൽ ഇല്ലാതാകുന്നത് അയാളറിഞ്ഞു. മരുന്നുകൾ കൊണ്ട് ഫലമില്ലാതെ വന്നപ്പോൾ പിന്നെ ഒരു മാർഗ്ഗമേ ഉണ്ടായിരുന്നുള്ളൂ. ആഴ്ചയിൽ രണ്ടും മൂന്നും ഡയാലിസിസ്. ചികിൽസക്കായ് കൈയ്യിൽ ഉണ്ടായ സമ്പാദ്യം മുഴുവൻ ചിലവിട്ട ഗോപിനാഥന്‌ താങ്ങാവുന്നതിനപ്പുറമായിരുന്നു ഡയാലിസിസിനുള്ള ചിലവുകൾ. വ്യക്ക മാറ്റിവയ്ക്കാത്തിടത്തോളം തനിക്കു മുന്നിൽ ഒരു ജീവിതമില്ലന്ന് തിരിച്ചറിഞ്ഞ ഗോപിനാഥൻ തന്റെ മക്കളുടെയും കുടുംബത്തിന്റെയും ഭാവിയോർത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുറച്ചു. പക്ഷേ ഗോപിനാഥനെ ദൈവ്വം കൈവിട്ടില്ല. വിവരങ്ങളറിഞ്ഞ് നാട്ടുകാരും സുഹ്യത്തുക്കളും ഗോപിനാഥന്റെ സഹായത്തിനെത്തി. ഗോപിനാഥന്റെ ചികിൽസാ ഫണ്ടിലേക്ക് നാട്ടുകാർ ഉദാരമായ് പണം നിക്ഷേപിച്ചു. ദിവസങ്ങൾക്കുള്ളിൽ ഫാദർ ഡേവിസിന്റെ നേത്യത്വത്തിൽ പത്തുലക്ഷത്തോളം രൂപ പിരിച്ചെടുത്തു. ഗോപിനാഥന്റെ വ്യക്ക മാറ്റിവെയ്ക്കുക. ഗോപിനാഥന്റെ സുഹ്യത്തുക്കൾ ദാദാവിനെ കണ്ടെത്തി വ്യക്ക വാങ്ങാനുള്ള ശ്രമം ആരംഭിച്ചു. ഇതറിഞ്ഞ ഫാദർ ഡേവിസ് ഒരു നിർദ്ദേശം മുന്നോട്ട് വച്ചു. വിലകൊടുത്ത് വ്യക്ക വാങ്ങുന്നത് തന്റെ കാഴ്ചപാടുകൾക്ക് എതിരാണന്നു മാത്രമല്ല അത് വ്യക്ക മാഫിയാ സംഘങ്ങളെ സഹായിക്കൽകൂടിയാണ്‌. അതിനാൽ ഗോപിനാഥന്‌ തന്റെ വ്യക്ക കൊടുക്കാൻ താൻ തയ്യാറാണന്ന് ഫാദർ അറിയിച്ചു.

കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വച്ചു. ചിലർ ഫാദറിന്‌ ഭ്രാന്താണന്ന് പറഞ്ഞു പരിഹസിച്ചു. ഇടവകയിലെ അടുത്ത സുഹ്യത്തുക്കളിൽ പലരും സ്നേഹത്തോടെ ചോദിച്ചു ഒരു ഹിന്ദുവിന്‌ വെറുതേ വ്യക്ക ദാനം ചെയ്യേണ്ടതുണ്ടോ? എന്നാൽ ഫാദർ ഡേവിസിന്റെ മനസ്സിൽ ഹിന്ദുവോ ക്യസ്ത്യനോ ഉണ്ടായിരുന്നില്ല. ഗോപിനാഥൻ എന്ന സഹോദരൻ മാത്രമായിരുന്നു. എങ്ങനെയും ഗോപിനാഥന്‌ ജീവിതം തിരികെ കൊടുക്കുക. അതുമാത്രമേ ഫാദർ ഡേവിസ് ചിന്തിച്ചിരുന്നുള്ളൂ. സെപ്റ്റംബർ മുപ്പതിന്‌ ലേക്‌ഷോർ ഹോസ്പിറ്റലിലെ ഓപ്പറേഷൻ ടേബിളിൽ കിടക്കുമ്പോൾ ഫാദർ ഡേവിസിന്റെ ആശങ്കയും പ്രാർത്ഥനയും അദ്ദേഹത്തിന്റെ ജീവനെകുറിച്ചോർത്തായിരുന്നില്ല മറിച്ച് ദാനം ചെയ്യുന്ന വ്യക്ക ഗോപിനാഥനിൽ മാറ്റിവക്കാൻ ഒരു തടസ്സവും ഉണ്ടാകരുതേ എന്നതായിരുന്നു. ഫാദർ ഡേവിന്റെ പ്രാർത്ഥനപോലെ ലേക്‌‍ഷോർ ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർമാർ ഫാദർ ഡേവിസിന്റെ വ്യക്ക ക്രയാറ്റിൻ ലെവൽ പതിനാറുവരെ എത്തി മരണത്തിന്റെ നിഴലിലായിരുന്ന ഗോപിനാഥനിൽ വിജയകരമായ് തുന്നിചേർത്തു. വിലപിടിപ്പുള്ളതായ് ഫാദർ ഡേവിസിനുണ്ടായിരുന്ന കാർകൂടി വിറ്റിട്ടാണ്‌ ശസ്ത്രക്രിയയുടെ ആവശ്യത്തിനുള്ള പണം കണ്ടെത്തിയതന്നറിയുമ്പോൾ മനസ്സിന്റെ വിശാലത ഊഹിക്കാൻ കഴിയും.

