Search this blog


Home About Me Contact
2009-09-30

തേക്കടി ബോട്ടപകടം വാര്‍ത്ത അപ്ഡേറ്റ്  

ബോട്ടപകടത്തെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ വിവിധ ആശുപത്രികളില്‍ മോര്‍ച്ചറി സൗകര്യവും 24 മണിക്കൂര്‍ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തി.

കുമളിയില്‍ ടൂറിസം വകുപ്പ് ഹെല്‍പ് ഡെസ്‌ക് തുറന്നു. ഫോണ്‍ 04869-222620. മൊബൈല്‍-9446052361

മുപ്പത് മരണം പോലീസ് സ്ഥിരീകരിച്ചു.

കമല്‍, ഷൂട്ടിങ്ങ് സംഘംത്തിന്റെ ലൈറ്റ് യൂണിറ്റ് മുഴുവനായി അപകടസ്ഥലത്ത് ലഭ്യമാക്കിയത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. നടന്‍ ദീലിപും കമലും അടങ്ങുന്ന സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.

മലയാളികള്‍ ആരും അപകറ്റത്തില്‍ പെട്ടിട്ടില്ല.

മലയാളികള്‍ അപകടത്തില്‍ പെട്ടതായ് അറിവില്ല.

മരിച്ചവരില്‍ രണ്ട് വിദേശികളും.

ലൈഫ് ജാക്കറ്റ് ഇല്ലാഞ്ഞതാണ് മരണ സംഖ്യ ഉയരാന്‍ കാരണം.

മരണ സംഖ്യ മുപ്പതിനു മുകളിലായി.

രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ ഹെലികോപ്റ്റര്‍ ദുരന്ത സ്ഥലത്തെത്തി.

ബോട്ടപകടം 25 പേരുടെ മ്യതദേഹം കുമളി പെരിയാര്‍ ഹോസ്പിറ്റലില്‍.

തേക്കടി ബോട്ടപകടം, ബോട്ട് ലന്റിങ്ങില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെയന്നതും, അപകട സ്ഥലത്തുനിന്നും അടുത്ത ഹോസ്പിറ്റലിലേക്ക് 5 കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു ഏന്നതും, മരണസംഖ്യ ഉയര്‍ത്തി.

കേരളത്തില്‍ നടന്ന വന്‍ബോട്ടപകടങ്ങള്‍
2007 ല്‍ തട്ടേക്കാട് ബോട്ട് ദുരന്തത്തില്‍ മരിച്ചത് പിഞ്ചുകുട്ടികളടക്കം 18 പേര്‍. മരിച്ചത് എളവൂര്‍ സെന്റ് ആന്റണീസ് സ്കൂളിലെ പതിനഞ്ച് സ്കൂള്‍ വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരും.
2002 ല്‍ കോട്ടയത്തെ കുമരകത്ത് നടന്ന ബോട്ട് ദുരന്തത്തില്‍ 29 പേര്‍ മരിച്ചു.
1980 ല്‍ എറണാകുളത്തെ കണ്ണമാലി കായലില്‍ നടന്ന ബോട്ടപകടത്തില്‍ 29 പേര്‍ മരിച്ചു.
1924 ല്‍ ആലപ്പുഴ ജില്ലയിലെ പല്ലനയില്‍ നടന്ന ബോട്ടപകടത്തില്‍ കവി കുമാരനാശാന്‍ അടക്കമുള്ള 24 പേര്‍ മരിച്ചു.

ബോട്ടപകടം മുപ്പത് മരണം പോലീസ് സ്ഥിരീകരിച്ചു.

ബോട്ടു യാത്രക്കരിലേറയും അന്യസംസ്ഥാനക്കാര്‍.

തേക്കടി ബോട്ട് ദുരന്തത്തെ തുടര്‍ന്ന് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. 0471-2331403 എന്നതാണ് കണ്‍ട്രോള്‍ റൂമിലെ നമ്പര്‍. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി 9447979101, 9446554951 എന്നീ നമ്പരിലും ബന്ധപ്പെടാവുന്നതാണ്.

അഞ്ച് മൃതദേഹങ്ങള്‍ 66-ആം മൈലിലുള്ള സെന്റ് അഗസ്റ്റിന്‍ ആസ്​പത്രിയിലുണ്ട്. ഗവണ്‍മെന്റ് ആസ്​പത്രിയില്‍ ഒരാളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു.

രക്ഷപെടുത്തിയവരില്‍ പലരേയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

26 പേരുടെ മരണം പോലീസ് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പെരിയാര്‍ ആസ്​പത്രിയില്‍ മാത്രം 18 പേരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. എട്ട് സ്ത്രീകളുടെയും ആറ് കുട്ടികളുടെയും നാല് പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് പെരിയാര്‍ ആസ്​പത്രിയിലുള്ളത്.

ബോട്ടപകടം മരണം മുപ്പത്തി രണ്ടായി. മരിച്ചവരില്‍ 18 സ്ത്രീകള്‍.

ഇരുപത് മരണം പോലീസ് സ്ഥിതീകരിച്ചു. മരിച്ചവരിലേരയും സ്ത്രീകള്‍.

ആറ് കുട്ടികളും, എട്ട് സ്ത്രീകളും, നാലു പുരുഷന്മാരും. പതിനെട്ടു മരണം പോലീസ് സ്ഥിതീകരിച്ചു.

ആനകൂട്ടത്തെ കാണാന്‍ യാത്രക്കാര്‍ ഒരു വശത്തേക്ക് നീങ്ങിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ആഭ്യന്തരവകുപ്പ്

രാത്രിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എ. എല്‍. എച്ച് ഹെലികോപ്ടറുകള്‍ ഉപകരിക്കും.

