Search this blog


Home About Me Contact
2007-06-25

കുരുക്ഷേത്ര യുദ്ധം വായിക്കാത്ത ഏട്  

കുരുക്ഷേത്ര യുദ്ധം അധര്‍മ്മത്തിനുമുകളിലുള്ള ധര്‍മ്മത്തിന്റെ വിജയമായിരുന്നുവന്ന് പറയുമ്പോള്‍ അത് എങ്ങനെ ധര്‍മ്മത്തിന്റെ ജയമാകുമന്ന് സ്വാഭാവികമായും നമ്മള്‍ ചോദിച്ചുപോകാറുണ്ട്. പാണ്ഡുവിന് പുത്രന്മാരില്ലാത്തിടത്തോളം അവര്‍ പാണ്ഡവര്‍ എന്ന പേരിനുപോലും അര്‍ഹരല്ലന്നും, കുരുക്ഷേത്രയുദ്ധത്തില്‍ എല്ലാധര്‍മ്മങ്ങളും നിഷ്:കരുണം തെറ്റിച്ചവരാണന്നും, ധര്‍മ്മപുത്രര്‍ പോലും സ്വന്തം ഗുരുവായ ദ്രോണാചാര്യരെ വധിക്കാന്‍ ധര്‍മ്മം വെടിഞ്ഞുവന്ന് അറിയുമ്പോള്‍ കുരുക്ഷേത്രയുദ്ധം ധര്‍മ്മയുദ്ധം തന്നയായിരുന്നുവോ എന്ന് ചിന്തിച്ചുപോകും

പാണ്ഡവരുടേയോ കൗരവരുടേയോ ഭാഗത്തുനിന്ന് ചിന്തിച്ച് ഇതിന് ഉത്തരം കണ്ടത്താന്‍ ശ്രമിച്ചാല്‍ കുരുക്ഷേത്രയുദ്ധം ധര്‍മ്മത്തിന്മേലുള്ള അധര്‍മ്മത്തിന്റെ വിജയമായിരുനുവന്ന നിഗമനത്തിലെത്തിചേരേണ്ടിവരും എന്നാല്‍ തന്ത്രപൂര്‍‌വ്വം യുദ്ധം ചമച്ച കൗശലക്കാരനായ ക്യഷ്ണന്റെ ഭാഗത്തുനിന്ന് തുടങ്ങി പിന്നോട്ട് സഞ്ചചരിച്ച് യയാതിമഹാരാജാവിലേക്കെത്തുമ്പോള്‍ മാത്രമേ ഭാരതയുദ്ധം അധര്‍മ്മത്തിന്മേലുള്ള ധര്‍മ്മത്തിന്റെ വിജയമായിരുന്നുവന്ന് മനസ്സിലാക്കാന്‍ കഴിയൂ.

ബ്രഹ്മാവില് തുടങ്ങി അത്രിമഹര്‍ഷിയിലൂടെ അഞ്ചു തലമുറകള്‍ പിന്നിട്ട് വംശാവലി യയാതി മഹാരാജാവിലെത്തും. മഹാഭാരത കഥ തുടങ്ങുന്നത് അവിടനിന്നാണ്. വാര്‍ദ്ധക്യത്തോടടുത്ത യയാതി മാഹാരാജന്‍, അശ്രുബിന്ദുമതി എന്നകന്യകയില്‍ അനുരുക്തനാകുകയും, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കയും ചെയ്തു.

എന്നാല്‍ വ്യദ്ധനായ യയാതിമഹാരാജാവിനെ വരിക്കാന്‍ അശ്രുബിന്ദുമതി തയ്യാറല്ലായിരുന്നു. അതിനാല്‍ യൗവ്വനം നേടിവന്നാല്‍ യയാതിയെ വിവാഹം കഴിക്കാമന്ന് അശ്രുബിന്ദുമതി ശഠിച്ചു. കൊട്ടാരത്തില്‍ എത്തിയ യയാതി മഹാരാജന്‍ തന്റെ മക്കളില്‍ മൂത്തവനായ യദുവിനോട് യൗവ്വനം കടം ചോദിച്ചു. എന്നാല്‍ യദു തന്റെ യൗവ്വനം സംഭാവനചെയ്യാന്‍ തയ്യാറായില്ല. പക്ഷേ മകനായ പുരു സ്വമനസ്സാലെ തന്റെ യൗവ്വനം പിതാവിനു നല്കുകയും അങ്ങനെ രാജാവ് അശ്രുബിന്ദുമതിയെ വിവാഹം കഴിക്കുകയും ചെയ്തു. തനിക്ക് യൗവ്വനം നല്‌കുവാന്‍ യദു തയ്യാറാകാത്തതില്‍ കോപിഷ്ട്നായ രാജാവ് യദുവിനെ രാജ്യത്തുനിന്ന് പുറത്താക്കുകയും "നിന്റെ വംശത്തിലെ പുരുഷന്‍ മാതുല പുത്രിയെ വിവാഹം കഴിച്ച് മാതാവിന്റെ രാജ്യത്തിനുമാത്രം അധികാരിയായ് തീരട്ടെ" എന്ന് ശപിക്കയും ചെയ്തു. അങ്ങനെ യദുവിനെ നാടുകടത്തി സീമന്തപുത്രനായ യദുവിന് അവകാശപ്പെട്ട രാജ്യം പുരുവിന് ദാനം നല്‌കുകയും ചെയ്യുന്നു.

പുരുവിന്റെ നാലാം തലമുറയായ കുരുവിലെത്തുന്നതോടെ ശരിക്കുള്ള മഹാഭാരത കഥ തുടങ്ങുകയായി. കുരു വംശത്തിലെ പിന്തലമുറക്കാരനായ ഭരതനിലെത്തുമ്പോള്‍ രാജ്യം ഭാരതം എന്നറിയപ്പെടാന്‍ തുടങ്ങി. ഭരതനിലൂടെ തലമുറ പിന്നിട്ട് കുരുവംശം ശന്തനുവിലെത്തുന്നു. ശന്തനു മഹാരാജന് രണ്ടൂമക്കള്‍. ഭീഷ്മാചാര്യരും വിചിത്രവീര്യനും ശന്തനുവിനു നല്കിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ഭീഷ്മര്‍ വിവാഹം കഴിക്കുന്നില്ല. വിചിത്ര വീര്യന് രണ്ടുഭാര്യമാര്‍. അംബിക അംബാലിക. എന്നാല്‍ മക്കളില്ലാതെ വിചിത്ര വീര്യന്‍ മരിക്കുന്നു. ഇതോടെ കുരുവംശം അവസാനിക്കുന്നു.

പിന്നീട് വിചിത്രവീര്യന്റെ ഭാര്യമാര്‍ക്ക് വ്യാസമഹാമുനിയില്‍ രണ്ടു പുത്രന്മാര്‍ ജനിക്കുന്നു. ധ്യതരാഷ്ടരും പാണ്ഡുവും. ധ്യതരാഷ്ട്രരില്‍ നിന്നു കൗരവരും പാണ്ഡുവിന്റെ ഭാര്യയായ കുന്തിയില്‍ നിന്നും പാണ്ഡവരും ഉണ്ടാകുന്നു. അങ്ങനെ യയാതിയുടെ സീമന്തപുത്രനായ യദുവിന് അവകാശപ്പെട്ട രാജ്യം കൗരവരുടെ കൈവശമെത്തുന്നു.

യയാതി മഹാരാജാവിനാല്‍ നാടുകടത്തപ്പെട്ട യദു സ്വന്തമായ് ഒരു നാട്ടുരാജ്യമുണ്ടാക്കി രാജാവാകുന്നു. അവിടനിന്നും യദുവംശം അഥവാ യാദവര്‍ ഉണ്ടാകുന്നു. യദുവില്‍ തുടങ്ങി പതിനേഴു തലമുറകള്‍ പിന്നിട്ട് യദുവംശം ചിത്രരഥന്റെ മക്കളായ വിഡൂരനിലും കുകൂരനിലുമെത്തുന്നു. കുകൂരനില്‍ നിന്നും വീണ്ടും ഒന്‍പത് തലമുറകള്‍ പിന്നിട്ട് യദുവംശം അഹൂകനില്‍ എത്തുന്നു.

അഹൂകന്റെ മക്കള്‍ ദേവയാനും ഉഗ്രസേനനും. ദേവയാന്റെ മകന്‍ ദേവാപാന്‍, ദേവേപാന്റെ മകള്‍ ദേവകി.

കുകൂരന്റെ സഹോദരന്‍ വിഡൂരന്റെ വംശം പതിനൊന്ന് തലമുറകള്‍ പിന്നിട്ട് ശൂരനിലെത്തുന്നു. ശൂരന്റെ മകന്‍ വാസുദേവന്‍. വാസുദേവന്‍ അമ്മാവന്റെ മകളായ ദേവകിയെ വിവാഹം കഴിക്കുന്നു.വാസുദേവന്‍ - ദേവകി ദമ്പതികളില്‍ ശ്രീക്യഷ്ണന്റെ ജനനം. ഇവിടെ യയാതി യദുവിനു നല്കിയ ശാപം ക്യഷ്ണനില്‍ വരെ എത്തിനില്ക്കുന്നു.

ഇവിടെ, മഥുരയിലെ രാജാവയ് വാഴുന്ന ക്യഷ്ണനില്‍ കൗരവരുടെ കൈവശമിരിക്കുന്ന ഹസ്തിനപുരത്തിന്റെ (യദുവിന് അവകാശപ്പെട്ട രാജ്യം അല്ലങ്കില്‍ ഭാരതം) അവകാശം എത്തിനില്ക്കുന്നു. തന്റെ പൂര്‍‌വ്വികന്മാരിലൂടെ യാദവകുലത്തിന് കൈവിട്ടുപോയ രാജ്യം തിരിച്ചുപിടിക്കുവാന്‍ കൗശലക്കാരനായ ക്യഷ്ണന്‍ തന്ത്രങ്ങള്‍ മെനയുന്നു. അതിന്റെ ആദ്യപടിയായി ക്യഷ്ണന്‍ തന്റെ സഹോദരി സുഭദ്രയെ അര്‍ജ്ജുനന് വിവാഹം കഴിച്ചുകൊടുത്തുകൊണ്ട് കുരുവംശവും യാദുവംശവും തമ്മില്‍ ബന്ധിപ്പിക്കുന്നു. അതിലുണ്ടായ പുത്രന്‍ അഭിമന്യുകുമാരനില്‍ എത്തുമ്പോള്‍ കുരുവംശം ഭാഗികമായ് യദുവംശമായ്‌തീരുന്നു. യദുവംശത്തിലെ ഉത്തരയെ അഭിമന്യുകുമാരനെകൊണ്ട് വിവാഹം കഴിപ്പിക്കുന്നു. അതിലുണ്ടാകുന്ന പുത്രന്‍ പരീക്ഷിത്ത് പൂര്‍ണ്ണമായും യാദവ വംശജനായ് തീരുന്നു.

മാതുലനായ കംസനെ വധിച്ച ക്യഷ്ണനെ അഭിമന്യുവിനാല്‍ വധിക്കപ്പെട്ടേക്കാം എന്ന ഒരു ഭയം വേട്ടയാടപ്പെട്ടിരുന്നു. അതിനാല് ഗര്‍ഭത്തിലിരുക്കുമ്പോള്‍തന്നെ അഭിമന്യുവിനെ ഇല്ലാതാക്കാനുള്ള തന്ത്രങ്ങളും ഭഗവാന്‍ ക്യഷ്ണന്‍ തയ്യാറാക്കി. കുരുക്ഷേത്ര യുദ്ധത്തില്‍ പദ്മവ്യൂഹം ചമക്കുമ്പോള്‍ അത് ഭേദിച്ച് ഉള്ളിള്‍ കടക്കാനുള്ള തന്ത്രങ്ങള്‍വരെ പറഞ്ഞു നിര്‍ത്തി, അഭിമന്യുകുമാരനെ പദ്മവ്യൂഹത്തിലകപ്പെടുത്തി, തന്ത്രത്തിള്‍ പിതാവായ അര്‍ജ്ജുനനെ മനപ്പൂര്‍വ്വം അവിടനിന്നും മാറ്റി അഭിമന്യുവിനെ പദ്മവ്യൂഹത്തില്‍ വച്ച് വധിക്കുന്നു. കുരുക്ഷേത്രയുദ്ധത്തില്‍ പാര്‍ത്ഥന്റെ സാരഥിയാകാന്‍ ക്യഷ്ണന്‍ തീരുമ്മനിച്ചതും ഇതുകൊണ്ടുതന്നെ. ഭീമപുത്രനായ ഘടോല്കചന്‍ മരിച്ചപ്പോള്‍ കണ്ണുകലങ്ങിയ ഭഗവാന്‍ മരുമകനായ അഭിമന്യുകുമരന്‍ പത്ന്മവ്യൂഹത്തില്‍ മരിച്ചപ്പോള്‍ ഗൂഡമായ് ചിരിച്ചതും ഇതുകൊണ്ടുതന്നെ.

യുദ്ധം കഴിഞ്ഞ് അശ്വദ്ഥാമാവ് പടകുടീരങ്ങളില്‍ കയറി എല്ലാവരെയും അരിഞ്ഞുവീഴ്തുമന്ന് അറിഞ്ഞിരുന്ന ക്യഷ്ണന്‍ പാഞ്ചാലിയുടെ ഒറ്റപുത്രന്മാരെപോലും രക്ഷിക്കാതെ പാണ്ഡവരേയും പാഞ്ചാലിയേയും മാത്രം തന്ത്രപൂര്‍‌വ്വം ശിബിരങ്ങളില്‍ നിന്നും പുറത്തു കടത്തി. യുദ്ധത്തില്‍ മക്കളെ ഓരോരുത്തരെയായി പാണ്ഡവര്‍ക്കു നഷ്ടപ്പെടുമ്പോള്‍ ഗൂഡമായ് ചിരിച്ച ക്യഷ്ണന്‍ പാഞ്ചാലിയുടെ ഒരു പുത്രനെപോലും ജീവിപ്പിച്ചില്ല? എന്തുകൊണ്ട്? അങ്ങനെ വന്നാല്‍ രാജ്യം യാദവര്‍ക്ക് തിരികെ ലഭിക്കില്ല. അതിനാല്‍ ഉത്തരയുടെ ഗര്‍ഭത്തില് വച്ച് അശ്വദ്ഥാമാവിന്റെ നാരായണാസ്ത്രമേറ്റ് മരിച്ച പരീക്ഷിത്തിനെ ജീവിപ്പിച്ച് കിരീട ധരണം നടത്തി. അങ്ങനെ യാദവര്‍ക്കവകാശപ്പെട്ട രാജ്യം കുരുവംശത്തില് നിന്നും ക്യഷ്ണന്‍ പിടിച്ചടക്കുന്നതിലൂടെ കുരുക്ഷേത്രയുദ്ധം അധര്‍മ്മത്തിന്മേലുള്ള ധര്‍മ്മത്തിന്റെ വിജയമായി.

യദാ യദാ ഹി ധര്‍മ്മസ്യ, ഗ്ലാനിര്‍ഭവതി ഭാരത!
അഭ്യുത്ഥാനമധര്‍മ്മസ്യ, തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം, വിനാശായ ദുഷ്കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ, സംഭവാമി യുഗേ യുഗേ

എന്ന് ഭഗവാന്‍ ഭഗവത് ഗീതയില്‍ പാടിയതിന്റെ അര്‍ത്ഥം ഇതുതന്നെ.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



10 comments: to “ കുരുക്ഷേത്ര യുദ്ധം വായിക്കാത്ത ഏട്