ഒരു ഹിന്ദുവിന്‌ തന്റെ വ്യക്ക ദാനം ചെയ്തതിലൂടെ ഫാദർ സഭയുടെ യശസ്സുയർത്തി എന്ന് പറയുന്ന സുഹ്യത്തുക്കളോടും ഇടയജനതയോടും ഒരു ചെറു പുഞ്ചിരിയോടെ ഫാദർ ഡേവിസ് പറയും അത് ഹിന്ദു സഹോദരനല്ല മനുഷ്യ സഹോദരനാണ്‌. അരമനകളിലേയും കന്യാസ്ത്രീ മഠങ്ങളിലേയും നിന്ദിതരേയും പീഡിതരേയും ശുശ്രൂഷിക്കുന്ന, ആർക്കും വേണ്ടാത്ത ജനസമൂഹങ്ങളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന ആയിരങ്ങളിൽ ഒരാൾ മാത്രമാണ്‌ ഫാദർ ഡേവിസങ്കിലും സ്വന്തം വ്യക്ക ദാനം നൽകി ഒരു മനുഷ്യജീവന്‌ പ്രത്യാശപകർന്ന ഫാദർ വേറിട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്‌. ഹ്യദയത്തിൽ ദൈവ്വത്തിന്റെ സ്വന്തം കൈയ്യൊപ്പുള്ള ഒരു യഥാർത്ഥ ഇടയൻ.
.

2010-06-19

സ്വവർഗ്ഗ രതി പ്രക്യതി വിരുദ്ധമോ?  

വളരെകാലമായ് ചൂടേറിയ ഒരുപാട് വാദ പ്രതിവാദങ്ങൾക്ക് വിധേയമായ ഒരു വിഷയമാണിത്. പ്രക്യതി വിരുദ്ധം എന്നതുകൊണ്ട് എന്താണ്‌ നിർവ്വചിക്കുന്നതന്ന് വ്യക്തമാകാത്തിടത്തോളം ഇത് വെറുമൊരു ചോദ്യം മാത്രമായിരിക്കും. സ്വവർഗ്ഗരതി പ്രക്യതി വിരുദ്ധം എന്ന് വാദിക്കുന്നവർ ഉന്നയിക്കുന്ന ചോദ്യങ്ങളെ രണ്ടായി തിരിക്കാം. ഒന്ന്, സ്വവർഗ്ഗരതി പൊതു സമൂഹം അംഗീകരിച്ചിട്ടില്ല‌. പൂരിപക്ഷത്തിന്റെ താൽ‍പര്യങ്ങൾക്ക് നിരക്കാതെന്തും അംഗീകരിക്കാൻ മടിക്കുന്ന സങ്കുചിത മനോഭാവം മാത്രമാണിതന്നതിനാൽ കാര്യമാക്കേണ്ട വിഷയമല്ല ഇത്. രണ്ട്, പ്രക്യതിയിലെ മറ്റ് ജീവജാലങ്ങളിൽ കാണപ്പെടാത്ത ലൈംഗിക വൈക്യതമാണ്‌ സ്വവർഗ്ഗ രതി. പ്രക്യതിയെ അറിയാത്തവർ, പ്രക്യതിയെ നിരീക്ഷിച്ചിട്ടില്ലാത്തവരുടെ അബദ്ധജടിലമായ ജല്പനം എന്നതിൽ കവിഞ്ഞ് ഇതിൽ സത്യാവസ്ഥയില്ലന്നതണ്‌ വാസ്തവം. കാരണം ഒട്ടുമിക്ക സസ്തനികളിലും സ്വവർഗ്ഗ രതി കാണപ്പെടുന്നുണ്ട്. ഈച്ചകൾ, പക്ഷികൾ, ഉരഗങ്ങൾ, മൽസ്യങ്ങൾ, എന്തിന്‌ ഭൂമുഖത്തെ ഏറ്റവും വലിയ ജീവികളായ ആനയിലും തിമിംഗലങ്ങളിലും വരേയുള്ള ഏതാണ്ട് ആയിരത്തിയഞ്ഞൂറിൽ പരം ജന്തുവര്‍ഗ്ഗങ്ങളിൽ സ്വവര്‍ഗരതി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

പല ജന്തുവര്‍ഗ്ഗങ്ങളിലുംസ്വവർഗ്ഗ ജോഡികളെ തന്നെ നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്. ചില ജീവ വർഗ്ഗങ്ങളിൽ സ്വവർഗ്ഗ രതിയെ അനുകൂലിക്കുന്ന ലൈംഗികാവയവങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. സ്വവർഗ്ഗ രതിയെ സഹായിക്കുന്ന ജൈവരീതികളും പ്രകൃതിയില്‍ സുലഭമാണ്‍. സ്വവര്‍ഗ രതിയിലേര്‍പ്പെടുന്ന ഒറാങ് ഉട്ടാൻ എന്ന ആൾകുരങ്ങിന്‌ തന്റെ ലിംഗം ഉള്ളിലേയ്ക്ക് വലിച്ച് തത്സ്ഥാനത്ത് ഒരു കുഴിയുണ്ടാക്കി സ്വീകര്‍ത്താവാകാന്‍ കഴിയും. ഡോള്‍ഫിനുകളില്‍ തലയിലെ വെള്ളം ചീറ്റുന്ന തുളയില്‍ ലിംഗം തിരുകിയുള്ള സ്വവര്‍ഗ്ഗഭോഗവും പ്രജനനത്തിനു സജ്ജമാകുന്നതു വരെയുള്ള പത്തുപതിനഞ്ചു വർഷകാലത്തോളം സ്വവര്‍ഗജോഡികളായി ജീവിക്കുന്ന രീതിയും സാധാരണയാണ്. റീസസ്, ബൊൻബൊ തുടങ്ങിയ കുരങ്ങു വർഗ്ഗങ്ങളുടെ ഇടയിൽ സ്വവർഗ്ഗ രതി സർവ്വസാധാരണമാണ്‌.