അപകടത്തില്‍ പെട്ടവരെ പെരിയാര്‍ ആശുപത്രിയില്‍ എത്തിച്ചു

രക്ഷപ്പെടുത്തിയവരില്‍ പലരും അവശ നിലയില്‍. മരന സംഖ്യ കൂടാന്‍ സാധ്യത.

ബോട്ട് മുങ്ങിയതിന് 300 മീറ്റര്‍ ചുറ്റളവില്‍ വനംവകുപ്പിന്റെ ഇറ്റത്താവളമുണ്ട്.

നാവിക സേന അംഗങ്ങള്‍ അപകട സ്ഥലത്തെത്താന്‍ ഇനിയും രണ്ടര മണിക്കൂര്‍ കൂടിയങ്കിലും എടുക്കും.

രാത്രിയും തിരച്ചില്‍ തുടരും. വനം വകുപ്പ്.

ആദ്യകണക്കനുസരിച്ച് ഒരാളെകൂടി കാണാനുണ്ട്. മരിച്ചവരില്‍ നാലു പുരുഷന്മാര്‍.

മരിച്ചവരില്‍ 16 സ്ത്രീകളും 2 കുട്ടികളും ഉള്‍പ്പെടുന്നു

ബോട്ടപകടം. അന്വേഷണത്തിന് ഉത്തരവിട്ടു. ( എന്ത് അന്വേസഷണം. എല്ലാം പരഹസനം)

വനം വകുപ്പിന്റെ 6 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

കരയിലെത്തിച്ചവരില്‍ പലരും അവശനിലയില്‍

ദുരന്തത്തില്‍ പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് 9447979101, 9446554951 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം

ബോട്ട് മുഴുവന്‍ മുങ്ങിയിട്ടില്ലയിരുന്നത് അപകടം ഭീകരത കുറച്ചു

മരിച്ചവരില്‍ 5 സ്ത്രീകള്‍

ബോട്ടപകടം 50 പേരെ രക്ഷിച്ചു

മരണ സംഖ്യ 25-ന് മുകളിലായി

ബോട്ടില്‍ ഉണ്ടായിരുന്നത് 76 പേര്‍.

നാല്പതോളം പേരെ ആശുപത്രിലെത്തിച്ചു.

ബോട്ടപകടത്തില്‍ പെട്ട 20 പേരെ രക്ഷിച്ചു.

തേക്കടി മരണം 25 ആയി ഉയര്‍ന്നു.

ബോട്ട് അപകട സ്ഥലത്ത് തലകീഴഅയി കിടക്കുന്നു എന്ന് ദ്യക്സാക്ഷികള്‍

അപകടത്തില്‍ പെട്ട 50 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്.

നാലുസ്ത്രീകളും രണ്ടുകുട്ടികളു അപകടത്തില്‍ മരണമടഞ്ഞു. മരിച്ചവരില്‍ രണ്ടുപേര്‍ മുംബേ സ്വദേശികളും രണ്ടുപേര്‍ തമിഴ്നാട് സ്വദേശികളുമാണ്.
കൊച്ചിയില്‍ നിന്നും 40 നാവികസേന അംഗങ്ങള്‍ തേക്കടിയിലേക്ക് പുറപ്പെട്ടു. നാവികസേനയുടെ ഹെലികോപ്റ്റര്‍ സജ്ജമല്ലാത്തതിനഅല്‍ റോഡുമാര്‍ഗ്ഗമാണ് ഇവര്‍ പുറപ്പെട്ടിരിക്കുന്നത്. ഇവര്‍ തേക്കടിയിലെത്തുമ്പോഴേക്കും രാത്രി പതിനൊന്നുമണിയാകും.

ജലാശയത്തിലെ ഏറ്റവും ആഴമേറിയ സ്ഥലത്താണെന്നതും ടൂറിസം സെന്ററില്‍ നിന്നൂം കിലോമീറ്ററുകള്‍ അകലെയാണെന്നും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.

തടാകത്തിലെ ഏറ്റവും വീതിയേറിയ പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. കരയിലേക്ക് നീന്തി രക്ഷപ്പെടാനും സാധ്യത കുറയാനും ഇതിടയാക്കുമെന്ന് പ്രദേശവാസികള്‍ ആശങ്കപ്പെടുന്നുണ്ട്.

നിബിഡ വനവും വന്യമൃഗങ്ങളുടെ ശല്യവും കാരണം കരമാര്‍ഗം അപകടസ്ഥലത്തേക്ക് എത്തിച്ചേരുകയെന്നതും ദുഷ്‌കരമാണ്. വനത്തില്‍ പട്രോളിങ് നടത്തുന്ന ആദിവാസികള്‍ക്ക് മാത്രമാണ് ഇരുട്ടില്‍ കരമാര്‍ഗം ഇവിടെയെത്താന്‍ സാധിക്കുകയുള്ളു. രാത്രി സമയത്ത് തടാകത്തില്‍ ബോട്ടുപയോഗിക്കാനും പരിചയമുള്ളവര്‍ക്കുമാത്രമേ സാധിക്കുകയുള്ളു. തടാകത്തിലെ മരക്കുറ്റികള്‍ ഇരുട്ടില്‍ കാണില്ലെന്നത് രക്ഷാപ്രവര്‍ത്തനത്തിനെത്തുന്ന ബോട്ടുകള്‍ക്കും വന്‍ ഭീഷണിയാണ്.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories