Search this blog


Home About Me Contact
2009-04-20

ഒസ്‌കാര്‍ താരത്തെ വിറ്റ് കോടി നേടാന്‍ പിതാവ്  

സ്ലം ഡോഗ് മില്ല്യനയറിലൂടെ പ്രശസ്തയായ ഒന്‍പതു വയസ്സുകാരി റുബീന അലി ഖുറേഷയെ രണ്ടു ലക്ഷം പൗണ്ടിന് (ഒന്നരകോടിയോളം രൂപ) വിറ്റ് മറ്റൊരു മില്യനയറാകാന്‍ പിതാവ് റഫീക് ഖുറേഷിയുടെ ശ്രമം. ബ്രിട്ടീഷ് ടാബ്ലോയിടായ 'ന്യൂസ് ഓഫ് ദ വേള്‍ഡാണ് ഒളിക്യാമറ ഓപറേഷനിലൂടെ ഇക്കാര്യ്മ പുറത്ത് കൊണ്ടുവന്നത്.

ധനാഡ്യനായ് അറബിക് ഷേഖിന്റെ ഏജനന്റുമാരുടെ വേഷത്തില്‍ കഴിഞ്ഞ ആഴ്ചയാണ് പത്രത്തിന്റെ പ്രതിനിധികള്‍ റഫീക്കിനെ സമീപിച്ചത്. 'ഒസ്‌കാര്‍ പെണ്‍കുട്ടി വില്പ്പനക്ക്' എന്ന പേരില്‍ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പത്രം അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. എന്നാല്‍ ഖുറേഷി ഇതു നിഷേധിച്ചു. വിദേശത്തുനിന്ന് എത്തിയവര്‍ തങ്ങളെ തെറ്റിധരിപ്പിക്കാനാണ് ശ്രമിച്ചതന്ന് അയാള്‍ പറഞ്ഞു. ഷെയ്‌ഖിന്റെ ഭാര്യക്ക് വളര്‍ത്താന്‍ റുബീനയെ വേണമന്നാവശ്യപ്പെട്ടങ്കിലും താന്‍ അതു നിരസിക്കയായിരുന്നു. അടുത്ത ദിവസം ഫോണില്‍ തന്നെ വിളിച്ച അവരോട് സംസാരിക്കാന്‍ ഇംഗ്ലീഷ് അറിയാത്തതുമൂലം അവര്‍ എന്തോ പറഞ്ഞപ്പോള്‍ ഞാന്‍ 'യെസ്' എന്നു പറയുക മാത്രമാണ് ഉണ്ടായതന്നു റഫീക് ഖുറേഷിയും രണ്ടാനമ്മ മുന്നിയും പറഞ്ഞു. വീഡിയോയിലെ തന്റെ ശബ്‌ദം ക്യത്രിമമാണന്നും ഖുറേഷി ആരോപിച്ചു. എന്നാല്‍ ടാബ്ലോയിഡ് വക്താക്കള്‍ ഇതു പൂര്‍ണ്ണമായും നിഷേധിച്ചു. ബാന്ദ്രയിലെ ചേരിയില്‍ നിന്നും രക്ഷപ്പെട്ട് ആഡംബരപൂര്‍ണ്ണമായ് ജീവിതം നയിക്കാന്‍ റുബീനയെ വില്‍ക്കാന്‍ റഫീക് ശ്രമിക്കുന്ന വിവരം അയാളുടെ അയല്‍‌വാസിയില്‍ നിന്നറിഞ്ഞിട്ടാണ് ഒളിക്യാമറ ഓപ്പറേഷന് പത്രം തയ്യാറായത്.

ദുബായില്‍ വച്ച് ആദ്യം ചര്‍ച്ചനടത്താന്‍ റഫീക് ആവശ്യപ്പെട്ടങ്കിലും പോലീസ് കേസുള്ളതിനാല്‍ പാസ്പോര്‍ട്ട് ലഭിക്കില്ലന്നറിഞ്ഞ് മുംബൈയില്‍ തന്നെയാക്കുകയായിരുന്നു. ആഡംബര ഹോട്ടലില്‍ വച്ചാണു വേഷം മാറിയെത്തിയ പത്രത്തിന്റെ ലേഖകരോടു സംസാരിക്കാന്‍ ബന്ധുക്കള്‍ക്കും റുബീനക്കുമൊപ്പം റഫീക്ക് എത്തിയത്. 'സ്ലം ഡോഗ് മില്യനയര്‍' സാമ്പത്തികമായി തങ്ങള്‍ക്കൊന്നും തന്നില്ല. കുട്ടിയുടെയും തന്റെ കുടുംബത്തിന്റെയും നല്ല ഭാവിക്കാണ് റുബീനയെ വില്‍ക്കുന്നത്. ഈ കുട്ടി ഒരു സാധാരണ കുട്ടിയല്ല. ഇവള്‍ ഇപ്പോള്‍ പ്രശസ്തയാണ്. ഒസ്‌കാര്‍ കുട്ടിയാണ്. അതിനാല്‍ രണ്ടുലക്ഷം പൗണ്ട് വേണമന്ന് ഖുറേഷി ആവശ്യപ്പെട്ടതായി പത്രം വെളിപ്പെടുത്തി. അല്‍ജസീറ ചാനലിലൂടെ റുബീനയെകുറിച്ചറിഞ്ഞ ഒരു അറേബ്യന്‍ കുടുംബം കുട്ടിയെ ദത്തെടുക്കാന്‍ തയ്യാറായി വന്നിരുന്നു. എന്നാല്‍ ചേരിയില്‍നിന്നു തന്റെ കുടുംബത്തെ മൊത്തം രക്ഷിച്ചാല്‍ മാത്രമേ റുബീനയെ വിട്ടുതരൂ എന്നു റഫീക് പറഞ്ഞതോടെ അവര്‍ പിന്മാറിയിരുന്നു. തുടര്‍ന്നു സാമ്പത്തികനേട്ടം ലക്ഷ്യമാക്കി മകളെ വില്‍ക്കാന്‍ റഫീക് തയ്യാറാവുകയായിരുന്നുവത്രേ.

ചിത്രത്തിലെ നായികയുടെ ബാല്യമാണ് സ്ലം ഡോഗ് മില്യനയറില്‍ റുബീന അവതരിപ്പിച്ചത്. ചിത്രത്തിലെ ബാല താരങ്ങളായ റുബീനയെയും അസ്‌ഹറുദ്ദീന്‍ ഇസ്‌മായിലിനെയും മുംബൈ ചേരിയില്‍ നിന്നാണു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

ഇവരുടെ ഭാവി പഠനത്തിനു സഹായിക്കാനായി ഒരു ട്രസ്റ്റും അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയിരുന്നു. അടുത്തയിടെ ഓസ്‌ട്രേലിയന്‍ നടി നികോള്‍ കിഡ്‌മാനൊപ്പം ശീതളപാനീയതിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് ഒന്നര ലക്ഷത്തോളം രൂപ റുബീന വഴി റഫീക്കിനു ലഭിച്ചിരുന്നു.

വാര്‍ത്ത: മലയാള മനോരമ


What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



2 comments: to “ ഒസ്‌കാര്‍ താരത്തെ വിറ്റ് കോടി നേടാന്‍ പിതാവ്