ഇതിനെ ഖണ്ഡിക്കുന്ന മറ്റൊരു ചോദ്യം പ്രക്യതി ലൈംഗികത തന്നിരിക്കുന്നത് പ്രജനനത്തിനുവേണ്ടി ആണ്‌. തെറ്റായ ഈ ധരണ മാറ്റേണ്ടിയിരിക്കുന്നു. രതി ജീവി വർഗ്ഗത്തിന്റെ മാനസിക ശാരീരിക ഉല്ലാസനോപാകൂടിയാണ്‌. ലൈംഗികതയെ കൂടുതൽ സുഖം നേടാനുള്ള ഏറ്റവും വലിയ ഉപാധിയാക്കി മാറ്റിയത് മനുഷ്യൻ മാത്രമാണ്‌. പല തരത്തിലും സ്വാദുകളിലുമുള്ള കോണ്ടങ്ങളും മറ്റും വിപണി കീഴടക്കിയതും ലൈംഗികമായ ഉപരിപ്ലവത്തിന്റെ ഭാഗമാണ്‌. ഒരുപക്ഷേ ലൈംഗികതയിൽ എങ്ങനേയും സംത്യപ്തി കണ്ടെത്താനുള്ള യാത്രകളിൽ കൂടിയാവണം മനുഷ്യൻ സ്വവർഗ്ഗ ലൈംഗികതയിലും എത്തിചേർന്നത്.

ലൈംഗികത സന്താനോല്പ്പാദനത്തിനുവേണ്ടി മാത്രം എന്നാണ്‌ പ്രകൃതിയുടെ നിയമമെങ്കില്‍ സന്യാസം, ബ്രഹ്മചര്യം, നിർബൻന്ധിതമായും സന്താനോല്‍പാദനം നിഷിദ്ധമാക്കിയ പൗരോഹിത്യം തുടങ്ങിയവയെല്ലാം പ്രകൃതിവിരുദ്ധമാണ്. അവ നിരോധിക്കണം എന്ന് സ്വവർഗ്ഗ രതിക്കെതിരേ മുറവിളി കൂട്ടുന്ന കത്തോലിക്ക സഭ ഉൾപ്പെടയുള്ള മത സംഘടനകൾ ഇന്നോളം ശബ്ദിച്ചിട്ടില്ല. ഗർഭനിരോധനവും സ്വയംഭോഗം പ്രക്യതി വിരുദ്ധമായ് ആരും പറഞ്ഞു കേട്ടിട്ടില്ല. ആൺകുട്ടികളിൽ 90 ശതമാനവും പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ്സിനുള്ളിൽ സ്വയംഭോഗം ചെയ്തു തുടങ്ങുന്നവാരാണ്‌. സന്താനോല്പാദനോപാധിയായ് മാത്രമാണ്‌ പ്രക്യതി ലൈംഗികത തന്നിരിക്കുന്നതങ്കിൽ ആധുനിക സമൂഹത്തിൽ ദമ്പതികൾക്ക് ജീവിതത്തിൽ എത്ര തവണ ലൈംഗികബദ്ധത്തിൽ ഏർപ്പെടാനാവും?
.

2010-06-15

സ്വവർഗ്ഗാനുരാഗത്തിന്റെ ചരിത്രവും മതങ്ങളുടെ ഇടപെടലുകളും  

തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് സ്വവര്‍ഗ്ഗ പ്രണയം. അതുകൊണ്ടുതന്നെ സ്വവര്‍ഗ്ഗാനുരാഗം അധികമാരും ചര്‍ച്ച ചെയ്യപ്പെടാതെ മുഖ്യധാരാ മാധ്യമങ്ങൾ പോലും ഒരടി അകലം സൂക്ഷിക്കുന്ന വിഷയമാണ്. നമ്മുടെ പട്ടണങ്ങൾ സ്വവർഗ്ഗാനുരാഗികളേയും സ്വവർഗ്ഗ രതിക്കാരേയും കൊണ്ട് നിറയുമ്പോൾ വിഷയത്തെ കാര്യമാത്രപ്രസക്തമായ് കാണാതിരിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കും പോലെയാണ്‌. പ്രക്യതി വിരുദ്ധമന്നും അപകടകരമന്നും വിധിയെഴുതി നിയമം കൊണ്ടും സാമൂഹികമായ ഒറ്റപ്പെടുത്തൽ കൊണ്ടും സ്വവർഗ്ഗ രതിക്കാരെ ഒരു തീണ്ടാപാടകലെ നിർത്തുമ്പോൾ അരോഗ്യകരമല്ലാത്ത ഒരു സമൂഹത്തെ നാം വളർത്തിയെടുക്കുകയല്ലേ ചെയ്യുന്നത്?. സ്വവർഗ്ഗാനുരാഗവും സ്വവർഗ്ഗ രതിയും മനുഷ്യന്‌ പുത്തരിയില്ല. മനുഷ്യന്‍ ഉണ്ടായകാലം മുതല്‍ സ്വവര്‍ഗ്ഗാനുരാഗവും ഉണ്ടായിരുന്നു എന്നുവേണം അനുമാനിക്കാൻ. മനുഷ്യൻ കണ്ടെത്തിയ തെളിവുകൾ നിഗമനത്തിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്.

ഇന്നുള്ളതിൽവച്ച് സ്വവര്‍ഗാനുരാഗത്തെപ്പറ്റി ഏറ്റവും പ്രാചീനമായ തെളിവ് ഈജിപ്‌റ്റില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്. രണ്ടു പുരുഷന്‍‌മാര്‍ പരസ്‌പരം ചുംബിക്കുന്ന ഒരു ചിത്രം. ആ ചിത്രത്തിന്ന് 4500-ലധികം വര്‍ഷത്തെ പഴക്കമുണ്ടന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും മധ്യ കാലഘട്ടത്തിന് ശേഷമായിരിക്കണം സ്വവര്‍ഗാനുരാഗം കൂടുതല്‍ വ്യാപകമായത് അല്ലങ്കിൽ വ്യാപകമായ് സമൂഹം അംഗീകരിച്ചു തുടങ്ങിയതന്നു വേണം അനുമാനിക്കാന്‍. എന്നാൽ സമൂഹത്തില്‍ സ്വവര്‍ഗ്ഗാനുരാഗത്തിന് കൂടുതല്‍ അംഗീകാരം ലഭിച്ചത് ആധുനിക സമൂഹത്തിലാണ്. യാന്ത്രിക സമൂഹത്തില്‍ ആധുനിക മനുഷ്യന്‍ സ്നേഹവും പ്രണയവും ലൈംഗികതയുമൊക്കെ പുനഃര്‍നിര്‍വ്വചിക്കപ്പെട്ടപ്പോള്‍ സ്വവര്‍ഗാനുരാഗത്തിനും കൂടുതല്‍ അംഗീകാരം ലഭിച്ചു. ഇന്ന് ലോകത്തിലെ ഏതാണ്ട് 20-ലധികം രാജ്യങ്ങളിലും അവിടുത്തെ മിലട്ടറി ബാരക്കുകളിലും സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ്ഗരതിയും നിയമപരമായ് അനുവദനീയമാണ്. കടുത്ത മത മൗലികവാദികളും മതാധിപത്യവും കൊടികുത്തി വാഴുന്ന ഇന്ത്യയിലും സ്വവര്‍ഗ്ഗ പ്രണയത്തെ നിയമവിധേയമാക്കാനുള്ള പ്രാരംഭ നടപടികള്‍ കൈകൊണ്ടുകഴിഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ക്ക് സ്വാതന്ത്ര്യം നൽകി കൂടുതല്‍ സ്വതന്ത്രമായ ഒരു സാമൂഹ്യവ്യവസ്ഥയിലേക്ക് ഇന്ത്യ കാലെടുത്ത് കുത്തുകയാണ്.

പുരുഷന്മാര്‍ക്കിടയിലെ സ്വവര്‍ഗരതി ആധുനികസമൂഹത്തിന്റെ പ്രശ്‌നമൊന്നുമല്ല. ലോകത്തിലെ പല പ്രാചീന സംസ്കാരങ്ങളിലും സ്വവര്‍ഗ്ഗ പ്രണയം അംഗീകരിക്കപ്പെട്ടിരുന്നു. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ ഗ്രീസില്‍ സ്വവര്‍ഗ്ഗ പ്രണയവും സ്വവര്‍ഗ്ഗ രതിയും അനുവദനീയമായിരുന്നു. ജപ്പാനിലെ സമുറായ് വര്‍ഗക്കാരിലും ആഫ്രിക്കയിലെ ചില ഗോത്രങ്ങളിലും, പോളിനേഷ്യന്‍ ഗിരിവര്‍ഗക്കാര്‍ക്കിടയിലും ഇത്തരം സ്വവര്‍ഗപ്രേമത്തിന് ഇന്നും സമൂഹത്തിന്റെ അംഗീകാരമുണ്ട്. സുഹൃത്തുക്കളിലാരൊടങ്കിലും ലൈംഗികസൗഹൃദം കാണിക്കുന്നത് ക്ഷിണഅമേരിക്കയിലെ പല ഗോത്രങ്ങളും അനുവദിച്ചിരുന്നു. അറബികള്‍ക്കിടയിലും സ്വവര്‍ഗപ്രേമം സാധാരണമാണ്. സ്ത്രീകളുമായുള്ള ബന്ധം ഗൃഹാന്തരീക്ഷം നിലനിര്‍ത്താനും‍, സ്വവര്‍ഗ്ഗരതി മാനസിക, ശാരീരികസുഖത്തിനും എന്നതായിരുന്നു അറബികളുടെ മതം. യവനസാഹിത്യത്തിലും ഭാരതീയപുരാണങ്ങളിലും, ഖുജുരാഹോ, അജന്ത, എല്ലോറ തുടങ്ങിയ പല ഗുഹാ ചിത്രങ്ങളിലും സ്വവര്‍ഗരതിയുടെ ഭാഷ്യങ്ങളുണ്ട്.

ആണിനും പെണ്ണിനും നിര്‍വചിക്കപ്പെട്ട മാനസിക, ശാരീരിക ഘടനാവിശേഷങ്ങളുണ്ട്. ഇവ അടിസ്ഥാനപ്പെടുത്തിയാണ് പരസ്പരാകര്‍ഷണം, സ്ത്രീ പുരുഷ ബന്ധം, ദാമ്പത്യം എന്നീ കാര്യങ്ങളില്‍ നിയമങ്ങളും സദാചാര സംഹിതകളും സമൂഹത്തില്‍ രൂപം കൊണ്ടിട്ടുള്ളത്. സമൂഹം അംഗീകരിച്ചതും, സമൂഹത്തില്‍ പൊതുവേ കാണപ്പെടുന്നതുമായ സ്ത്രീ-പുരുഷ നിര്‍വചനങ്ങളുടെ പരിധിയില്‍പ്പെടാത്തവരാണു സ്വവര്‍ഗപ്രേമികള്‍‌‌‌‌‌ . ജീവശാസ്ത്ര പരമായ സവിശേഷതകളും മാനസികമായ ഉള്‍പ്രേരണകളും ചേർന്ന സങ്കീർണ്ണമായ അവസ്ഥാവിശേഷമാണ്‌ സ്വവര്‍ഗാനുരാഗികളെ സൃഷ്ടിക്കുന്നതെന്ന് ശാസ്ത്ര പഠനങ്ങള്‍ വിലയിരുത്തുന്നു. ഈ സവിശേഷതയെ ക്രിമിനല്‍ കുറ്റമാക്കുന്നതിനെ ഒരുതരം പ്രാകൃത തത്വമായാണു പരിഷ്കൃതസമൂഹങ്ങള്‍ കണക്കാക്കുന്നത്. ആണിന് ആണും, പെണ്ണിനു പെണ്ണും ഇണയാവുക എന്ന മാനസികാവസ്ഥയിലെത്തിപ്പെടുന്നവര്‍ക്ക്, അതിന്റെതായ ശാരീരികവും മാനസികവുമായ കാരണങ്ങളുണ്ട്. അതിനാല്‍ മതത്തിന്‍റെയോ സദാചാരത്തിന്‍റെയോ ശിക്ഷാനിയമങ്ങളുടെയോ പേരില്‍ ഇവരെ വേട്ടയാടുന്നതും ഒറ്റപ്പെടുത്തുന്നതും മാനുഷികതയല്ല.

എല്ലാ പൗരന്മാര്‍ക്കും തുല്യനീതി അടിസ്ഥാന പ്രമാണമായ് ഉറപ്പു നൽ‍കുന്ന ഇന്ത്യന്‍ ഭരണ ഘടനയില്‍ പോലും സ്വവര്‍ഗ്ഗ പ്രണയെത്തെയും സ്വവര്‍ഗ്ഗ രതിയേയും ക്രിമിനല്‍ കുറ്റമായ് കണക്കാക്കിയിരുന്നു. ഇന്ത്യ സ്വാതന്ത്യം നേടുന്ന സമയം ബ്രിട്ടീഷ്‌ നിയമത്തില്‍ നിന്നും അതേപടി പകര്‍ത്തിവെച്ച നിയമങ്ങളിലൊന്നാണ്‌ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്‌ഷന്‍ 377. 150-ല്‍പരം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ നിയമം കാലഹരണപ്പെട്ടതാണന്ന വാദങ്ങള്‍ കാലങ്ങളായ് നീതിപീഠത്തിനു മുന്നിലുണ്ടായിരുന്നു. ജനസംഖ്യയില്‍ ഏതാണ്ട് 0.4% വരുന്നവര്‍ സ്വവര്‍ഗ്ഗാനുരാഗികളാണന്ന് കണക്കാക്കപ്പെടുമ്പോള്‍ ജനസംഖ്യയില്‍ അത്ര ചെറുതല്ലാത്ത സ്വവര്‍ഗ്ഗാനുരാഗികളായ പൗരന്മാരോട് നിയമം വിവേചനം കാണിക്കുന്നില്ലേ എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. 2009 ജൂലൈ രണ്ടിന്‌ ഡൽഹി ഹൈകോടതി പുറപ്പെടുവിച്ച ചരിത്ര പ്രധാനമായ വിധിന്യായത്തിലൂടെ സ്വവർഗ്ഗ പ്രണയം സാധാരണ ലൈംഗിക പ്രവർത്തിയായ് കണക്കാക്കുന്ന രാജ്യമായ് ഇന്ത്യ മാറികൊണ്ടിരിക്കുന്നു.

എന്നാൽ ഇന്ത്യൻ ഭരണ ഘടനയിലെ 377 വകുപ്പ് പൊളിച്ചഴുതുന്നതിൽ ചില മതസംഘടനകൾ വാളുമെടുത്ത് അങ്കത്തിന്‌ ഒരുങ്ങുന്നതിന്റെ ധാർമ്മികത എന്താണന്ന് മനസ്സിലാകുന്നില്ല. പുരാതനകാലം മുതല്‍ക്കേ പല മതങ്ങളും സ്വവര്‍ഗ്ഗാനുരാഗത്തെ ശക്തമായും എതിര്‍ത്തിരുന്നു. ക്രിസ്തുമതവും ഇസ്ലാം മതവുമാണ് സ്വവര്‍ഗ്ഗാനുരാഗത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിട്ടുള്ളത്. പഴയനിയമത്തില്‍ സ്വവര്‍ഗ്ഗാനുരാഗത്തെകുറിച്ച് പലയിടത്തും പരാമര്‍ശിച്ച് കാണാം. സ്വവര്‍ഗ്ഗാനുരാഗികള്‍ പെരുകിയതിനാലാണ് സോദോം, ഗോമോറ എന്നീ പുരാതന നഗരങ്ങള്‍ ദൈവ്വം നശിപ്പിച്ചതന്ന് പഴയനിയമത്തില്‍ പറയുന്നു. സ്വവര്‍ഗാനുരാഗത്തെ പാപമായാണ് ക്രൈസ്‌തവര്‍ കണക്കാക്കുന്നത്. എന്നാല്‍ മത സംഘടനകൾ ഒന്ന് അറിയേണ്ടിയിരിക്കുന്നു. ഏതെങ്കിലുമൊരു മതത്തിന്‍റെയോ സമുദായത്തിന്‍റെയോ ചട്ടക്കൂടുകള്‍ക്കുള്ളില്‍പ്പെടുന്നവര്‍ക്കു മാത്രമാണ് മതത്തിന്‍റെ ചട്ടങ്ങള്‍ ബാധകമാവുക. മതത്തിന്റെ പൊള്ളതരങ്ങളിലോ ദൈവ്വത്തിലോ വിശ്വസിക്കാത്ത പൗരന്മാർക്ക് പരസ്പരം ആശ്രയിച്ചും പൊതുസമൂഹത്തിന്‍റെ മാനദണ്ഡങ്ങള്‍ നിര്‍വചിച്ചിട്ടില്ലാത്ത ബന്ധങ്ങളില്‍ ഏര്‍പ്പെട്ടും ജീവിക്കാന്‍ ആഗ്രഹമോ അവകാശമോ പാടില്ല എന്നു വിധിക്കുവാൻ എന്തധികാരമാണുള്ളത്? അതോ ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് മത മേധാവികളാണന്നുണ്ടോ?

ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരുണ്ടാവാമെന്നും, ഭര്‍ത്താവു മരിച്ച സ്ത്രീ വൈധവ്യത്തിന്‍റെ കാരാഗൃഹത്തില്‍ ഒറ്റപ്പെടണമെന്നുമുള്ള കല്‍പ്പനകള്‍ ശരിവയ്ക്കുകയും പ്രോൽസാഹിപ്പിക്കുകയും ചയ്യുന്ന മതനേതാക്കള്‍ സുലഭമായുള്ള നാട്ടിൽ, വിധവയ്ക്കു ശിരോമുണ്ഡനവും, ഭര്‍തൃചിതാഗ്നിയില്‍ ജീവത്യാഗവും പുണ്യമെന്നു വിധിച്ച്‌ ആചരിച്ചുപോന്ന മതനിയമങ്ങളെ, നിയമം കൊണ്ടുതന്നെ പൊളിച്ചെഴുതി ഉൽ‍മൂലനം ചെയ്ത നാടാണ്‌ നമ്മുടേതന്ന് മത നേതാക്കൾ ഓർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
.

2010-06-13

Mad thinkings  

Am mad
mad of rain and monsoon
the needle fingers of rain touches me,
kiss me with her cold lips and
hug me with thousands hands.....

Wet me with your due drops
come my dear, I need you
I need your love to live and love
to learn the tips of sharing and
sacrifice

it’s a cool sight to watch the rain drops
dripping from your curly hair
we play together like kids,
in the thunder stricken nights,
I love to hug you close
with a warm kiss on your lips
am waiting for that lovely love
who is leaving out me alone

2010-06-01

പുരുഷന്റെ പ്രത്യുല്‍പാദന വ്യവസ്ഥ-04  

ഉദ്ധാരണം:

ലൈംഗികബന്ധത്തിനു സജ്ജമാകും വിധം പുരുഷജനനേന്ദ്രിയം വിജൃംഭിതമായി നില്‍ക്കുന്ന അവസ്ഥയാണിത്. മനസ്സില്‍ ലൈംഗിക താല്‍പര്യം ഉണരുമ്പോള്‍ തലച്ചോറില്‍ നിന്നുള്ള ഉദ്ദീപനങ്ങള്‍ അനുസരിച്ച് ജനനേന്ദ്രിയത്തിലെ മാംസപേശികളില്‍ നൈട്രിക് ഓകൈ്‌സഡ് രൂപപ്പെടുന്നു. ശരീരത്തിലെ ചില എന്‍സൈമുകളും നൈട്രിക് ഓകൈ്‌സഡും ചേര്‍ന്നു പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ജനനേന്ദ്രിയത്തിലെ മൃദുലമായ ഉദ്ധാരക പേശികള്‍ വേഗം വികാസം പ്രാപിക്കും. തല്ഫലമായ് ഉദ്ധാരക കലകള്‍കൊണ്ടു നിര്‍മിച്ച ലിംഗപേശികളിലേക്ക് രക്തം ഇരച്ചു കയറുകയും ലിംഗോദ്ധാരണം സംഭവിക്കയും ചെയ്യുന്നു. സ്ഖലനം കഴിയുമ്പോള്‍ ചില എന്‍സൈമുകള്‍ പ്രവര്‍ത്തിക്കുന്നത്തിന്റെ ഫലമായ് ഉദ്ധാരണം അവസാനിച്ച് ലിംഗം സാധാരണ സ്ഥിതിയിലെത്തുകയും ചെയ്യുന്നു. ഉദ്ധാരണത്തെ സഹായിക്കുന്ന എന്‍സൈമുകളാണ് വയാഗ്ര പോലുള്ള ഉത്തേജന ഗുളികകളില്‍ അടങ്ങിയിരിക്കുന്നത്.

പുരുഷന്മാരുടെ കാര്യത്തില്‍ ജീവിത സാഹചര്യങ്ങള്‍ പ്രത്യുത്പാദനത്തെ ഏറെ ബാധിക്കാറുണ്ട്. പുരുഷന്റെ പ്രത്യുത്പാദനാവയവങ്ങളില്‍ പ്രധാനം വൃഷണങ്ങളാണ്. അതിലോലമായ ഈ അവയവം ചെറിയൊരു കാരണം കിട്ടിയാല്‍ തന്നെ പ്രവര്‍ത്തനം പതുക്കെയാക്കിക്കളയും. കുറേനേരം ചൂടുതട്ടിയാല്‍, ചെറിയൊരാഘാതമുണ്ടായാല്‍, ഒരു പനി വന്നാല്‍ ഒക്കെ വൃഷണപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കും. സാഹചര്യങ്ങള്‍ സ്ഥിരമായി നിലനിന്നാല്‍ വൃഷണ പ്രവര്‍ത്തനങ്ങള്‍ അങ്ങനെ മന്ദീഭവിച്ചു തന്നെയിരിക്കും. അപ്പോള്‍ പ്രത്യുത്പാദനശേഷിയും കുറഞ്ഞിരിക്കുമെന്നതിനാല്‍ അത്തരം ജീവിത സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ഉത്തമം.

പുരുഷ ലൈംഗികാവയവങ്ങളില്‍ ഏറ്റവും പ്രധാനമായത് വൃഷണമാണ്. പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ വൃഷണങ്ങളെ ബാധിക്കാറുണ്ട്. മിക്കവയും അത്ര ഗൗരവമുള്ളതായിരിക്കില്ലങ്കിലും വൃഷണങ്ങളുടെ കാര്യത്തില്‍ തികഞ്ഞ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. പ്രസവത്തിനു തൊട്ടുമുന്പായിട്ടാണ് വൃഷണങ്ങള്‍ അടിവയറ്റില്‍നിന്ന് വൃഷണ സഞ്ചിയിലേക്ക് ഇറങ്ങുക. വൃഷണങ്ങള്‍ സഞ്ചിയിലേക്ക് ഇറങ്ങി എത്താത്തതു കാരണം ചിലപ്പോള്‍ വൃഷണങ്ങള്‍ കാണാതിരിക്കുകയും ഒന്നു മാത്രമായിരിക്കുകയും ചെയ്യും. അങ്ങനെ ഇറങ്ങാതിരിക്കുന്നത് നേരത്തേ കണ്ടെത്തി ഉള്ളിലിരിക്കുന്ന വൃഷണത്തിനെ ശസ്ത്രക്രിയയിലൂടെ സഞ്ചിയിലേക്കിറക്കി കൊണ്ടുവരാം. വിശദ പരിശോധനകള്‍ നടത്തിയും സ്‌കാനിങ്ങിലൂടെയും മറ്റും പ്രശ്‌നങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും ചെയ്തതിനുശേഷമേ ശസ്ത്രക്രിയ നടത്താവൂ.

ചില പുരുഷന്മാരില്‍ അപൂര്‍വ്വമായി ഒരു വൃഷണം മാത്രമേ കാണപ്പെടാറുണ്ട്. എന്നാല്‍ ഇത് അത്ര കാര്യമാക്കേണ്ട പ്രശ്‌നമല്ല. ഉള്ള വൃഷണം പ്രവര്‍ത്തനശേഷിയുള്ളതായാല്‍ ആവശ്യത്തിനു ഹോര്‍മോണും ബീജങ്ങളും ഉത്പാദിപ്പിച്ചുകൊള്ളും. ഒരു വൃഷണം മാത്രമുള്ളവര്‍ക്ക് വന്ധ്യത ഉണ്ടാകുമന്ന ധാരണ തെറ്റാണ്. എന്നാല്‍ ഒരു വൃഷണം താഴെ സഞ്ചിയിലേക്കിറങ്ങാതെ ഉള്ളിലിരിക്കുന്നത് അപകടകരമാണ് . അത് ഉള്ളിലിരുന്നു കേടുപിടിച്ച് അണുബാധകളും മറ്റു പ്രശ്‌നങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഒരു വൃഷണം ശോഷിച്ചു പോകുന്നതും എവിടെപ്പോയി കണ്ടെത്താനാവാതെ അത്ര്യക്ഷമാകുന്നതും അത്ര അപൂര്‍വ്വമല്ലാത്ത പ്രശ്‌നങ്ങളാണ്.

വൃഷണവീക്കം:

വളരെ സാധാരണമായ ഒരു പ്രശ്‌നമാണ് ഹൈഡ്രോസീല്‍ അല്ലെങ്കില്‍ വൃഷണവീക്കം. വൃഷണസഞ്ചിയില്‍ ലിംഫ് ദ്രവം കെട്ടിക്കിടന്ന് സഞ്ചി വീര്‍ത്തുവലുതാവുന്നതാണ് ഇതിനു കാരണം. തുടക്കത്തില്‍ ഇത് വേദനയോ മറ്റ് അസ്വാസ്ഥ്യങ്ങളോ ഉണ്ടാക്കാറില്ല. ക്രമേണ വലിപ്പം കൂടി വരുമ്പോള്‍ മാത്രമേ ശ്രദ്ധയില്‍ പെടാറുള്ളൂ. അപൂര്‍വ്വമായേ വൃഷണവീക്കം പ്രത്യുല്‍പാദനശേഷിയെ ബാധിക്കാറുള്ളൂ. എങ്കിലും വൃഷണവീക്കം മൂലം ലൈംഗികജീവിതം പ്രശ്‌നഭരിതമായി മാറാം. ബീജസംഖ്യ കുറയാനും ഇതു കാരണമാകാം. ലഘുവായൊരു ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കാനാവും.

വൃഷണവേദന:

പല കാരണങ്ങള്‍ കൊണ്ട് വൃഷണത്തില്‍ വേദന വരാം. കൗമാരകാലത്ത് വൃഷണവേദന കൂടുതലായി അനുഭവപ്പെടാം. കൂടുതല്‍ സമയം ലൈംഗികോദ്ധാരണം ഉണ്ടാവുകയും എന്നാല്‍ സ്ഖലനം നടക്കാതിരിക്കുകയും ചെയ്യുന്നത് വേദനയുണ്ടാക്കും. ഉദ്ധാരണമുണ്ടാകുമ്പോള്‍ ശുക്ലവും ബീജവും ഉത്പാദിപ്പിക്കപ്പെടുകയും സ്ഖലനം നടന്ന് പുറത്തുപോകാതിരിക്കുകയും ചെയ്യുമ്പോഴാണ് വേദന ഉണ്ടാകുന്നത്. അടുത്തടുത്ത് പലതവണ സ്ഖലനമുണ്ടാകുന്നതും വൃഷണവേദനയുണ്ടാക്കും. പലപ്പോഴും ഇത് ഗൗരവമുള്ള പ്രശ്‌നമായിരിക്കില്ല. ചുരുക്കം ചിലര്‍ക്ക് വൃഷണങ്ങളില്‍ തൊടുന്നത് അസ്വാസ്ഥ്യമുണ്ടാക്കാം. വൃഷണസഞ്ചിയുടെ പ്രശ്‌നങ്ങളാണ് ഇതിനു കാരണം. വിദഗ്ധ യൂറോളജിസ്റ്റിന് പ്രശ്‌നം എളുപ്പംരിഹരിക്കാനാവും. വൃക്കയിലെ കല്ല്, മറ്റു വൃക്കരോഗങ്ങള്‍, മൂത്രാശയക്കല്ല്, മൂത്രാശയ അണുബാധ തുടങ്ങി പലകാരണങ്ങള്‍ കൊണ്ടും ഉണ്ടാകുന്ന വേദന വൃഷണങ്ങളെയും ബാധിക്കാറുണ്ട്. വേദനയുടെ യഥാര്‍ഥകാരണം കണ്ടെത്തി ചികിത്സിക്കാന്‍ ശ്രദ്ധിക്കുകയാണു വേണ്ടത്. ഓര്‍ക്കൈറ്റിസ്, ഫൈലേറിയ തുടങ്ങി ചില രോഗങ്ങള്‍ മൂലവും വൃഷണങ്ങളില്‍ വേദനയുണ്ടാകാം. സ്ഖലനശേഷമുണ്ടാകുന്ന വേദനയും അസ്വാസ്ഥ്യങ്ങളും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ അനുഭവപ്പെടുന്നുവെങ്കില്‍ വൈകാതെ ഡോക്ടറെ കാണണം.


വലിപ്പവ്യത്യാസം:

വളരെയധികം പേരെ അങ്കലാപ്പിലാക്കുന്ന ഒരു സാധാരണപ്രശ്‌നമാണ് വൃഷണങ്ങളുടെ വലിപ്പവ്യത്യാസം. ഒരു വൃഷണം മറ്റേതിനേക്കാള്‍ അല്‍പം വലുതായിരിക്കുന്നത് സ്വാഭാവികം മാത്രമാണ്. വലിപ്പവ്യത്യാസം 50 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ മാത്രമേ ഇതിനെ ഗൗരവമായി കാണേണ്ടതുള്ളൂ. ചിലപ്പോള്‍ വൃഷണവീക്കമോ മറ്റു പ്രശ്‌നങ്ങളൊ കൊണ്ടാവാം വലിപ്പവ്യത്യാസം. വെരിക്കോസില്‍ മൂലവും വൃഷണങ്ങളുടെ വലിപ്പവ്യത്യാസം കാണാറുണ്ട്. ഉദ്ധാരണത്തിനും ലൈംഗികബന്ധത്തിനും പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ വലിപ്പവ്യത്യാസത്തെക്കുറിച്ച് പേടിക്കാനില്ല.


ക്യാന്‍സര്‍

40 വയസ്സിനു താഴെയുള്ള പുരുഷന്മാരിലാണ് വൃഷണത്തിലെ ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്. പലപ്പോഴും ആദ്യഘട്ടത്തില്‍ ഇത് വേദനയുണ്ടാക്കാറില്ല. അതിനാല്‍ വൃഷണ ക്യാന്‍സര്‍ തിരിച്ചറിയാനും വൈകാറുണ്ട്. വൃഷണത്തില്‍ കാണുന്ന ചെറിയ തടിപ്പുകള്‍ ചിലപ്പോള്‍ കാന്‍സറിന്റെ സൂചനയാവാം. സ്വയം പരിശോനയിലൂടെ ഇവ കണ്ടെത്താവുന്നതേയുള്ളൂ. വിരലുകള്‍കൊണ്ട് സാവാനം പരിശോധിക്കുമ്പോള്‍ വൃഷണങ്ങളില്‍ തടിപ്പോ വലിപ്പവ്യത്യാസമോ ഉണ്ടോയെന്നു ശ്രദ്ധിക്കണം. തടിപ്പുകള്‍ കാണുന്നുവെങ്കില്‍ ചികിത്സ തേടാന്‍ വൈകരുത്. നേരത്തെ കണ്ടെത്തിയാല്‍ ലഘുവായൊരു ശസ്ത്രക്രിയയിലൂടെ വൃഷണ അര്‍ബുദം സുഖപ്പെടുത്താം. വൃഷണത്തിലെ വെരിക്കോസില്‍ പലപ്പോഴും ഇത്തരം തടിപ്പുകളായി അനുഭവപ്പെടാറുണ്ട്. അവ കാന്‍സറാണെന്നു തെറ്റിദ്ധരിച്ച് പേടിക്കേണ്ടതില്ല.